Connect with us

Culture

സംവരണ ബില്‍: ഇ.ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം

Published

on

നാലര വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ സാമൂഹ്യ സാമ്പത്തിക വികസന രംഗങ്ങളില്‍ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയാതെ കടന്ന് പോയ നരേന്ദ്രമോഡി ഗവണ്‍മെന്റ് ഇപ്പോള്‍ ചെയ്യുന്നത് തെരഞ്ഞടുപ്പില്‍ രാഷ്ട്രീയ ലാഭം കൊയ്യുമെന്ന കണക്കു കൂട്ടലുമായി വൈകാരിക പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുകയാണ്.

ഇക്കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ബി.ജെ.പി അവസാനമായി കൊണ്ടുവന്ന രണ്ട് നിയമങ്ങള്‍ ഒട്ടും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അപകടങ്ങളും അനൈക്യവും അസ്വസ്ഥതകളും ക്ഷണിച്ച് വരുത്തുകയും ചെയ്യും.

മുസ്‌ലിം ലീഗ് ഈ കാര്യങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായിട്ടുള്ള നിലപാട് എടുത്തിട്ടുണ്ട്. ഞങ്ങളുടെ സുചിന്തതമായ നിലപാടിനനുസരിച്ച് ബില്ലിനെതിരെ ഞങ്ങള്‍ വോട്ട് ചെയ്തിട്ടുമുണ്ട്. ബില്ലിന് അനുകൂലമായി നിലപാട് എടുക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്ത പാര്‍്ട്ടികളിലെ പലരുടേയും ഹൃദയം ഞങ്ങളുടെ കൂടെയുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. പാര്‍ലമെന്റില്‍ വിവിധ കക്ഷികളുടെ പ്രസംഗം ശ്രവിച്ചാല്‍ ഇക്കാര്യം സംശയ രഹിതമായി ബോധ്യപ്പെടുകയും ചെയ്യുന്നതാണ്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് പൗരത്വ ഭേദഗതി നിയമം. അതിന്നെതിരായി ആളിപടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോപ സമരങ്ങളെ പോലും നിസാരവത്ക്കരിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഈ ബില്ല് അവതരിപ്പിച്ചത്. ഭരണഘടന 124ാം ഭേദഗതിയിലൂടെ കൊണ്ട് വന്ന സംവരണ ഭേദഗതി നിയമമാവട്ടെ സംവരണ തത്വത്തിന്റെ അന്തസത്തയെ തന്നെ തകര്‍ക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു നിയമ നിര്‍മ്മാണം നാടകീയമായ വിധത്തില്‍ പാസ്സാക്കിയെടുക്കാന്‍ സര്‍ക്കാര്‍ കാണിച്ച വ്യഗ്രരത അത്രയും പ്രധിഷേധാര്‍ഹമാണ്.

സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കൊണ്ട് വരിക വഴി ഗവണ്‍മെന്റ് ചെയ്യുന്നത് സംവരണത്തിന്റെ അടിസ്ഥാനപരമായ കാര്യകാരണത്തെ തന്നെ തകിടം മറിക്കുന്ന കാര്യമാണ്. ദശാബ്ദങ്ങളായി തുടരുന്ന പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം തൊഴില്‍ പങ്കാളിത്തം എന്നിവയെല്ലാം ഉ്ള്ള പിന്നോക്കാവസ്ഥ കൂടുതല്‍ ശോചനീയമായ വിധത്തില്‍ മാറികൊണ്ടിരിക്കയാണെന്നത് സത്യമാണ്. തൊഴില്‍ പങ്കാളിത്തം, വിദ്യാഭ്യാസ വളര്‍ച്ച എന്നിവയെല്ലാം സത്യസന്ധമായി വിലയിരുത്തിയാല്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും മുന്നോക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ വലിയ അന്തരമുണ്ട്. ഇപ്പോള്‍ 10ശതമാനം കൂടി സംവരണ ക്വാട്ടയില്‍ കൊണ്ട് വരുമ്പോള്‍ ഈ അന്തരം വലുതാകുന്നു മാത്രമല്ല മറിറ്റിന്റെ 50 ശതമാനത്തിലെ 10 ശതമാനം കൂടി ഇല്ലാതവുന്നു. അത് സൃഷ്ടിക്കുന്ന പ്രശ്‌നം വേറേയും.

മണ്ഡല്‍-ബാബരി മസ്ജിദ് പ്രശ്‌നങ്ങളുടെ മുറിവുകളും വിദ്വാഷവും പുരണ്ടു കിടക്കുന്ന ഈ മണ്ണില്‍ വിഷവിത്തുകള്‍ വിതക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പ്രശ്‌നങ്ങളിലെല്ലെന്നും അവപരിഹരിക്കേണ്ടത് അനിവാര്യമല്ലെന്നും മുസ്‌ലിം ലീഗ് പറയുന്നില്ല. മറിച്ച് അതാവശ്യവുമാണ്. സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയല്ല. ഈ നാടിന്റെ വിഭവ ശേഷി പങ്ക് വെക്കുന്നതിലും ഭരണപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമുള്ള പ്രാന്തവത്ക്കരിക്കപ്പെട്ടവരെ പ്രാപ്തമാക്കാന്‍ ഉതകുന്ന നടപടിയായി കൊണ്ട് വന്ന ഒരു തത്വമാണ് സംവരണത്തിന്റേത്. ഇത് തീര്‍ച്ചയായും സാമൂഹ്യ നീയതിയുടെ പ്രശ്‌നമാണ്.

സംവരണ പ്രശ്‌നം വളരെ വൈകാരികമായി ആളിപടരുന്ന ഒരു പ്രകൃതമാണ് ഇന്ത്യയിലുള്ളത്. ബി.ജെ.പി അതൊന്നും കാര്യാമാക്കാതെ ഇത്രയും പ്രശ്‌നം സങ്കീര്‍ണ്ണമായ ഒരു നിയമ നിര്‍മ്മാണത്തിന് പോയത് ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.

മുസ്‌ലിം വ്യക്തി നിയമം, സംവരണം എന്നീ കാര്യങ്ങളില്‍ മുസ്‌ലിം ലീഗ് വിട്ടുവീഴ്ച ചെയ്യില്ലന്ന് മാത്രമല്ല അവയുടെ സംരക്ഷണത്തിന് വേണ്ടി സമാന ചിന്താഗതിക്കാരുമായി യോചിച്ച് ശക്തമായ നിലപാട് കൈ കൊള്ളും

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.