Connect with us

More

അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാര്‍; സിനിമ കാണുന്നതിന് മുമ്പ് അറിയാനായി

Published

on

പ്രസൂണ്‍ കുമാര്‍

ഏപ്രില്‍ 27. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ പ്രത്യേകിച്ച് മാര്‍വല്‍ ആരാധകര്‍ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്. അന്നാണ് സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ താനോസ് ഭൂമിയിലേക്ക് വരുന്നത്.. ആ ഒന്നൊന്നര വില്ലനെ എതിരിടാനായി അവഞ്ചേഴ്സ് തയ്യാറെടുത്തുകഴിഞ്ഞു.

ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ മാര്‍വല്‍ സ്റ്റുഡിയോയുടെ ഏറ്റവും പുതിയ ചിത്രമായ അവഞ്ചേഴ്സ് ഇന്‍ഫിന്റി വാര്‍ റിലീസിന് ഒരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. എന്നാല്‍ ഇനിയും അവഞ്ചേഴ്‌സിനെയും എം.സി.യു (മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ്) വിനെക്കുറിച്ചും അറിയാത്തവര്‍ക്കായി.

നമ്മള്‍ അറിയുന്ന പ്രധാനപ്പെട്ട സൂപ്പര്‍ ഹെറോകളെല്ലാം പിറന്നത് രണ്ട് കോമിക്ക് പ്രസാധകരില്‍ നിന്നുമാണ്. ഒന്ന് മാര്‍വല്‍ കോമിക്സും രണ്ടാമത്തേത് ഡി.സി കോമിക്സും. അയേണ്‍മാന്‍, ക്യാപ്റ്റന്‍ അമേരിക്ക, തോര്‍, ഹള്‍ക്ക്, സ്‌പൈഡര്‍മാന്‍, ഡോക്ടര്‍ സ്ട്രേഞ്ച്, ആന്റ്മാന്‍, ബ്ലാക്പാന്തര്‍ എന്നിരാണ് മാര്‍വല്‍ ലോകത്തിലെ പ്രധാനപ്പെട്ട ചില ഹീറോകള്‍. സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, ഫ്‌ലാഷ്, വണ്ടര്‍വുമണ്‍, ഫാന്റം മുതലായവര്‍ ഡി.സി കോമിക്‌സിന്റെ സൃഷ്ടികളും.

10 വര്‍ഷം മുന്‍പ് 2008ലാണ് ഹോളിവുഡിന്റെ ചരിത്രം മാറ്റിയെഴുതി മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കമാകുന്നത്.
മാര്വല്‍ കോമിക് ഹീറോ ആയ അയേണ്‍മാനെ നായകനാക്കി മാര്വല്‍ സ്റ്റുഡിയോ നിര്‍മിച്ച സിനിമ 2008 ലെ ഏറ്ററ്വും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. ആ വര്‍ഷം തന്നെ ‘ദി ഇന്‍ക്രെഡിബിള്‍ ഹള്‍ക്ക്’ ഇറങ്ങിയെങ്കിലും അത് വിജയം കാണാതെ പോയി. ഈ സിനിമ മാത്രമാണ് വന്‍ വിജയം കൈവരിക്കാതെ പോയ മാര്വല്‍ സിനിമ. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അയേണ്‍മാന്റെ രണ്ടാം ഭാഗവും (2010), തോര്‍ (2011), ക്യാപ്റ്റന്‍ അമേരിക്ക (2011) എന്നിവ കൂടി വന്നതോടെ സിനിമാ മേഖലയില്‍ എം.സി.യുവിന്റെ ശക്തി വര്‍ധിച്ചു തുടങ്ങി. കഴിഞ്ഞ 10 വര്‍ഷങ്ങളിലായി എം.സി.യുവില്‍ നിന്ന് 18 ചലച്ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.
ലോക ബോക്‌സോഫീസുകളില്‍ നിന്നായി 14.8 ബില്യണ്‍ ഡോളറാണ് ഈ ചിത്രങ്ങള്‍ എല്ലാംകൂടി വാരികൂട്ടിയത്. അതോടെ സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ സീക്വലുകളും സൂപ്പര്‍ വില്ലന്മാരുമായി എം.സി.യു ഹോളിവുഡ് ബോക്‌സ് ഓഫീസ് അടക്കിവാണു. വ്യക്തമായ പ്ലാനോട് കൂടി ഘട്ടം ഘട്ടമായായിരുന്നു മാര്വാലിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ നിര്‍മിതി. ആദ്യം ഘട്ടം പൂര്‍ത്തിയാകുന്നത് 2012ലെ അവഞ്ചേഴ്സ് ഒന്നാം ഭാഗത്തോട് കൂടിയാണ്. ക്രോസ്സോവറുകള്‍ എന്നു വിളിക്കുന്ന ഈ സൂപ്പര്‍ ഹീറോ സംഗമമായ അവഞ്ജേഴ്സിന്റെ ആദ്യപതിപ്പ് എക്കാലത്തെയും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായിമാറി.

