Video Stories
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
കോഴിക്കോട്: ”അസ്സലാമു അലൈക്കും ബാബ, അന ഈജി യൗമുല്‍ ഇഷ്‌രീന്‍” വാട്‌സപ്പില്‍ വന്ന ഫൈസലിന്റെ ഈ ശബ്ദസന്ദേശം കേള്‍പ്പിച്ച് കഫീല്‍ അബ്ദുല്ല അല്‍മുഹാവിസ് വിങ്ങിപ്പൊട്ടുമ്പോള്‍ ആയിരം കാതങ്ങള്‍ക്കിപ്പുറം മലയാളമനസ്സിലും നൊമ്പരമാവുന്നു. മലപ്പുറം കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ സഊദിയിലെ കഫീല്‍ അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍മുഹാവിസിന്റെ റിയാദില്‍ എക്‌സിറ്റ് 27ലുള്ള തന്റെ വീട്ടിലിരുന്ന് സുഹൃത്തുക്കളോട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
‘മുസ്‌ലിമായി ജനിച്ചുവളര്‍ന്ന എനിക്ക് 60 വര്‍ഷമായിട്ടും ലഭിക്കാത്ത രക്തസാക്ഷിത്വം എന്ന മഹാഭാഗ്യം ആറു മാസം കൊണ്ട് ഫൈസലിന് ലഭിച്ചു…’ എന്നു തുടങ്ങുന്ന അദ്ദേഹത്തിന്റെ അനുശോചനം ആരുടെയും കണ്ണുനനയിക്കുന്നതാണ്. മുസ്‌ലിമായ ഉടന്‍ ഒരു നമസ്‌കാരം പോലും നിര്‍വഹിക്കുന്നതിനു മുമ്പ് രക്തസാക്ഷികളായ സഹാബാക്കളുണ്ട്. ആ ഭാഗ്യമാണ് ഫൈസലിനും ലഭിച്ചത്. തന്റെ മക്കള്‍ക്കു സമാനമായി സ്‌നേഹിച്ചിരുന്ന ഫൈസലിന്റെ വേര്‍പാട് ആഴത്തില്‍ പതിപ്പിച്ച ദുഃഖത്തിനിടയിലും അബ്ദുല്ല അബ്ദുല്‍ റഹ്മാന്‍ അല്‍മുഹാവിസ് അഭിമാനത്തോടെ പറയുന്നു. എനിക്ക് ഏഴു മക്കളാണുള്ളത്, ഹൗസ് െ്രെഡവറായി എത്തിയ ഫൈസല്‍ സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ എന്റെ എട്ടാമത്തെ മകനു സമാനമായി.
മക്കള്‍ക്കെല്ലാം ഡ്രൈവിങ് അറിയാവുന്നതു കൊണ്ട് പ്രത്യേകം ഡ്രൈവറെ നിയമിച്ചിരുന്നില്ല. എന്നാല്‍ ചില മക്കള്‍ തൊഴില്‍ തേടി മലേഷ്യയിലേക്കു പോയതോടെ നാലു വര്‍ഷം മുമ്പ് ഇന്ത്യയില്‍ നിന്ന് ഒരു ഹൗസ് ഡ്രൈവറെ ആദ്യമായി റിക്രൂട്ട് ചെയ്യുകയായിരുന്നു. അമുസ്‌ലിം യുവാവായ അനില്‍കുമാറായിരുന്നു ഹൗസ് ഡ്രൈവറായി എത്തിയത്. സൗമ്യമായ സ്വഭാവവും ആദരവ് നിറഞ്ഞ പെരുമാറ്റവും അനില്‍ കുമാറിന്റെ സ്വഭാവവൈശിഷ്ട്യമായിരുന്നു. ജോലിയില്‍ ഏറെ ആത്മാര്‍ഥത പ്രകടിപ്പിച്ചിരുന്ന അനില്‍കുമാര്‍ എന്തു പണിയേല്‍പ്പിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. ഒരു കാര്യവും ചെയ്യാന്‍ കഴിയില്ലെന്നു പറയില്ല. ഫൈസല്‍ എന്നു പേരുള്ള തന്റെ മകനുമായിട്ട് അനില്‍കുമാറിന് മികച്ച സൗഹൃദമായിരുന്നു.
