Connect with us

Culture

മഹാപ്രളയം; കേന്ദ്രം അനുവദിച്ച ഫണ്ട് ഒരു റഫേല്‍ വിമാനം വാങ്ങാന്‍ തികയില്ല

Published

on

മഹാപ്രളത്തിലുണ്ടായ വന്‍ നാശനഷ്ടങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ വെള്ളപ്പൊക്ക ബാധിതരുടെ അടിയന്തിര പുനരധിവാസ സഹായത്തിനായി 2,000 കോടി രൂപ (286 മില്യണ്‍ ഡോളര്‍) ആവശ്യപ്പെട്ടപ്പോള്‍ 600 കോടി രൂപമാത്രമാണ് കേന്ദ്രം കേരള സര്‍ക്കാറിന് അനുവദിച്ചത്. ഇത് കേരളം ആവശ്യപ്പെട്ടതിന്റെ മുപ്പത് ശതമാനം മാത്രമേ വരുന്നുള്ളൂ.
ഫ്രാന്‍സുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തി ഇടപാടില്‍ അഴിമതി വിവാദത്തില്‍ പെട്ടിരിക്കുന്ന റഫേല്‍ യുദ്ധവിമാന കച്ചവടത്തിലെ ഒരു വിമാനം വാങ്ങാനുള്ള തുകയെക്കാള്‍ ചെറുതാണ് ഇതെന്നതാണ് മറ്റൊരു കാര്യം.

ഒരു റഫേല്‍ യുദ്ധവിമാനത്തിന് 670 കോടി രൂപയാണ് വില. ഇങ്ങനെ 36 വിമാനങ്ങള്‍ണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെ വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളില്‍ നിന്നായി 2,600 കോടി (372 ദശലക്ഷം ഡോളര്‍)രൂപയാണ് പ്രത്യേക പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

370ലേറെ ജീവനു കാര്‍ഷിക മേഖലയിലും വ്യവസായ മേഖലകളിലും വ്യാപകനാശനഷ്ടമുണ്ടാക്കിയ മഹാപ്രളയത്തെ തുടര്‍ന്ന് കേരളത്തിന് കേന്ദ്രം അനുവദിച്ച ഫണ്ട് വളരെ കുറഞ്ഞുപോയത് രാജ്യവ്യാപകമായി വന്‍ വിവാദങ്ങള്‍ കാരണമായിരിക്കുകയാണ്. പ്രളയത്തെ തുടര്‍വ്വ ഏകദേശം 1.2 ദശലക്ഷം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

എന്‍ഡിഎ മുന്നണി ഭരണം നടത്തുന്ന ബിഹാറില്‍ 2017 ആഗസ്റ്റിലുണ്ടായ വെള്ളപ്പൊക്ക ദുരിതാശ്വസമായി 1,853 കോടി (289 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) ധനസഹായമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. 649 ആളുകളുടെ ജീവന്‍ നഷ്ടമായ വെള്ളപ്പൊക്കത്തില്‍ 256 കന്നുകാലികളും 810,000 ഹെക്ടര്‍ കൃഷിഭൂമി 357,197 വീടുകള്‍ നശിച്ചതായി കേന്ദ്രത്തിന്റെ കണക്കില്‍ പറയുന്നു. ബിഹാറിന് നല്‍കിയ ഫണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ കേന്ദ്രം കേരളത്തിന് നല്‍കിയ തുക വളരെ ചെറുതായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇതുകൂടാതെ വിവധ മേഖലകളിലായി കേന്ദ്രം ചെലവഴിച്ച പല ഫണ്ടുകളും മഹാപ്രളയം അനുഭവിക്കുന്ന കേരളത്തിന് ലഭിച്ച കേന്ദ്ര ഫണ്ടിനേക്കാന്‍ വളരെ കൂടുതലാണെന്ന് വ്യക്തമാക്കുന്നു.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കായി വാങ്ങിയ എയര്‍ ഇന്ത്യയുടെ പ്രത്യേക വിവിഐപി വിമാനങ്ങള്‍ക്ക് ചെലവാക്കിയ തുക 4469.5 കോടി (640 മില്യന്‍ ഡോളര്‍)രൂപയാണ്. ദ്വാരകയിലെ എക്‌സിബിഷന്‍ കം കണ്‍വന്‍ഷന്‍ സെന്റര്‍(ഇ.സി.സി)ന് 700 കോടി രൂപയാണ് നിര്‍മ്മാണ തുക.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.