india
സ്വാമി അഗ്നിവേശ്; മതന്യൂനപക്ഷങ്ങളുടെ പോരാളി, മതേതരത്വത്തിന്റെ കാവലാള്‍
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍, ജാതി വിരുദ്ധ സമരങ്ങള്‍, തൊഴില്‍ സമരങ്ങള്‍, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അഗ്നിവേശ് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. അഗ്നിവേശിന്റെ നിര്യാണത്തോടെ മതനിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് മറയുന്നത്….
ന്യൂഡല്‍ഹി: ആര്യ സമാജം പണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനും സ്ത്രീ വിമോചന പോരാളിയുമായിരുന്നു സ്വാമി അഗ്നിവേശ്. 1939ല്‍ ഇന്നത്തെ ഛത്തീസ്ഗഢിലെ ജന്‍ജ്ഗീര്‍ചമ്പ ജില്ലയില്‍ ജനിച്ച സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു എണ്‍പതാം വയസ്സില്‍ കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബൈലറി സയന്‍സില്‍ വെച്ചാണ് ഇന്ന് മരണപ്പെട്ടത്.
നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതല്‍ 1968 വരെ കല്‍ക്കട്ടയിലെ സെന്റ് സേവ്യര്‍ കോളേജില്‍ ബിസ്സിനസ്സ് മാനാജ്മെന്റില്‍ അധ്യാപകനായിരുന്നു. 1968 ല്‍ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തില്‍ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപീകരിച്ചു. തുടര്‍ന്ന് 1977 ല്‍ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നാലെ പാര്‍ലമെന്ററി രാഷ്ട്രീം ഉപേക്ഷിക്കുകയായിരുന്നു അദ്ദേഹം.
മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍, ജാതി വിരുദ്ധ സമരങ്ങള്‍, തൊഴില്‍ സമരങ്ങള്‍, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് അഗ്നിവേശ് ചുക്കാന്‍ പിടിച്ചിട്ടുണ്ട്. 2011ൽ രണ്ടാം യുപിഎ സര്‍ക്കാരിൻ്റെ തോൽവിയ്ക്ക് മുന്നോടിയായി, ജൻ ലോക് പാൽ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ പ്രക്ഷോഭത്തിൽ അണ്ണാ ഹസാരെയ്ക്കൊപ്പം സ്വാമി അഗ്നിവേശ് നേതൃനിരയിലുണ്ടായിരുന്നു.
തന്റെ എഴുത്തുകളിലൂടെയും നിലപാടുകളിലൂടെ സംഘ്പരിവാര്‍-ഹിന്ദു തീവ്രവാദത്തിനെതിരെ പോരാട്ടം നടത്തിയ സ്വാമി അഗ്നിവേശ്. ഹിന്ദു തീവ്ര ഗ്രൂപ്പുകളുടെ കണ്ണിലെ കരടായി മറിയിരുന്നു. സ്വാമിയുടെ നിലപാടുകള്‍ക്കെതിരെ പലവട്ടം പരസ്യമായ സംഘ്പരിവാര്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. ഇത്തരത്തിലൊരു ഭീഷണി അവഗണിച്ച് അദ്ദേഹം നടത്തി ജാര്‍ഖണ്ഡ് സന്ദര്‍ശനം വലിയ വാര്‍ത്തയായിരുന്നു. ബിജെപി ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്ത് ടീം അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡിലെ പാകുര്‍ മേഖലയില്‍ വച്ചായിരുന്നു ആക്രമണം.
നരേന്ദ്ര ദബോല്‍ക്കര്‍ മുതല്‍ ഗൗരി ലങ്കേഷ് വരെ രാജ്യത്ത് മതനിരപേക്ഷവാദികളായ എഴുത്തുകാര്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരെ വലിയ രീതിയിലുള്ള ആക്രമണം നടന്നുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അഗ്നിവേശിനെതിരേയുമുള്ള ആക്രമണം. കടുത്ത ക്രൂരതയാണ് സ്വാമിയോട് സംഘ്പരിവാര്‍ കാണിച്ചത്. മര്‍ദിച്ചതിന് പുറമേ അഗ്നിവേശിന്റെ വസ്ത്രങ്ങള്‍ ഇവര്‍ വലിച്ചുകീറുകയും ചെയ്തു. ജാര്‍ഖണ്ഡില്‍ അഗ്നിവേശിന്റെ സന്ദര്‍ശനത്തിനെതിരെ ബിജെപി നേരത്തെ തന്നെ പ്രതിഷേധത്തിലായിരുന്നു. അതിന് പിന്നാലെയുണ്ടായ ആക്രമണം ആസൂത്രിതമായിരുന്നു.
