Connect with us

main stories

ശ്രീലങ്കയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി; കര്‍ഫ്യൂ തുടരുന്നു

അനിയന്ത്രിതമായ കടമെടുപ്പും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് ലങ്കയെ കുരുക്കിലാക്കിയത്.

Published

on

സാമ്പത്തിക തകര്‍ച്ചയും വിലക്കയറ്റവും രൂക്ഷമായ ശ്രീലങ്കയില്‍ കലാപം ശക്തമായതോടെ സാമൂഹ്യമാധ്യമ ഉപയോഗത്തിനും ശ്രീലങ്കയില്‍ വിലക്കേര്‍പ്പെടുത്തി.ഫേസ്ബുക്ക,്ഇന്‍സറ്റഗ്രാം,ട്വീറ്റര്‍,വാടസ്ആപ്പ് എന്നിവക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
തെറ്റായ വിവരങ്ങള്‍ തടയാനാണ് വിലക്ക് എന്നാണ് അന്തരാഷട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ശ്രീലങ്കയില്‍ 36 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രധാന നഗരങ്ങളുടെയും തന്ത്രപ്രധാന കേന്ദ്രങ്ങളുടേയും നിയന്ത്രണം സൈന്യം ഏറ്റെടുത്തു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തുന്ന ആരെയും അറസ്റ്റു ചെയ്യാനും വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാനും ഭരണകൂടം ഉത്തരവിട്ടു.

ശനിയാഴ്ച വൈകീട്ട് ആറ് മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് മണി വരെയാണ് തലസ്ഥാനമായ കൊളംബോയില്‍ അടക്കം നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിരോധനാജ്ഞ കാരണം അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

വിദേശ കരുതല്‍ ശേഖരം തകരുകയും അരിയും പഞ്ചസാരയും അടക്കം അവശ്യ സാധനങ്ങളുടെ ഇറക്കുമതി കുറയുകയും ചെയ്തതോടെയാണ് ശ്രീലങ്ക ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലേക്ക് കൂപ്പു കൂത്തിയത്. ഇന്ധനക്ഷാമം കൂടി രൂക്ഷമായതോടെ കാര്യങ്ങള്‍ കൈവിടുകയായിരുന്നു. രണ്ടു ദിവസമായി പ്രസിഡണ്ട് ഗോദഭയ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ ശക്തമായ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച രാത്രി നിരവധി പേര്‍ക്ക് പരിക്കേറ്റതിനെതുടര്‍ന്ന് കൊളംബോയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നിയന്ത്രണങ്ങള്‍ എടുത്തു കളഞ്ഞതോടെ ജനം വീണ്ടും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങി. ഇതോടെയാണ് ഇന്നലെ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അനിയന്ത്രിതമായ കടമെടുപ്പും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് ലങ്കയെ കുരുക്കിലാക്കിയത്. കോവിഡ് പ്രതിസന്ധിയെതുടര്‍ന്ന് പ്രധാന ധനാഗമ മാര്‍ഗമായ ടൂറിസം മേഖല നിശ്ചലമായതോടെ പ്രതിസന്ധി മൂര്‍ച്ചിക്കുകയായിരുന്നു. നിലവില്‍ ഒരു കിലോ അരിക്ക് 500 രൂപക്കു മുകളിലും ഒരുകിലോ പഞ്ചസാരക്ക് 270 രൂപക്കു മുകളിലുമാണ് വില. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ കരിഞ്ചന്തയില്‍ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മണിക്കൂറുകള്‍ വരിനിന്നാണ് ആളുകള്‍ ഇന്ധനവും അവശ്യ സാധനങ്ങളും ശേഖരിക്കുന്നത്. അതും തീവില നല്‍കി. ഇതോടെയാണ് ജനം പ്രതിഷേധവുമായി തെരുവിലേക്കിറങ്ങിയത്. തെക്കന്‍ തീര നഗരങ്ങളായ ഗല്ലെ, മട്ടാറ, മൊറാത്തുവ എന്നിവിടങ്ങളിലെല്ലാം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാണ്. മധ്യ, വടക്കന്‍ മേഖലകളിലും പ്രതിഷേധം ശക്തിയാര്‍ജ്ജിച്ചു വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്നാണ് പ്രസിഡണ്ട് ഗോദഭയെ രാജപക്‌സെ ആരോപിക്കുന്നത്. ഇതേതുടര്‍ന്നാണ് സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കി പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം തുടങ്ങിയത്. സര്‍വ്വ കക്ഷി യോഗം വിളിച്ചുചേര്‍ത്ത് സര്‍വ്വ കക്ഷി സര്‍ക്കാറിന് രൂപം നല്‍കാന്‍ പ്രസിഡണ്ട് ഗോദഭയെ തയ്യാറാവണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡണ്ടും ഫ്രീഡം പാര്‍ട്ടി നേതാവുമായ മൈത്രിപാല സിരിസേന രംഗത്തെത്തി.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.