Video Stories
റയലിന് ബൊറൂഷ്യ പൂട്ട്; ലെസ്റ്ററിനെ കളിപഠിപ്പിച്ച് പോര്‍ട്ടോ
മാഡ്രിഡ്: കരീം ബെന്‍സീമ നേടിയ ഇരട്ട ഗോളുകള്‍ക്കും ചാമ്പ്യന്‍സ് ലീഗില്‍ സ്പാനിഷ് ജയന്റ്സിനെ രക്ഷിക്കാനായില്ല. ജര്‍മ്മന്‍ ക്ലബ്ബ് ബറൂഷ്യ ഡോട്മണ്ട് റയലിനെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ 2-2ന് തളച്ചു. അതേ സമയം കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലീസസ്റ്റര്‍ സിറ്റിയെ എഫ്.സി പോര്‍ട്ടോ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് നാണം കെടുത്തി വിട്ടു. മറ്റൊരു ഇംഗ്ലീഷ് ടീമായ ടോട്ടന്‍ഹാം ഹോട്സ്പര്‍ സി.എസ്.കെ.എ മോസ്കോയെ 3-1ന് കീഴടക്കി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ റയലിനെ തളച്ചതോടെ ബറൂഷ്യ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
മത്സരം അവസാനിക്കാന്‍ മൂന്നു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ 2-1ന് മുന്നിട്ടു നിന്ന റയലിനെ ഞെട്ടിച്ചു കൊണ്ട് പിയറി എമറിക് ഓബയാങിന്റെ പാസില്‍ റിയസ് ആണ് ബറൂഷ്യയുടെ സമനില ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് നിലനിര്‍ത്താന്‍ ഏറെ സാധ്യതകള്‍ റയലിന് കല്‍പിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി റയല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്കു താണത്. ഡോട്മണ്ട് സ്ട്രൈക്കര്‍ ഓബമെയാങ് കരീം ബെന്‍സീമയ്ക്കു പകരം റയലിലെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് റയലിനു വേണ്ടി ബെന്‍സീമ ഇരട്ട ഗോളുകള്‍ നേടുന്നതും റയലിന്റെ വിധി നിര്‍ണയിച്ചു കൊണ്ട് ഒബയാങ് പന്ത് വലയിലാക്കുന്നതും.
സമനിലയോടെ തോല്‍വി അറിയാത്ത റയലിന്റെ പ്രയാണം 34 മത്സരങ്ങളായി വര്‍ധിച്ചു. ഇതോടെ റയല്‍ കോച്ച് സിനഡിന് സിദാന് ലിയോ ബീന്ഹാക്കറിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ആദ്യ പകുതി പൂര്‍ണമായും വരുതിയിലാക്കിയത് റയലായിരുന്നു. 28-ാം മിനിറ്റില്‍ ഡാനി കാര്‍വായലിന്റെ ക്രോസില്‍ നിന്നും ബെന്‍സീമ ആദ്യ ഗോള്‍ നേടി. പലപ്പോഴും ഡോര്‍ട്മണ്ടിന്റെ ഗോള്‍മുഖം വരെ റയല്‍ താരങ്ങള്‍ ഇരച്ചു കയറിയെങ്കിലും മഞ്ഞപ്പടയുടെ പ്രതിരോധം കീഴടക്കാനായില്ല. രണ്ടാം പകുതിയുടെ 53-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന്റെ പാസില്‍ നിന്നും ബെന്‍സീമ റയലിന്റെ രണ്ടാം ഗോള്‍ നേടി. സ്കോര്‍ 2-0. ബറൂഷ്യ രണ്ടു ഗോളിന് പിന്നിട്ടതോടെ പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നതാണ് കണ്ടത്. 60-ാം മിനിറ്റില്‍ ഓബമെയാങ് ഡോര്ട്മണ്ടിനു വേണ്ടി ആദ്യ ഗോള്‍ നേടി. മത്സരം റയല്‍ കൈപിടിയിലൊതുക്കുമെന്ന ഘട്ടത്തിലാണ് അപ്രതീക്ഷിതമായി റിയസ് റയലിന്റെ വല ചലിപ്പിച്ചത്. ഇതോടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡ് ബറൂഷ്യ (21 ഗോളുകള്‍) സ്വന്തമാക്കി. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍സിറ്റി ആദ്യ അഞ്ച് കളികളില്‍ തോല്‍വിയറിയാതെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചിരുന്നു.
എന്നാല്‍, എഫ് സി പോര്‍ട്ടോക്ക് ലീസസ്റ്ററിനെതിരായ അവസാന ഗ്രൂപ്പ് മത്സരം ജയിച്ചേ തീരൂ എന്ന അവസ്ഥ. ഹോം ഗ്രൗണ്ടില്‍ 5-0ന് അവര്‍ തകര്‍പ്പന്‍ ജയവുമായി നോക്കൗട്ടിലേക്ക് കുതിച്ചപ്പോള്‍ ലീസസ്റ്ററിന്റെ ആത്മവിശ്വാസത്തിനേറ്റ വലിയ അടിയായി ഇത്.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഒരു ഇംഗ്ലീഷ് ക്ലബ്ബിന്റെ ഏറ്റവും വലിയ തോല്‍വിയാണ് ഇത്. ഗ്രൂപ്പ് ഇയില്‍ റഷ്യന്‍ ടീം സി എസ് കെ എ മോസ്കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടോട്ടനം ഹോസ്പര്‍ യൂറോപ ലീഗ് ബെര്‍ത് സ്വന്തമാക്കി. ഗ്രൂപ്പ് റൗണ്ടിലെ മികച്ച നാല് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനമാണ് ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാല്‍ യൂറോപ്പില്‍ രണ്ടാമത്തെ പ്രധാന ചാമ്പ്യന്‍ഷിപ്പായ യൂറോപലീഗയിലേക്കുള്ള ഈ ഡയറക്ട് എന്‍ട്രി. തുടരെ ആറാം സീസണിലാണ് ടോട്ടനം യൂറോപ ലീഗ് കളിക്കുന്നത്.
അതേ സമയം അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് കളിച്ച ടോട്ടനത്തിന് നോക്കൗട്ട് കാണാതെയുള്ള പുറത്താകല്‍ നിരാശ സമ്മാനിക്കുകയും ചെയ്തു. ഇതോടെ, 2016-17 സീസണിലെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. ഫെബ്രുവരി 14,15,21,22 തീയതികളില്‍ ആദ്യപാദവും മാര്‍ച്ച് 7,8,14,15 ന് രണ്ടാം പാദവും നടക്കും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്ഹാന് മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്ഹാന് മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്ഹാന് യാസിന് (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