Video Stories
മത വിദ്വേഷത്തിന്റെ നഞ്ചുതുള്ളി ഒലിച്ചിറങ്ങരുത്

രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിഘ്‌നം തട്ടുന്ന തരത്തില്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഇപ്പോള്‍ പതിവു രീതിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സമാധാന ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രസംഗങ്ങള്‍ ഒരു വിഭാഗം കരുതിക്കൂട്ടി ഉയര്‍ത്തിവിടുകയാണ്. രാജ്യം ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രാസംഗികരോ ഭരണാധികാരികളോ ഓര്‍ക്കാതെ പോകുന്നതാണ് വലിയ കഷ്ടം. എറണാകുളം ജില്ലയിലെ വടക്കന്‍പറവൂരില്‍ ഹിന്ദുഐക്യവേദി നടത്തിയ പൊതുയോഗത്തില്‍ അധ്യക്ഷ നടത്തിയ പ്രസംഗം ഇത്തരത്തിലുള്ളതാണ്. വെള്ളിയാഴ്ചയാണ് ഇത്തരമൊരു വിവാദപ്രസംഗം നടത്തിയതെങ്കിലും ഇതിനെതിരെ ചെറുവിലനക്കാന്‍ സംസ്ഥാനത്തെ പൊലീസോ മതേതരവാദികളുടെ സര്‍ക്കാരിലെ പ്രമുഖരോ മുന്നോട്ടുവന്നില്ല. കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ വിദ്വേഷ പ്രസംഗത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവിദ്വേഷം വളര്‍ത്തിയെന്ന കുറ്റത്തിന് 153-ാം വകുപ്പനുസരിച്ചാണ് കേസ്.
മാതാപിതാഗുരു എന്നാണ് ഇന്ത്യന്‍ സംസ്‌കാരം. പാലക്കാട് വല്ലപ്പുഴയിലെ എയ്ഡഡ് സ്‌കൂളിലെ സര്‍ക്കാരിന്റെ ശമ്പളം പറ്റുന്ന അധ്യാപികയാണ് ഈ തീപ്പൊരി പ്രാസംഗിക ശശികല. പറവൂരില്‍ ഇസ്‌ലാം മതപ്രബോധനവുമായി കഴിഞ്ഞമാസം രംഗത്തിറങ്ങിയ യുവാക്കളെ മര്‍ദിച്ച് പൊലീസിനെക്കൊണ്ട് കള്ളക്കേസ് എടുപ്പിച്ചവര്‍ക്കു വേണ്ടിയാണ് ശശികലയും കൂട്ടരും പറവൂരില്‍ പൊതുയോഗംവെച്ച് പ്രകോപനപ്രസംഗം നടത്തിയത്. ഇതേ സംഘടനയുടെ മുന്‍ അധ്യക്ഷനാണ് ഇപ്പോഴത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട്. ശശികലയുടെ പ്രസംഗത്തെ അനുകൂലിച്ച് കുമ്മനം രംഗത്തെത്തിയതില്‍ അല്‍ഭുതമില്ല. ഹിന്ദുമതത്തിലെ വിവിധ ജാതിവിഭാഗങ്ങളെ ഒരുമിപ്പിക്കലാണ് സംഘടനയുടെ ലക്ഷ്യമെന്നാണ് വെയ്‌പെങ്കിലും ടീച്ചറുടെ പ്രധാനപണി ഹിന്ദുയിതര വിഭാഗങ്ങളുടെ പ്രത്യേകിച്ചും മുസ്‌ലിം സമുദായാംഗങ്ങളുടെ മേല്‍ ചെളിവാരിയെറിയുകയാണ്. തത്മാര്‍ഗം നാട്ടിലെ സാമുദായികാന്തരീക്ഷം തകര്‍ക്കുകയാണ് കഴിഞ്ഞ ഏതാനുംകാലമായി ചെയ്തുവരുന്ന മുഖ്യകര്‍മം. ഒരു പ്രസംഗത്തില്‍തന്നെ ചുരുങ്ങിയത് പത്ത് കേസെങ്കിലും എടുക്കാവുന്ന കുറ്റമുണ്ടാകും. മലപ്പറം ജില്ലയിലെ ഭൂരിപക്ഷ സമുദായാംഗത്തിനെതിരെ മുമ്പ് നടത്തിയ പ്രസംഗങ്ങള്‍ ഇവിടെ വിസ്തരിക്കുന്നില്ല. ആര്‍.