Connect with us

Music

സംഗീത കച്ചേരിക്കിടെ തിക്കുംതിരക്കും; എട്ടുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ആസ്‌ട്രോവേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം

Published

on

വാഷിങ്ടണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ സംഗീത നിശക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആസ്‌ട്രോവേള്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ആദ്യദിവസമായ വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.

റാപ്പര്‍ ട്രാവിസ് സ്‌കോട്ടായിരുന്നു വേദിയിലുണ്ടായിരുന്നത്. ഇതിനിടെ ആള്‍ക്കൂട്ടം വേദിക്കരികിലേക്ക് ഇരച്ചു കയറി. ഇതോടെ തിക്കിലുംതിരക്കിലും പെട്ട് എട്ടുപേര്‍ മരണപ്പെടുകയായിരുന്നു.

17 പേരെയാണ് അഗ്‌നിരക്ഷാ വകുപ്പ് ആശുപത്രിയിലെത്തിച്ചത്. ഇതില്‍ 11 പേര്‍ക്കും ഹൃദയാഘാതം സംഭവിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു. എന്താണ് ദുരന്തത്തിന് വഴിവെച്ചതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

പരിപാടിയുടെ സംഘാടകരായ ലൈവ് നേഷന്‍ ഇനിയും വിഷയത്തില്‍ പ്രതികരിച്ചിട്ടുമില്ല. അതേസമയം, 75 മിനിറ്റ് നീണ്ട അവതരണത്തിനിടെ ആരാധകര്‍ ബുദ്ധിമുട്ടിലാണെന്ന് കണ്ടതിനെ തുടര്‍ന്ന് പലതവണ സ്‌കോട്ട് പരിപാടി നിര്‍ത്തിയിരുന്നെന്ന് ഹൂസ്റ്റണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ടുദിവസമായി നടക്കാനിരുന്ന പരിപാടിക്കായി അന്‍പതിനായിരത്തോളം പേരാണ് എത്തിയിരുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടാംദിവസത്തെ പരിപാടി റദ്ദാക്കി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

‘അൽ വദൂദ്’: പ്രകീർത്തനങ്ങളുടെ സർവ്വനാമം – വീഡിയോ ആൽബം വൈറൽ ആവുന്നു

സോഫിക്സ് മീഡിയയിലൂടെ ഈ സംഗീത ശില്പം റിലീസ് ചെയ്തിരിക്കുന്നു

Published

on

ഏകദൈവത്തെ അഭിസംബോധന ചെയ്യുന്ന 99 പേരുകളുടെ സമാഹാരത്തെയാണ് ‘അസ്മാ ഉൽ ഹുസ്ന’ എന്ന് വിശേഷിപ്പിക്കാറുള്ളത്. ലോകത്തുള്ള എല്ലാ ദേശക്കാരും ഭാഷക്കാരും പല രീതിയിൽ ഇത് പാരായണം ചെയ്യാറുണ്ട്. സംഗീതാത്മകമായും ഖുർആൻ പാരായണം ചെയ്യുന്നത് പോലെയും മറ്റും വിവിധ രീതികളിൽ അസ്മാ ഉൽ ഹുസ്ന നമുക്ക് കേൾക്കാൻ സാധിക്കും. ഇപ്പോൾ ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിലെ രാഗബന്ധുരമായ ‘അസ്മാ ഉൽ ഹുസ്ന’, ‘അൽ വദൂദ്’ എന്ന പേരിൽ തികച്ചും വ്യത്യസ്തവും ശ്രവണ സുന്ദരവും അതിലേറെ ഭക്തി നിർഭരവുമായി പുറത്തുവന്നിരിക്കുന്നു. മലയാളത്തിന്റെ പ്രിയഗായകൻ അഫ്സലും നഫ്‌ല സാജിതും ചേർന്ന് ആലപിച്ച വേറിട്ട ഈ പ്രാർത്ഥന ഗാനം വലിയ പ്രേക്ഷകസ്വീകാരം നേടുകയാണ്.

