Connect with us

columns

വിശ്വാസികളുടെ മിഅ്‌റാജ്-ടി.എച്ച് ദാരിമി

ഭൗതികമായി നമസ്‌കാരം വിശ്വാസിക്ക് നല്‍കുന്ന ഏറ്റവും വലിയ ദാനം മാനസിക ഉന്മേഷവും ആരോഗ്യവുമായിരിക്കും. ഇവിടെ രണ്ട് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാമതായി പൊതുവെ ധ്യാനത്തിന് മനുഷ്യന്റെ മനസിലും ശരീരത്തിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനം.

Published

on

ടി.എച്ച് ദാരിമി

റജബ് ചിന്തകളില്‍ ഇസ്‌റാഉം മിഅ്‌റാജും ഉള്‍പ്പെടുന്നതിനാല്‍ സ്വാഭാവികമായും നമസ്‌കാരം ഈ ചിന്തകളില്‍ വിഷയമായി കടന്നുവരും. വിശദമായി ചിന്തിക്കാനും അത് പുതുക്കാനും മാത്രം പ്രാധാന്യമുള്ളതാണ് നമസ്‌കാരം. ഇസ്‌ലാമിലെത്തിയ ഒരാള്‍ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ട ഏറ്റവും വലിയ ആരാധനയാണത്. ഏറ്റവും വലിയ എന്ന വിശേഷണത്തിന് ഒരുപാട് അര്‍ഥതലങ്ങളുണ്ട്. ഏറ്റവും അധികം നിര്‍വഹിക്കപ്പെടേണ്ടത് എന്നതാണ് അവയിലൊന്ന്. വിവേചന ബുദ്ധിയോടെ പ്രായപൂര്‍ത്തി പ്രായം കടന്ന എല്ലാവര്‍ക്കും എന്നും അഞ്ചു നേരം ചെയ്യാനുള്ളതാണ്. ലിംഗം, പ്രായം, രോഗം, കാരണം തുടങ്ങി ഒരു വിവേചനവും നമസ്‌കാരത്തിന്റെ കാര്യത്തിലില്ല. മുസ്‌ലിമായ ഒരാള്‍ക്ക് ഒരിക്കലും നമസ്‌കാരമെന്ന നിര്‍ബന്ധ ബാധ്യതയില്‍നിന്ന് ഒഴിഞ്ഞ് മാറാനാവില്ല. നിന്ന് നമസ്‌കരിക്കാന്‍ കഴിവില്ലാത്തവന്‍ ഇരുന്നും അതിന് കഴിവില്ലാത്തവന്‍ വലതുവശം ചെരിഞ്ഞുകിടന്നും അതിന് കഴിയാത്തവന്‍ മലര്‍ന്നു കിടന്നും അതിനും കഴിയാത്തവന്‍ ഇടതു വശം ചെരിഞ്ഞുകിടന്നും അതിനും കഴിയാത്തവന്‍ ആംഗ്യം കാണിച്ചും അതിനും കഴിയാത്തവന്‍ ഒടുവില്‍ കണ്ണുകൊണ്ട് ആംഗ്യം കാണിച്ച് നമസ്‌കരിക്കണമെന്നുമാണ് വിധി. നോമ്പും ഹജ്ജും സക്കാത്തുമൊന്നും ഇത്രയധികം ഒരു വിശ്വാസി ചെയ്യുന്നില്ല. ഏറ്റവും അധികം പ്രതിഫലമുള്ളത് എന്നതാണ് മറ്റൊരു അര്‍ഥം. ഏറ്റവും ശ്രേഷ്ഠമായ കര്‍മ്മമേതാണ് എന്ന് ഒരാള്‍ ആരാഞ്ഞപ്പോള്‍ കൃത്യസമയത്തെ നമസ്‌കാരം എന്നായിരുന്നു നബി തിരുമേനിയുടെ മറുപടി. മാത്രമല്ല, വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയിലുള്ള വ്യത്യാസം തന്നെ നമസ്‌കാരമാണ് എന്ന് നബി (സ) പാഞ്ഞിട്ടുണ്ട്.

