india
ബിഹാറില്‍ ചിരാഗിനെ ഉപയോഗിച്ച് ബിജെപി നിതീഷിനെ വെട്ടിയത് ഇങ്ങനെ
ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു.
പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ജെഡിയുവിന്റെ മോശം പ്രകടനമാണ്. എന്‍ഡിഎ സഖ്യം 125 സീറ്റു നേടിയപ്പോള്‍ 43 സീറ്റു മാത്രമാണ് നിതീഷിന്റെ പാര്‍ട്ടിക്ക് നേടാനായത്. മുഖ്യമന്ത്രിയായി നിതീഷ് തന്നെ വരുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും 74 സീറ്റുള്ള ബിജെപിയെ തളയ്ക്കാന്‍ ഇത്തവണ അദ്ദേഹം ബുദ്ധിമുട്ടുമെന്നത് തീര്‍ച്ചയാണ്. 2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു 43 ലേക്ക് വീണത്.
ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു. ആ ആരോപണങ്ങളില്‍ വസ്തുതയുണ്ട് എന്ന് തെളിയിക്കുന്നതാണ് ജനവിധിക്കു ശേഷം വരുന്ന പഠനങ്ങള്‍.
ചിരാഗ് എന്ന ആയുധം
അശോക യൂണിവേഴ്‌സിറ്റിയുടെ ത്രിവേദി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഡാറ്റ നടത്തിയ അപഗ്രഥന പ്രകാരം സംസ്ഥാനത്തെ 243ല്‍ 120 സീറ്റുകളിലാണ് വോട്ട് കട്ടര്‍മാര്‍ ഫലം മറിച്ചത്. 120ല്‍ 54 ഇടത്തും ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയാണ് ജയം അട്ടിമറിച്ചത്. അമ്പത്തിനാല് സീറ്റുകളില്‍ എല്‍ജെപി ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടു നേടി. അഥവാ, ഈ മണ്ഡലങ്ങളില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു എങ്കില്‍ ഇവിടങ്ങളില്‍ നിലവിലെ റണ്ണര്‍ അപ്പുകള്‍ വിജയികള്‍ ആകുമായിരുന്നു.
ജയിച്ചത് ഒന്ന്, മറിച്ചത് നിരവധി
മതിഹാനി മണ്ഡലത്തില്‍ മാത്രമാണ് എല്‍ജെപിക്ക് ഇത്തവണ ജയിക്കാനായത്. ഇവിടെ പാര്‍ട്ടിക്കായി ജയിച്ചുകയറിയത് രാജ്കുമാര്‍ സിങ്. എന്നാല്‍ 54 ഇടങ്ങളില്‍ എല്‍ജെപി ഭൂരിപക്ഷത്തേക്കാള്‍ വോട്ടുപിടിച്ചു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ജെഡിയുവിനെയാണ്. 25 മണ്ഡലങ്ങളാണ് എല്‍ജെപി വോട്ടുപിടിച്ചതു മൂലം ജെഡിയുവിന് നഷ്ടപ്പെട്ടത്. ഈ മണ്ഡലങ്ങളില്‍ എല്ലാം ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ചിരാഗിന്റെ പാര്‍ട്ടി സ്വന്തമാക്കിയിട്ടുണ്ട്. ചിരാഗ് ഇല്ലായിരുന്നു എങ്കില്‍ ആ വോട്ടു കൂടി ജെഡിയുവിന്റെ പെട്ടിയില്‍ വീഴുമായിരുന്നു എന്നു ചുരുക്കം, അതു വഴി ജയവും.
നേരത്തെ ചിരാഗ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘ബിജെപിയെ ശക്തിപ്പെടുത്തുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശ്യം. ഈ തെരഞ്ഞെടുപ്പില്‍ ഞാനുണ്ടാക്കിയ സ്വാധീനത്തില്‍ ഞാന്‍ സന്തോഷവാനാണ്’ – പട്‌നയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെ ചിരാഗ് പറഞ്ഞു.