‘അൽ വദൂദ് ‘ ആൽബം കേട്ട് ഗായകൻ അഫ്സലിനെയും അണിയറ പ്രവർത്തകരെയും അഭിനന്ദനങൾ അറിയിച്ചവർ ഏറെയാണ്. ലോകപ്രശസ്തനായ സിംബാവെ ഗ്രാൻഡ് മുഫ്തി മെങ്ക് തുടങ്ങി, വ്യത്യസ്ത മേഖലകളിലെ പ്രമുഖർക്കൊപ്പം പ്രശസ്ത സിനിമാതാരങ്ങളായ മമ്മുട്ടി, റഹ്മാൻ, മനോജ് കെ ജയൻ തുടങ്ങി നിരവധിപേരാണ് ഈ ആൽബത്തിന് അഭിന്ദനങ്ങൾ അറിയിച്ചത്.

video link –  https://youtu.be/6E4mpSUuVH0

സോഫിക്സ് മീഡിയയിലൂടെ ഈ സംഗീത ശില്പം റിലീസ് ചെയ്തിരിക്കുന്നു. പ്രവാസിയായ മുസ്തഫ ഹംസ ഒരുമനയൂർ ആണ് ഇതിന്റെ സംഗീത സംവിധാനവും ഉള്ളടക്ക സൃഷ്ടിയും നിർവഹിച്ചത്. വളരെ ഭംഗിയായി തന്നെ നഫ്‌ല സാജിദ് ഇതിന്റെ സംഗീത നിർവഹണം ചെയ്തപ്പോൾ അതിന്റെ ശോഭ ഒട്ടും തന്നെ ചോർന്നു പോകാതെ അൻവർ അമൻ അതിനു വാദ്യോപകരണങ്ങളുടെ അകമ്പടി നൽകി.

ലെൻസ്മാന്റെ നേതൃത്വത്തിൽ ഇതിന്റെ ദൃശ്യവിഷ്ക്കാരം കൂടിയായപ്പോൾ പ്രേക്ഷകർക്ക് തികച്ചും ഉദാത്തമായ ഒരു സംഗീതാനുഭവം പകരുവാൻ സാധിച്ചുവെന്ന് ഇതിന്റെ നിർമ്മാതാവ് കൂടിയായ മുസ്തഫ ഹംസ ഒരുമനയൂർ പറഞ്ഞു.

ക്യാമറ : അൻസൂർ പി.എം, യുസഫ് ലെൻസ്മാൻ, അറബിക് കാലിഗ്രഫി : നസീർ ചീക്കൊന്ന്, സോങ് മിക്സിങ് : ഇമാം മജ്ബൂർ, സാങ്കേതിക സഹായം : മഷൂദ് സേട്ട്, ഷംസി തിരൂർ, ശിഹാബ് അലി, ഗ്രാഫിക്സ് /എഡിറ്റിംഗ് : യൂസഫ് ലെൻസ്മാൻ, റെക്കോർഡിങ് സ്റ്റുഡിയോ : ഓഡിയോ ജിൻ, കൊച്ചി, എന്നിവരാണ് പിന്നണിയിൽ.

