Connect with us

Education

career chandrika: പാരാമെഡിക്കല്‍ കോഴ്‌സുകള്‍; ആഗോള സാധ്യതകളിലേക്കുള്ള കവാടം

Published

on

ആരോഗ്യ പരിചരണത്തിന് ഡോക്ടര്‍മാരുടെ സേവനം ഫലപ്രദമാവണമെങ്കില്‍ ചികിത്സാ അനുബന്ധമേഖലകളില്‍ പ്രാവീണ്യമുള്ള വിദഗ്ധരുടെ പിന്തുണ അനിവാര്യമാണെന്നതില്‍ തര്‍ക്കമില്ലല്ലോ? ചികിസ്തയുമായി ബന്ധപ്പെട്ട മേഖലകളിലെല്ലാം ഇടപെടല്‍ നടത്താന്‍ പരിശീലനം ലഭിച്ച പാരാമെഡിക്കല്‍ അല്ലെങ്കില്‍ അലൈഡ് മെഡിക്കല്‍ പ്രൊഫെഷനലുകള്‍ ആരോഗ്യ മേഖലയുടെ നട്ടെല്ലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളി വിദഗ്ധര്‍ നിസ്തുലമായ സംഭാവനകളാണ് ഈ രംഗത്തര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്.

പാരാമെഡിക്കല്‍ മേഖലയിലെ പഠനാവസരങ്ങള്‍ മനസിലാക്കി യുക്തമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക എന്നതേറെ പ്രധാനമാണ്. പ്ലസ്ടു സയന്‍സ് ഗ്രൂപ് എടുത്ത് പഠിച്ചവര്‍ക്കാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക് ചേരാനുള്ള യോഗ്യതയുള്ളത്. ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളാണ് നിലവിലുള്ളതെങ്കിലും ബിരുദ പ്രോഗ്രാമുകള്‍ പഠിക്കാനവസരം ലഭിക്കുമെങ്കിലത് കൂടുതല്‍ മികവുറ്റ അവസരങ്ങളിലെത്തിക്കുമെന്നോര്‍ക്കുക.

ഫാര്‍മസി ബിരുദ പ്രോഗ്രാമായ ബി.ഫാം ഒഴികെയുള്ള കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുന്നത് പ്ലസ്ടു മാര്‍ക്കിന്റെയടിസ്ഥാനത്തിലാണ്. ബി.ഫാം കോഴ്‌സ് പ്രവേശനം കേരള എന്‍ട്രന്‍സ് കമ്മീഷണര്‍ നടത്തിയ എന്‍ട്രന്‍സ് വഴിയായിരിക്കും. മറ്റു പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളുടെ പ്രവേശനം നടത്തുന്നത് കേരള സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ലാല്‍ ബഹദൂര്‍ ശാസ്ത്രി സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയാണ്. പ്രവേശന പരീക്ഷയില്ലെങ്കിലും പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയവര്‍ക്കാണ് താല്‍പര്യപ്പെട്ട കോഴ്‌സ് മികച്ച സ്ഥാപനത്തില്‍ പഠിക്കാനവസരമുണ്ടാവുക.

ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള അറിയിപ്പ് ഉടനുണ്ടാവുമെന്നും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി വെക്കണമെന്നും എല്‍ബിഎസ് അറിയിച്ചിട്ടുണ്ട്. എല്ലാ കോഴ്‌സുകള്‍ക്കും ഒരേ തരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നിലവിലുള്ളതെന്ന് തിരിച്ചറിഞ്ഞ് അവരവരുടെ അഭിരുചിയും തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴില്‍ മേഖലയും സാധ്യതയും മനസിലാക്കി വിവേകപൂര്‍ണമായ തീരുമാനമെടുക്കാന്‍ ശ്രദ്ധിക്കണം. സ്വന്തമായി പ്രാക്ടീസ് ചെയ്യാന്‍ സാധ്യതകളുള്ള കോഴ്‌സുകളും ഹോസ്പിറ്റലുകളുമായി മാത്രം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന മേഖലകളും വെവ്വേറെയായിത്തന്നെ കാണണം.ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സുകള്‍ക്കൊപ്പം പ്രവേശനം നടത്തുന്ന പാരാമെഡിക്കല്‍ ബിരുദ കോഴ്‌സുകളെക്കുറിച്ചല്‍പം വിശദീകരിക്കാം.