തോര്‍: ദി ഡാര്‍ക്ക് വേള്‍ഡ്‌

ഭൂമിയെ തകര്‍ക്കാന്‍ വരുന്ന ശക്തികള്‍ ഒരു നായകനെകൊണ്ടു ‘താങ്ങാവുന്നതിലും’ അപ്പുറമാണെങ്കില്‍ തങ്ങളുടെ സൂപ്പര്‍ ഹീറോകളെ മുഴുവന്‍ ഒന്നിച്ച് അവരെ നേരിടുക. അവരാണ് അവഞ്ചേഴ്സ് എന്ന വിളിപ്പേരുള്ള ഈ സംഘം. ഷീല്‍ഡ് എന്ന സീക്രട്ട് സംഘത്തിന്റെ തലവന്‍ നിക്ക് ഫ്യൂരി മുന്‍കൈ എടുത്താണ് സൂപ്പര്‍ ഹീറോകളെ ഒത്തുചേര്‍ക്കുന്നത്.

ദി അവഞ്ചേര്‍സ് (2012)

പ്രേക്ഷകര്‍ ഇവരെ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ എം.സി.യുവില്‍ നിന്ന് കൂടുതല്‍ സിനിമകളും കഥാപാത്രങ്ങളും വന്നുകൊണ്ടിരുന്നു. അതോടൊപ്പം തന്നെ അവഞ്ചേഴ്‌സിന്റെ അംഗബലവും കൂടിക്കൊണ്ടിരുന്നു. ആദ്യത്തെ അവഞ്ചേഴ്‌സില്‍ ആറു പ്രധാന നായകന്മാരാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ ഇറങ്ങുന്ന മൂന്നാം ഭാഗമായ ഇന്‍ഫിനിറ്റി വാഴ്‌സില്‍ ഇരുപതിലേറെ നായകന്മാരാണ് രംഗത്തെത്തുന്നത്.

അവഞ്ചേഴ്സ് ഇന്‍ഫിനിറ്റി വാഴ്‌സിനെ പറ്റി.

