Connect with us

Video Stories

വിന്‍/ഡ്രോ: ബ്ലാസ്‌റ്റേര്‍സ്- ഡല്‍ഹി രണ്ടാമങ്കമിന്ന്

Published

on

ഡല്‍ഹി: ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ സമനില, 18ന് സ്വന്തം സ്റ്റേഡിയത്തില്‍ ആദ്യമായി അരങ്ങേറുന്ന ഐ.എസ്.എല്‍ കലാശകളിക്ക് യോഗ്യത നേടാന്‍ രണ്ടിലൊന്ന് വേണം ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്. ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ രണ്ടാം പാദ സെമി മത്സരത്തിനിറങ്ങുമ്പോള്‍ ഒരു ഗോളിന്റെ ലീഡുണ്ട് കേരളത്തിന്. പക്ഷേ, ഡല്‍ഹി നെഹ്‌റു സ്റ്റേഡിയത്തില്‍ സീസണില്‍ ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത ഡൈനാമോസിനെ ഗോളടിപ്പിക്കാതിരിക്കാന്‍ സകല അടവുകളും പയറ്റേണ്ടി വരും ഇന്ന്. രണ്ടു ഗോളിനെങ്കിലും ജയിച്ചാലേ ഡല്‍ഹിക്ക് ഫൈനല്‍ പ്രവേശനം സാധ്യമാവൂ. അതിനാല്‍ മരണകളി ഡല്‍ഹി നിരയില്‍ നിന്ന് പ്രതീക്ഷിക്കാം. എവേ ഗോളിന്റെ മുന്‍ഗണന ലഭിക്കാത്തതിനാല്‍ ഇരു മത്സരങ്ങിലുമായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്നവരായിരിക്കും ഫൈനലിന് യോഗ്യത നേടുക. ഗോള്‍ എണ്ണം സമമായാല്‍ അധിക സമയത്തും പിന്നീട് പെനാല്‍റ്റി കിക്കിലൂടെയും ഫൈനലിസ്റ്റുകളെ തീരുമാനിക്കും.

ഉയിര്‍ത്തെഴുന്നേറ്റ ടീം
തോറ്റു തുടങ്ങിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. തുടക്കത്തിലേറ്റ തുടര്‍ച്ചയായ രണ്ടു തോല്‍വികളിലും ടീം തളര്‍ന്നില്ല, കോച്ച് സ്റ്റീവ് കോപ്പല്‍ പുതിയ തന്ത്രങ്ങളൊരുക്കിയും താരങ്ങള്‍ പാളിച്ചകളില്‍ നിന്ന് പാഠമുള്‍കൊണ്ടും ഓരോ മത്സരത്തിലും നില മെച്ചപ്പെടുത്തി. തകര്‍ച്ചയില്‍ നിന്ന് തുടങ്ങി ഫൈനല്‍ വരെയെത്തിയ ആദ്യ സീസണിലെ പ്രകടനമാണ് ഇപ്പോള്‍ ടീമില്‍ നിന്ന് കാണുന്നത്. അന്ന് ഫൈനലില്‍ തോറ്റെങ്കിലും ഇന്ന് രണ്ടാം സെമിയും ജയിച്ച് ഹോം ഗ്രൗണ്ടില്‍ നടക്കുന്ന കലാശകളിയിലും വിജയം നുണഞ്ഞ് കന്നി കിരീടം നേടാമെന്ന ആത്മവിശ്വാസമുണ്ട് ടീമിന്. അത്രമേല്‍ ടീം പാകപ്പെട്ടിട്ടുണ്ട്. എന്നാല്‍ എവേ മത്സരങ്ങളില്‍ കേരളത്തിന്റെ പ്രകടനം അത്ര തൃപ്തികരമല്ല, നെഗറ്റീവ് ഗോളുകളുമായി സെമിയില്‍ എത്തിയ ഏക ടീമാണ് ബ്ലാസ്റ്റേഴ്‌സ്. കേരളം ആകെ വഴങ്ങിയ 15 ഗോളുകളില്‍ പതിനൊന്നും എവേ മത്സരങ്ങളില്‍ നിന്നാണ്. നാല് ഗോളുകള്‍ മാത്രമേ എതിര്‍ വലയില്‍ അടിച്ചിട്ടുള്ളു. ഈ സീസണില്‍ ഡല്‍ഹിയില്‍ ഗോള്‍ നേടാന്‍ കഴിയാത്ത ഏക ടീമും ബ്ലാസ്‌റ്റേഴ്‌സാണ്. തുടര്‍ച്ചയായി നാല് എവേ മത്സരങ്ങളില്‍ ജയിക്കാന്‍ കഴിയാതെ പോയ ടീമെന്ന പേരുദോഷവുമുണ്ട്. ആദ്യപാദ സെമിയില്‍ ബെല്‍ഫോര്‍ട്ടിന്റെ സോളോ ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. മികച്ച പ്രകടനം നടത്തിയ ടീമിന് ഡല്‍ഹിയിലും ആ മികവ് ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ കോപ്പല്‍ ഇന്ന് വരുത്തില്ല, ഡല്‍ഹിയുടെ ഗോളടി വീരന്‍മാരായ മുന്‍നിരയെ പിടിച്ചുകെട്ടുന്നതില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം പൂര്‍ണമായും വിജയിച്ചിരുന്നു. മധ്യനിരയിലും മികച്ച നീക്കങ്ങള്‍ നടന്നു. മുന്‍നിരയില്‍ മാത്രമാണ് അല്‍പമെങ്കിലും പാളിച്ചകള്‍ ഉണ്ടായത്.

