Connect with us

Video Stories

തലവര മാറ്റിയ ഗോള്‍; ബ്ലാസ്റ്റേഴ്‌സ് ഹാപ്പിയാണ്  

Published

on

ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് യെല്ലോ ബ്രിഗേ്യൂഡ്, തുടര്‍ച്ചയായ തോല്‍വികളുടെ വാരിക്കുഴിയില്‍ നിന്ന് കര കയറിയ ബ്ലാസ്റ്റേഴ്‌സിന് മുംബൈ സിറ്റിക്കെതിരായ ഒരുഗോള്‍ വിജയം സമ്മാനിച്ചത് സീസണ്‍ അവസാനിക്കുന്നത് വരെയുള്ള ഊര്‍ജ്ജമാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. തോല്‍വികളെ കുറിച്ച് ഇപ്പോള്‍ ടീം ക്യാമ്പില്‍ ചര്‍ച്ചയില്ല, അലതല്ലിയ ആവേശം എല്ലാ താരങ്ങളിലും കാണാം. അത്രമാത്രം ഒരു ജയം ടീം ആഗ്രഹിച്ചിരുന്നു, അത് പകരം വെക്കാനില്ലാത്ത സ്‌നേഹം തരുന്ന, തോല്‍വികളില്‍ പോലും ടീമിനെ പഴിക്കാതെ കൂടെ നില്‍ക്കുന്ന ലക്ഷത്തോളം കാണികള്‍ക്ക് വേണ്ടി മാത്രമായിരുന്നു. അല്ലെങ്കില്‍ ഒരു ഗോള്‍ നേടി കളിയവസാനിക്കുന്നതിന് മുമ്പേ കിരീടം നേടിയതിന് സമാനമായ ആഘോഷങ്ങള്‍ കളത്തില്‍ കാണില്ലായിരുന്നു, ഗാലറി അത്രമേല്‍ പ്രകമ്പനം കൊള്ളില്ലായിരുന്നു. ഒത്തിണക്കമുള്ള മുന്നേറ്റം, കെട്ടുപൊട്ടാത്ത പ്രതിരോധം, ചടുലമായ നീക്കങ്ങള്‍, എല്ലാം കൊണ്ടും ആരാധകര്‍ക്ക് ബ്ലാസ്റ്റേഴ്‌സ് കളിവിരുന്നൊരുക്കിയ രാവായിരുന്നു വെള്ളിയാഴ്ച്ചയിലേത്.

ഹ്യൂസ്; ഈ ടീമിന്റെ ഐശ്വര്യം
മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് ടീമിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല, എപ്പോഴും പുഞ്ചിരി തൂകിയ മുഖവുമായി കാണുന്ന ഹ്യൂസിനെ ഒരേയൊരു കളിയിലൂടെ തന്നെ ആരാധകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. 68ാം മിനുറ്റില്‍ മുംബൈക്കായി സോണി നോര്‍ദെ വല കുലുക്കുമെന്ന് തോന്നിച്ച നിമിഷത്തില്‍ രക്ഷകന്റെ റോളിലെത്തി പന്ത് വലക്ക് പുറത്തേക്ക് അടിച്ചകറ്റിയ പടനായകന്റെ ചിത്രം അത്ര പെട്ടെന്നും ആരാധകര്‍ മറക്കാനും ഇടയില്ല. അത്‌കൊണ്ടാണ് ചോപ്ര നേടിയ ഗോളിന് നല്‍കുന്ന അത്രയും മാര്‍ക്ക് തന്നെ ഹ്യൂസിന്റെ ഈ മാസ്മരിക ഗോള്‍ലൈന്‍ സേവിനും ആരാധകര്‍ നല്‍കുന്നത്. ദേശീയ ഡ്യൂട്ടിക്ക് തിരിച്ചെത്തിയ ശേഷം കൊച്ചിയിലെ ആദ്യ മത്സരത്തില്‍ കളിക്കാനിറങ്ങിയ ഹ്യൂസിന്റെ രംഗപ്രവേശം പ്രതിരോധ നിരയിലെ ഹെങ്ബര്‍ത്തിനും ഹോസുവിനും ജിങ്കാനും പുതിയ ഉണര്‍വ്വാണ് നല്‍കിയത്. പ്രതിരോധത്തില്‍ ഹ്യൂസ് നങ്കൂരമിട്ടതോടെ മറ്റു താരങ്ങള്‍ക്ക് മുന്നിലേക്കിറങ്ങി കളിക്കാനുള്ള അവസരം ഒത്തുവന്നു, ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂടുകയും ചെയ്തു.