ബി.എസ്.സി മെഡിക്കല്‍
ലാബ് ടെക്‌നോളജി

മെഡിക്കല്‍ സാമ്പിളുകള്‍ ശേഖരിക്കാനും ഉചിതമായ പരിശോധനകള്‍ നടത്താനും ലഭ്യമായ ഫലങ്ങള്‍ വിശകലനം ചെയ്യാന്‍ ഡോക്ടറെ സഹായിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണീ കോഴ്‌സ്. രക്തമടക്കമുള്ള സാമ്പിളുകളിലെ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം, രാസവിശകലനം, വിവിധ ഘടകങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് വിശലകലനം നടത്തുന്നത് രോഗനിര്‍ണയത്തിലേറെ സഹായകരമായിരിക്കും. പഠനത്തിന്റെ ഭാഗമായി ഹെമറ്റോളജി, ഹിസ്‌റ്റോ പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി എന്നിവയിലവഗാഹം നേടാനാവസരമുണ്ടാവും. യോഗ്യതയോടൊപ്പം വൈഭവവും പ്രയോഗികാനുഭവവും നേടി സ്വതന്ത്ര ലാബുകളും ആശുപതികളുമായി ബന്ധപ്പെട്ട് ടെക്‌നൊളജിസ്റ്റ്, സൂപ്പര്‍വൈസര്‍, മാനേജര്‍, അനലിസ്റ്റ് എന്നീ തസ്തികളില്‍ ജോലിക്ക് ശ്രമിക്കാം.

ബി.എസ്.സി മെഡിക്കല്‍ റേഡിയോളജിക്കല്‍
ടെക്‌നോളജി

എക്‌സ്‌റേ, എം.ആര്‍.ഐ, സി.ടി സ്‌കാന്‍ അടക്കമുള്ള ഇമേജിങ് നടപടിക്രമങ്ങള്‍ ഉപയോഗപ്പെടുത്തി രോഗനിര്‍ണയം നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് റേഡിയോളജിക്കല്‍ ടെക്‌നൊളജിസ്റ്റുകള്‍. കാര്‍ഡിയോ വാസ്‌കുലാര്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോഗ്രാഫര്‍, മാമോഗ്രാഫി തുടങ്ങിയ മേഖലകളില്‍ സ്‌പെഷ്യലൈസ് ചെയ്യാനവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, അറ്റോമിക്‌സ് ആന്‍ഡ് ന്യുക്ലിയാര്‍ ഫിസിക്‌സ്, റേഡിയേഷന്‍ ഫിസിക്‌സ്, റേഡിയോതെറാപ്പി ഇമേജിങ് ടെക്‌നിക്‌സ്, അടിസ്ഥാന ഇലക്ട്രോണിക്‌സ് തുടങ്ങിയവ പഠിക്കാനുണ്ടാവും.