സ്വപ്നം കന്നി ഫൈനല്‍
തുടക്കം മുതല്‍ മിന്നുന്ന പ്രകടനം നടത്തിയാണ് ഡല്‍ഹി അവസാന നാലില്‍ ഇടം നേടിയത്. എങ്കിലും കഴിഞ്ഞ സീസണിലെ ദുരന്തം ആവര്‍ത്തിക്കരുതേ എന്ന പ്രാര്‍ത്ഥനയാണ് ഡല്‍ഹി ആരാധകര്‍ക്കുള്ളത്. പോയ സീസണിലെ സെമിഫൈനലില്‍ എഫ്.സി.ഗോവയോടാണ് ഡല്‍ഹി തോറ്റത്. സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ഏക ടീമാണ് ഡല്‍ഹി. കഴിഞ്ഞ ഏഴു മത്സരങ്ങളില്‍ മൂന്നു ജയവും നാലു സമനിലയുമാണ് ഡല്‍ഹിയുടെ ഹോം റെക്കോഡ്. സീസണില്‍ ആകെ നേടിയ 27 ഗോളുകളില്‍ പതിനെട്ടെണ്ണവും ഹോം ഗ്രൗണ്ടില്‍ തന്നെ. ഒമ്പതു ഗോളുകളാണ് ആകെ വഴങ്ങിയത്. ഈ പ്രകടനം ഡല്‍ഹി സെമിയിലും ആവര്‍ത്തിക്കുമോയെന്ന് കണ്ടറിയണം. ടീമിന്റെ മുന്നേറ്റനിരയിലെ കുന്തമുനകളായ മാഴ്‌സിലീഞ്ഞോക്കും റിച്ചാര്‍ഡ് ഗാഡ്‌സെക്കും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാത്തത് ഡല്‍ഹിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മാര്‍ക്വീതാരം ഫ്‌ളോറന്റ് മലൂദക്കും മികവിനൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അതേസമയം, സ്വന്തം ഗ്രൗണ്ടില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ കളിക്കുന്നതിന്റെ നേട്ടം ഡല്‍ഹിയ്ക്കുണ്ടെന്ന് കോച്ച് സാംബ്രോട്ട വ്യക്തമാക്കുന്നു. ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നു വിശ്വസിക്കുന്നതായും പരിശീലകന്‍ പറയുന്നു.

ടീമിന് മുന്നില്‍ ഒരേയൊരു ലക്ഷ്യം: കോപ്പല്‍
ഡല്‍ഹി: ടീമിനു മുന്നില്‍ ഒരു ലക്ഷ്യമാണുള്ളതെന്നും അത് കളിക്കുക എന്നതു മാത്രമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് സ്റ്റീവ് കോപ്പല്‍. ഒരു ഗോളിന്റെ മികവ് നിലനിര്‍ത്താന്‍ വേണ്ടി സമനിലക്ക് വേണ്ടി പ്രതിരോധത്തില്‍ ഊന്നിയുള്ള കളി വേണമോ അഥവാ കൗണ്ടര്‍ അറ്റാക്കിനു ശ്രമിക്കണമോ എന്ന കാര്യം ഈ ഘട്ടത്തില്‍ പറയാനാവില്ല. ഏതു മത്സരത്തിനു ഒരു വേലിയിറക്കം ഉണ്ടെന്നതും യാഥാര്‍ത്ഥ്യം. എന്നാല്‍ ഹോം ടീമിനു സമ്മര്‍ദ്ദം ഏറെയാണ്. അവര്‍ക്കു ജയിക്കാന്‍ ഗോളുകള്‍ വേണം. ആദ്യ മത്സരത്തിലെ വിജയം നിലനിര്‍ത്താന്‍ ബ്ലാസറ്റേഴ്‌സ് ശ്രമിക്കും. കളിക്കളത്തില്‍ എന്ത് സംഭവിക്കുമെന്ന കാര്യം ഇന്ന് നേരില്‍ കാണാമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.