Connect with us

Youth

സ്മാര്‍ട് ഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി പോക്കോ എക്‌സ് 3 ഇന്ത്യയില്‍

ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകള്‍ക്ക് അഞ്ച് ശതമാനം കിഴിവ്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ലഭ്യമാണ്.

Published

on

സ്മാര്‍ട് ഫോണ്‍ പ്രേമികളെ അത്ഭുതപ്പെടുത്തുന്ന സവിശേഷതകളുമായി പോക്കോ എക്‌സ് 3 ഇന്ത്യയില്‍ അവതരിപ്പിച്ചു. 120 ഹേര്‍ട്‌സ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 732 ജി സോസി, ക്വാഡ് ക്യാമറ തുടങ്ങിയവയാണ് ഈ മോഡലിലെ പ്രധാന സവിശേഷത.

ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഇന്ത്യയില്‍ ഫോണ്‍ വില്‍പനക്കെത്തുന്നത്. ആറ് ജിബി റാം 64 ജിബി റോം മോഡലിന് 16,999 രൂപയാണ് വില. ആറ് ജിബി റാം 128 ജിബി റോം ഉള്ള മിഡ് വേരിയന്റ് 18,499 രൂപക്ക് ലഭിക്കും. ആറ് ജിബി റാം 256 ജിബി റോം ഉള്ള മോഡലിന് 19,999 രൂപയാണ് വില. സെപ്റ്റംബര്‍ 29 മുതല്‍ ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്.

ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകള്‍ക്ക് അഞ്ച് ശതമാനം കിഴിവ്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡില്‍ അഞ്ച് ശതമാനം ക്യാഷ്ബാക്ക് എന്നിവ ഉള്‍പ്പെടെയുള്ള ഓഫറുകള്‍ ലഭ്യമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ഓഫ്‌റോഡ് ട്രാക്കിലെ പെണ്‍പുലി

പുരുഷന്‍മാര്‍ കുത്തകയാക്കിയ ഓഫ്‌റോഡ് ട്രാക്കില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഓഫ്‌റോഡ്‌ഡ്രൈവര്‍ നിമിഷ മാഞ്ഞൂരാന്റെ വിശേഷങ്ങളിലേക്ക്

Published

on

ടി.കെ ഷറഫുദ്ദീന്‍

കയറ്റിറക്കവും കുണ്ടുംകുഴിയും നിറഞ്ഞ ദുഷ്‌കരമായ ട്രാക്കില്‍ എതിരാളികളെ ബഹുദൂരംപിന്നിലാക്കി ഫിനിഷിംഗ് പോയന്റിലെത്തുമ്പോള്‍ ലോകം കീഴടക്കിയ അനുഭൂതിയാണ് ഓരോ ഓഫ്‌റോഡ് ഡ്രൈവര്‍മാര്‍ക്കും. കണ്ടിരിക്കുന്നവരുടെ ചങ്കിടിപ്പ്കൂട്ടുന്ന ഓഫ്‌റോഡ് വേഗപോരാട്ടത്തില്‍ വിസ്മയം തീര്‍ക്കുന്നൊരു വനിതാ ഡ്രൈവറുണ്ട് കോട്ടയത്ത്. പുരുഷന്‍മാര്‍ കുത്തകയാക്കിയ ഓഫ്‌റോഡ് ട്രാക്കില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഓഫ്‌റോഡ്‌ഡ്രൈവര്‍ നിമിഷ മാഞ്ഞൂരാന്റെ വിശേഷങ്ങളിലേക്ക്.

ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ടപ്പെട്ടുതുടങ്ങിയത്

ഭര്‍ത്താവ് ആനന്ദ് മാഞ്ഞൂരാന്‍ പത്ത്‌വര്‍ഷമായി ഓഫ് റോഡിംഗ് രംഗത്തുണ്ട്. വിവാഹ സമയത്തൊക്കെ ഡ്രൈവിംഗ് നന്നായി അറിയുകപോലുമുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് ഓഫ് റോഡിംഗ്‌വാഹനത്തിന്റെ വളയംപിടിച്ച് തുടങ്ങിയത്. 2018ലായിരുന്നുതുടക്കം. ആദ്യമൊക്കെ സാധാരണവണ്ടികളില്‍ നിന്ന് നിന്ന് റെയ്‌സിംഗ് വാഹനങ്ങളുടെ മാറ്റങ്ങളും പ്രത്യേകതകളുമെല്ലാം മനസിലാക്കി. വീടിനോട് ചേര്‍ന്നുള്ള പറമ്പിലായിരുന്നു പരിശീലനം നടത്തിയത്. 2019ല്‍ വാഗമണില്‍ മഹീന്ദ്ര ഗ്രേറ്റ് എസ്‌കേപ്പ് ഇവന്റിലാണ് ആദ്യമായി പങ്കെടുത്തത്. ആദ്യമായൊരു വനിതാ ഡ്രൈവര്‍ ട്രാക്കിലിറങ്ങിയത് അന്ന് വലിയശ്രദ്ധനേടി. ദുര്‍ഘടപാതയിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് ഫിനിഷ് ചെയ്ത് വനിതാ വിഭാഗത്തില്‍ ചാമ്പ്യന്‍പട്ടവും കരസ്തമാക്കി. ആദ്യഇവന്റില്‍തന്നെ ലഭിച്ച സ്വീകാര്യതവലിയ ആത്മവിശ്വാസമാണ് നല്‍കിയത്. ഇതോടെ ഒരുകാര്യം മനസിലാക്കി.. ഓഫ്‌റോഡിംഗ് പുരുഷന്‍മാര്‍ക്ക് മാത്രമല്ല.. സ്ത്രീകള്‍ക്കും വഴങ്ങുമെന്ന്.