ഏറ്റവും വലിയ ആത്മീയ ശുദ്ധീകരണ കാരകമാണ് നമസ്‌കാരം. നമസ്‌കാരത്തിന്റെ പ്രാധാന്യം വിവരിച്ചുതരാന്‍ നബി തിരുമേനി ഉപയോഗിച്ച ഉദാഹരണം ഈ അര്‍ഥത്തെ അനാവരണം ചെയ്യുന്നുണ്ട്. സ്വന്തം മുമ്പിലൂടെ കടന്നുപോകുന്ന ശുദ്ധജല വാഹിനിയില്‍ ദിനം അഞ്ചുനേരം നീരാടുന്നു എങ്കില്‍ അയാളുടെ മേനിയില്‍ ഒരു അഴുക്കും അവശേഷിക്കാത്തതുപോലെ അഞ്ചു നേരം നമസ്‌കരിക്കുന്നവനില്‍ പാപങ്ങള്‍ ഒന്നും അവശേഷിക്കില്ല എന്നായിരുന്നു നബിയുടെ ആശയം. എന്തോ ചെറിയ തെറ്റു പറ്റിപ്പോയി അതിലുള്ള വ്യാധിയോടെ താന്‍ പ്രായശ്ചാത്ത ശിക്ഷ വരെ ഏറ്റുവാങ്ങാന്‍ വന്ന ഒരു സ്വഹാബിയുടെ കഥ ഇമാം മുസ്‌ലിം അനസ് ബിന്‍ മാലികില്‍ നിന്നും ഉദ്ധരിക്കുന്നുണ്ട്. അന്ന് നബി കേസ് പരിഗണനക്കെടുക്കുന്നതിനുമുമ്പെ നമസ്‌കാരത്തിന് സമയമായി. നമസ്‌കാരം കഴിഞ്ഞ് പരാതിക്കാരനെ കുറിച്ച് അയാള്‍ നമസ്‌കാരത്തിന് നമ്മുടെ കൂടെയുണ്ടായിരുന്നുവോ എന്ന് ആരായുകയുണ്ടായി. ഉണ്ടായിരുന്നു എന്നു മറുപടി കിട്ടിയതും അയാളുടെ പാപം അതോടെ പൊറുക്കപ്പെട്ടു എന്ന് പറയുകയുണ്ടായി. ചെറുപാപങ്ങളെ കയ്യോടെ പൊറുപ്പിക്കാനുള്ള നമസ്‌കാരത്തിന്റെ കഴിവ് മറ്റു പല ഹദീസുകളിലും വന്നിട്ടുള്ളതാണ്. അഞ്ചു നമസ്‌കാരങ്ങള്‍ അവക്കിടയില്‍ ഭവിക്കുന്ന തെറ്റുകളുടെ പ്രായശ്ചിത്തമാണ് എന്ന സ്വഹീഹായ ഹദീസ് അവയിലൊന്നാണ്. ഈ വിഷയത്തോട് ചില ചിന്തക പണ്ഡിതന്മാര്‍ ചേര്‍ത്തു വായിക്കുന്ന ഒരു നിരീക്ഷണമുണ്ട്. അത് നമസ്‌കാരത്തിലെ റക്അത്തുകളുമായി ബന്ധപ്പെട്ടതാണ്. റക്അത്തുകളുടെ എണ്ണത്തിലെ ഏറ്റവ്യത്യാസം അവ നിര്‍വഹിക്കപ്പെടുന്ന സമയത്തിലെ തെറ്റിന്റെ സാധ്യത പരിഗണിച്ചു കൊണ്ടാണ് എന്നാണ് ആ നിരീക്ഷണം. രാത്രി മനഷ്യന്‍ ഉറങ്ങുന്ന സമയമായതുകൊണ്ടും താരതമ്യേന തെറ്റുകളുടെ സാധ്യത കുറവായതിനാലുമാണ് സുബ്ഹ് വെറും രണ്ടു റക്അത്തായത് എന്ന് അവര്‍ പറയും.