ബി.എസ്.സി പെര്‍ഫ്യൂഷന്‍, ബാച്ചിലര്‍ ഓഫ്
കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി

ഹൃദയം, ശ്വാസകോശം തുടങ്ങിയവയുടെ അസുഖങ്ങളുമായി ബന്ധപ്പെട്ടു ശസ്ത്രക്രിയകള്‍ നടക്കുന്ന വേളയില്‍ ഈ അവയവങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടി സ്ഥാപിക്കുന്ന യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന പ്രൊഫഷനലുകളാണ് ക്ലിനിക്കല്‍ പെര്‍ഫ്യൂഷനിസ്റ്റുകള്‍. ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയ പോലെയുള്ള സങ്കീര്‍ണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പെര്‍ഫ്യൂഷനിസ്റ്റുകളുടെ ഉത്തരവാദിത്തം കാര്യമായുണ്ടാവും. ഹൃദയം, രക്തധമനികള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിര്‍ണയവും ചികിത്‌സയും നടത്താന്‍ ഡോക്ടറെ സഹായിക്കുന്ന പ്രൊഫഷനലുകളാണ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നൊളജിസ്റ്റുകള്‍. ഇന്‍വേസീവ് കാര്‍ഡിയോ വാസ്‌കുലാര്‍ ടെസ്റ്റിംഗ് പോലെയുള്ള ചികിത്സാ നടപടികള്‍ക്ക് കാര്‍ഡിയോ വാസ്‌ക്കുലാര്‍ ടെക്‌നൊളജിസ്റ്റുകളുടെ സേവനം ആവശ്യമായി വരും.

സാമാന്യം വലിയ ആശുപത്രികളുമായി ബന്ധപ്പെട്ടാണ് ഈ രണ്ട് പ്രൊഫഷനലുകള്‍ക്കവസരമുള്ളത്. തൊഴില്‍രീതിയുടെ സവിശേഷത കൊണ്ടും പുത്തന്‍ സാങ്കേതികവിദ്യയുടെ സ്വാധീനമുണ്ടാവാവനിടയുള്ളതുകൊണ്ടും ഈ കോഴ്‌സുകള്‍ക്ക് വിപുലമായ സാധ്യതകള്‍ കണക്കാക്കുക പ്രയാസകരമാണ്.

 

Continue Reading
Click to comment

Leave a Reply

Your email address will not be published.

Career

career chandrika:പോളിടെക്‌നിക് കോളജുകള്‍ ശ്രദ്ധേയ സാധ്യതകളൊരുക്കുന്ന സ്ഥാപനങ്ങള്‍

പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്‌നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം.

Published

on

പത്താംക്ലാസ് പഠനം കഴിഞ്ഞതിന് ശേഷം പ്ലസ്ടു ശേഷം ഡിഗ്രി എന്നിങ്ങനെയുള്ള സാധ്യതകള്‍ തിരഞ്ഞെടുത്ത് മുന്നേറുന്നതില്‍ നിന്ന് വ്യത്യസ്തമായി സാങ്കേതിക മേഖലയില്‍ പഠനമാഗ്രഹിക്കുന്നവരുടെ മുന്നിലുള്ള സവിശേഷമായ സാധ്യതയാണ് പോളിടെക്‌നിക് കോളജുകളിലെ എന്‍ജിനീയറിങ് ഡിപ്ലോമ പ്രോഗ്രാം. പ്രായോഗിക പരിജ്ഞാനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പോളിടെക്‌നിക്കുകളിലെ പഠന ശേഷം ശ്രദ്ധേയമായ തൊഴിലവസരങ്ങളാണുള്ളതെന്നത് പലപ്പോഴും വിദ്യാര്‍ഥികള്‍ വേണ്ടത്ര പരിഗണിക്കുന്നത് കാണാറില്ല.

കേരള സര്‍ക്കാറിന്റെ പൊതുമരാമത്ത്, വൈദ്യുതി, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഇന്ത്യന്‍ റെയില്‍വേ, ബിഎച്ച്ഇഎല്‍, എന്‍ടിപിസി, പവര്‍ഗ്രിഡ്, ഇന്ത്യന്‍ ഓയില്‍, ഗെയില്‍, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, എച്ച്പിസിഎല്‍, ബിഎസ്എന്‍എല്‍, ഐടി കമ്പനികള്‍, നിര്‍മാണ, ഉദ്പാദന, മെയിന്റനന്‍സ് കമ്പനികള്‍ തുടങ്ങിയ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ തൊഴിലവസരം നേടാവുന്നതാണ്. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റെഷന്‍ ബ്രാഞ്ചുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം പ്രായോഗിക തൊഴിലനുഭവങ്ങള്‍ കൂടി ആര്‍ജ്ജിച്ചെടുക്കാനായാല്‍ ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശ നാടുകളിള്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താനാവും.

