Connect with us

Video Stories

ഇടതു സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം തട്ടിപ്പ്

Published

on

അഡ്വ. ചാര്‍ളി പോള്‍

ഭരണത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇടതു സര്‍ക്കാരിന്റെ മദ്യ വര്‍ജ്ജന നയം ശുദ്ധ തട്ടിപ്പായിരുന്നുവെന്ന ്മദ്യത്തിന്റെ ഉപഭോഗ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍, ഇടതു മുന്നണി അംഗീകരിച്ച പ്രകടനപത്രികയില്‍ മദ്യ നയം മൂന്നു ഖണ്ഡികകളിലായി വ്യക്തമാക്കിയിരുന്നു; ‘മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതു പക്ഷ ജനാധിപത്യ മുന്നണിസ്വീകരിക്കുക’. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളൊന്നും കേരളത്തെ മദ്യ വിമുക്തമാക്കാന്‍ പര്യാപ്തമായില്ല.

കഴിഞ്ഞ 9 മാസത്തിനിടെ 70 ബാറുകള്‍ക്കാണ് ഈ വര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം എക്‌സൈസ് വകുപ്പു നല്‍കിയ മറുപടിയില്‍ കഴിഞ്ഞ 9 മാസത്തിനിടെ 32 പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ എല്ലാ അപേക്ഷകളും (31) കഴിഞ്ഞ വര്‍ഷത്തെ ഒരു അപേക്ഷയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ബിയര്‍& വൈന്‍ പാര്‍ലറുകള്‍ക്ക്‌വീണ്ടും ബാര്‍ അനുവദിച്ചതുകൂടി ചേരുമ്പോള്‍ മൊത്തം 70 ബാര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം ഇതുവരെ 8 ബിയര്‍ & വൈന്‍ പാര്‍ലറുകളും പുതുതായി അനുവദിച്ചു. ലോക്‌സഭയിലേക്കും ആറ് നിയമസഭാമണ്ഡലങ്ങളിലേക്കുംതെരഞ്ഞെടുപ്പുള്ള വര്‍ഷമാണ് ഇത്രയുമധികം പുതിയ ബാറുകള്‍ അനുവദിച്ചത് എന്നത് ശ്രദ്ധേയം. നാട്ടിന്‍പുറങ്ങളിലൊക്കെ ആരംഭിക്കുന്ന ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും സര്‍ക്കാര്‍ ബാറുകള്‍ അനുവദിച്ചു നല്‍കുകയാണ്. ഇടതു മുന്നണിയുടെ 600 ഇനങ്ങളിലുള്ള പ്രകടന പത്രികയിലെ 512 ലേറെ കാര്യങ്ങളും നടപ്പിലാക്കിയെന്ന് മേനി നടിക്കുമ്പോഴും മദ്യവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളൊന്നും മദ്യ ലഭ്യതയും ഉപഭോഗവും കുറക്കുന്നതായിരുന്നില്ല.

കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാന ബീവറേജസ് കോര്‍പറേഷന്‍ വിറ്റത് 487 കോടി രൂപയുടെമദ്യമാണ്. സെപ്തംബര്‍ മൂന്നു മുതല്‍ ഉത്രാടം വരെയുള്ളഎട്ട് ദിവസത്തെ കച്ചവടത്തിന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ മദ്യത്തിന് ചെലവാക്കിയ തുകയേക്കാള്‍ ഏഴ് ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടി രൂപ കൂടുതല്‍. ഇക്കുറി ഉത്രാടത്തിനു മാത്രം 90.32 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 88.08 കോടിയായിരുന്നു. ഇരിങ്ങാലക്കുട ബിവറേജ് ഔട്‌ലെറ്റിലാണ് ഉത്രാടം നാള്‍ഏറ്റവും കൂടുതല്‍ മദ്യംവിറ്റത് (1 കോടി രൂപ). മദ്യ വില്‍പന എല്ലാ വര്‍ഷവും വര്‍ധിച്ചുവരികയാണ്. 2015-16 ല്‍ 11,577.64, 2016-17 ല്‍ 12,142.68, 2017-18ല്‍ 12,937.20, 2018-19 ല്‍ 14,508.10 കോടി.

