Video Stories
ഇന്നല്ലെങ്കില്‍ നാളെ നാം ഒരുമിച്ച് നില്‍ക്കേണ്ടിവരും
കാലം കാലികം
അഡ്വ. കെ.എന്‍.എ ഖാദര്‍
ഇന്ത്യയിലെ മതേതര രാഷ്ട്രീയ കക്ഷികള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഫാസിസത്തിനും വര്‍ഗീയതക്കും ഏകാധിപത്യത്തിനുമെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതായി വരും. ആ ചരിത്രദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യവും ബഹുസ്വരതയും ഇന്ത്യയില്‍ മരിച്ചു മണ്ണടിയും. ഇപ്പോള്‍തന്നെ അവ ഗുരുതരമാംവിധം രോഗബാധിതമാണ്. കറന്‍സി വിപ്ലവം കള്ളപ്പണം തടയാനുള്ള ഒരു നിഷ്‌കളങ്ക പരിശ്രമം മാത്രമല്ല. ജനസഞ്ചയത്തെ തങ്ങളുടെ താല്‍പര്യസംരക്ഷണം ലക്ഷ്യമാക്കി മെരുക്കിയെടുക്കുവാനുള്ള ഒരു ഭരണകൂട പരീക്ഷണം കൂടിയാണ്.
ആരെയും ഒറ്റനോട്ടത്തില്‍ ആകര്‍ഷിക്കും വിധം മുദ്രയടിക്കപ്പെട്ടതാണ് ഈ സാമ്പത്തിക പരിഷ്‌കരണം. ചോദ്യങ്ങള്‍ക്ക് മറുപടി പറയാനോ കാര്യങ്ങള്‍ വിശദീകരിക്കുവാനോ യാതൊരു ബാധ്യതയും ഏകാധിപതികള്‍ ഏറ്റെടുക്കാറില്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വരികയോ അംഗങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങി മറുപടി പറയുകയോ ചെയ്യാതിരുന്നാല്‍ എന്താണ് സംഭവിക്കുകയെന്നറിയാനും അദ്ദേഹത്തിനും കൂട്ടാളികള്‍ക്കും ആഗ്രഹമുണ്ട്. ഏത് പരിഷ്‌കരണങ്ങളും തങ്ങള്‍ക്ക് തോന്നിയ വിധം യഥേഷ്ടം ഒരു വിശദീകരണത്തിനും ഇടംകൊടുക്കാതെ നടപ്പിലാക്കാന്‍ സാധിക്കുമെന്ന് തെളിയുകയാണ് അവര്‍ക്ക് വേണ്ടത്. ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഇനിയും ജനാധിപത്യവിരുദ്ധമായ നടപടികളുമായി അവര്‍ മുന്നോട്ട് പോയേക്കാം. പ്രധാനമന്ത്രി അതില്‍ ആനന്ദം കൊള്ളുന്ന ഭരണാധികാരിയാണെന്ന് വ്യക്തം. ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒന്നടങ്കം നാം അഭിമുഖീകരിക്കുന്ന ഭീഷണിയെ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ടോ?
പൊതുവായ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഒരുമിച്ച് പ്രവൃത്തിക്കുവാന്‍ കാണിക്കുന്ന വിമുഖത ആശങ്കയുളവാക്കുന്നു. ഒരേ പാര്‍ട്ടിക്കകത്ത് കാലക്രമത്തില്‍ കടന്നുവരാറുള്ള അനൈക്യവും പരസ്പരമത്സരങ്ങളും, നിക്ഷിപ്ത താല്‍പര്യങ്ങളും അത്തരം പാര്‍ട്ടികളുടെ പ്രഹരശേഷി നശിപ്പിക്കുന്നു. വെറുപ്പും വിദ്വേഷവും ശിഥിലീകരിക്കപ്പെടുന്ന ബന്ധങ്ങളും ബഹുജന പിന്തുണയുടെ കേന്ദ്രീകൃതമായ വിനിയോഗത്തിനു തടസ്സം സൃഷ്ടിക്കുന്നു. പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധങ്ങളിലും ഇതു സംഭവിക്കുന്നു. പൊതുവായ ലക്ഷ്യങ്ങള്‍ നേടുന്നതിന് വേണ്ടി പൊരുത്തക്കേടുകള്‍ വിസ്മരിക്കുവാനുള്ള കഴിവാണ് ഒരു