Connect with us

india

അസാമാന്യ സാമര്‍ത്ഥ്യമുള്ള രാഷ്ട്ര നേതാവ്; മന്‍മോഹനെ പ്രശംസ കൊണ്ടു മൂടി ഒബാമ

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു.

Published

on

വാഷിങ്ടണ്‍: ഓര്‍മ്മപ്പുസ്തകത്തിന്റെ ഒന്നാംഭാഗമായ എ പ്രോമിസ്ഡ് ലാന്‍ഡില്‍ മുന്‍ പ്രധാനമന്ത്രി ഡോ മന്‍മഹോന്‍ സിങിനെ പ്രശംസ കൊണ്ട് മൂടി യുഎസ് മുന്‍ പ്രസിഡണ്ട് ബറാക് ഒബാമ. അസാമാന്യ ജ്ഞാനവും സാമര്‍ത്ഥ്യവുമുള്ള നേതാവാണ് ഡോ സിങ് എന്നാണ് ഒബാമ അനുസമരിക്കുന്നത്. മന്‍മോഹനുമായുള്ള ബന്ധത്തെ കുറിച്ച് ഓര്‍ത്തെടുക്കുന്ന ഒബാമ, സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ കുറിച്ചും മഹാത്മാഗാന്ധി ഗാന്ധി തന്നില്‍ വരുത്തിയ സ്വാധീനത്തെ കുറിച്ചും എഴുതുന്നുണ്ട്.

2010 നവംബറില്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയ ഒബാമ മന്‍മോഹന്‍ സിങിനെ കുറിച്ച് എഴുതുന്നത് ഇങ്ങനെ;

‘വെള്ളത്താടിയും സിഖ് തലപ്പാവും ധരിച്ച മാന്യനും മൃദുഭാഷിയുമായ എഴുപതിലെത്തിയ ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്‍. എന്നാല്‍ പടിഞ്ഞാറന്‍ കണ്ണുകള്‍ അദ്ദേഹത്തിന് ഒരു വിശുദ്ധന്റെ പരിവേശം നല്‍കി. 1990കളില്‍ ദശലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ പട്ടിണിയില്‍ നിന്ന് രക്ഷിച്ച ധനമന്ത്രിയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ അതീവ ബുദ്ധിയും വിചാരവുമുള്ള, അങ്ങേയറ്റം ആത്മാര്‍ത്ഥതയുമുള്ള ഒരാളായാണ് സിങിനെ എനിക്ക് കാണാനായത്’

മന്‍മോഹന്റെ വിദേശനയത്തെ കുറിച്ച് പറയുന്നിടത്താണ് അസാധാരണ വിവകശാലിയായ ഒരാള്‍ എന്ന് ഒബാമ വിശേഷിപ്പിക്കുന്നത്.

‘വിദേശനയത്തില്‍ അങ്ങേറ്റം ബോധവാനായിരുന്ന, യുഎസുമായുള്ള ചരിത്രപരമായ ബന്ധത്തെ സംശയദൃഷ്ടിയോടെ കണ്ട ഉദ്യോഗസ്ഥരെ കുറിച്ച് പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വേളയില്‍ തന്നെ ഞങ്ങളൊന്നിച്ചുള്ള കാലത്ത്, അദ്ദേഹത്തെ അസാമാന്യ വിവേകവും മാന്യതയും ഉള്ള ഒരാളായാണ് എനിക്ക് തോന്നിയത്. ന്യൂഡല്‍ഹിയിലേക്കുള്ള വരവില്‍ തന്നെ ഭീകരവിരുദ്ധത, ആഗോള ആരോഗ്യം, ആണവ സുരക്ഷ, വ്യാപാരം എന്നിവയില്‍ ഞങ്ങള്‍ കരാര്‍ ഒപ്പുവച്ചു’.

2010ല്‍ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ വരവ് പ്രത്യേകമായി ഓര്‍ക്കുന്നുണ്ടെന്ന് ഒബാമ പറയുന്നു. ഗാന്ധിജിയുടെ ജീവിതത്തെ കുറിച്ചം പാരമ്പര്യത്തെ കുറിച്ചും അദ്ദേഹം പുസ്തകത്തില്‍ ദീര്‍ഘമായി എഴുതുന്നു. ഗാന്ധിജിയുടെ മുംബൈയിലെ വസതിയായ മണിഭവനില്‍ ഭാര്യ മിഷേലിനൊപ്പമെത്തിയതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്.

മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെ ആക്രമിക്കാതെ സംയമനം പാലിച്ചു നിന്ന മന്‍മോഹന്‍സിങിന് രാഷ്ട്രീയമായി വില കൊടുക്കേണ്ടി വന്നു എന്ന് ഒബാമ ചൂണ്ടിക്കാട്ടുന്നു. മുസ്‌ലിം വിരുദ്ധ വികാരം ഉയരുന്നത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമാകും എന്ന ഭയമായിരുന്നു അദ്ദേഹത്തിന്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്‍മോഹന്‍ സിങിന്റെ ഒന്നാമൂഴത്തിന്റെ അവസാനം വരെയുള്ള (2011) ഓര്‍മകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ 2014ല്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തിലില്ല. ഓര്‍മപ്പുസ്തകത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്ന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.