റമസാനില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അനില്‍കുമാറും വ്രതമനുഷ്ഠിക്കും. ഇസ്‌ലാമിക ആരാധനാകര്‍മങ്ങളോട് പ്രത്യേക താല്‍പര്യവും പ്രകടിപ്പിച്ചു. കഴിഞ്ഞ റമദാന്‍ മാസത്തിനു മുമ്പാണ് മുസ്‌ലിം ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. മുസ്‌ലിം ആയിക്കോളൂ, പക്ഷേ ഇന്ത്യയിലെ പുതിയ സാഹചര്യങ്ങളെ കുറിച്ച് അറിയാവുന്നതിനാല്‍ അത് പരസ്യമായി പ്രഖ്യാപിക്കണ്ടെന്ന് ഉപദേശിച്ചിരുന്നു. എന്നാല്‍ ഞാന്‍ മനസ്സിലാക്കിയ സത്യം പരസ്യമായി പ്രഖ്യാപിക്കുന്നതിന് എന്തിനു ഭയക്കണമെന്നായിരുന്നു അവന്റെ പ്രതികരണം.
ഫൈസല്‍ എന്ന തന്റെ മകന്റെ പേര് തന്നെ മുസ്‌ലിമായപ്പോള്‍ തിരഞ്ഞെടുത്തത് തങ്ങളെ ഏറെ സന്തോഷിപ്പിച്ചു. ആ വര്‍ഷത്തെ റമസാനില്‍ എല്ലാ ദിവസവും കൂടുതല്‍ സമയവും പള്ളിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിച്ചിരുന്ന ഫൈസല്‍ പള്ളിയിലെ ഇഫ്താറുമായി ബന്ധപ്പെട്ട സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. എല്ലാ നമസ്‌കാരത്തിനും നേരത്തെ പള്ളിയിലെത്തി അവിടെയുള്ള ഖുര്‍ആന്‍ പൊടിതട്ടി വൃത്തിയാക്കും. ജുമുഅ നമസ്‌കാരത്തിനായി വളരെ നേരത്തെ തന്നെ പള്ളിയിലെത്താറുണ്ടായിരുന്നു. അവിടത്തെ ഇമാമുമായി നല്ല സൗഹൃദത്തിലുമായി.
നാട്ടില്‍ പോയി ഭാര്യയെയും മക്കളെയും ഇസ്‌ലാമിക ആദര്‍ശത്തിലേക്കു കൊണ്ടുവരണമെന്നും അവര്‍ക്ക് താമസിക്കുന്നതിനും ഇസ്‌ലാമിനെ കുറിച്ച് പഠിക്കുന്നതിനും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തേണ്ടതിനാല്‍ മൂന്നു മാസത്തെ അവധി വേണമെന്നുമായിരുന്നു ഫൈസലിന്റെ ആവശ്യം. ഫൈസല്‍ കുറച്ചു പണം മുമ്പ് കടമായി വാങ്ങിയിരുന്നു. ഗഡുക്കളായി തന്നുവീട്ടിയിരുന്നുവെങ്കിലും 2,000 റിയാല്‍ ബാക്കിയുണ്ടായിരുന്നു. നാട്ടില്‍ എത്തിയ ശേഷം മിക്ക ദിവസവും വാട്‌സ്ആപിലൂടെ നാട്ടിലെ വിശേഷങ്ങള്‍ പങ്കുവക്കുമായിരുന്നു.
കൊല്ലപ്പെടുന്നതിനു തൊട്ടുതലേ ദിവസം 20-ാം തിയ്യതി റിയാദിലേക്കു വരുമെന്നു പറഞ്ഞ് ഫൈസല്‍ സന്ദേശമയച്ചിരുന്നു. ഫൈസല്‍ നാട്ടില്‍ കൊല്ലപ്പെട്ട വിവരം മൂത്തമകനാണ് ആദ്യം അറിഞ്ഞത്. മകന് നേരിട്ട് പറയാനുള്ള മാനസിക വിഷമം കാരണം പള്ളിയിലെ ഇമാം മുഖേനയാണ് വിവരം ധരിപ്പിച്ചത്. മകനെ പോലെ ഫൈസലിനെ സ്‌നേഹിച്ചിരുന്ന തന്റെ ഭാര്യയോട് സംഭവം അറിയിക്കാന്‍ പോലും ധൈര്യമുണ്ടായില്ല. തന്റെ സഹോദരങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്ന ഫൈസലെന്നും അബ്ദുല്ല അല്‍മുഹാവിസ് പറയുന്നു.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Culture7 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More7 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More7 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture7 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture4 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ
-
More7 years ago
മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിച്ചാല്‍ കേരളത്തില്‍ എന്തു സംഭവിക്കും, മലപ്പുറത്ത് സേവനം ചെയ്ത സേതുരാമന് ഐ.പി.എസിന്റെ സാക്ഷ്യപ്പെടുത്തലുകള്