വിവിധ പഠനശാഖകള്‍ തിരഞ്ഞെടുത്ത് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന മുറക്ക് അനുയോജ്യമായ ഹ്രസ്വകാല കോഴ്‌സുകളും മറ്റു പരിശീലനങ്ങളും നേടി തൊഴിലന്വേഷണത്തിന് വേണ്ട മുന്നൊരുക്കം നടത്താന്‍ പ്രത്യേകം ജാഗ്രത വേണം. നേരിട്ട് തൊഴില്‍ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് പകരം നിബന്ധനകള്‍ക്ക് വിധേയമായി എന്‍ജിനീയറിങ് ബിരുദ കോഴ്‌സുകളിലെ രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനമൊരുക്കുന്ന ലാറ്ററല്‍ എന്‍ട്രി, അസോസിയേറ്റ് മെമ്പര്‍ ഓഫ് ദി ഇസ്‌നറ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് (എഎംഐഇ) എന്നിവ വഴി ഉയര്‍ന്ന യോഗ്യതകള്‍ നേടി കുറേക്കൂടി മികച്ച ജോലികള്‍ നേടാനും ശ്രമിക്കാം. താല്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ മേഖലയില്‍ സംരഭകത്വവും പരിഗണിക്കാവുന്നതാണ്.

പത്താം തരം കഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാര്‍ നിയന്ത്രിത, എയിഡഡ്, സ്വാശ്രയ മേഖലകളിലായി നിലവിലുള്ള പോളിടെക്‌നിക്ക് കോളേജുകളില്‍ സിവില്‍. മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റേഷന്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, കെമിക്കല്‍, ബയോമെഡിക്കല്‍, ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജി, പോളിമര്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മന്റ്, ആര്‍ക്കിടെക്ചര്‍ തുടങ്ങിയ നിരവധി ബ്രാഞ്ചുകളിലായാണ് പഠനാവസരമുള്ളത്. കേള്‍വി പരിമിതരായ കുട്ടികള്‍ക്ക് മാത്രമായി കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍ എഞ്ചിനീയിറിംഗ് എന്നിവ പഠിക്കാന്‍ അവസരമുള്ള പോളിടെക്‌നിക്കുകളുമുണ്ട്. 2021 മുതല്‍ റോബോട്ടിക്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ ഫോറന്‍സിക്, റിന്യൂവബിള്‍ എനര്‍ജി തുടങ്ങിയ പുതുതലമുറ കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്ട്. സാങ്കേതിക മേഖലയിലെ പഠനാവസരങ്ങള്‍ക്ക് പുറമെ ചില പോളിടെക്‌നിക്ക് കോളേജുകളില്‍ കൊമേര്‍ഷ്യല്‍ പ്രാക്ടീസസില്‍ ഡിപ്ലോമയുമുണ്ട്.

സാങ്കേതിക വിഭാഗത്തിലെ ഓരോ പ്രോഗ്രാമിലെയും 10 ശതമാനം സീറ്റുകളില്‍ ലാറ്ററല്‍ എന്‍ട്രി വഴി നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശനം നേടാം. ഇതിനായി 50 ശതമാനം മാര്‍ക്കോടെ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവ പഠിച്ച പ്ലസ്ടു/ വിഎച്ച്എസ്ഇ, എന്‍സിവിടി/എസ്.സി.വി.ടി/കെജിസിഇ എന്നിവയിലേതെങ്കിലുമൊന്ന് പൂര്‍ത്തിയാക്കിയിരിക്കണമെന്ന നിബന്ധനയുണ്ട്.