അവഞ്ചേഴ്സ് ആദ്യ ഭാഗം മുതല്‍ എംസിയു തയ്യാറെടുത്തത് ഈ രാജ വില്ലന് വേണ്ടിയായിരുന്നു. മാര്‍വല്‍ കോമിക്ക് ലോകത്തെ ഏറ്റവും ശക്തനായ വില്ലന്‍. കഴിഞ്ഞ 18 ചലച്ചിത്രങ്ങളിലായി ആകെ 4 മിനുട്ടാണ് താനോസ് പ്രത്യക്ഷപ്പെട്ടത്. ആദ്യത്തെ അവഞ്ചേഴ്‌സിന്റെ(2012) പോസ്റ്റ് ക്രെഡിറ്റ് സീനില്‍ കാണിക്കുന്നുണ്ടെങ്കിലും ഗാര്‍ഡിയന്‍ ഓഫ് ദി ഗലക്‌സിയിലാണ്(2015) തനോസിനെ കുറിച്ച് കൂടുതല്‍ പറയുന്നത്. ശനിയുടെ ഉപഗ്രഹമായ ടൈറ്റാനില്‍ ജനിച്ചത്‌കൊണ്ട് മാഡ് ടൈറ്റാന്‍ എന്ന വിളിപ്പേര് സ്വന്തമാക്കിയ താനോസിന്റെ ലക്ഷ്യം പ്രപഞ്ചത്തിലെ പകുതി ജീവനേയും ഇല്ലാതാക്കി മരണ ദേവതയെ തൃപ്തിപ്പെടുത്തുക എന്നതാണ്. അതിനായി താനോസ് തേടുന്നത് ഇനിഫിന്റി സ്റ്റോണ്‍സ് എന്നു പറയപ്പെടുന്ന 6 വ്യത്യസ്ത തരം അദ്ബുദ്ധ ശക്തിയുള്ള കല്ലുകളാണ്.
സ്‌പേസ് സ്റ്റോണ്‍, റിയാലിറ്റി സ്റ്റോണ്‍, പവര്‍ സ്റ്റോണ്‍, മൈന്‍ഡ്‌സ്റ്റോണ്‍, ടൈം സ്റ്റോണ്‍, സോള്‍ സ്റ്റോണ്‍ എന്നിങ്ങനെ വ്യത്യസ്തമായ ശക്തികളുള്ള ഊര്‍ജ രൂപമായ അവയെ കല്ലാക്കി രൂപപ്പെടുത്തി തന്റെ ഇന്‍ഫിനിറ്റി കയ്യുറയില്‍ ഘടിപ്പിച്ചാല്‍ ഒരു വിരല്‍ ഞൊടികൊണ്ടു തന്നെ ലോകത്തെ മുഴുവന്‍ ഇല്ലാതാക്കാന്‍ തക്ക സര്‍വ്വശക്തനാകാന്‍ താനോസിന് സാധിക്കും. അതിനായി മാര്‍വല്‍ സിനിമകളിലെ മറ്റുവില്ലന്മാരെ തന്റെ സഹായികളാക്കി ബ്ലാക്ക് ഓര്‍ഡര്‍ എന്ന സംഘത്തെയും അണിനിരത്തിയാണ് അവഞ്ചേഴ്‌സിനെ താനോസ് നേരിടുന്നത്.

ഈ ഇന്‍ഫിനിറ്റി സ്റ്റോണുകളില്‍ നാലെണ്ണവും ഭൂമിയിലും പുറത്തുമായി സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അഞ്ചാമത്തെ സ്റ്റോണ്‍ ആയ മൈന്‍ഡ് സ്റ്റോണ്‍ അവഞ്ചേഴ്‌സിലെ അംഗമായ ‘വിഷന്‍’ന്റെ നെറ്റിയില്‍ പിടിപ്പിച്ച നിലയിലും. അതിനാല്‍ ആ സ്റ്റോണ്‍ എടുക്കുക എന്നത് വിഷനിന്റെ ജീവന്‍ തന്നെ ഇല്ലാതാക്കുന്ന ഒന്നായിരിക്കും. ഇനി ആറാമത്തെ സ്റ്റോണ്‍ ആയ സോള്‍ സ്റ്റോണ്‍ എവിടെയെന്ന് ഇതുവരെ ഒരു ചിത്രത്തിലും പറഞ്ഞിട്ടില്ല.. അതുകൊണ്ട് അത് ഒരു രഹസ്യമായി തുടരുന്നു.

തന്റെ മുന്നില്‍ വരുന്ന ഏത് നായകനെയും ഒരു ഈച്ചയെ കൊല്ലുന്ന ലാഘവത്തോടെ ഇല്ലാതാക്കാന്‍ തക്ക ശക്തനായ തനോസിനെ അതുകൊണ്ട് തന്നെ എതിരിടാന്‍ അവഞ്ചേഴ്സ് സര്‍വ്വസന്നാഹങ്ങളുമായി തയ്യാറെടുക്കുമ്പോള്‍ മാര്‍വല്‍ ആരാധകര്‍ ഇതുവരെ കാണാത്തൊരു ദൃശ്യ വിരുന്നാകും അത് സമ്മാനിക്കുക. 10 വര്‍ഷത്തോളമുള്ള ഈ സൂപ്പര്‍ ഹീറോ സിനിമകളില്‍ ഇതുവരെ ഒരു പ്രധാന ഹീറോയും കൊല്ലപ്പെട്ടിട്ടില്ല.. എന്നാല്‍ ഇനിഫിനിറ്റി വാഴ്‌സില്‍ അതായിരിക്കില്ല എന്ന സൂചനയും സംവിധായകരായ റൂസോ സഹോദരങ്ങള്‍ നല്‍കിയിട്ടുണ്ട്. തങ്ങളുടെ ഏതൊക്കെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ് താനോസിന്റെ കയ്യാല്‍ ഇല്ലാതാകാന്‍ പോകുന്നത് എന്ന് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങുന്ന അവഞ്ചേഴ്‌സിന്റെ ആദ്യ പതിപ്പിന് ഏതാണ്ട് ഒരു ബില്യണ്‍ ഡോളര്‍ ബഡ്ജറ്റ് വന്നതായാണ് അണിയറ വാര്‍ത്തകള്‍. എങ്കില്‍ ലോകത്ത് ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഇത്. മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയായ ഇനിഫിനിറ്റി വാഴ്‌സിന്റെ ആദ്യഭാഗം ഈ ഏപ്രില്‍ 27നും അടുത്ത ഭാഗം 2019 മേയ് മാസത്തിലും റിലീസ് ചെയ്യും.