തനിക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന് സ്വാമി അഗ്നിവേശ് പറഞ്ഞിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകള്‍ തനിക്കെതിരെ നേരത്തെ ആക്രമണം നടത്തുമെന്ന് പറഞ്ഞിരുന്നു. ദൈവത്തിന്റെ സഹായം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. കൊല്ലാന്‍ ഉദ്ദേശിച്ച് തന്നെയായിരുന്നു ആക്രമണം. എന്നാല്‍ അതിന്റെ കാരണമറിയില്ല. ഇത്ര വലിയൊരു ആക്രമണം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പോലീസ് തനിക്ക് സുരക്ഷ ഒരുക്കിയിരുന്നില്ലെന്നും സ്വാമി പറഞ്ഞു. സുരക്ഷ ഒരുക്കാതിരുന്നതില്‍ ഗൂഢാലോചനയുണ്ടെന്നും അഗ്നിവേശ് ആരോപിച്ചിരുന്നു.
സ്വാമി അഗ്നിവേശ് ക്രിസ്തീയ സഭകളും പാകിസ്താനുമായി ചേര്‍ന്ന് ആദിവാസികളെ ഇളക്കി വിടാനാണ് സംസ്ഥാനത്തെത്തിയതെന്ന് ബിജെപി ആരോപിക്കുന്നു. ക്രിസ്ത്യന്‍ സഭകള്‍ സംസ്ഥാനത്ത് വര്‍ഗീയത അഴിച്ചുവിടുകയാണ്. ഇതിന് ഒത്താശ ചെയ്യുന്നത് അഗ്നിവേശാണ്. രാജ്യത്തെ വിഘടിപ്പിക്കാന്‍ ശ്രമിക്കുന്ന പാകിസ്താനുമായി അഗ്നിവേശിന് ബന്ധമുണ്ടെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പാകൂറില്‍ അഗ്നിവേശിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം നടത്തിയ ശേഷമായിരുന്നു ആക്രമണം.
ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ സ്ഥിരമായിട്ടുള്ള ഇരയാണ് സ്വാമി അഗ്നിവേശ്. 2011ല്‍ അഗ്നിവേശിനെതിരെ പൊതുമധ്യത്തില്‍ ആക്രമണമുണ്ടായിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടനത്തെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഇത്. അമര്‍നാഥിലെ ശിവലിംഗം ഭൗമശാസ്ത്രപരമായ പ്രതിഭാസമാണെന്നും അല്ലാതെ അതൊരു വിശ്വാസത്തിന്റെ ഭാഗമല്ലെന്നും അഗ്നിവേശ് പറഞ്ഞു. അവിടേക്ക് തീര്‍ത്ഥാടകര്‍ എന്തിനാണ് പോകുന്നതെന്നും അഗ്നിവേശ് ചോദിച്ചിരുന്നു. ഇതിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപിതരായത്. അഗ്നിവേശിന് സുരക്ഷ ഒരുക്കാതിരുന്നത് പോലും ഇതിന്റെ ഭാഗമാണെന്നും വിലയിരുത്തിയിരുന്നു.
A tribute to Swami Agnivesh
A Man who spent his entire life for the well being of a secular Nation🇮🇳 सद्गतिर्भूयात् pic.twitter.com/LqNPlxooCI— Jijoy' (@joymatts) September 11, 2020
അഗ്നിവേശിന്റെ നിര്യാണത്തോടെ മതനിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് മറയുന്നത്….
‘വേദിക സോഷ്യലിസം’ (1974), ‘റിലീജിയണ്‍ റെവല്യൂഷണ്‍ ആന്‍ഡ് മാര്‍ക്സിസം’, വല്സന് തമ്പുവുമായി ചേര്‍ന്നെഴുതിയ ‘ഹാര്‍വസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അന്‍ഡര്‍ സീജ്’,’ഹിന്ദുയിസം ഇന്‍ ന്യൂ ഏജ്'(2005) എന്നിവയാണ് പ്രധാന കൃതികള്‍.
india
സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം
വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.
പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്റിസ് റോഡ്രിഗസ് നല്കിയ പരാതിയിലാണ് ജൂലൈ 21ന് എക്സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.
india
സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്കൂള്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സ്കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.
വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്കൂള്‍ മാനേജ്മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.
india
ഇന്ത്യയില്‍ ഒരു ഡോസ് വാക്സിന് പോലും എടുക്കാതെ 4 കോടി ആളുകള്‍
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്സിന് പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്സിനേഷന് സെന്ററുകളില്‍ 1,78,38,52,566 വാക്സിന് ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര് പൂര്‍ണമായി വാക്സിന് എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