എല്ലാ ബ്രാഞ്ചുകളും ഒരേ നിലവാരത്തിലുള്ള തൊഴില്‍ സാധ്യതകളല്ല നല്‍കുന്നതെന്ന തിരിച്ചറിവോടെ അവരവരുടെ അഭിരുചിയും താല്പര്യവും വ്യക്തിത്വ സവിശേഷതകളും നോക്കി വിവേകത്തോടെ വേണം പഠനശാഖ തിരഞ്ഞെടുക്കാന്‍. ഓരോ ബ്രാഞ്ചും പഠിച്ചാലുള്ള തൊഴിലവസരങ്ങളും തുടര്‍ പഠന സാധ്യതകളും മനസ്സിലാക്കേണ്ടത്യാവശ്യമാണ്. ഉദാഹരണത്തിന് ആര്‍ക്കിടെക്ച്ചര്‍ ശാഖ തിരഞ്ഞെടുത്താല്‍ ലാറ്ററല്‍ എന്‍ട്രി വഴി ബി.ആര്‍ക്ക് കോഴ്‌സിന് പ്രവേശനം നേടാനാവില്ല എന്നതാദ്യമേ അറിയണം. സൈദ്ധാന്തികവും പ്രായോഗികവുമായ പഠനമേഖലകളില്‍ അവഗാഹം നേടുന്നതിനോടൊപ്പം ജോലി നേടാനാവശ്യമായ മത്സരപരീക്ഷകളിലെ മികവ് പുലര്‍ത്താനുള്ള തയ്യാറെടുപ്പ്, ആശയ വിനിമയ ശേഷി, ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലെ പരിജ്ഞാനം, നേതൃഗുണം എന്നിവയും പ്രധാനമാണെന്നത് മറക്കരുത്.

2022-23 വര്‍ഷത്തെ പ്രവേശന നടപടികള്‍ വിശദമാക്കുന്ന പ്രോസ്‌പെക്ടസ് www.polyadmission.org എന്ന വെബ്‌സെറ്റില്‍ പ്രസിദ്ധീകരിക്കും. ഓരോ പോളിടെക്‌നിക് കോളജിലും ലഭ്യമായ കോഴ്‌സുകളുടെ വിശദാംശങ്ങളും വെബ്‌സൈറ്റിലുണ്ടാവും.

Continue Reading

Education

വിദൂര പഠനം നിര്‍ത്തലാക്കല്‍; അറബിക് കോളജുകള്‍ ആശങ്കയില്‍

കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര പഠന വിഭാഗത്തിലേക്ക് പ്രവേശനം നടത്തേണ്ട എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിന് അറബി കോളജുകള്‍ ആശങ്കയില്‍.

