Connect with us

Culture

ആര്‍.ബി.ഐ യോഗത്തിന്റെ മിനുട്‌സ് പുറത്തു വിടണമെന്ന് കോണ്‍ഗ്രസ്

Published

on

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയ നവംബര്‍ എട്ടിലെ ആര്‍.ബി.ഐ മിനുട്‌സ് പുറത്തു വിടണമെന്ന് മുന്‍ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകളില്‍ 86 ശതമാനവും ബാങ്കുകളില്‍ തിരികെയത്തിയെന്ന ആര്‍.ബി.ഐയുടെ വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അരമണിക്കൂര്‍ യോഗം ചേര്‍ന്ന് നിശ്ചയിക്കാവുന്ന കണക്കുകളല്ലിതെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട 50 ദിവസത്തെ കാലാവധി അവസാനിച്ചിരിക്കുകയാണ്. എന്നിട്ടും നോട്ട് പ്രതിസന്ധിക്ക് അയവില്ലാത്ത സാഹചര്യത്തിലാണ് നോട്ട് അസാധുവാക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ നിശിത വിമര്‍ശവുമായി ചിദംബരം രംഗത്തെത്തിയത്. നയ തീരുമാനങ്ങളിലെ സമ്പൂര്‍ണ പിടിപ്പുകേടിന്റേയും ഭരണ പരമായ തകര്‍ച്ചയുടേയും വ്യാപക അഴിമതിയുടേയും ഉത്തമ ഉദാഹരണമാണ് മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

50 ദിവസത്തിനകം രാജ്യത്തെ നോട്ട് പ്രതിസന്ധി പരിഹരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദിയെ ചിദംബരം പരിഹസിച്ചു. നോട്ട് അസാധുവാക്കലിലൂടെ ലോകത്തെ ഭീകരവാദ ശൃംഖലയുടേയും ലഹരി, മനുഷ്യക്കടത്ത് മാഫിയയുടേയും അധോലോക പ്രവര്‍ത്തനങ്ങളുടേയും ചിറകരിയാന്‍ ഇന്ത്യക്കായെന്നും അദ്ദേഹം പരിഹസിച്ചു. നോട്ട് അസാധുവാക്കല്‍ തീരുമാനം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചായിരിക്കും അതിന്റെ വിജയമെന്ന് താന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്, എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ മൊത്തം തീരുമാനങ്ങളും പാളിപ്പോയെന്നാണ് നടപടികള്‍ തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൊത്തത്തില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പിടിപ്പു കേടിന്റേയും ഭരണത്തകര്‍ച്ചയുടേയും വ്യാപക അഴിമതിയുടേയും വേദിയായി മാറിയെന്ന് ചിദംബരം ആരോപിച്ചു.
50 ദിവസം കൊണ്ട് സര്‍ക്കാര്‍ അവകാശപ്പെട്ടതൊന്നും നടന്നില്ലെന്ന് തെളിയിച്ചുകഴിഞ്ഞു. 2000 രൂപയുടെ പുതിയ നോട്ടുകളില്‍ പോലും വ്യാപകമായി ഹവാലപ്പണം കണ്ടെത്തിയിട്ടുണ്ട് കള്ളപ്പണം ഇനി ഉണ്ടാകുമോ, കൈക്കൂലി പുതിയ നോട്ടുകളില്‍ നല്‍കുന്നത് അവസാനിപ്പിക്കാനാകുമോ തുടങ്ങിയ കാര്യങ്ങളില്‍ ഇനിയും യാതൊരു വ്യക്തതയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പണരഹിത സമ്പദ് വ്യവസ്ഥ എന്നത് സാധ്യമായ കാര്യമല്ലെന്നും ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ ഡിജിറ്റല്‍ രൂപത്തിലേക്കു മാറുന്നതിനോട് തങ്ങള്‍ക്ക് വിരോധമില്ല, എന്നാല്‍ താരതമ്യേന മൂല്യം കുറഞ്ഞ കറന്‍സികള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നത് വിഡ്ഢിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ പണത്തിലേക്കു മാറുമ്പോള്‍ സ്വകാര്യതയുടെ വിഷയം കൂടിയുണ്ടെന്നും ഇത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.