Health

സോനു സൂദും ആസ്റ്റര്‍ മെഡ്‌സിറ്റിയും കൈകോര്‍ത്തു; ഏഴു മാസം പ്രായമുള്ള കുഞ്ഞില്‍ കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി.

Published

on

കൊച്ചി: ആസ്റ്റര്‍ വോളന്റിയേഴ്‌സ്, ബോളിവുഡ് നടന്‍ സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി പൂര്‍ത്തിയാക്കി. മുഹമ്മദ് സഫാന്‍ അലി എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ കരളാണ് മാറ്റിവച്ചത്. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ കുട്ടിയുടെ അമ്മ തന്നെയായിരുന്നു കരള്‍ ദാതാവ്.

നാല് മാസം പ്രായമുള്ളപ്പോഴാണ് സഫാന്‍ അലിയെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് കൊണ്ടുവരുന്നത്. പിത്തരസം കുഴലുകള്‍ അഥവാ, കരളിനെ കുടലുമായി ബന്ധിപ്പിക്കുന്ന ട്യൂബ് വികസിക്കാത്ത അപൂര്‍വ രോഗാവസ്ഥയായ ബിലിയറി അട്രേസിയയാണ് കുഞ്ഞിനെന്ന് രോഗനിര്‍ണയത്തിലൂടെ കണ്ടെത്തി. മഞ്ഞപ്പിത്തത്തിനും കണ്ണുകളുടെ മഞ്ഞനിറത്തിനും കാരണമാകുന്ന രോഗം ക്രമേണ കരളിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കുകയാണ് ചെയ്യുക. തെലങ്കാന സ്വദേശികളായ കുടുംബം ജന്മനാടായ കരിംനഗറിലെ ആശുപത്രിയില്‍ വച്ച് നടത്തിയ ശസ്ത്രക്രിയ പരാജയപ്പെട്ടിരുന്നു. ഇത് മഞ്ഞപ്പിത്തത്തിന്റേയും സിറോസിസ് ബാധയുടേയും മൂര്‍ച്ച കൂട്ടി. ഇതോടെ കരള്‍ മാറ്റിവയ്ക്കുകയെല്ലാതെ വേറെ വഴിയില്ലെന്നായി. കുഞ്ഞിന്റെ രോഗവിവരം അറിഞ്ഞ സോനു സൂദിന്റെ സഹായത്തോടെയാണ് കുടുംബം കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് എത്തുന്നതും കഴിഞ്ഞ ദിവസം ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതും.

സഫാന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെത്തുമ്പോള്‍ മഞ്ഞപ്പിത്തം, പോഷകാഹാരക്കുറവ്, വളര്‍ച്ചക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കാര്യമായി അലട്ടിയിരുന്നതായി ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. കുഞ്ഞിന്റെ രോഗസ്ഥിതിയെ കുറിച്ചും, അടിയന്തരമായി ശസ്ത്രക്രിയ വേണമെന്നും കുടുംബത്തെ അറിയിച്ചു. കുട്ടിയുടെ പ്രായവും അവികസിത ശരീരഘടനയുള്‍പ്പടെ വലിയ വെല്ലുവിളിയായിരുന്നു എങ്കിലും തടസ്സങ്ങളില്ലാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാനായി. കുഞ്ഞ് വളരെ വേഗം സുഖം പ്രാപിച്ചു വരുന്നതായും മഞ്ഞപ്പിത്തം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നീങ്ങിയതായും ഡോ. മാത്യു ജേക്കബ് വ്യക്തമാക്കി.

