Video Stories
വിടവാങ്ങിയത് പേര്‍ഷ്യന്‍ സൗന്ദര്യം മലയാളക്കരക്കു പകര്‍ന്ന എഴുത്തുകാരന്‍
പി.സി ജലീല്‍
പേര്‍ഷ്യന്‍ നാടുകളിലെ ദാര്‍ശനികമികവും കാവ്യസുഭഗതയുമുള്ള കഥകള്‍ മലയാളനാടിന് സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ പോക്കര്‍ കടലുണ്ടി. കോഴിക്കോട്ട് മാപ്പിള പത്രപ്രവര്‍ത്തനത്തിന്റെ ഒരു സുവര്‍ണ കാലഘട്ടത്തില്‍ പ്രമുഖരായ ഒരു പിടി എഴുത്തുകാര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന പോക്കര്‍ കടലുണ്ടി പുതുതലമുറക്ക് വഴികാട്ടിയ ഒരു പിടി രചനകള്‍ കൊണ്ടു മാപ്പിള സാഹിത്യത്തെ സമ്പന്നമാക്കുകയുണ്ടായി.
വിശ്വപ്രശസ്തനായ പേര്‍ഷ്യന്‍കവി സഅ്ദി ശീറാസിയുടെ രചനകളാണ് പോക്കര്‍ കടലുണ്ടി എന്ന പേരിനൊപ്പം മലയാളക്കരക്ക് ഓര്‍ക്കാനുണ്ടാവുക. ശീറാസിലെ പൂങ്കുയില്‍ എന്ന തലക്കെട്ട്്് ഇപ്പോഴത്തെ മുതിര്‍ന്ന തലമുറക്ക് അവരുടെ ചെറുപ്പകാലങ്ങളില്‍ ഹൃദയങ്ങളില്‍ പതിഞ്ഞ ഒന്നായിരുന്നു. പോക്കര്‍ കടലുണ്ടി എന്ന എഴുത്തുകാരനിലൂടെ മലയാള വായനാസമൂഹത്തിന് സഅ്ദിയും പേര്‍ഷ്യന്‍ സാഹിത്യങ്ങളും പ്രിയങ്കര ഇനമായി മാറി. സൂഫിസാഹിത്യത്തിന്റെ വൈശിഷ്ട്യം കൊണ്ടു ഹൃദയങ്ങളെ സമ്പുഷ്ടമാക്കിയ സഅ്്ദിയുടെ ഗുലിസ്താന്‍ കഥകളും ബോസ്താന്‍ കഥകളും പോക്കര്‍ കടലുണ്ടി നമുക്കു സമ്മാനിച്ചു. ഗുലിസ്താനും ബോസ്താനും പേര്‍ഷ്യന്‍ ഭാഷ പഠിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത കൃതികളായിരുന്നു. കഥകളും മനോഹരമായ കവിതകളും കൊണ്ടു സമ്പന്നമായ ഈ കൃതിയില്‍ അവരുടെ ചാരുത ചോരാതെ മലയാളക്കരക്ക് സമ്മാനിക്കാന്‍ പോക്കര്‍ കടലുണ്ടി അത്യധ്വാനം ചെയ്തിട്ടുണ്ടാവണം.
റുബാഇയ്യാത്തും ഷാഹ്‌നാമയും മസ്‌നവിയും മന്‍ത്വിഖുത്വയ്‌റും ഖുസ്‌റു വ ഷീരിനും ആസ്വദിക്കാന്‍ മലയാളിയെ പോക്കര്‍ കടലുണ്ടി വിളിച്ചു. ഫിര്‍ദൗസിയും ഹാഫിസും അമീര്‍ ഖുസ്രുവും അല്ലാമാ ഇഖ്ബാലും ഉമര്‍ ഖയ്യാമും ഫരീദുദ്ദീന്‍ അത്വാറും ജലാലുദ്ദീന്‍ റൂമിയും അന്‍വരിയും മൗലാനാ ജാമിയുമൊക്കെ സുഗന്ധം പടര്‍ത്തിയ മണ്ണ് അങ്ങനെ മലയാളിടേതുമായി. ലോക പ്രശസ്തരായ പതിമൂന്ന് മഹാകവികളെ സംക്ഷിപ്തമായി പരിചയപ്പെടുത്തിയ ‘പേര്‍ഷ്യന്‍ മഹാകവികള്‍’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി.ഒട്ടനവധി പേര്‍ഷ്യന്‍ കവികളെ ഈ കൃതി പരാമര്‍ശിക്കുന്നുണ്ട്.