കേരളത്തില്‍ 10 വര്‍ഷത്തിനിടെ വിറ്റത് ഒരു ലക്ഷം കോടിയോളം രൂപയുടെ മദ്യമാണ്. 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വരെ വിറ്റഴിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെയും ബിയറിന്റെയും കണക്കാണിത്. 99,479.50 കോടിയുടെ മദ്യമാണ് ഈ കാലയളവില്‍വിറ്റഴിച്ചത്. കള്ളുഷാപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശ മദ്യ ഷാപ്പുകളും ബിയര്‍ പാര്‍ലറുകളും വഴിയുള്ള വരുമാനം ഇതിനു പുറമേയാണ്. 2018-19 വര്‍ഷമാണ് മദ്യ വില്‍പനയില്‍ റെക്കോര്‍ഡ് മുന്നേറ്റമുണ്ടായത്.

മദ്യം സാമൂഹ്യ വിപത്താണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് ഇലക്ഷന്‍ കാലത്ത് 48 മണിക്കൂര്‍ മദ്യനിരോധനം പ്രഖ്യാപിക്കുന്നത്. മദ്യ വര്‍ജ്ജനത്തിലൂടെ മദ്യ ലഭ്യത കുറച്ചുകൊണ്ടുവരുമെന്ന അഴകൊഴമ്പന്‍ മദ്യനയം ജനങ്ങളെ വിഡ്ഡികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും വേണ്ടി മാത്രമായിരുന്നു. ‘കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ് മുന്നണി. മദ്യപരെ ബോധവത്കരിക്കാന്‍ സമഗ്ര പദ്ധതികളുമുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക’; ‘എല്‍.ഡി.എഫ് വന്നാല്‍മദ്യ വര്‍ജ്ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും, മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറക്കാന്‍ കര്‍ശന നടപടിയെടുക്കും. മദ്യ നയം സുതാര്യമായിരിക്കും.അഴിമതിയില്ലാത്തതായിരിക്കും’. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് സിനിമാതാരങ്ങളായ കെ.പി.എ.സി ലളിത, ഇന്നസെന്റ് എന്നിവരെക്കൊണ്ട ്ഇടതുമുന്നണി ഇടതടവില്ലാതെ നടത്തിയ പ്രചാരണമായിരുന്നു ഇത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിങ്ങനെയാണ്; ‘മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാള്‍ കുറച്ചുകൊണ്ടുവരുന്ന, മദ്യ വര്‍ജ്ജനത്തില്‍ അധിഷ്ഠിതമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കാന്‍ പോകുന്നത്. ഇന്നു ലഭിക്കുന്നതിനേക്കാള്‍ ഒരു തുള്ളി മദ്യം പോലും അധികം ലഭ്യമാകാത്തവിധത്തില്‍, അതിനേക്കാള്‍ കുറക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക’. എന്നാല്‍ സംഭവിച്ചതും സംഭവിക്കുന്നതും നേരെമറിച്ചാണ്. മദ്യലഭ്യത വര്‍ധിപ്പിച്ച് മദ്യ വര്‍ജ്ജനം നയമാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. മദ്യ ലഭ്യത വര്‍ധിച്ചിച്ചശേഷം ഉപദേശിച്ചു മാറ്റാമെന്ന വിചിത്ര ന്യായം ഇനിയെങ്കിലും സര്‍ക്കാര്‍ തിരുത്തണം. മദ്യ ലോബികളുടെ അടിമകളായി ജനാധിപത്യ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്. കേരളത്തെ മദ്യത്തില്‍ മുക്കി ഇഞ്ചിഞ്ചായി കൊല്ലരുത്. മദ്യ രഹിത സമൂഹമെന്ന ലക്ഷ്യപ്രാപ്തിക്ക് മദ്യ വര്‍ജ്ജനവും മദ്യനിരോധനവും ഒന്നിച്ചുപോകണം. അതാണ് ഫലപ്രദവും പ്രയോഗികവുമായ മദ്യ നയം.
(കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.