ഹെപ്പറ്റോളജിസ്റ്റ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ചാള്‍സ് പനക്കല്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോ. ഗീത മമ്മയില്‍, കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. സുധീര്‍ മുഹമ്മദ് എം, ഡോ. ബിജു ചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്.സഫാനെ പോലെ വളരെ ചെറിയ പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. കരള്‍ മാറ്റിവയ്ക്കല്‍ ഏറെ ചിലവേറിയതും രാജ്യത്ത് ചുരുക്കം ചില ആശുപത്രികളില്‍ മാത്രം സൗകര്യവുമുള്ള ചികിത്സ രീതിയാണ്. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ടീം രാജ്യത്തെ തന്നെ ഏറ്റവും മികച്ച പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗമാണ്. മെഡ്‌സിറ്റിയിലെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മറ്റിടങ്ങളേക്കാള്‍ ചിലവ് കുറവാണെങ്കിലും, പല രക്ഷിതാക്കള്‍ക്കും അത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സോനു സൂദിനെ പോലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏറെ തല്‍പരനായ താരത്തോടടൊപ്പം പദ്ധതിയില്‍ സഹകരിക്കാനായതിലും, നിരാലംബരായ നിരവധി കുടുംബങ്ങള്‍ക്ക് പ്രതീക്ഷയാകാനായതിലും ആസ്റ്ററിന് വലിയ സന്തോഷമുണ്ടെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ചികിത്സ സഹായം ലഭിക്കുക. മെയ് മാസത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ അര്‍ഹരായ നിരവധി പേരാണ് ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്നോട്ട് വന്നത്. മെഡിക്കല്‍ രംഗത്ത് രാജ്യം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും സഫാന്‍ അലിയെയും കുടുംബത്തെയും പോലുള്ളവര്‍ക്ക് ഉയര്‍ന്ന ചിലവ് കാരണം അതിന്റെ പ്രയോജനം ഇപ്പോഴും അകലെയാണെന്ന് സോനു സൂദ് പറഞ്ഞു. സെക്കന്‍ഡ് ചാന്‍സ് ഇനീഷ്യേറ്റീവിലൂടെ കൂടുതല്‍ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കായി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സെന്ററിന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് രൂപം നല്‍കിയിരുന്നു. കരള്‍, വൃക്ക, ഹൃദയം, ശ്വാസകോശം, കോര്‍ണിയ, മജ്ജ തുടങ്ങി വിവിധ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഏറെ വൈദഗ്ധ്യമുള്ള സര്‍ജന്‍മാരുടെ സംഘമാണ് ഈ കേന്ദ്രത്തെ നയിക്കുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പീഡിയാട്രിക് കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗവും ഇവിടെയുണ്ട്. കുട്ടികളിലെ കരള്‍ രോഗ സംബന്ധമായി സമഗ്രമായ പരിചരണം ലക്ഷ്യമിട്ടുള്ളതാണ് ഇത്. മികച്ച കരള്‍ രോഗ വിദഗ്ധര്‍, കരള്‍ ശസ്ത്രക്രിയാ വിദഗ്ധര്‍, പരിശീലനം ലഭിച്ച കോര്‍ഡിനേറ്റര്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് പുറമേ ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുകള്‍, അനസ്തെറ്റിസ്റ്റുകള്‍, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും മികച്ച ഒരു നഴ്സിങ്ങ് ടീമും ഈ മള്‍ട്ടി-ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കേന്ദ്രത്തിലുണ്ട്. അഞ്ഞൂറിലധികം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ ഇതിനോടകം വിജകരമായി ഇവിടെ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Continue Reading

Health

ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ സര്‍വ്വേയില്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് മികച്ച നേട്ടം

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.

Published

on

ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള്‍ ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം. കേരളത്തില്‍ നിന്നുള്ള ഏറ്റവും മികച്ച മള്‍ട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി തിരഞ്ഞെടുക്കപ്പെട്ടു.

കാര്‍ഡിയോളജി, യൂറോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി&ഹീപ്പറ്റോളജി, ഓന്‍കോളജി, നെഫ്‌റോളജി, ന്യൂറോസയന്‍സസ്, എമര്‍ജന്‍സി ആന്‍ഡ് ട്രോമ, പീടിയാട്രിക്‌സ്, ഒബ്‌സ്റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി എന്നീ വിഭാഗങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കോഴിക്കോട് എന്നിവ ദേശീയ തലത്തില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി.

Continue Reading

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.