Connect with us

Culture

എം.എസ്.എഫ് സമരപ്പകല്‍ ; ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരും: രമേശ് ചെന്നിത്തല

Published

on


തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരേ നിയമസഭക്ക് അകത്തും പുറത്തും പോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകര്‍ത്ത മന്ത്രി കെ.ടി ജലീല്‍ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സംഘടിപ്പിച്ച സമരപ്പകല്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഒരു വിദ്യാഭ്യാസ മന്ത്രിയും മാര്‍ക്ക് ദാനം നടത്തിയിട്ടില്ല. മാര്‍ക്ക് ദാനമായി കിട്ടുമെന്നറിഞ്ഞ് രാജ്യത്തെ മറ്റു സര്‍വ്വകലാശാലകളിലെ വിദ്യാര്‍ഥികള്‍ കേരളത്തില്‍ പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ചെന്നിത്തല പരിഹസിച്ചു.

രേഖകള്‍ സഹിതം ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നിനും മന്ത്രി മറുപടി പറഞ്ഞിട്ടില്ല. ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ മന്ത്രിയെ വെല്ലുവിളിക്കുകയാണ്. വിമര്‍ശനമുന്നയിക്കുമ്പോള്‍ തന്നെ ലീഗിന്റെ ചട്ടുകമാണെന്ന് പറഞ്ഞ് പരിഹസിക്കുകയാണ് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ ഇടപെടാന്‍ മന്ത്രിക്ക് എന്താണ് അധികാരമെന്ന് വ്യക്തമാക്കണം. മന്ത്രി രാജിവയ്ക്കണമെന്നും വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ത്തുവെന്ന ഖ്യാതിയായിരിക്കും ചരിത്രത്തില്‍ കെ.ടി ജലീലിന് ലഭിക്കുകയെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍ പറഞ്ഞു. ആദ്യത്തെ കൊലപാതകത്തിലൂടെ കൊലപാതകം ഹരമായപ്പോള്‍ പിന്നീട് അത് പതിവാക്കിയ കൊലപാതകിയുടെ മനോനിലയാണ് കെ.ടി ജലീലെന്ന് അദ്ദേഹം പരിഹസിച്ചു. വീണ്ടും തെറ്റ് ആവര്‍ത്തിക്കുമെന്ന് പറയുന്ന മന്ത്രി ഒരു നിമിഷം പോലും കസേര.ില്‍ ഇരിക്കാന്‍ അര്‍ഹനല്ലെന്നും അദ്ദേഹം പറഞ്ഞു.സര്‍വ്വകലാശാലയുടെ അദാലത്തില്‍ തന്റെ െ്രെപവറ്റ് സെക്രട്ടറിയെ ഇരുത്തിയ കെ.ടി ജലീല്‍ എങ്കില്‍ നിയമസഭയിലും തന്റെ സെക്രട്ടറിയെ അയച്ചാല്‍ മതിയെന്നും മുനീര്‍ പരിഹസിച്ചു. ചെന്നിത്തല ലീഗിന്റെ ചട്ടുകമാണെന്ന് പരിഹസിക്കുന്നവര്‍ രാജന്‍ ഗുരുക്കള്‍ ആരുടെ ചട്ടുകമാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ആരുംവിശ്വാസിക്കാത്ത ആരോപണങ്ങള്‍ ചെന്നിത്തലക്കു മേല്‍ കെട്ടിച്ചമക്കാനാണ് ജലീല്‍ ശ്രമിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മറുപടി ഇല്ലാതാകുമ്പോള്‍ കൊഞ്ഞനം കാണിക്കുന്ന രീതിയായിട്ട് മാത്രമേ അതിനെ കാണാനാകൂ. മാര്‍ക്ക് ദാനത്തില്‍ സ്വീകരിച്ച നടപടികള്‍ ശരിയായിരുന്നെങ്കില്‍ പിന്നെയെന്തിനാണ് അത് പിന്‍വലിച്ചതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായിരുന്നു. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍ എം.പി, എം.എല്‍.എമാരായ കെ.എം ഷാജി, ടി.വി ഇബ്രാഹിം, എം.സി ഖമറുദ്ദീന്‍, കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി എം പി, എം.എസ്.എഫ് ജനറല്‍ സെക്രട്ടറി എം.പി നവാസ്, മുസ്‌ലിം ലീഗ് നേതാക്കളായ കുറുക്കോളി മൊയ്തീന്‍, തോന്നക്കല്‍ ജമാല്‍, കണിയാപുരം ഹലീം, അഡ്വ സുള്‍ഫിക്കര്‍ സലാം, ശ്യാം സുന്ദര്‍, ചന്നാക്കര എം.പി കുഞ്ഞ്, മണ്‍വിള സൈനുദ്ദീന്‍, ഹാരിസ് കരമന, അഷ്‌റഫ് ഇടനീര്‍ ഹുമയൂണ്‍ കബീര്‍, ഷെഹീര്‍ജി അഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

സമരത്തിന് എം എസ് എഫ് സംസ്ഥാന പ്രെസിഡന്റ് മിസ്ഹബ് കീഴരിയൂര്‍,ജന സെക്രട്ടറി എം പി നവാസ്, ഭാരവാഹികളായ ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ സലിം, കെ കെ എ അസീസ്. എ പി അബ്ദുസമദ് , കെ ടി റഹൂഫ്, കെ എം ഫവാസ് ,ഷഫീക് വഴിമുക്ക്. നൗഫല്‍ കുളപ്പട, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, സ്വാഹിബ് മുഹമ്മദ്, പി.പി.ഷൈജല്‍, കെ.ഷം. ഷിബു, അല്‍ റെസിന്‍, ബിലാല്‍ മുഹമ്മദ്, ഇജാസ്, അംജദ് കുരീപള്ളി, അസ്ലഹ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.