Published

on

പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം

കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര പഠന വിഭാഗത്തിലേക്ക് പ്രവേശനം നടത്തേണ്ട എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിന് അറബി കോളജുകള്‍ ആശങ്കയില്‍. ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്സ് തുടങ്ങിയില്ലെങ്കില്‍ മാത്രം സര്‍വകലാശാലകളിലെ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വഴിയും പ്രൈവറ്റ് രജിസ്ടേഷന്‍ വഴിയും കോഴ്സുകളില്‍ പ്രവേശനം നടത്തിയാല്‍ മതിയെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ നൂറുകണക്കിന് സമാന്തര അറബി കോളജുകളുടെ ഈ വര്‍ഷത്തെ അഡ്മിഷനും പ്രതിസന്ധിയിലായി. ഒരു വര്‍ഷം ഏഴായിരത്തിലധികം കുട്ടികളാണ് ഇതു വഴി ബിരുദവും ബിരുദാനന്ത ബിരുദവും പൂര്‍ത്തീകരിച്ചിറങ്ങിയിരുന്നത്. ഉറുദു പഠനവും സമാന രീതിയില്‍ പ്രതിസന്ധിയിലാവുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഗവണ്‍മെന്റ്, എയ്ഡഡ് മേഖലയിലായി പതിനഞ്ചോളം അംഗീകൃത അറബി കോളജുകളില്‍ മാത്രമാണ് നിലവിലുള്ളത്. ഇതില്‍ ആയിരത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. എന്നാല്‍ ബാക്കി വരുന്ന കുട്ടികളെല്ലാം പഠിക്കുന്നത് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലാണ്. ഇത്തരം സ്ഥാപനങ്ങള്‍ വിവിധ മുസ്്‌ലിം സംഘടനകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഡിസ്റ്റന്‍സ് – പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയാണ് ബി.എ അഫ്സലുല്‍ ഉലമ, അഫ്സല്‍ ഉലമ പ്രിലിമിനറി, എം.എ അഫ്‌സല്‍ ഉലമ കോഴ്‌സുകള്‍ പഠിപ്പിച്ചിരുന്നത്. എല്‍.പി, യു.പി സ്‌കൂളുകളില്‍ അറബി അധ്യാപകരാവാന്‍ രണ്ടു വര്‍ഷ കോഴ്സായ അഫ്സലുല്‍ ഉലമ പ്രിലിമിനറി പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നു. ഇത് പ്രൈവറ്റ് രജിസ്‌ട്രേഷനാണെന്നിരിക്കെ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീക്ഷയും അസ്ഥാനത്താകും.

ഓപ്പണ്‍ യുണിവേഴ്‌സിറ്റികളില്‍ നിന്നും ഇത്തരം കോഴ്‌സുകള്‍ തന്നെ എടുത്തുകളയാനുള്ള രഹസ്യമായ നീക്കങ്ങളാണ് നടക്കുന്നത്. ഇതു സംബന്ധിച്ച സിലബസ് ശ്രീനാരായണഗുരു ഓപ്പണ്‍ യുണിവേഴ്‌സിറ്റിക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും പ്രസ്തുത സിലബസ് അവര്‍ യു.ജി.സി അംഗീകാരത്തിന് അയച്ചിട്ട് പോലുമില്ലെന്ന ആരോപണം ശക്തമാണ്. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒഴിഞ്ഞുമാറുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാതലത്തില്‍ ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സിയുടെ അംഗീകാരം കിട്ടുമോ ഇല്ലയോ എന്നറിയാന്‍ വളരെ വൈകുമെന്നാണ് കേള്‍ക്കുന്നത്. അംഗീകാരം കിട്ടിയില്ലെങ്കില്‍ മാത്രമേ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള ഡിസ്റ്റന്‍സ് വഴിയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാനാകൂ. ഓപ്പണ്‍ സര്‍വകലാശാലയുടെ കോഴ്സുകള്‍ക്ക് അംഗീകാരം കിട്ടിയാല്‍ തന്നെ സര്‍വകലാശാലകളുടെ ഡിസ്റ്റന്‍സ് വഴിയുള്ള കോഴ്സുകളിലും പ്രവേശനം നല്‍കിയാല്‍ ആയിരങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും. ബിരുദ പഠനത്തിന് റെഗുലര്‍ മേഖലയില്‍ സീറ്റുകള്‍ കുറവ് അനുഭവപ്പെടുന്ന മലബാര്‍ മേഖലയിലെ ആയിരക്കണക്കായ വിദ്യാര്‍ഥികളുടെ ആശ്രയമായിരുന്നു വിദൂര വിദ്യാഭ്യാസം. ഇതാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ജോലിയോടൊപ്പം പഠനം എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ പഠന മോഹങ്ങളെ അരക്കിട്ട് ഉറപ്പിച്ച് നിര്‍ത്തുന്ന മേഖലകൂടിയായിരുന്നു വിദൂര പഠന മേഖല.