പാര്‍ട്ടിയുടെ സംഘടനാപരമായ ആരോഗ്യത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത്. എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ഇതര ബഹുജനപ്രസ്ഥാനങ്ങള്‍ക്കും ഈ തത്വം ബാധകമാണ്. പ്രായോഗിക പ്രശ്‌നങ്ങളെയും ആശയങ്ങളെയും കൂട്ടിയിണക്കുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. ജനാധിപത്യം ജനങ്ങളുടെ നേരിട്ടുള്ള ഭരണമാണെന്നും അവര്‍ക്ക് വേണ്ടിയാണ് സൗകര്യാര്‍ത്ഥം അവരുടെ പ്രതിനിധികള്‍ അവരെതന്നെ ഭരിക്കുന്നതെന്നും മറക്കാവതല്ല. ഈ ആശയം ഇന്ന് വിസ്മൃതിയിലായി വരികയാണ്. തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇഷ്ടമാണ് ഭരണമെന്നും അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കരുതിയാല്‍പോലും വലിയ പാപമാകുന്നില്ല. നേരെ മറിച്ച് ജനങ്ങള്‍ക്ക് ഭരിക്കുന്നവരുടെ നടപടികള്‍ സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമേയുള്ളൂവെന്നും നിരാകരിക്കുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അഭിപ്രായ പ്രകടനങ്ങള്‍പോലും സഹിക്കുകയില്ലെന്നും ഭരണാധികാരികള്‍ കരുതുന്നതോടെ ജനാധിപത്യം മരിക്കുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സകലപൗരന്മാരും ഭരിക്കുന്ന കക്ഷിയുടെ ആശയങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കണമെന്ന നിബന്ധന നടപ്പിലാക്കാന്‍ തുടങ്ങുമ്പോള്‍ ബഹുസ്വരതയും നാശമടയുന്നു. മതവും ജാതിയും വര്‍ണ്ണവും വര്‍ഗ്ഗവും വംശവും ഭാഷയും ലിംഗവും സംസ്‌കാരവും ആചാരവും അനുഷ്ഠാനവും ആഹാരവും വസ്ത്രധാരണ രീതികളും അഭിപ്രായങ്ങളും വ്യത്യസ്തമാണെങ്കിലും പരസ്പരപോരാട്ടവും മത്സരവും വെറുപ്പും വിദ്വേഷവും ഇല്ലാതെ സമാധാനപരമായ സഹവര്‍ത്തിത്ത്വത്തിലേര്‍പ്പെടുന്നതാണ് ബഹുസ്വരതയുടെ ലക്ഷണം. മേല്‍പ്രസ്താവിച്ച സകലവൈവിധ്യങ്ങളും വിവേചനരഹിതമായി കരുതുന്നതിന് പകരം ഭിന്നതകള്‍ സൃഷ്ടിക്കുവാനുള്ള ഉപാധിയാക്കുമ്പോള്‍ ഫാസിസ്റ്റ് ഭീകരതയുടെ ദ്രംഷ്ടങ്ങള്‍ പുറത്തുകാണിക്കപ്പെടുന്നു. വേദങ്ങളും ഉപനിഷത്തുകളും ഖുര്‍ആനും, ബൈബിളും ഇതര വേദഗ്രന്ഥങ്ങളും മഹദ്‌വചനങ്ങളും രാഷ്ട്രത്തിന്റെ ഭരണഘടനയും സ്വീകരിക്കുന്ന ഈ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും അഹിംസയുടെയും മാര്‍ഗ്ഗം രാജനീതിയിയായി സ്വീകരിക്കുവാന്‍ തയ്യാറില്ലാത്ത ഭരണാധികാരികള്‍ നാടുവാഴുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി മതേതരകക്ഷികള്‍ എന്ത് ചെയ്യണമെന്ന് പറയേണ്ടതില്ലല്ലോ. മനുഷ്യജീവിതത്തിന്റെയും രാഷ്ട്രനിര്‍മ്മാണത്തിന്റെയും അടിസ്ഥാനശിലകള്‍ ആടിയുലയാന്‍ തുടങ്ങുമ്പോള്‍ നന്‍മക്ക് വേണ്ടി ഐക്യപ്പെടുവാന്‍ നമുക്ക് കഴിയാതെ പോകരുത്.