Continue Reading

Art

സംഗീതമാന്ത്രികന്‍ എ.ആര്‍ റഹ്മാന് ഇന്ന് 54ാം പിറന്നാള്‍

സംഗീതജീവിതത്തില്‍ കാല്‍നൂറ്റാണ്ടുപിന്നിട്ട വിസ്മയ കലാകാരന്‍

Published

on

കോഴിക്കോട്: സംഗീതമാന്ത്രികന്‍ എ.ആര്‍ റഹ്മാന് ഇന്ന് 54ാം പിറന്നാള്‍. സംഗീതജീവിതത്തില്‍ കാല്‍നൂറ്റാണ്ടുപിന്നിട്ട വിസ്മയ സംഗീതജ്ഞന് ലോകമെമ്പാടുമുള്ള പ്രമുഖര്‍ ആശംസകള്‍ നേര്‍ന്നു. മലയാളം, തമിഴ് ചിത്രങ്ങള്‍ക്കു സംഗീതം നല്‍കിയിരുന്ന ആര്‍.കെ ശേഖറിന്റെ മകനാണ് എ.ആര്‍ റഹ്മാന്‍. 1967ജനുവരി ആറിന് ചെന്നൈയിലാണ് ജനനം.കുട്ടിക്കാലത്തുതന്നെ പിതാവിന്റെ റെക്കോഡിംഗ് സ്റ്റുഡിയോയില്‍ റഹ്മാന്‍ കീബോര്‍ഡ് വായിക്കുമായിരുന്നു. റഹ്മാന്റെ ഒന്‍പതാംവയസില്‍ പിതാവ് മരിച്ചു.
റോജ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ സംഗീതരംഗത്ത് വരവറിയിച്ചത്. ആദ്യചിത്രത്തിന്റെ സംഗീതത്തിന് ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്‍ എന്നബഹുമതിയും എ.ആര്‍ റഹ്മാനായിരുന്നു.

ഓസ്‌കാര്‍, ഗ്രാമി,ബാഫ്ത, നാലുതവണ ദേശീയ പുരസ്‌കാരം എന്നിവയെല്ലാം കലാകാരനെ തേടിയെത്തി.

Continue Reading

Culture

ബുര്‍ഖ ധരിക്കാന്‍ എടുത്ത തീരുമാനത്തില്‍ അഭിമാനം; ഖദീജ റഹ്മാന്‍

വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്‍ഖ ധരിക്കാന്‍ ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു.

Published

on

ചെന്നൈ: ബുര്‍ഖ ധരിക്കാന്‍ എടുത്ത തീരുമാനത്തില്‍ ഇപ്പോഴും അഭിമാനമുണ്ടെന്ന് സംഗീതേതിഹാസം എആര്‍ റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്‍. പൊതുവേദികളില്‍ ബുര്‍ഖ ധരിച്ച് എത്തുന്ന ഇവര്‍ക്കെതിരെ വ്യാപകമായ ട്രോളുകളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നു. ഇതേക്കുറിച്ചാണ് ഖദീജ റഹ്മാന്‍ മനസ്സു തുറന്നത്. ഖദീജ പാടി പുറത്തിറക്കിയ ഫരിഷ്‌തോ എന്ന മ്യൂസിക് ആല്‍ബവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് സംസാരിക്കുകയായിരുന്നു അവര്‍.

‘മുഖം മറച്ചതിന്റെ പേരില്‍ എനിക്കെതിരെ വിമര്‍ശനങ്ങളും വിവാദങ്ങളും ട്രോളുകളും ഉണ്ടായപ്പോള്‍ ആദ്യം സങ്കടവും പ്രയാസവും തോന്നിയിരുന്നു. വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഞാന്‍ അതിനോടു പൊരുത്തപ്പെടാന്‍ തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവര്‍ നടത്തുന്ന വിധിന്യായങ്ങളും വിലയിരുത്തലുകളും അവരുടെ തന്നെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്. ബുര്‍ഖ ധരിക്കാന്‍ എടുത്ത തീരുമാനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് അഭിമാനമുണ്ട്’ – ഖദീജ പറഞ്ഞു.

നേരത്തെ ഖദീജയ്‌ക്കെതിരെ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്‍ രംഗത്തുവന്നിരുന്നു. എ ആര്‍ റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് വീര്‍പ്പുമുട്ടുന്നു എന്നാണ് അവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാജ്യത്ത് ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചാണല്ലോ അവര്‍ക്ക് പറയാനുള്ളത് എന്നാണ് ഖദീജ മറുപടി നല്‍കിയിരുന്നത്.

വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്‍ഖ ധരിക്കാന്‍ ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്‍ റഹ്മാന്‍ വ്യക്തമാക്കിയിരുന്നു. മകളുടെ ബുര്‍ഖ ധരിച്ച ചിത്രവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.