Connect with us

Culture

അപവാദ പ്രചാരണം; സിദ്ദിഖിന്റെ ഭാര്യയുടെ പരാതിയില്‍ ദുബായ് പൊലീസ് കേസെടുത്തു

Published

on


ദുബായ്/കോഴിക്കോട് : കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ.ടി സിദ്ദിഖിനും കുടുംബത്തിനും എതിരെ അപവാദ പ്രചാരണവും വ്യക്തിഹത്യയും നടത്തിയ സംഭവത്തില്‍ സിദ്ദിഖിന്റെ ഭാര്യ ദുബായ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. തന്നെയും കുടുംബത്തെയും സമൂഹ മാധ്യമങ്ങളിലൂടെ പരസ്യമായി അപമാനിച്ചുവെന്ന് സിദ്ദിഖിന്റെ ഭാര്യ പെരുത്തിയോട്ട്‌വളപ്പില്‍ ഷറഫുനീസ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. ഇതിന്മേലാണ് ദുബായ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
ദുബായില്‍ വിവിധ പൊതു പരിപാടികള്‍ക്കായി എത്തിയ സിദ്ദിഖ് യു.എ.ഇയിലെ സുഹൃത്തുക്കള്‍ക്കും, മക്കള്‍ ഉള്‍പ്പെടുന്ന കുടുംബവുമൊത്ത് ഡെസര്‍ട്ട് സഫാരിക്ക് പോയിരുന്നു. ഇതിലെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച്, സിദ്ദിഖിനും കുടുംബത്തിനും എതിരെ രാഷ്ട്രീയ എതിരാളികളായ യു.എ.ഇയിലെ ചിലരും ഇവരുടെ സൈബര്‍ വിഭാഗങ്ങളും പരസ്യമായി വ്യക്തിഹത്യ നടത്തിയെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇപ്രകാരം ഭാര്യക്കും മക്കള്‍ക്കും എതിരെ അപവാദ പ്രചാരണം നടത്തി സമൂഹമാധ്യമങ്ങളില്‍ പോരാട്ടം നടത്തിയ ‘പോരാളി’കളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും പരാതിയില്‍ പറയുന്നു. വ്യക്തിഹത്യ നടത്താന്‍ കൂട്ടുനിന്ന യു.എ.ഇയിലെ ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഷറഫുനീസ നല്‍കിയ പരാതിയില്‍ കൃത്യമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇത്തരക്കാരും പൊലീസ് നിരീക്ഷണത്തിലാണെന്ന് അറിയുന്നു. ഇതുസംബന്ധിച്ച മുഴുവന്‍ തെളിവുകളും പരാതിക്കാരി ഹാജരാക്കി. ടി സിദ്ദിഖ് കേരളത്തിലാണെങ്കിലും ഭാര്യ ഇതുസംബന്ധിച്ച തുടര്‍ നടപടികള്‍ക്കായി ദുബായില്‍ തുടരുകയാണ്. ഇതോടെ സിദ്ദിഖിനും കുടുംബത്തിനും എതിരെ നടന്ന അപവാദ പ്രചാരണവും വ്യക്തിഹത്യയും ഇനി കേസും നിയമ നടപടികളുമായി പുതിയ തലത്തിലേക്ക് കടക്കുകയാണ്.
കുടുംബത്തോടൊപ്പമുള്ള ദൃശ്യങ്ങളെ രാഷ്ട്രീയ എതിരാളികളുടെ സൈബര്‍ വിഭാഗം തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് പരാതി. ജീവിത നിഷ്ഠയുള്ള തന്നെയും, തനിക്കൊപ്പം വന്ന കുടുംബത്തെയും ചിലര്‍ രാഷ്ട്രീയ പ്രചാരണത്തിനായി , വിലകുറഞ്ഞ രീതിയില്‍ ഉപയോഗിച്ചുവെന്നും ഭാര്യയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇതുപോലെയുള്ള ഒരു ദുരവസ്ഥ നാളെ മറ്റൊരു കുടുംബങ്ങള്‍ക്കും സംഭവിക്കാതിരിക്കാനാണ് ഈ വിഷയത്തില്‍ കര്‍ശന നടപടിക്കായി പൊലീസില്‍ പരാതിപ്പെട്ടതെന്നും കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞു. യു.എ.ഇയില്‍ സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യക്തിഹത്യയും മറ്റും, വലിയ കുറ്റകരമായ ശിക്ഷയാണ്. ഇപ്രകാരം ഒരു സ്ത്രീ തന്നെ വിഷയത്തില്‍ പരാതി നല്‍കിയതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.