Connect with us

india

ഇനിയും കിട്ടിയില്ല തിരിച്ചറിയല്‍ രേഖ; ഭിന്നശേഷിക്കാരെ വട്ടംകറക്കുന്നു

സാമൂഹ്യനീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും അലംഭാവവും ഭിന്നശേഷിക്കാരോടുള്ള അവഗണനയുമാണ് തിരിച്ചറിയല്‍ രേഖ വൈകുന്നതിന് പ്രധാന കാരണം.

Published

on

രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ രേഖകള്‍ ഇനിയും നല്‍കിത്തുടങ്ങിയില്ല. കെട്ടിക്കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാത്തതിനാല്‍ ശാരീരികവും മാനസികവുമായി വെല്ലുവിളി നേടുന്ന ആയിരങ്ങള്‍ വട്ടംകറങ്ങുന്നു. രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്ക് തീവണ്ടിയാത്രാ സൗജന്യം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടേണ്ട തിരിച്ചറിയല്‍ രേഖകളുടെ വിതരണമാണ് വകുപ്പുകളുടെ നിസംഗതയും സര്‍ക്കാര്‍ അവഗണനയും കാരണം വൈകുന്നത്. സാമൂഹ്യനീതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും അലംഭാവവും ഭിന്നശേഷിക്കാരോടുള്ള അവഗണനയുമാണ് തിരിച്ചറിയല്‍ രേഖ വൈകുന്നതിന് പ്രധാന കാരണം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരം രാജ്യത്തെ ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ഏകീകൃത തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് അപേക്ഷകളാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കെട്ടിക്കിടക്കുന്നത്.

കണ്ണൂരില്‍ മാത്രം 18000 ലധികം അപേക്ഷകളും മറ്റുജില്ലകളില്‍ പതിനായിരത്തിന് മുകളിലും അപേക്ഷകള്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിയമിക്കുന്ന വിദഗ്ധ വൈദ്യ സംഘമാണ് ഭിന്നശേഷിക്കാരുടെ മറ്റുരേഖകള്‍ പരിശോധിച്ച് സൂക്ഷ്മ പരിശോധന നടത്തേണ്ടത്. രേഖകളുടെ പരിശോധനക്ക് ശേഷം തീര്‍പ്പാക്കാവുന്നതാണ് തിരിച്ചറിയല്‍ രേഖയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍.

എന്നാല്‍ ആരോഗ്യ-സാമൂഹ്യനീതി വകുപ്പുകളുടെ ഏകോപനമില്ലായ്മയും സര്‍ക്കാറിന്റെ താല്‍പര്യക്കുറവും കാരണം തിരിച്ചറിയല്‍ രേഖ അനുവദിക്കുന്നതില്‍ കടുത്ത വിവേചനമാണ് നിലനില്‍ക്കുന്നത്. അതേസമയം കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് പ്രവര്‍ത്തനം പ്രതിരോധ മേഖലയിലൊതുങ്ങിയതാണ് അപേക്ഷ പരിശോധന മന്ദഗതിയിലായതെന്നും പറയുന്നു. ജില്ലാതലത്തില്‍ സാമൂഹ്യനീതി വകുപ്പ് ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി ഡി.എം.ഒ മുഖേനയാണ് തിരിച്ചറിയല്‍ രേഖ അനുവദിക്കേണ്ടത്. തിരിച്ചറിയല്‍ രേഖ വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതിനല്‍കിയിരിക്കുകയാണ് ഡിഫറന്റ്‌ലി ഏബ്ള്‍ഡ് എംപ്ലോയിസ് അസോസിയേഷന്‍. തിരിച്ചറിയല്‍ രേഖ ത്വരിതഗതിയില്‍ വിതരണം ചെയ്യണമെന്ന് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആനന്ദ് നാറാത്ത് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.