കേന്ദ്രത്തില്‍ ബിജെപി സഖ്യകക്ഷിയായ എല്‍ജെപി സംസ്ഥാനത്ത് നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഒറ്റക്കാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ബിജെപിക്കുള്ള പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹനുമാനാണ് താന്‍ എന്നുവരെ ചിരാഗ് പറഞ്ഞിരുന്നു.
ചിരാഗിനെ കുറിച്ച് ജെഡിയു പ്രതികരിച്ചത് ഇങ്ങനെ; ‘ചിരാഗും സംഘവും ഈ തെരഞ്ഞെടുപ്പില്‍ ഒരു ആത്മഹത്യാ സംഘം പോലെയാണ് പ്രവര്‍ത്തിച്ചിത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തുലാസിനാണ് എന്ന് വ്യക്തമാണ്’ – പാര്‍ട്ടി വക്താവ് രാജീവ് രഞ്ജന്‍ പറഞ്ഞു.
ജെഡിയുവിന്റെ മാത്രമല്ല, എന്‍ഡിഎയിലെ മറ്റൊരു സഖ്യകക്ഷി മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സാധ്യതകളെയും എല്‍ജെപി തകര്‍ത്തിട്ടുണ്ട്. നാലു മണ്ഡലങ്ങളിലാണ് എല്‍ജെപി പാര്‍ട്ടിയുടെ ജയം തട്ടിപ്പറിച്ചത്. ബിജെപിയുടെ ഒരു ജയം മാത്രമാണ് എല്‍ജെപി ഇല്ലാതാക്കിയത്. ബിജെപി മത്സരിച്ച മിക്ക മണ്ഡലങ്ങളിലും ചിരാഗ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.
മഹാസഖ്യത്തില്‍ ആര്‍ജെഡിയുടെ 12 ഇടത്തെ വിജയസാധ്യതയെയും എല്‍ജെപി ഇല്ലാതാക്കി. കോണ്‍ഗ്രസിന് പാര്‍ട്ടി മൂലം പത്തു സീറ്റിന്റെയും സിപിഐഎംഎല്ലിന് രണ്ടു സീറ്റിന്റെയും നഷ്ടമുണ്ടായി. മൊത്തത്തില്‍ എന്‍ഡിഎയുടെ 30 സീറ്റും മഹാസഖ്യത്തിന്റെ 24 സീറ്റുമാണ് എല്‍ജെപി ഇല്ലാതാക്കിയത്.
എല്‍ജെപി വോട്ട് കട്ടറായി വന്ന സീറ്റുകള്‍ മഹാസഖ്യത്തിനാണ് കൂടുതല്‍ ഉപകാരപ്പെട്ടത്. ഇങ്ങനെയുള്ള 24 സീറ്റില്‍ ആര്‍ജെഡി ജയിച്ചു. ആറു സീറ്റില്‍ കോണ്‍ഗ്രസും. എന്നാല്‍ എല്‍ജെപി വോട്ടു പിടിച്ചിട്ടും 20 സീറ്റില്‍ ജെഡിയു ജയം കണ്ടു. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് രണ്ടു സീറ്റു കൊടുക്കാനും എല്‍ജെപിക്കായി.
എല്‍ജെപി മാത്രമല്ല
എല്‍ജെപിയുടെ കൂടെ ഉപേന്ദ്ര ഖുഷ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും (ആര്‍എല്‍എസ്പി) വോട്ട് കട്ടറായി മാറി. 14 സീറ്റുകളിലാണ് ആര്‍എല്‍എസ്പിയുടെ സാന്നിധ്യം എതിര്‍പാര്‍ട്ടിക്കു വിനയായത്. 2018ല്‍ എന്‍ഡിഎ വിട്ട കക്ഷിയാണിത്. 20 സീറ്റുകളില്‍ സ്വതന്ത്രര്‍ നേടിയ വോട്ടുകള്‍ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്. സ്വതന്ത്രരുടെ സാന്നിധ്യം കൂടുതല്‍ സഹായിച്ചത് എന്‍ഡിഎയെ ആണ്. 15 സീറ്റുകളാണ് ഇങ്ങനെ എന്‍ഡിഎയ്ക്കു കിട്ടിയത്.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.
പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories7 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More7 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture7 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