Connect with us

Video Stories

കനത്ത മൂടല്‍ മഞ്ഞ്: അപകടങ്ങള്‍ ഒഴിവാകുന്നത് തലനാരിഴക്ക്

Published

on

അബുദാബി: രാജ്യത്ത് ഇന്നലെയും കടുത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്. രാത്രി ആരംഭിച്ച മൂടല്‍ മഞ്ഞ് കാലത്ത് 10മണിക്കുശേഷവും വിവിധ ഭാഗങ്ങളില്‍ മൂടിക്കെട്ട് സൃഷ്ടിച്ചു. വാഹനമോടിക്കുന്നവരാണ് ഇതുമൂലം ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്. ശക്തമായ മൂടിക്കെട്ടില്‍ പലരും ദിശയറിയാതെ ദുരിതത്തിലായി മാറുന്നുണ്ട്. ദീര്‍ഘദൂര പാതകള്‍ക്കുപുറമെ നഗര പ്രാന്തപ്രദേശങ്ങളിലും പല വാഹനങ്ങളും ലക്ഷ്യസ്ഥാനത്തെത്താന്‍ ഏറെ ബുദ്ധിമുട്ടേണ്ടിവരുന്നു.

തൊട്ടടുത്തുള്ള ട്രാഫിക് ലൈറ്റുകള്‍,റൗണ്ടബൗട്ടുകള്‍,ഫ്‌ളൈ ഓവറുകള്‍ എന്നിവ ദൃശ്യമാകാത്തതുമൂലം നിരവധി വാഹനങ്ങള്‍ തലനാരിഴക്കാണ് വന്‍ അപകടങ്ങളില്‍നിന്നും രക്ഷപ്പെടുന്നത്. ദീര്‍ഘദൂരങ്ങളില്‍ പോകുന്ന വാഹനങ്ങള്‍ പലതും ദൂ രക്കാഴ്ച തീരെ ഇല്ലാത്തതുമൂലം തങ്ങളുടെ സ്ഥലവും കഴിഞ്ഞു കടന്നുപോകുന്നതായി അനുഭവസ്ഥര്‍ പറയുന്നു. പടിഞ്ഞാറന്‍ പ്രവിശ്യയായ ലിവ,സില,ബദാസായിദ് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ വസ്തുക്കള്‍ വിതരണത്തിനു പോകുന്ന വാഹനങ്ങളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നത്.

 
നേരം പുലരുന്നതിനുമുമ്പ് വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ മുന്നോട്ട് പോകാനാവാതെ മണിക്കൂറുകളോളം പാതയോരങ്ങളില്‍ നിറുത്തിയിടുകയാണ് ചെയ്യുന്നത്. സൗദിഅറേബ്യയില്‍ നിന്നും പാലും പാല്‍ ഉല്‍പ്പന്നങ്ങളുമായി വരുന്ന വലിയ വാഹനങ്ങള്‍ യഥാസമയം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ കഴിയാതെ വലയുകയാണ്. യു.എ.ഇയില്‍നിന്നും ഇതര അറബ് രാജ്യങ്ങളിലേക്കും മറ്റും പോകുന്ന വാഹനങ്ങ ള്‍ക്കും മൂടല്‍ മഞ്ഞില്‍ യാത്ര ദുഷ്‌കരമായിമാറിയിരിക്കുകയാണ്.ഒമാനില്‍ നിന്നും പച്ചക്കറികളുമായി വരുന്ന പിക്കപ്പ് വാഹനങ്ങളും മണിക്കൂറുക ള്‍ വൈകിയാണ് എത്തിച്ചേരുന്നത്. ചരക്ക് എത്തിച്ചേരുന്ന സമയത്തിന് യാതൊരുവിധ കൃത്യതയുമില്ലാത്തതിനാല്‍ മാര്‍ക്കറ്റിലെ മൊത്തക്കച്ചവടക്കാരും കാത്തിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

 

ജോലി സ്ഥലങ്ങളില്‍ കൃത്യസമയത്ത് എ ത്തിപ്പെടാനാവാത്തതും പലര്‍ക്കും പ്രയാസകരമായി മാറിയിട്ടുണ്ട്. മഞ്ഞുകാലത്ത് വാഹനമോടിക്കുന്നവര്‍ അത്യധികം ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദൂരക്കാഴ്ച തീരെ കുറവ് അനുഭവപ്പെടുമ്പോള്‍ വാഹനങ്ങള്‍ നിറുത്തിയിടണമെന്ന് പോലീസ് അറിയിപ്പില്‍ പറയുന്നു.

അതേസമയം നിറുത്തിയിടുന്ന വാഹനങ്ങള്‍ റോഡില്‍ നിന്നും പരമാവധി വശത്തേക്ക് മാറ്റി ഒതുക്കിനിറുത്തണം. പിന്നാലെ വരുന്ന വാഹനങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇത്തരം കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് പോലീസ് അറിയിക്കുന്നു.
വാഹനങ്ങള്‍ തമ്മില്‍ പരമാവധി അകലം പാലിക്കണമെന്ന പോലീസ് നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് വിവിധ പോലീ സ് മേധാവികള്‍ അറിയിച്ചു.
മുന്‍കാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിക്കുകയും ദുരന്തങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്തിരുന്നു. മഞ്ഞുകാലം അപകട രഹിതമായിരിക്കണമെന്ന അധികൃതരുടെ അറിയിപ്പും ജാഗ്രതയും ഒരുപരിധി വരെ അപകടങ്ങള്‍ ഇല്ലാതാക്കാന്‍ കാരണമായിട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.