Connect with us

Culture

വിശുദ്ധ ദിനരാത്രങ്ങളെ വരവേല്‍ക്കാനൊരുങ്ങി പ്രവാചക പട്ടണം

Published

on

ഗഫൂര്‍ പട്ടാമ്പി
മദീന: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും പുണ്യ ദിനരാത്രങ്ങളെ വരവേല്‍ക്കാന്‍ മസ്ജിദ് നബവ്വിയും പ്രവാചക പട്ടണവും അണിഞ്ഞൊരുങ്ങി. ആഗോള മുസ്‌ലിം ജനതയുടെ സംഗമ ഭൂമികളില്‍ ഒന്നായ മദീനയിലെ ഇനിയുള്ള മുപ്പത് ദിനരാത്രങ്ങള്‍ വിശ്വാസി സമൂഹത്തിന്റെ ആത്മീയ നിര്‍വൃതിയുടെ ദിനങ്ങളായിരിക്കും. ആഭ്യന്തര വിശ്വാസികളെ കൊണ്ടും ലോകരാജ്യങ്ങളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കായ വിശ്വാസി സമൂഹത്തെ കൊണ്ടും മദീന നഗരി നിറഞ്ഞ് കവിയും.
വിശുദ്ധ റമസാനിലെ വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് മസ്ജിദു നബവ്വിയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. സാധാരണ ദിനങ്ങളില്‍ നിന്ന് വിഭിന്നമായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനസജ്ജരായ പതിനായിരക്കണക്കിനായി വരുന്ന സുരക്ഷ ഉദ്യാഗസ്ഥരും രണ്ടായിരത്തോളം വരുന്ന ശുചീകരണ തൊഴിലാളികളും കര്‍മ്മനിരതരാകും. വിശ്വാസികളുടെ ആരോഗ്യ പരിപാലനത്തിനായി രാപകല്‍ ഭേദമന്യേ സുസജ്ജമായ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും, ആംബുലന്‍സ് സര്‍വ്വീസുകളും, ഹറം കവാടങ്ങളിലായി പ്രത്യേക ക്ലിനിക്കുകളും സജ്ജീകരിച്ചിട്ടുണ്ട്. മസ്ജിദുനബവ്വിയിലെത്തുന്ന വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന വിവിധ ഭാഷകളിലുള്ള കൂറ്റന്‍ സൈന്‍ ബോര്‍ഡുകളും ലെഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങളും മസ്ജിദു നബവിയുടെ തിരുമുറ്റങ്ങളില്‍ സജ്ജീകരിച്ചിട്ടുണ്ട്. വികലാംഗരായ വിശ്വാസികള്‍ക്ക് വീല്‍ ചെയറുകള്‍ 26-ാം കവാടത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ ഓഫീസുകളില്‍ തങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ലഭ്യമാകുകയും ചെയ്യുന്നു. പൊലീസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിശ്വാസികളുടെ സുരക്ഷക്കായി ഇരുപത്തിനാല് മണിക്കൂറും സജ്ജമായ ആയിരക്കണക്കിനായ സുരക്ഷ വിഭാഗവും വിശുദ്ധ റമസാനില്‍ പ്രവാചക പള്ളിയിലെത്തുന്ന വിശ്വാസികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാവശ്യമായ വിപുലമായ സൗകര്യങ്ങളും മസ്ജിദുന്നബവ്വിയുടെ പരിസരങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ മസ്ജിദുനബവിക്കകത്ത് ചിപ്പുകള്‍ ഘടിപ്പിച്ച 20700 പുതിയ രീതിയിലുള്ള പരവതാനികളും റമസാന്‍ പ്രമാണിച്ച് ഹറം അധികൃതര്‍ മസ്ജിദ് നബവിയില്‍ ഒരുക്കിയിട്ടുണ്ട്. മദീന പള്ളിയില്‍ ഇഹ്ത്തിക്കാഫിന് ഇരിക്കുവാനും സുപ്രകള്‍ വിരിക്കുവാനുമുള്ള നടപടികള്‍ ഇത്തവണയും ഓണ്‍ലൈന്‍ വഴിയാണ് അധികൃതര്‍ സംവിധാനിച്ചിരിക്കുന്നത്. മക്കയില്‍ നിന്ന് മദീനയിലെത്തിയ പ്രവാചകനെയും അനുയായികളെയും ആദരപൂര്‍വ്വം സ്വീകരിക്കാന്‍ മത്സരിച്ച അന്‍സാരികളുടെ ചരിത്രത്തിന്റെ ആവര്‍ത്തനമാണ് വിശുദ്ധ റമസാനില്‍ മസ്ജിദുനബവ്വിയിലെ ഇഫ്ത്താര്‍ വിരുന്നുകളില്‍ ദര്‍ശിക്കാറുള്ളത്.
ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ വര്‍ഗഭാഷ ദേശ ഗോത്രങ്ങള്‍ വ്യത്യാസമില്ലാതെ തങ്ങളുടെ സുപ്രകളിലേക്ക് വിശ്വാസികളെ കൈപിടിച്ച് കൊണ്ടുപോകുന്ന രീതി ഓരോ വിശ്വാസിയുടെയും കണ്ണിനും മനസ്സിനും ആനന്ദം നല്‍കുന്നതാണ്. പ്രവാസികളായ മലയാളി സമൂഹവും ഇത്തരം കൂട്ടാഴ്മകളില്‍ പങ്കെടുക്കാറുണ്ട് കാല്‍ നൂറ്റാണ്ടിലധികമായി മസ്ജിദു നബവ്വിക്കുള്ളില്‍ ഇഫ്ത്താര്‍ വിരുന്നു ഒരുക്കുന്ന മദീന കെ എം സി സി ഇത്തവണയും പ്രവര്‍ത്തന രംഗത്തുണ്ട് വനിത വിംഗിന്റെ നേതൃത്വത്തില്‍ മസ്ജിദ് നബവിയുടെ തിരുമുറ്റത്ത് സ്ത്രീകള്‍ക്കുള്ള ഇഫ്താര്‍ വിരുന്നും സജീവമാണ്. പവിത്രമായ ദിനരാത്രങ്ങള്‍ വന്നണയുന്നതോടെ മദീന പട്ടണവും മദീന വാസികളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിശ്വാസികളെ സ്വീകരിക്കുവാനൊരുങ്ങുകയാണ് ഇനി മുപ്പത് ദിനരാത്രങ്ങള്‍ ആത്മ വിശുദ്ധിയുടെ നാളുകള്‍.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.