Video Stories
പുതിയ ദുബൈ പാര്‍ക്കുകള്‍ യുഎഇയുടെ ആഗോള സ്ഥാനം ഉയര്‍ത്തും: ശൈഖ് മുഹമ്മദ്
ദുബൈ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സംയുക്ത തീം പാര്‍ക്ക് ഇടമായ ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിലെ ലീഗോലാന്റിലെയും റിവര്‍ലാന്റിലെയും നിര്‍മാണ പ്രവൃത്തികളുടെ അവസാന മിനുക്കുപണികള്‍ കാണാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം സന്ദര്‍ശനം നടത്തി. ദുബൈക്കും അബുദാബിക്കും മധ്യേ എക്‌സ്‌പോ 2020 മേഖലക്കടുത്തായി ശൈഖ് സായിദ് റോഡിനരികില്‍ 30 മില്യന്‍ ചതുരശ്ര അടി സ്ഥലത്താണ് പദ്ധതി പ്രദേശം.
മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ മള്‍ടി തീംഡ് പാര്‍ക്കും വിനോദ-ഉല്ലാസ ഇടവുമാണിത്. 13 ബില്യന്‍ ദിര്‍ഹം ചെലവിലാണ് ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ് വികസന പദ്ധതി നടപ്പാക്കുന്നത്. ലീഗോലാന്റിനും ലീഗോലാന്റ് വാര്‍ട്ടര്‍ പാര്‍ക്കിനും പുറമെ, രണ്ട് അധിക പാര്‍ക്കുകള്‍ കൂടി ഇവിടെയുണ്ട്. ഹോളിവുഡ് സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള മോഷന്‍ഗേറ്റ് ദുബൈയും ബോളിവുഡ് സിനിമാ അനുഭവം പ്രതിഫലിപ്പിക്കുന്ന ഇദംപ്രഥമമായ ബോളിവുഡ് പാര്‍ക്കുകളുമാണിവ. പോളിനീഷ്യന്‍ തീംഡ് ഹോട്ടലും റിവര്‍ലാന്റും ഇവിടെയുണ്ട്. മൂന്നു തീം പാര്‍ക്കുകളെയും വാട്ടര്‍ പാര്‍ക്കിനെയും ഹോട്ടലിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള 220,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള റീടെയില്‍, ഡൈനിംഗ്, വിനോദ അനുഭവങ്ങള്‍ അടങ്ങുന്നതാണ് റിവര്‍ലാന്റ്.
സാംസ്‌കാരികവും വിനോദാധിഷ്ഠിതവുമായ എടുപ്പുകള്‍ മേഖലാ തലത്തിലും ആഗോള തലത്തിലും കുടുംബ വിനോദ-ഉല്ലാസ ഇടമെന്ന യുഎഇയുടെ സ്ഥാനം ഉയര്‍ത്തുന്നതാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. ദേശീയവും സാംസ്‌കാരികവുമായ ഈ നേട്ടങ്ങള്‍ രാജ്യത്തിന്റെ പുരോഗതിയിലും വികസനത്തിലും പുതിയ ഘടനകള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിന്റെ കവാടമായ റിവര്‍ലാന്റ് ദുബൈയിലെ ഫ്രഞ്ച് ഗ്രാമത്തിലാണ് ശൈഖ് മുഹമ്മദ് തന്റെ പര്യടനം ആരംഭിച്ചത്. 1600ന്റെ അവസാന കാലഘട്ടങ്ങളില്‍ നിര്‍മിച്ച ചരിത്രപ്രധാനമായ മധ്യകാല ഫ്രഞ്ച് ടൗണും യൂറോപ്പിന്റെ വാസ്തുശില്‍പ മാതൃകകളും അദ്ദേഹം വീക്ഷിച്ചു. ഇവിടത്തെ ടവറുകളും ജല ചക്രങ്ങളും ഇടവഴികളും അദ്ദേഹം നോക്കിക്കണ്ടു.
