Connect with us

Video Stories

അസ്ഹറുദ്ദിനെ പിന്നിലാക്കിയ ധോണി; ഈ റെക്കോര്‍ഡുകള്‍ മഹിക്ക് സ്വന്തം

Published

on

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുന്നത് ഒരു പിടി റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി. ഇന്ത്യ കണ്ട മികച്ച ക്യാപ്റ്റന്മാരിലൊരാളെന്ന് തെളിയിച്ച മഹി, ഇനി യുവതാരം വിരാട് കോഹ്‌ലിക്ക് കീഴിലാവും പാഡണിയുക. 2004ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് ധോണി ഏകദിനത്തില്‍ അരങ്ങേറിയത്. പിന്നീട് ധോണിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ധോണിയുടെ പേരിലുള്ള ഒരു പിടി നേട്ടങ്ങള്‍ അറിയാം.

ഐ.സി.സിയുടെ മൂന്ന് പ്രധാന കിരീടങ്ങള്‍ നേടിയ ഏക ക്യാപ്റ്റന്‍ ധോണി മാത്രമാണ്. ടി20, ഏകദിന, ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങളാണത്. സാക്ഷാല്‍ റിക്കി പോണ്ടിങ്ങിന് പോലും ഇത്തരത്തിലൊന്ന് അവകാശപ്പെടാനില്ല. 2007ല്‍ പ്രഥമ ടി20 കിരീടവും 2011ല്‍ ഐ.സി.സി ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണി ഇന്ത്യക്കായി നേടിത്തന്നു.

കടപ്പാട്‌ ഇസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ

കടപ്പാട്‌ ഇസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ

റിക്കിപോണ്ടിങ്ങിന് ശേഷം ക്യാപ്റ്റനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയത് ധോണിയാണ്. പോണ്ടിങ് 165 ജയം സ്വന്തമാക്കിയെങ്കില്‍ ധോണി 110 വിജയങ്ങള്‍ കൊണ്ടുവന്നു. ഇന്ത്യക്കായി മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീനെക്കാളും 20 വിജയങ്ങള്‍ കൂടുതല്‍ ധോണി നേടി. 100 വിജയങ്ങള്‍ നേടിയ മറ്റൊരു നായകന്‍ ഓസ്‌ട്രേലിയക്കാരന്‍ അലന്‍ ബോര്‍ഡര്‍ ആണ്.

ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ധോണിയുടെ നായകത്വത്തിന് കീഴിലാണ്. 41 വിജയങ്ങള്‍ ധോണി കൊണ്ടുവന്നെങ്കില്‍ തൊട്ടടുത്തുള്ള മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമിക്ക് 27 എണ്ണത്തിലെ വിജയിക്കാനായുള്ളൂ. 72 ടി20 മത്സരങ്ങളില്‍ ധോണി ടീമിനെ നയിച്ചു. മറ്റൊരു ക്യാപ്റ്റനും ഇത്രയും മത്സരങ്ങളില്‍ ടീമിനെ നയിച്ചിട്ടില്ല. 271 മത്സരങ്ങളില്‍ വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ടീമിനെ നയിച്ചു. മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും ഇങ്ങനെയൊരു നേട്ടം അവകാശപ്പെടാനില്ല.

ന്ത്യക്ക് വേണ്ടി ക്യാപ്റ്റനായി 199 ഏകദിനങ്ങളില്‍ ടീമിനെ നയിച്ചു. ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ റെക്കോര്‍ഡാണിത്. അസ്ഹറുദ്ദീന്റ പേരിലുള്ള(174) റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്. എല്ലാ ഫോര്‍മാറ്റിലുമായി കൂടുതല്‍ തവണ ടീമിനെ നയിച്ചുവെന്ന നേട്ടവും ധോണിയുടെ പേരിലാണ്. ധോണി 331 മത്സരങ്ങള്‍ നയിച്ചുവെങ്കില്‍ പോണ്ടിങ് 324 മത്സരങ്ങളിലെ ക്യാപ്റ്റനായുള്ളൂ. 303 മത്സരങ്ങളുമായി മൂന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡിന്റെ സ്റ്റീഫന്‍ ഫ്‌ളമിങ് ആണ്.

ടി20 ക്യാപ്റ്റനെന്ന നിലയില്‍ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുമ്പോള്‍ കൂടുതല്‍ തവണ പുറത്താകാതെ നിന്ന ക്യാപ്റ്റനെന്ന നേട്ടവും ധോണിയുടെ പേരിലാണ്. 12 തവണയാണ് ഇന്ത്യ ജയിക്കുമ്പോള്‍ ധോണിയും ക്രീസിലുണ്ടായിരുന്നത്. അഞ്ച് തവണ പുറത്താകാതെ നിന്ന ഓസ്‌ട്രേലിയയുടെ ജോര്‍ജ് ബെയ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. ക്യാപ്റ്റനെന്ന നിലയ്ക്ക് 6633 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.