Connect with us

tech

വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി; മൊബൈല്‍ നിരക്കുകള്‍ കുത്തനെ ഉയരും

രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടി പണം കണ്ടെത്താൻ പോകുന്നത്

Published

on

രാജ്യത്തെ മുൻനിര ടെലികോം കമ്പനികളെല്ലാം നിരക്കുകൾ കുത്തനെ കൂട്ടാൻ പോകുകയാണെന്ന് റിപ്പോർട്ട്. വോഡഫോൺ ഐഡിയ (വി), എയർടെൽ തുടങ്ങിയ കമ്പനികവ്‍ നിരക്കുകൾ ഉയർത്താൻ തന്നെയാണ് നീക്കം. ഇതോടെ ഈ പുതുവർഷത്തിൽ ജനങ്ങളുടെ ഫോൺ ബിൽ 15-20 ശതമാനം വരെ ഉയർന്നേക്കാമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ടെലികോം കമ്പനികൾ അടുത്ത മാർച്ച് 31നകം 10 ശതമാനം കുടിശിക അടയ്ക്കണം. ബാക്കിത്തുക അടുത്ത ഏപ്രിൽ 1 മുതൽ 2031 മാർച്ച് 31വരെയുള്ള കാലയളവിൽ അടയ്ക്കണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മിക്ക ടെലികോം കമ്പനികളും നിരക്കുകൾ കുത്തനെ കൂട്ടി പണം കണ്ടെത്താൻ പോകുന്നത്.

നിരക്കുകൾ കൂടാൻ തുടങ്ങിയതോടെ മിക്ക കമ്പനികൾക്കും ലഭിക്കുന്ന വരിക്കാരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. വോഡഫോൺ ഐഡിയ നിരക്ക് കൂട്ടിയാൽ എയർടെലും പിന്തുടരാം. എന്നാൽ ഇവരുടെ എതിരാളികളായ റിലയൻസ് ജിയോയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതിനനുസരിച്ച് നിരക്കുകൾ അവതരിപ്പിച്ചിട്ടില്ലെങ്കിലും നിലവിലെ വരിക്കാരെയും നഷ്ടപ്പെടും.

നിരക്കുകൾ 25 ശതമാനം വരെ ഉയർത്തുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് നടപ്പാക്കാൻ പ്രയാസമാണെന്നാണ് ടെലികോം കമ്പനി വക്താക്കളുടെ നിരീക്ഷണം. രാജ്യത്തെ മൂന്ന് സ്വകാര്യ ടെലികോം കമ്പനികളും നേരത്തെ 2019 ഡിസംബറിൽ നിരക്ക് വർധിപ്പിച്ചിരുന്നു. 2016 ൽ റിലയൻസ് ജിയോ വന്നതിനുശേഷം ആദ്യമായാണ് അവർ നിരക്കുകൾ കൂട്ടിയത്.

നിലവിൽ ഭാരതി എയർടെല്ലിന് 2,600 കോടി രൂപയും വോഡഫോൺ ഐഡിയയ്ക്ക് 5,000 കോടി രൂപയും മാർച്ചോടെ അടക്കേണ്ടിവരും. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റ കണക്കനുസരിച്ച് ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 10 മുതൽ 27 ശതമാനം വർധിപ്പിക്കേണ്ടിവരും. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ എആർ‌പിയു എയർടെലിന് 157 രൂപയും വോഡഫോൺ ഐഡിയയ്ക്ക് 114 രൂപയുമാണ്. ഇതിനാൽ തന്നെ നിരക്കുകൾ കുറഞ്ഞത് 10 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം.

ടെലികോം കമ്പനികൾ ഡിസംബറിൽ 40 ശതമാനം വരെയാണ് ചാർജുകൾ ഉയർത്തിയത്. ഇത് 2020 ന്റെ ആദ്യ പകുതിയിൽ വരുമാനത്തിൽ 20 ശതമാനം വർധനവ് വരുത്തി. നിലവിലെ പ്രതിസന്ധി മറികടക്കാൻ അടുത്ത 12-24 മാസത്തിനുള്ളിൽ കമ്പനികൾക്ക് ആർപിയു 200 രൂപയിൽ എത്തേണ്ടിവരുമെന്നാണ് അനാലിസിസ് മേസൺ– ഇന്ത്യ, മിഡിൽ ഈസ്റ്റ് മേധാവി രോഹൻ ധമിജ പറഞ്ഞത്.

ടെലികോം കമ്പനികളുടെ കുടിശിക ഈടാക്കാമെന്ന് കഴിഞ്ഞ ഒക്ടോബർ 24നാണു കോടതി വിധിച്ചത്. പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് കോടതി തള്ളിയിരുന്നു. പിന്നീട്, 20 വർഷത്തെ സമയപരിധി അനുവദിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. കുടിശിക പുനഃക്രമീകരിക്കാൻ പാടില്ലെന്നും വാർഷിക ഗഡു അടയ്ക്കുന്നതിൽ വീഴ്ചയുണ്ടായാൽ പലിശയും പിഴയും പിഴപ്പലിശയും നൽകണമെന്നും, ഒപ്പം, കോടതിയലക്ഷ്യ നടപടിയുമുണ്ടാകുമെന്നും കോടതി പറഞ്ഞു. വാർഷിക ഗഡു എല്ലാ വർഷവും ഫെബ്രുവരി 7ന് അടയ്ക്കണം. കുടിശിക തീർക്കുംവരെ ബാങ്ക് ഗാരന്റി നിലനിർത്തണം. പാപ്പർനടപടിയിലുൾപ്പെട്ട കമ്പനികൾ സ്പെക്ട്രം വിൽക്കുന്നത് അനുവദനീയമോയെന്നത് ദേശീയ കമ്പനി നിയമ  ട്രൈബ്യൂണലിന്റെ തീരുമാനത്തിനു വിട്ടു.

പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് കഴിഞ്ഞ ജനുവരി 23ന് ടെലികോം വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഉത്തരവുനൽകിയ ഉദ്യോഗസ്ഥൻ നിരുപാധികം മാപ്പു പറഞ്ഞതിനാൽ കോടതിയലക്ഷ്യ നടപടി ഒഴിവാക്കുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

News

ഐഫോണിന്റെ ഈ മോഡലുകളില്‍ ഇനിമുതല്‍ വാട്‌സാപ്പ് ലഭിക്കില്ല

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Published

on

ഐ ഫോണിലെ ചില മോഡലുകളില്‍ ഇനിമുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. ഐഒഎസ് 10, 11 സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളിലാണ് ഇനിമുതല്‍ വാട്‌സ്ആപ്പ് സപ്പോര്‍ട്ട് ചെയ്യാതിരിക്കുക.

ഇതുപ്രകാരം ഐഫോണ്‍ 5,5സി എന്നിവയില്‍ വാട്‌സ്ആപ്പ് സേവനം ഇനി മുതല്‍ ലഭ്യമാവില്ല. ഈ മോഡലുകളില്‍ വാട്‌സാപ്പിലെ പുതിയ അപ്‌ഡേറ്റുകളും സുരക്ഷയും ലഭ്യമാകാതെ ഇരിക്കുകയാണ് ചെയ്യുക. ഒക്ടോബര്‍ 24 മുതലായിരിക്കും ഈ മോഡലുകളില്‍ വാട്ട്‌സ്ആപ്പ് ലഭിക്കാതിരിക്കുക.

എന്നാല്‍ സോഫ്റ്റ്വെയര്‍ പുതുക്കിയാല്‍ ഒരുപക്ഷേ വാട്‌സ്ആപ്പ് തുടര്‍ന്ന് ലഭിച്ചേക്കാം.

Continue Reading

News

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

Published

on

‘ടേക്ക് എ ബ്രേക്ക്’ ഫീച്ചര്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച് ഇന്‍സ്റ്റാഗ്രാം. ടേക്ക് എ ബ്രേക്ക് എന്ന പുത്തന്‍ ഫീച്ചറാണ് ഇന്‍സ്റ്റഗ്രാം പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഇടവേള എടുക്കാന്‍ ഉപഭോക്താവിനെ ഓര്‍മിപ്പിക്കുന്ന ഒരു സംവിധാനമാണിത്.

നിശ്ചിതസമയ പരിധിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഇരിക്കുമ്പോള്‍ ഇടവേള എടുക്കാന്‍ ഇന്‍സ്റ്റഗ്രാം ഓര്‍മിപ്പിക്കും ഇതാണ് പുതിയ ഫീച്ചര്‍ ആയി വന്നിട്ടുള്ളത്.

ഇത് ഉപഭോക്താവിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എത്ര മിനുട്ട് വേണം എന്നത് സെലക്ട് ചെയ്യാന്‍ കഴിയും. 10 മിനിറ്റ, 20 മിനിറ്റ് ,30 മിനിറ്റ് എന്നിങ്ങനെ ഓപ്ഷനുകള്‍ ആണ് നിലവിലുള്ളത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യം കൊണ്ടുവന്ന ഈ ഫീച്ചര്‍ നിലവില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

 

Continue Reading

india

രാജ്യത്ത് അടുത്ത വര്‍ഷം മുതല്‍ 5 ജി

രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത വര്‍ഷം ഇന്റര്‍നെറ്റ് 5ജി ആരംഭിക്കും. 2022 ഏപ്രില്‍, മെയ് മാസങ്ങളിലായി 5ജി സ്‌പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ടെലികോം മന്ത്രി അശ്വനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്.

5ജി മാറ്റത്തെ കുറിച്ചുള്ള ട്രായിയുടെ റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ കേന്ദ്രത്തിന് കിട്ടും. ടെലികോം ദാതാക്കള്‍ അടുത്തവര്‍ഷം മെയ് വരെ സ്‌പെക്ട്രം ലേലത്തിന് അധികസമയം ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് മാസം മുതലുള്ള ആറു മാസം രാജ്യത്ത് 5ജി പരീക്ഷണങ്ങള്‍ നടത്തുന്നതിനായിട്ടായിരിക്കും ഉപയോഗപ്പെടുത്തുക. നഗരങ്ങളിലെന്ന പോലെ ഗ്രാമങ്ങളിലും ഇക്കാലയളവില്‍ 5ജി പരീക്ഷണം നടത്തും.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.