എസ്.എസിന്റെ വക്താവായ സ്വാമി ഗോപാലകൃഷ്ണന്‍ മലപ്പുറം ജില്ലക്കാര്‍ മൃഗത്തെ പോലെ പ്രസവിക്കുന്നുവെന്ന് പറഞ്ഞിട്ടും മാസങ്ങളധികമായിട്ടില്ല. മൈക്കും കോളാമ്പിയും കിട്ടുന്ന വേദികളിലൊക്കെയും മതവിദ്വേഷത്തിന്റെ വിത്തുകള്‍ വിതറിയെറിഞ്ഞ് കലാപത്തിനുവേണ്ടി പായുന്ന ഇത്തരം നേതാക്കളെക്കുറിച്ച് ഇതിനകംതന്നെ എണ്ണമറ്റ പരാതികളാണ് കേരള പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നിട്ടും പള്ളിയിലെ പ്രസംഗത്തിന്റെ പേരില്‍ കാസര്‍കോട്ടെ ഖത്തീബിനെയും ലഘുലേഖ വിതരണം ചെയ്തതിന് യുവാക്കളെയും അറസ്റ്റുചെയ്ത് ജയിലിലടച്ച പിണറായിയുടെ പൊലീസിന് ശശികലക്കെതിരെ വിരലനക്കാന്‍ ഇതുവരെയും തോന്നിയില്ല. ദേശീയപതാകക്കെതിരെപോലും ഇവര്‍ വിമര്‍ശനം അഴിച്ചുവിടുന്നതും നാം കേട്ടതാണ്.
മതേതരവാദികളായ എഴുത്തുകാരെയാണ് പറവൂര്‍ പ്രസംഗത്തില്‍ ശശികല വ്യംഗ്യമായി ഭീഷണിപ്പെടുത്തുന്നത്. രാജ്യത്തിന്റെ അടിസ്ഥാന ശിലയാണ് മതേതരത്വം. എഴുത്തുകാര്‍ സമൂഹത്തിന്റെ പൊതുസ്വരം പരികല്‍പന ചെയ്യുന്ന മതേതരവാദികളാകുന്നതിനെ എന്തിനാണ്, ആര്‍ക്കാണ് അവിവേകമായി തോന്നുന്നത്. സാഹിത്യകാരന്മാരെയും എഴുത്തുകാരെയും മാധ്യമ പ്രവര്‍ത്തകരെയും ഇവര്‍ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്നതും നടത്തിവരുന്ന വിദ്വേഷ പ്രയോഗങ്ങളും കൊലപാതകങ്ങളും പ്രത്യേകിച്ച് ആരെയും ഓര്‍മിപ്പിക്കേണ്ടതില്ല. ശശികല പരാമര്‍ശിച്ച ബംഗളൂരുവിലെ ഗൗരിലങ്കേഷിന്റെ കൊലപാതകം വരെ അവര്‍ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വവാദികളുടെ ചെയ്തിയായിരുന്നുവെന്നതിന് സംസാരിക്കുന്ന തെളിവുകളുണ്ട്. കര്‍ണാടകയിലെതന്നെ യുക്തിവാദിയായ സാഹിത്യകാരന്‍ കല്‍ബുര്‍ഗി, മഹാരാഷ്ട്രയിലെ ഗോവിന്ദ്പന്‍സാരെ, നരേന്ദ്രധാബോല്‍കര്‍ എന്നിവരെ വെടിയുണ്ടകൊണ്ട് വകവരുത്തിയത് മറ്റാരുമായിരുന്നില്ല. ജ്ഞാനപീഠജേതാവ് എം.ടി വാസുദേവന്‍നായരെയും സംവിധായകന്‍ കമലിനെയും ബി.