തുടക്കത്തില്‍ വാഹനം ഡ്രൈവ് ചെയ്തപ്പോഴുള്ള അനുഭവം

തുടക്കത്തില്‍ വാഹനമോടിക്കല്‍ വെല്ലുവിളിനിറഞ്ഞതായിരുന്നു. സാധാരണവാഹനങ്ങള്‍ ഓടിക്കുന്നതുപോലെ എളുപ്പത്തില്‍ ഓഫ്‌റോഡിംഗ് വാഹനത്തെ വരുതിയിലാക്കാനാകില്ല. വലിയശബ്ദവും കുലുക്കവുമെല്ലാം ശരിക്കും ബുദ്ധുമുട്ടായി. ഫ്രണ്ട് ലൈറ്റ് പൊട്ടിച്ചും ഇന്‍ഡിക്കേറ്റര്‍ തകര്‍ത്തും ബോണറ്റില്‍ മരംമുറിഞ്ഞുവീണുമെല്ലാം വലിയ നാശനഷ്ടത്തോടെയാണ് തുടക്കം. ഓഫ്‌റോഡിനോട് ഇഷ്ടംകാരണം വിട്ടുകൊടുക്കാന്‍തയാറായില്ല. 2019ല്‍ മഹീന്ദ്രയുടെ ഗ്രേറ്റ് എസ്‌കേപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുത്തതോടെ മുന്നോട്ട് യാത്രചെയ്യാനുള്ള പ്രചോദനമായി. ഓഫ്‌റോഡിംഗിനായി മാറ്റങ്ങള്‍വരുത്തിയ മഹീന്ദ്ര ക്ലാസിക്കാണ് മത്സരങ്ങളില്‍ ഓടിക്കാറുള്ളത്.

സ്ത്രീകള്‍ അധികം താല്‍പര്യപ്പെടാത്ത മേഖല; പ്രതീക്ഷയുടെ ലോണ്‍

കാറോടിക്കുന്ന സ്ത്രീകള്‍ നിരവധിയുണ്ടെങ്കിലും ഓഫ്‌റോഡ് മത്സരങ്ങളില്‍ അധികമാരും താല്‍പര്യപ്പെടാറില്ല. അപകടസാധ്യതയുണ്ടെന്ന കാരണത്താല്‍ വീട്ടില്‍ നിന്ന് പിന്തുണലഭിക്കുന്നില്ലയെന്നതാണ് പ്രധാനകാരണം. ചുരുങ്ങിയകാലത്തെ പരിശീലനത്തിലൂടെ ഓഫ്‌റോഡ് റൈസിംഗില്‍പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്തുകൊണ്ട് ശ്രമംനടത്തികൂടാ… ഈയൊരു ചിന്തയിലാണ് 2019 ഡിസംബറില്‍ ലേഡീസ് ഓഫ് റോഡ് നെറ്റ്‌വര്‍ക്ക് (എല്‍.ഒ.എന്‍)ക്ലബിന് രൂപം നല്‍കിയത്. ഓഫ് റോഡിംഗിലേക്ക് സ്ത്രീകളെ സ്വാഗതം ചെയ്യുകയും ഇവന്റുകള്‍ സംഘടിപ്പിക്കുകയുമായിരുന്നു ലക്ഷ്യം. ഓഫ്‌റോഡിംഗ് ചെയ്യാന്‍ താല്‍പര്യമുണ്ടെങ്കിലും വാഹനമില്ലാത്തകാരണത്താല്‍ മാറിനില്‍ക്കുന്നവര്‍ക്കുള്ള അവസരമൊരുക്കുകയായിരുന്നു എല്‍.ഒ.എന്‍. പ്രഥമ ചാമ്പ്യന്‍ഷിപ്പില്‍ എട്ട് സ്ത്രീകള്‍ പങ്കെടുത്തു. ഇതില്‍പങ്കെടുത്തവരില്‍പലരും ആദ്യമായി വാഹനം ഓടിച്ചവരായിരുന്നു. ആദ്യ ഉദ്യമം വന്‍വിജയമായെന്നതിന്റെ തെളിവായിരുന്നു പിന്നീട് നിരവധിപേര്‍ താല്‍പര്യപ്പെട്ട് മുന്നോട്ട് വന്നത്.
കൂടുതല്‍ സ്ത്രീകളെ മോട്ടോര്‍ സ്‌പോര്‍ട്‌സ് കായിക ഇനത്തിലേക്ക് എത്തിക്കുന്നതോടൊപ്പം താല്‍പര്യമുള്ളവര്‍ക്ക് വേണ്ട സഹായം ലഭ്യമാക്കുകയും ക്ലബ് ഉദ്ദേശിക്കുന്നു. ഡ്രൈവിംഗ് അറിയുന്ന, ഓഫ് റോഡിംഗിനോട് താല്‍പര്യമുള്ളആര്‍ക്കും അംഗത്വമെടുക്കാം. ബിഗനേഴ്‌സ്, ലേഡീസ്

