Connect with us

Video Stories

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ നിയമസഭാ പ്രമേയം

Published

on

സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്ത് സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്നതും തുല്യനീതി നിഷേധിക്കുന്നതുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ബി.ജെ.പി അംഗം ഒ.രാജഗോപാലിന്റെ എതിര്‍പ്പോടെയാണ് പ്രമേയം പാസാക്കിയത്. നോട്ട് പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിനൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ യു.ഡി.എഫും കേരള കോണ്‍ഗ്രസും പിന്താങ്ങി.

രാജ്യത്തെ സഹകരണ സ്ഥാപനങ്ങള്‍ നേടിയെടുത്ത അംഗീകാരവും ആധികാരികതയും പൂര്‍ണമായും ഉള്‍ക്കൊണ്ട് അസാധുവാക്കപ്പെട്ട നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും അനുമതി നല്‍കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.

കള്ളപണക്കാരെ സഹായിക്കുമെന്നതിനാല്‍ അസാധു നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കരുതെന്ന് രാജഗോപാല്‍ നിര്‍ദേശിച്ച ഭേദഗതി സഭ തള്ളി. സഹകരണ ബാങ്കുകളുമായി ഇടപാടുകള്‍ നടത്തി പണം നിക്ഷേപിച്ചവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിക്ഷേപിച്ച ചില്ലിക്കാശ് പോലും ആര്‍ക്കും നഷ്ടമാവില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. 24ന് സര്‍വകക്ഷി സംഘം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയേയും ധനകാര്യമന്ത്രിയേയും നേരില്‍ക്കണ്ട് കേരളത്തിന്റെ ആശങ്ക അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

90 ശതമാനം സാമ്പത്തിക ഇടപാടുകളും കറന്‍സിയിലൂടെയാണ് നടക്കുന്നത്. നോട്ടുനിരോധിച്ചതോടെ സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ വരെ മുടങ്ങി. രാജ്യത്തെ 30 ശതമാനത്തിന് മാത്രമാണ് ബാങ്കിങ് സംവിധാനവുമായി ബന്ധമെന്ന കാര്യം പോലും മനസിലാക്കാതെയാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. ഇതിനുപിന്നാലെ സംസ്ഥാനത്ത് ഏഴുപേര്‍ മരണപ്പെടാന്‍ ഇടയായ സാഹചര്യം ദു:ഖകരമാണ്. മന്ത്രി എ.സി മൊയ്തീന്‍ അവതരിപ്പിച്ച ഉപക്ഷേപത്തിന്‍മേല്‍ നടന്ന ചര്‍ച്ച നാലു മണിക്കൂറോളം നീണ്ടു. ചര്‍ച്ചയില്‍ പങ്കെടുത്ത രാജഗോപാല്‍ ഒഴികെയുള്ള എല്ലാ അംഗങ്ങളും കേന്ദ്രസര്‍ക്കാറിന് എതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. മന്ത്രി തോമസ് ഐസക്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി, എം.കെ മുനീര്‍, വി.എസ് അച്യുതാനന്ദന്‍, മുല്ലക്കര രത്‌നാകരന്‍, കെ.എം.മാണി, കെ.കൃഷ്ണന്‍കുട്ടി, അനൂപ് ജേക്കബ്, എസ് ശര്‍മ, പി.സി ജോര്‍ജ്, സി.ദിവാകരന്‍, ഒ.രാജഗോപാല്‍, കെ.സുരേഷ് കുറുപ്പ്, ടി.വി രാജേഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഡല്‍ഹിക്കു ശേഷം ഇതാദ്യമായാണ് ഒരു സംസ്ഥാനം നോട്ടു പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുന്നത്. ഡല്‍ഹി നിയമസഭയും കേന്ദ്രനീക്കത്തെ നിശിതമായി വിമര്‍ശിച്ച് പ്രമേയം പാസാക്കിയിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.