Continue Reading

Career

career chandrika:ബിരുദ പ്രവേശനം; സൂക്ഷ്മതയോടെ അപേക്ഷ സമര്‍പ്പിക്കാം

പ്ലസ്ടു പരീക്ഷയുടെ ഫലമറിഞ്ഞതോടെ ഭാവി പഠനസാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍.

Published

on

പ്ലസ്ടു പരീക്ഷയുടെ ഫലമറിഞ്ഞതോടെ ഭാവി പഠനസാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികള്‍ ഗൗരവമായി ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോള്‍. കൂടുതല്‍ പേര്‍ ഉപരിപഠന മേഖലയായി തിരഞ്ഞെടുക്കാറുള്ളത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ തുടര്‍ പഠനാവസരങ്ങളാണ്. ഓട്ടണോമസ് കോളേജുകള്‍ ഒഴികെയുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളുടെ പ്രവേശനത്തിന് അതത് സര്‍വകലാശാലകള്‍ നടത്തുന്ന കേന്ദ്രീകൃത പ്രവേശന നടപടികള്‍ വഴിയാണ് അഡ്മിഷന്‍ നടത്തുന്നത്. ഇതിനായി കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുടെ വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മഹാത്മാഗാന്ധി, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവേശന നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്‌സ്, കോളജ് എന്നിവ സംബന്ധിച്ച ധാരണ കൃത്യമായി ഉണ്ടാവേണ്ടതുണ്ട്. കോഴ്‌സുകളെയും കോളേജുകളെയും മുന്‍ഗണനാടിസ്ഥാനത്തില്‍ പട്ടികയുണ്ടാക്കിവേണം അപേക്ഷ സമര്‍പ്പിക്കാന്‍. സ്വാശ്രയ കോളേജുകളിലെയും മറ്റു കോളജുകളിലെ സ്വാശ്രയ കോഴ്‌സുകളിലെയും പഠന സാധ്യതകള്‍ തിരഞ്ഞെടുക്കുമ്പോള്‍ താരതമ്യേന ഉയര്‍ന്ന ഫീസ് വരുമെന്നത് ഓര്‍ക്കണം. പട്ടികയിലെ ആദ്യ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്ന പക്ഷം തുടര്‍ ഓപ്ഷനുകള്‍ റദ്ദാവുന്നതിനാല്‍ മുന്‍ഗണനാക്രമം വളരെ പ്രധാനമാണെന്നത് മറക്കരുത്.

ഒരേ കോഴ്‌സ് തന്നെ വിവിധ കോളജുകളില്‍ പഠിക്കാനാവസരമുണ്ടെങ്കിലും നിലവാരമുള്ള കോളജുകള്‍ കണ്ടെത്താനും മുന്‍ഗണനാടിസ്ഥാനത്തില്‍ ഓപ്ഷനില്‍ ഉള്‍പ്പെടുത്താനും പ്രത്യേകം ശ്രദ്ധിക്കണം. അവരുവരുടെ വീടിനടുത്ത സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുക എന്നതിന് പകരം വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി സ്വീകരിക്കുന്നത് ഉചിതമായിരിക്കും.

വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളില്‍ പ്രവേശനത്തിനായി വെബ്‌സൈറ്റില്‍ കേന്ദ്രീകൃത അലോട്‌മെന്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പായി പ്രോസ്‌പെക്ടസ് വിശദമായി വായിച്ച് മനസ്സിലാക്കണം. എയിഡഡ്, സ്വാശ്രയ കോളജുകളിലെ സമുദായ, മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനത്തിന് ശ്രമിക്കുന്നവര്‍ കേന്ദ്രീകൃത അലോട്‌മെന്റിന് അപേക്ഷ സമര്‍പ്പിക്കുന്നതോടൊപ്പം യൂണിവേഴ്‌സിറ്റികളുടെ നിബന്ധനകള്‍ക്കനുസൃതമായി കോളജുകളിലെ പ്രത്യേകം അപേക്ഷിക്കണം. കേരള, എംജി, കോഴിക്കോട്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് കീഴിലെ കോളേജുകളില്‍ കേന്ദ്രീകൃത അലോട്‌മെന്റ് വഴിയുള്ള ബിരുദ, ഇന്റഗ്രേറ്റഡ് പിജി കോഴ്‌സുകളിലെ പ്രവേശനത്തിന് യഥാക്രമം https://admissions. kerala universtiy.ac.in/, https://cap. mgu.ac.in/, https://admission. uoc.ac.in/, https://admission. kannuruniverstiy. ac.in/ എന്നീ വെബ്‌സൈറ്റുകളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഓട്ടണോമസില്‍ അപേക്ഷ വെവ്വേറെ

