Video Stories
തോറ്റാല്‍ ഗോവക്ക് കരയാം
മുംബൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഗോവ ഇന്ന് ഫത്തോര്‍ഡയിലെ ഹോം ഗ്രൗണ്ടില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന എപ്.സി ഗോവയ്ക്ക് ഇന്ന് ജയിച്ചേ തീരൂ. അല്ലെങ്കില്‍ സെമിഫൈനല്‍ മോഹം ഉപേക്ഷിക്കേണ്ടിവരും. പത്താം മത്സരത്തിനു ഇറങ്ങുന്ന ഗോവയ്ക്ക് ഇതിനകം ,രണ്ട് ജയം ഒരു സമനില , ആറ് തോല്‍വി കളാണ് സമ്പാദിക്കാനായത്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ഗോവ ഉള്‍പ്പെടെ മൂന്നു ടീമുകളും റണ്ട് മത്സരങ്ങളില്‍ മാത്രമെ ജയിച്ചിട്ടുള്ളു. എന്നാല്‍ ഏറ്റുവും കൂടുതല്‍ തോല്‍വി നേരിട്ട ടീമും ഗോവയാണ്. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളില്‍ നിന്ന് ആറ് ഗോളുകള്‍ മാത്രം നേടുകയും 13 ഗോളുകള്‍ വാങ്ങുകയും ചെയ്തു ഗോള്‍ വഴങ്ങിയതിലും ഗോവയാണ് മുന്നില്‍ .
ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ഗോവയുടെ മുഖ്യ പരിശീലകന്‍ സീക്കോയ്ക്കു പകരം സഹപരിശീലകന്‍ വാനുചി ഫെര്‍ണാണ്ടോയാണ് എത്തിയത്. ഗോവയ്ക്ക് ഫുട്‌ബോള്‍ എന്നാല്‍ ആവേശമാണ്.
ഞങ്ങളുടെ എല്ലാം എല്ലാം ആണ് ഫുട്‌ബോള്‍. ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ പോയിന്റ് പട്ടികയില്‍ താഴെ ആയിരുന്നുവെങ്കിലും അടുത്ത ആറ് മത്സരങ്ങളും ജയിക്കാമെന്നായിരുന്നു പ്രതീക്ഷ. ആദ്യഘട്ടം വീണ്ടും ആവര്‍ത്തിക്കില്ലെന്നുറപ്പ് നല്‍കാന്‍ ഈ അവസരത്തില്‍ കഴിയില്ലെങ്കിലും പ്ലേ ഓഫിനു വേണ്ടി പരമാവധി പോരാടും. എല്ലാവരും തങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണെന്നും – വാനുചി പറഞ്ഞു. കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റ 1-2 തോല്‍വിയ്ക്കു പുറമെ ക്യാപ്റ്റന്‍ ഗ്രിഗറി അര്‍ണോളിന്‍ റിച്ചാര്‍ലിസണ്‍ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ടതും ഗോവയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇരുവരെയും കൂടാതെ ഇന്ന് ഗോവയ്ക്ക് ഇറങ്ങേണ്ടിവരും. അതേപോലെ പരുക്കും ഗോവയെ വേട്ടയാടുന്നു. കഴിഞ്ഞ മത്സരത്തില്‍ കളിച്ച നിരവധി കളിക്കാരെ ഇന്ന് ഒഴിവാക്കേണ്ടിവരും. നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ആരൊക്കെ ഇറക്കാനാകു മെന്ന കാര്യം തങ്ങളെ ബാധിക്കുന്നില്ലെന്നും ആരു തന്നെ ഇറങ്ങിയാലും ജയിക്കുക , മൂന്നു പോയിന്റ് നേടുക എന്നതായിരിക്കും ലക്ഷ്യമെന്നും ഗോവയുടെ സഹപരിശീലകന്‍ പറഞ്ഞു.
പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും നോര്‍ത്ത് ഈസ്റ്റിനും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് മൂന്നു ജയം ഒരു സമനില നാല് തോല്‍വി എന്ന നിലയില്‍ 10 പോയിന്റ് മാത്രമെ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനും ഇതുവരെ നേടാനായിട്ടുള്ളു. ആദ്യത്തെ മികച്ച തുടക്കത്തിനുശേഷം ഹോം ഗ്രൗണ്ടിലെ മത്സരങ്ങളാണ് നോര്‍ത്ത് ഈസ്റ്റിനു തിരിച്ചടിയായത്. ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റിയോടുള്‍പ്പെടെ മൂന്നു മത്സരങ്ങളിലും തോറ്റു . ഏറ്റവും രസകരം നോര്‍ത്ത് ഈസ്റ്റ് നേടിയ 10 പോയിന്റില്‍ ആറ് പോയിന്റും ആദ്യ രണ്ട് മത്സരങ്ങളില്‍ സ്വന്തമാക്കിയ ജയത്തില്‍ നിന്നും ലഭിച്ചതാണ്. അതിനുശേഷം നോര്‍ത്ത് ഈസ്റ്റിനു മങ്ങലേറ്റു.
അതുകൊണ്ടു തന്നെ ഗോവയെ കീഴടക്കി വിലപ്പെട്ട മൂന്നു പോയിന്റ് നേടിയെടുക്കുകയാണ് ലക്ഷ്യമെന്ന് നോര്‍ത്ത് ഈസ്റ്റ് കോച്ച് നെലോ വിന്‍ഗാഡ വ്യക്തമാക്കി. ഈ മത്സരം നോര്‍ത്ത് ഈസ്റ്റിനെ സംബന്ധിച്ചു വളരെ നിര്‍ണായകമാണ്. ഗോഹാട്ടിയില്‍ നടന്ന ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റ് 2-0നു ജയിച്ചിരുന്നു. എമിലിയാനോ അല്‍ഫാരോയുടെ ഇരട്ടഗോളുകളിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ ജയം. അതേസമയം കഴിഞ്ഞ രണ്ട് സീസണുകളില്‍ ഒരിക്കലും നോര്‍ത്ത് ഈസ്റ്റിനു ഗോവയക്കെതിരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥര്‍ത്ഥ്യം. കഴിഞ്ഞ രണ്ട് സീസണുകളിലെ രണ്ട് മത്സരങ്ങളില്‍ ഗോവ ജയിക്കുകയും ബാക്കി രണ്ട് മത്സരങ്ങളില്‍ സമനിലയില്‍ പിരിയുകയുമായിരുന്നു ടീമിന്റെ മുഖഛായ മെച്ചപ്പെടുത്തുന്നതിനു നന്നായി അധ്വാനിക്കേണ്ടിവരുമെന്നും ഗോവക്കെതിരായ വിജയം അനിവാര്യമാണെന്നും വിന്‍ഗാഡ പറഞ്ഞു. ഗോവയ്ക്ക് നിരവധി പ്രമുഖ താരങ്ങളെ കൂടാതെ ഇറങ്ങേണ്ടിവരും കോച്ച് എന്ന നിലയില്‍ നോര്‍ത്ത് ഈസ്റ്റിനു അത് ഗുണം ചെയ്യും. എന്നാല്‍ ,നല്ല ഫുട്‌ബോള്‍ പുറത്തെടുത്തു ഗോവയെ തോല്‍പ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