Connect with us

Culture

ഹാദിയ കേസ് നാളെ സുപ്രിം കോടതിയില്‍ ഷെഫിന്‍ ജഹാന്‍ ഇന്ന് ഡല്‍ഹിക്ക്

Published

on

 

ഹാദിയ കേസ് സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ വിധി അറിയുന്നതിന് ഷെഫിന്‍ ജഹാനും ഇന്ന് ഡല്‍ഹിക്ക് തിരിക്കും.

നേരത്തെ ഷെഫിന്‍ ജഹാനുമായുള്ള വിവാഹം ഹൈക്കോടതി അസാധുവാക്കി ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ വിധിപുറപ്പെടുവിച്ചിരുന്നു.

കനത്ത സുരക്ഷയിലാണ് ഹാദിയ ഡല്‍ഹിയില്‍ കേരള ഹൗസില്‍ കഴിയുന്നത്. നാളെ സുപ്രിം കോടതിയില്‍ ഹാജരാകാനിരിക്കെ താനൊരു മുസ്ലിമാണെന്നും ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും അവര്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാദിയയുടെ മതംമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയും വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിന് ഡോ. ഹാദിയയെ ഡല്‍ഹിയിലേക്ക്‌കൊണ്ടുപോവുന്നതിന് മുന്നോടിയായി പൊലീസൊരുക്കിയത് അതീവരഹസ്യമായി കനത്തസുരക്ഷാക്രമീകരണങ്ങളായിരുന്നു. വൈക്കം ടിവിപുരത്തെ ഹാദിയയുടെ വസതിയില്‍നിന്ന് കൊച്ചി അന്താരാഷ്ട്രവിമാനത്താവളംവരെയുള്ള സുരക്ഷയുടെ ചുമതല വൈക്കം ഡിവൈഎസ്പി കെ സുഭാഷിനെയാണ് ഏല്‍പ്പിച്ചിരുന്നത്. ഹാദിയയുടെ യാത്രയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നതിനായി ഡിജിപിയുടെ നിര്‍ദേശപ്രകാരം വെള്ളിയാഴ്ച കൊച്ചിയില്‍എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനുശേഷമാണ് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനമായത്.

വൈക്കം, കടുത്തുരുത്തി സ്‌റ്റേഷനുകളിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാക്രമീകരണങ്ങളില്‍ പങ്കാളികളാവാന്‍ പ്രത്യേകനിര്‍ദേശവും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മുതല്‍ ഹാദിയയുടെ വീടിന് മുന്നില്‍ കൂടുതല്‍ പൊലീസ് സേനയെയും വിന്യസിച്ചു.

ശനിയാഴ്ച രാവിലെയോടെ ഹാദിയയുടെ വീട്ടിലുംപുറത്തും സിഐമാര്‍, എസ്‌ഐമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍നേരിട്ടായിരുന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയത്. മാധ്യമ സംഘങ്ങളെ ആരെയും ഉള്ളിലേക്ക് പ്രവേശിപ്പിച്ചില്ല. ഉച്ചയ്ക്ക് 12മണിയോടെ വൈക്കം ഡിവൈഎസ്പിയെത്തി. ഒരുമണിക്കൂറിനുള്ളില്‍ വീട്ടില്‍നിന്ന് പോവുമെന്നായിരുന്നു ഡിവൈഎസ്പിയുടെ പ്രതികരണം. തുടര്‍ന്ന് പിതാവ് അശോകനുമായി യാത്ര സംബന്ധിച്ച് ഡിവൈഎസ്പി ആശയവിനിമയം നടത്തി. അല്‍പ്പസമയത്തിനുശേഷം ഡല്‍ഹി യാത്രയില്‍ ഹാദിയയെ അനുഗമിക്കുന്ന വനിതാപോലിസുകാര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെത്തി. ആകെ നാല് പൊലീസ് വാഹനങ്ങളാണ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്.

ഇതില്‍ ഒരു വാഹനത്തില്‍ഹാദിയയെയും മാതാപിതാക്കളെയും കൊണ്ടുപോവാനും മറ്റ് വാഹനങ്ങള്‍ അകമ്പടിസേവിക്കാനുമായിരുന്നു. വീടിന് പരിസരത്ത് സമീപവാസികളടക്കം നിരവധി പേരാണ്തടിച്ചുകൂടിയത്. വീടിന് മുന്നില്‍ സ്ഥാപിച്ച സിടി ടിവിയിലൂടെ പൊലീസ്‌കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. റോഡുമാര്‍ഗമുള്ള യാത്രയില്‍ പ്രതിഷേധങ്ങളുണ്ടാവാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പൊലീസ് കൂടുതല്‍ ജാഗരൂകരായിരുന്നു. ഉച്ചക്ക് 1.53നാണ് ഡോ. ഹാദിയ വീടിന് പുറത്തിറങ്ങിയത്.ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ചിത്രമെടുക്കാന്‍ പോലുമുള്ള അവസരം ലഭിക്കുന്നതിന് മുമ്പുതന്നെ ഹാദിയയുമായി പൊലീസ് വാഹനം പാഞ്ഞു. വീടിന്റെഗേറ്റിന് വെളിയില്‍ പൊലീസ് വലയം തീര്‍ത്താണ് വാഹനവ്യൂഹം പ്രധാനറോഡിലെത്തിച്ചത്. ഹാദിയയുടെ വീട്ടിലേക്കുള്ള ഇടറോഡിന് വെളിയില്‍ എആര്‍ ക്യാമ്പില്‍നിന്നുള്ള പൊലീസുകാരെയും പ്രത്യേകമായി നിയോഗിച്ചിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.