ജെ. പിയുടെ നയങ്ങളോട് വിയോജിച്ചുവെന്നതുകൊണ്ടുമാത്രം എന്തുമാത്രം വഷളത്തരമായും പ്രകോപനപരമായുമാണ് അവരുടെ നേര്‍ക്ക് ഇക്കൂട്ടര്‍ കുരച്ചുചാടിയത്. ലോക പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈനെ സ്വരാജ്യത്ത് കടക്കാനാവാതെ അന്ത്യശ്വാസം വരിക്കേണ്ട ഗതിവരുത്തിയവരാണ് നവഹിന്ദുത്വവാദികള്‍. ആ അതുല്യ പ്രതിഭക്ക് രാജ്യം സമ്മാനിച്ച പത്മശ്രീ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട ഏക സംഘടനയാണ് ശശികലയുടേത്. സ്വതന്ത്ര ചിന്തയുടെ പേരില്‍ ഡല്‍ഹി സര്‍വകലാശാലയിലെ കനയ്യകുമാറിനെതിരായ പീഡനം മുതല്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ സ്വയംഹത്യക്കിരയാക്കിയ രോഹിത് വെമൂലയുടെയും മാട്ടിറച്ചിയുടെ പേരില്‍ തലക്കടിച്ചുകൊല്ലപ്പെട്ടവരുടെയും സംഭവകഥകളെത്ര. ഈ സമയങ്ങളിലൊക്കെയും മതന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും അനുകൂലമായി തൂലിക ചലിപ്പിച്ച് സമൂഹ മന:സാക്ഷിയെ ഉണര്‍ത്തിനിര്‍ത്തിവന്നത് എഴുത്തുകാരും ജാഡകളില്ലാത്ത മതേതരവാദികളുമാണ്. തമിഴ്‌നാട്ടിലെ പെരുമാള്‍ മുരുകന്റെ തൂലിക തല്‍കാലത്തേക്കെങ്കിലും മൂടിവെപ്പിച്ചത് ഇതേ വര്‍ഗീയകശ്മലന്മാരാണ്. ഗൗരിലങ്കേഷ് കൊല്ലപ്പെട്ടതിനെതുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആര്‍.എസ്.എസ് അനുകൂലികളുടെ പോസ്റ്റുകളൊക്കെയും മതേതര എഴുത്തുകാരെയും സ്വതന്ത്ര ചിന്തകരെയും കണക്കറ്റ് പരിഹസിക്കുന്നവയായിരുന്നുവെന്നതുമതി ശശികല ഇപ്പോള്‍ താന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തിയതെന്ന് പറയുന്നതിലെ പരിഹാസം തിരിച്ചറിയാന്‍.
ഇത്തരം മാനവദോഷികളെ ഇതിനുമുമ്പുതന്നെ അറസ്റ്റുചെയ്യാനോ കേസെടുക്കാനോ തയ്യാറായിരുന്നെങ്കില്‍ കേന്ദ്രാധികാരത്തിന്റെ മെഗ്ലോമാനിയ ഈ മതേതര വിരുദ്ധരില്‍ ഇത്രയങ്ങ് പതഞ്ഞുപൊങ്ങില്ലായിരുന്നു. തക്കസമയത്ത് നിയമത്തിന്റെ ദണ്ഡുപ്രയോഗിച്ച് ഇത്തരക്കാരെ കല്‍തുറുങ്കിലടക്കേണ്ട സംസ്ഥാനസര്‍ക്കാരും സി.പി.എമ്മും ഞഞ്ഞാപിഞ്ഞാ പറഞ്ഞും ന്യൂനപക്ഷങ്ങളെ ശകാരിച്ചും തങ്ങളുടെ രാഷ്ട്രീയ ബലാബലം പരീക്ഷിക്കുന്ന കാഴ്ച പരിഹാസ്യമാണ്. ഒടുവിലെങ്കിലും യു.ഡി.എഫ് നേതാവിന്റെ ലെറ്റര്‍പാഡ് കാട്ടി കേരളത്തിന്റെ ഈ വിഷക്കലക്കെതിരെ കേസെടുക്കാതിരിക്കാന്‍ പിണറായിയുടെ പൊലീസിന് വയ്യെന്നായതില്‍ അത്രയെങ്കിലും സന്തോഷം. ഇനിയൊരു മതവിദ്വേഷ പ്രസംഗത്തിന്റെ നഞ്ചുതുള്ളിയും ഒരാളുടെയും നാവിന്‍തുമ്പില്‍ നിന്ന് ഒലിച്ചിറങ്ങാതിരിക്കണമെങ്കില്‍ മോദിയെ ഭയന്ന് സമയം കളയാതെ ശശികലയെപോലുള്ള അല്‍പ ബുദ്ധികളെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയാണ് വേണ്ടത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