 

Continue Reading

crime

സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപം; ‘ലിജോ സ്ട്രീറ്റ് റൈഡര്‍’ പൊലീസ് പിടിയില്‍

ലിജോ സ്ട്രീറ്റ് റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത്

Published

on

കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച യുവാവ് പിടിയില്‍. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരില്‍നിന്ന് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി. രവി, അഡീഷണല്‍ എസ്.പി. ഇ.എസ്. ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ചടയമംഗലം എസ്.എച്ച്.ഒ. എസ്.ബിജോയ്, എസ്.ഐ. ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ലിജോ സ്ട്രീറ്റ് റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത്. ഇതിനുപിന്നാലെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പോലീസിനെ വെല്ലുവിളിക്കുകയും പലരെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.

 

Continue Reading

Features

കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി; അരിത ബാബുവിനെ അറിയാം

ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന അരിതക്ക് വയസ് 27 ആണ്

Published

on

കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി അരിത ബാബു. ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന അരിതക്ക് വയസ് 27 ആണ്. എല്ലാ അര്‍ഥത്തിലും പാര്‍ശ്വവത്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

പശുവിനെ പോറ്റി ഉപജീവനം നടത്തുന്ന പെണ്‍കുട്ടിയാണ് അരിത. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിക്കും.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം പരിഗണിച്ചാല്‍ മനസിലാവും അരിതയുടെ പൊതു സ്വീകാര്യത. പുന്നപ്ര ഡിവിഷനിലേക്ക് നാമനിര്‍ദേശം നല്‍കിയെങ്കിലും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചിരുന്നു. അങ്ങനെ സാങ്കേതികമായി മാത്രം അവര്‍ സ്ഥാനാര്‍ഥിയായി. പ്രചാരണങ്ങള്‍ക്കൊന്നും ഇറങ്ങിയില്ല. എന്നിട്ടും ആയിരത്തോളം വോട്ടുകള്‍ അരിതയെ തേടിയെത്തി. 15 വര്‍ഷത്തോളമായി വിദ്യാര്‍ഥി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് സജീവമാണ്.

ജില്ലാ പഞ്ചായത്ത് അംഗമായി കായംകുളത്ത് നിന്ന് വിജയിച്ചിരുന്നു അരിത. മണ്ഡലം സ്വന്തം നാടുമാണ്. ഓരോ സ്ഥലവും സുപരിചിതമാണെന്നതും അരിതക്ക് നേട്ടമാകും. അച്ഛന്‍ തുളസീധരന്‍, സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ വിളിപ്പേരാണു പേരിന്റെ കൂടി ചേര്‍ത്തത്. അച്ഛനൊപ്പം പരിപാടികള്‍ക്കുപോയാണു തുടക്കം.

സ്‌കൂളിലും കോളജിലും കെഎസ്യു പ്രവര്‍ത്തകയായിരുന്നു. ഡിഗ്രിക്കു പ്രൈവറ്റായി കേരള യൂണിവേഴ്‌സിറ്റിക്കു കീഴിലാണു പഠിച്ചത്. അപ്പോഴും സജീവമായി വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകയായിരുന്നു. അങ്ങനെയാണു ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നതും ജയിക്കുന്നതും. അച്ഛനെ സഹായിച്ചാണു ക്ഷീരകര്‍ഷകയാകുന്നതും.

 

 

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.