നാല് തീംഡ് സോണുകളാണ് റിവര്‍ലാന്റിലുള്ളത്. 1950കളിലെ അമേരിക്ക, ഫ്രഞ്ച് വില്ലേജിലെ മധ്യകാല ഫ്രാന്‍സ്, ഇന്ത്യാ ഗേറ്റില്‍ കൊളോണിയല്‍ ഇന്ത്യ, 19-ാം നൂറ്റാണ്ടിലെ തീംഡ് ഉപദ്വീപ് എന്നിവയാണ് സോണുകള്‍. തുടര്‍ന്ന്, ലീഗോലാന്റ് ദുബൈയില്‍ ശൈഖ് മുഹമ്മദ് എത്തി. മധ്യപൂര്‍വദേശ-ഉത്തരാഫ്രിക്കന്‍ (മെനാ) മേഖലയിലെ ഏറ്റവും വലുതും ലോകനിലവാരത്തിലുള്ളതുമായ ഉല്ലാസ-വിനോദ കേന്ദ്രത്തിലെ ഡിസൈന്‍ മുതല്‍ നിര്‍മാണം വരെയുള്ള കാര്യങ്ങള്‍ ദു ൈബ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സ് സിഇഒ റാഇദ് കജൂര്‍ ശൈഖ് മുഹമ്മദിന് വിശദീകരിച്ചു കൊടുത്തു. 2 മുതല്‍ 12 വയസ് വരെയുള്ള കുട്ടികളുമായെത്തുന്ന കുടുംബങ്ങള്‍ക്കായി ഡിസൈന്‍ ചെയ്തതാണ് ലീഗോലാന്റ്. 40 ഇന്ററാക്ടീവ് റൈഡുകളും ഷോകളും മറ്റാകര്‍ഷണങ്ങളും ഇവിടെയുണ്ട്. 60 മില്യനിലധികം ലീഗോ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച 15,000 ലീഗോ മാതൃകാ എടുപ്പുകള്‍ ഇവിടെയുണ്ട്.
2013 മാര്‍ച്ചിലാണ് നിര്‍മാണമാരംഭിച്ചത്. 2019 അവസാനത്തോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേഖലയിലെ ലോകനിലവാരത്തിലുള്ള ആദ്യ സംയോജിത റിസോര്‍ട്ടും സാംസ്‌കാരിക-വിനോദ സ്ഥലവുമാകും ഇവിടമെന്ന് അല്‍നുഐമി പറഞ്ഞു. ബോളിവുഡ് പാര്‍ക്കിലും ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു. ശേഷം, പ്രഥമ ബ്രാന്റഡ് തീം പാര്‍ക്കായ സിക്‌സ് ഫ്‌ളാഗ്‌സ് പാര്‍ക്കിലും സന്ദര്‍ശിച്ചു. 2019 അവസാനത്തോടെയാകും ഇത് തുറക്കുന്നത്. ദുബൈ പാര്‍ക്‌സ് ആന്റ് റിസോര്‍ട്‌സിലെ നാലാമത്തെ തീം പാര്‍ക്കാണിത്. ആറു തീംഡ് സോണുകളില്‍ എല്ലാ പ്രായക്കാര്‍ക്കും പറ്റുന്ന 27 റൈഡുകളാണ് ഉണ്ടാവുക. ത്രില്‍ സീകര്‍ പ്‌ളാസ, മാജിക് മൗണ്ടന്‍, ഫിയെസ്റ്റ ടെക്‌സസ്, ഗ്രേറ്റ് എസ്‌കേപ്, ഗ്രേറ്റ് അഡ്വഞ്ചര്‍, ഗ്രേറ്റ് അമേരിക്ക, പോളിനീഷ്യന്‍ തീംഡ് ഫാമിലി ഹോട്ടല്‍ എന്നിവയാണ് ഇവിടെയുണ്ടാവുക.
2020ഓടെ പ്രതിവര്‍ഷം 20 മില്യന്‍ വിനോദ സഞ്ചാരികള്‍ ദുബൈയിലെത്തുമെന്നാണ് കരുതുന്നത്. രാജ്യത്തിന്റെ ദേശീയ വരുമാനത്തിന് ഊര്‍ജം പകരുന്ന വൈവിധ്യ ഉറവിടങ്ങളെ പോഷിപ്പിക്കാന്‍ നടത്തുന്ന ഇത്തരം പദ്ധതികള്‍ വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture8 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture8 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