തലവര മാറ്റിയ ഗോള്‍
ഒരേയൊരു ഗോള്‍, വന്‍ പ്രതീക്ഷയോടെ ഇന്ത്യന്‍ ലീഗില്‍ പന്ത് തട്ടാനെത്തിയ മൈക്കല്‍ ചോപ്രയുടെ തലവര തന്നെ മാറ്റിയിരിക്കുന്നു. ഡല്‍ഹിക്കെതിരെ മുഴുനീള സമയത്തും മുംബൈക്കെതിരെ ആദ്യ പകുതിയിലും കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനാവാത്ത ചോപ്രയുടെ ബൂട്ടില്‍ നിന്ന് 58ാം മിനുറ്റില്‍ ആ ഗോള്‍ കൂടി പിറന്നില്ലായിരുന്നെങ്കില്‍ റോക്കി എന്ന് വിളിപ്പേരുള്ള താരം പൂര്‍ണമായും എഴുതി തള്ളപെട്ടേനെ, ഫിനിഷിങിലെ പിഴവുകള്‍ക്ക് അത്രമേല്‍ പഴികേട്ടിരുന്നു ചോപ്ര, മുംബൈക്കെതിരായ മത്സരത്തിന് ശേഷം മാധ്യമ പ്രവര്‍ത്തരെ കണ്ട ചോപ്ര വികാരനിര്‍ഭരമായാണ് സംസാരിച്ചത്. ക്ലബ്ബിന് വേണ്ടിയുള്ള ആദ്യ ഗോള്‍ ജീവിത്തതിലെ മറക്കാനാവാത്ത മുഹൂര്‍ത്തമായിരിക്കുമെന്ന് താരം.
വിജയ ഗോളിലൂടെ തനിക്ക് നേരെയുള്ള വിമര്‍ശനങ്ങളുടെ മുനയൊടിക്കാനും ഈ ഇന്ത്യന്‍ വംശജനായി. എന്റെ കഴിവില്‍ സംശയമുള്ളവര്‍ക്കായി ഞാന്‍ ഇനിയും തെളിയിച്ചു കൊണ്ടേയിരിക്കുമെന്ന് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. മധ്യനിരയില്‍ നിറഞ്ഞു കളിച്ച ബെല്‍ഫോര്‍ട്ടിനും പലപ്പോഴും പ്രതിരോധക്കാരന്റെ കുപ്പായമഴിച്ച് മധ്യത്തിലേക്കിറങ്ങിയ ഹോസുവിനും കൂടി അവകാശപ്പെട്ടതാണ് ടീമിന്റെ ആദ്യ വിജയം.

ഈ വിജയം ഇന്ധനമാകട്ടെ

kerala blasters

kerala blasters

തുടര്‍ച്ചയായ ഏഴു മത്സരങ്ങളുടെ കാത്തിരിപ്പിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയമുണ്ടായത്, ഇനിയുള്ള കുതിപ്പിന് ഇന്ധനമേകുന്ന വിജയം. കഴിഞ്ഞ സീസണിലെ അവസാനത്തെ നാലു മത്സരങ്ങളിലും ടീമിന് ജയിക്കാനായിരുന്നില്ല. സീസണില്‍ നാല് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നാല് പോയിന്റോടെ ആറാമതാണ്. ഇനി തുടര്‍ച്ചയായി നാല് എവേ മത്സരങ്ങള്‍. 17ന് പൂനെ സിറ്റി, 24ന് എഫ്.സി ഗോവ, 29ന് ചെന്നൈയിന്‍ എഫ്.സി, നവംബര്‍ നാലിന് ഡല്‍ഹി ഡൈനാമോസ് എന്നിവരാണ് എതിരാളികള്‍. നാലു മത്സരങ്ങളോടെ നിശ്ചയദാര്‍ഢ്യമുള്ള സമര്‍പ്പിത ടീമായി ബ്ലാസ്റ്റേഴ്‌സ് മാറിയിട്ടുണ്ട്. താരങ്ങളുടെ കഴിവ് കോച്ച് സ്റ്റീവ് കോപ്പല്‍ വീണ്ടും വീണ്ടും തേച്ചുമിനുക്കിയെടുത്താല്‍ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കാന്‍ ബ്ലാസ്റ്റേഴ്‌സിനാവുമെന്ന് തീര്‍ച്ച.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.