ദളിത് പീഡനങ്ങളും, ന്യൂനപക്ഷ പിന്നോക്ക ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളും ആഹാരശീലത്തിന്റെ പേരില്‍ നടന്നുവരുന്ന കലാപങ്ങളും, എഴുത്തുകാരും കലാസാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരും നേരിട്ട മര്‍ദനങ്ങളും കൊലപാതകങ്ങളും വ്യാജ ഏറ്റുമുട്ടലുകളും, ഏകീകൃതസിവില്‍ കോഡിന് വേണ്ടിയുള്ള മുറവിളികളും കള്ളപ്പണത്തിന്റെ പേരില്‍ നടത്തുന്ന ജനദ്രോഹനടപടികളും വേറിട്ടുകാണേണ്ടുന്ന കാര്യങ്ങളല്ല. പൊതുവായ ചിലതും അതില്‍ അന്തര്‍ലീനമാണ്. കേന്ദ്രസര്‍ക്കാരിന്റെയും അതേപാര്‍ട്ടികള്‍ നയിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളുടെയും നടപടികളെല്ലാം ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. അവയെല്ലാം ഒരേമരത്തില്‍ വിരിഞ്ഞ വിഷപുഷ്പങ്ങളാണ്. ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കുവാനും ജനാധിപത്യവും ബഹുസ്വരതയും കാത്ത് സൂക്ഷിക്കുവാനും ഭരിക്കുന്ന കക്ഷി ഏത് പാര്‍ട്ടിയാണെങ്കിലും തയ്യാറാവേണ്ടതാണ്. നിലപാടുകളും നയങ്ങളുമാണ് പ്രശ്‌നം. പ്രായോഗിക ഭരണനടപടികളുടെ അടിസ്ഥാനം ഭരിക്കുന്ന കക്ഷികളുടെയും സര്‍ക്കാരിന്റെയും നയസമീപനങ്ങളാണ്. ദേശവ്യാപകമായി പന്ത്രണ്ടോളം പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പ്രതിഷേധിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത് ശുഭസൂചകമാണ്. രാജ്യത്തിന്റെയും ജനങ്ങളുടെയും പൊതുശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടുവാന്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതാണ് ബുദ്ധി. മതേതരകക്ഷികള്‍ക്കിടയിലുള്ള ഭിന്നതകള്‍ പെരുപ്പിച്ച് കാണിക്കുവാനും ആ പഴുതിലൂടെ രക്ഷപ്പെടുന്നതിനും ഫാസിസ്റ്റ് വര്‍ഗ്ഗീയ ശക്തികള്‍ പരിശ്രമിച്ചേക്കും. ഗുണഭോക്താക്കളായി തീരേണ്ടുന്ന പൊതുജനമാണിപ്പോള്‍ വേട്ടയാടപ്പെടുന്നത്. അഴിമതിയും കുംഭകോണവും കുലത്തൊഴിലാക്കി സമ്പത്തും പണവും കുന്നുകൂട്ടിയ ഒരാള്‍ക്ക് പോലും ഒരു ബുദ്ധിമുട്ടും ഇതുവരെ ഇന്ത്യയിലുണ്ടായിട്ടില്ല. വിദേശിയും സ്വദേശിയുമായ കള്ളപ്പണക്കാരും അനധികൃതസ്വത്ത് സമ്പാദിച്ചിട്ടുള്ളവരും അഗാധമായ ആനന്ദത്തിലുമാണ്. അവരില്‍ ഭരണത്തോടൊട്ടി നില്‍ക്കുന്നവര്‍ക്ക് ഈ പുത്തന്‍ സാമ്പത്തിക ആക്രമണത്തിന്റെ വിവരം ചോര്‍ത്തിക്കൊടുക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയമായ കറന്‍സി പരിഷ്‌കരണവും കള്ളപ്പണവേട്ടയുടെ പേരില്‍ നടക്കുന്ന ജനപീഡനങ്ങളും മാത്രമല്ല നമ്മുടെ മുമ്പിലുള്ള പ്രശ്‌നം.
ഈ കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പല സംഭവങ്ങളും അവഗണിക്കുവാന്‍ പാടില്ലാത്തതാണ്. അവയെല്ലാം പുതിയ വേഷങ്ങളില്‍ ആവര്‍ത്തിക്കപ്പെടാം. ഭരിക്കുന്ന കക്ഷികളുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ക്ക് ബദല്‍ ആവിഷ്‌കരിക്കുവാനും ജനാധിപത്യവും ബഹുസ്വരതയും സംരക്ഷിക്കുവാനും സമാനമനസ്‌കരായ സകലരും ഒന്നുചേരുകയാണ് വേണ്ടത്. ഇന്നല്ലെങ്കില്‍ നാളെ അത് വേണ്ടിവരും.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More7 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture7 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