മലയാളത്തില്‍ ആദ്യമായി ഇസ്്‌ലാമികലോകത്തിന്റെ സര്‍വ്വതലങ്ങളും സ്പര്‍ശിക്കുന്ന ഒരു വിജ്ഞാനകോശം പുറത്തിറങ്ങുമ്പോള്‍ അതിന്റെ തലപ്പത്ത് പോക്കര്‍ സാഹിബുണ്ടായിരുന്നു. എക്‌സിക്യുട്ടീവ് എഡിറ്ററായാണ് അദ്ദേഹം ഈ സംരംഭത്തില്‍ തന്റെ കയ്യൊപ്പുചാര്‍ത്തി രചനകള്‍ കൊണ്ടു സമ്പന്നമാക്കിയത്്. പിന്നീട്, ഐപിഎച്ചിന്റെ ബൃഹത്തായ വിജ്ഞാനകോശം പുറത്തിറങ്ങിയപ്പോഴും അതില്‍ പോക്കര്‍ കടലുണ്ടിയുടെ നിറസാന്നിധ്യമുണ്ടായി.
1962 മുതല്‍ 1967 വരെ മധുരയിലെ ഗാന്ധിഗ്രാം റൂറല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡിമിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജിയില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന് തമിഴും നന്നായി വഴങ്ങുമായിരുന്നു. തമിഴിലെ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ തോപ്പില്‍ മുഹമ്മദ് മീരാന്റെ കഥകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. മലയാളം നന്നായറിയുന്ന മീരാന്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനശൈലിയെ പ്രശംസിക്കാറുണ്ടായിരുന്നു. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എയും കരസ്ഥമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ആന്‍ഡ് എക്സ്റ്റന്‍ഷനില്‍ പ്രത്യേക പഠനം നടത്തിയ പോക്കര്‍ സാമൂഹ്യസേവന മേഖലയിലും സാന്നിധ്യമായി. വള്ളിക്കുന്ന് പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലും അദ്ദേഹം തന്റെ ഭാഗധേയം രേഖപ്പെടുത്തുകയുണ്ടായി. ചന്ദ്രിക, സിറാജ്, മാധ്യമം പത്രങ്ങളുടെയും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെയും സഹപത്രാധിപന്‍, ലീഗ് ടൈംസ് ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്തും വേറിട്ട ശൈലി കൊണ്ട് ഒരുപാട് പേര്‍ക്ക് ഗുരുസ്ഥാനീയനായി.
മുഹമ്മദ് നബിയെ കുറിച്ച് പ്രൊഫ. സയ്യിദ് ഇബ്‌റാഹിം തമിഴില്‍ രചിച്ച പ്രവാചക ചരിത്ര കൃതിയുടെ മലയാളം പരിഭാഷ, അല്ലാഹുവിന്റെ വാള്‍, അടിയാരുടെ പ്രവാചക പത്‌നിമാര്‍, കൊടിക്കാല്‍ ചെല്ലപ്പയുടെ പുറപ്പെട്, നീയും ഇസ്‌ലാത്തൈ നോക്കി എന്ന തമിഴ് കൃതിയുടെ വിവര്‍ത്തനം, സൂഫീ കഥകള്‍, ജലാലുദ്ദീന്‍ റൂമി, അറിവിന്റെ കവാടം എന്നിവയടക്കം 14ലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം ആനങ്ങാടിയില്‍ ഇന്തോനേഷ്യയില്‍ നിന്നു ബഹ്‌റില്‍ മുസ്വല്ല വിരിച്ചു കേരളത്തിലെത്തിയെന്നു ചരിത്രം പറയുന്ന സൂഫിവര്യനായ സയ്യിദ് ബാഹസന്‍ മുഹമ്മദ് ജമലുല്ലൈലി തങ്ങളുടെ ചാരത്ത്് താമസിച്ചിരുന്ന അദ്ദേഹത്തെ സൂഫിചിന്താധാരകള്‍ ശക്തമായി സ്വാധീനിച്ചിരുന്നു. അവസാനകാലങ്ങളില്‍ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തിയപ്പോള്‍ അറബി മലയാളത്തിലെ ആദ്യരചനയായ മുഹ്‌യിദ്ദീന്‍മാലയില്‍ ആവിഷ്‌കരിക്കപ്പെട്ട ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി (റ) യുടെ ജീവിതം ആസ്പദമാക്കി ഒരു നോവല്‍ രചന നടത്തി വരുന്ന കാര്യം വളരെ ആവേശത്തോടെ സംസാരിച്ചിരുന്നു. പോക്കര്‍ സാഹിബിന്റെ വേര്‍പാടോടെ മാപ്പിളസാഹിത്യത്തെ സമ്പുഷ്ടമാക്കിയ ഒരു പ്രധാന എഴുത്തുകാരന്‍ കൂടി നമ്മെ പിരിയുകയാണ്. പുതുതലമുറക്കും മലയാളത്തിലെ മാധ്യമങ്ങള്‍ക്കും നിരവധി കാര്യങ്ങളില്‍ ആശ്രയമായിരുന്ന ഒരു ‘വിശ്വവിജ്ഞാനകോശക്കാരന്‍’ നഷ്ടപ്പെട്ടിരിക്കുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