കാലിക്കറ്റ്, എംജി, കേരള സര്‍വകലാശാലകളില്‍ അഫിലിയേഷനുള്ള ഓട്ടണോമസ് കോളേജുകള്‍ അക്കാദമിക രംഗത്തും മറ്റു മേഖലകളിലും മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങളാണ്. അക്കാദമിക സ്വയം ഭരണമുള്ളതുകൊണ്ടുതന്നെ കോഴ്‌സുകളിലെ പ്രവേശനം, പരീക്ഷ, ഫലപ്രഖ്യാപനം എന്നിവ കൃത്യതയോടെയും സമയബന്ധിതമായും നടക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഓട്ടണോമസ് കോളജുകളില്‍ നടത്തപ്പെടുന്ന വിവിധ ബിരുദ, ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിന് സര്‍വകലാശാലകള്‍ക്ക് പകരം അതത് കോളജുകളില്‍ വെവ്വേറെ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. മിക്ക ഓട്ടണോമാസ് കോളജുകളിലെയും പ്രവേശന നടപടികള്‍ വളരെ നേരത്തെത്തന്നെ ആരംഭിച്ചുവെന്നത് ഏറെ ശ്രദ്ധേയമാണ്. വിവിധ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത ഓട്ടണോമസ് കോളജുകള്‍ ഏതെല്ലാമാണെന്ന് പരിശോധിക്കാം. അതത് കോളജുകളുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കാലിക്കറ്റ് സര്‍വകലാശാല

ഫാറൂഖ് കോളജ് കോഴിക്കോട്
സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി, കോഴിക്കോട്
എം.ഇ.എസ് കോളജ് മമ്പാട്, മലപ്പുറം
െ്രെകസ്റ്റ് കോളജ്, ഇരിങ്ങാലക്കുട
സെന്റ് ജോസഫ്‌സ് കോളജ്, ഇരിങ്ങാലക്കുട
സെന്റ് തോമസ് കോളജ്, തൃശൂര്‍
വിമല കോളേജ്, തൃശൂര്‍

മഹാത്മാഗാന്ധി സര്‍വകലാശാല

മഹാരാജാസ് കോളജ്, എറണാകുളം
സെന്റ് തെരേസാസ് കോളജ്, എറണാകുളം
രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ്
സേക്രഡ് ഹാര്‍ട്ട് കോളജ്, തേവര, എറണാകുളം
സെന്റ് ആല്‍ബര്‍ട്ട് കോളജ്, എറണാകുളം
മാര്‍ അത്തനോഷ്യസ് കോളജ്, കോതമംഗലം
അസംഷന്‍ കോളജ്, ചങ്ങനാശേരി
സി.എം.എസ് കോളജ്, കോട്ടയം
എസ്.ബി കോളജ്, ചങ്ങനാശേരി
മരിയന്‍ കോളജ്, കുട്ടിക്കാനം

കേരള സര്‍വകലാശാല

ഫാതിമ മാതാ നാഷണല്‍ കോളജ്, കൊല്ലം
മാര്‍ ഇവാനിയോസ് കോളജ്, തിരുവനന്തപുരം

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.