ഇവ്വിധം നമസ്‌കാരം പാപങ്ങളെ കഴുകിക്കളയുന്നതിന്റെ ന്യായം മനുഷ്യന്‍ തന്റെ സ്രഷ്ടാവുമായി ഏറ്റവും അടുത്തു നില്‍ക്കുന്നത് നമസ്‌കാരത്തിനിടെയാണ് എന്നതാണ്. അങ്ങനെ അതും നമസ്‌കാരത്തിന്റെ മഹാത്മ്യമായിമാറുന്നു. വിശ്വാസിക്ക് റബ്ബിലേക്ക് ചുവടുവെച്ച് അടുക്കുന്ന മാനസിക പ്രതീതിയാണ് നമസ്‌കാരം പകരുന്നത്. നമസ്‌കാരത്തിലെ ഓരോ ചലനവും അവന് ഓരോ ചുവടാണ്. നമസ്‌കാരത്തിനുവേണ്ടി അംഗസ്‌നാനം ചെയ്യുമ്പോള്‍ മുതല്‍ അതനുഭവപ്പെട്ടുതുടങ്ങുന്നു. നിയ്യത്തിന്റെ പിന്‍ബലത്തോടെ ഓരോ അവയവങ്ങള്‍ കഴുകിയും തുടച്ചുമെടുക്കുമ്പോള്‍ അവയില്‍ നിന്നെല്ലാം പാപങ്ങള്‍ ഒലിച്ചുപോകുന്നതായി അവന് തോന്നും. പിന്നെ അവന്‍ ഭൂമധ്യ ബിന്ദുവിലേക്ക് തിരിഞ്ഞുനിന്ന് തന്റെ വിശ്വാസ പ്രമാണത്തിന്റെ അടിസ്ഥാനമായി ബാങ്കും ഇഖാമത്തും പ്രഘോഷണം ചെയ്യുന്നു. ഇതോടെ ശരീരവും മനസ്സും സജ്ജമായി. ഇനി പ്രാര്‍ഥനയാണ്. പ്രാര്‍ഥനയിലേക്ക് വലിയ ഒരാമുഖത്തോടെയാണ് കടക്കുന്നത്. അതിന്റെ ഉള്ളടക്കം റബ്ബിനെ വാഴ്ത്തുകയും മഹത്വവത്കരിക്കലുമാണ്. വാഴ്ത്തലിന്റെ ഓരോ വചനങ്ങളും മനസിന്റെ ഓരോ ചുവടാണ്. ഏതാനും ചുവടുകള്‍ വെക്കുന്നതോടെ അവന്‍ ദൈവ സന്നിധാനത്തിലെത്തിയതു പോലെയാകും. നീ, നിന്നോട് എന്നൊക്കെ അഭിസംബോധന ചെയ്യാവുന്ന അത്ര അടുത്ത് എത്തും. അതോടെ അവനും സ്രഷ്ടാവിനും ഇടയില്‍ മറകള്‍ മാഞ്ഞുപോകും. ഇവ്വിധം തന്നോട് അടുത്തുനില്‍ക്കുന്ന അടിമയോട് അവന്റെ ചെറിയ തെറ്റുകള്‍ പൊറുക്കാന്‍ കരുണാവാരിധിയായ അല്ലാഹു മനസ്സുകാണിക്കും എന്നതുറപ്പാണല്ലോ. ഈ അര്‍ഥത്തിലാണ് നമസ്‌കാരം വിശ്വാസിയുടെ മിഅ്‌റാജാണ് എന്നു പറയാറുള്ളത്. കയറിക്കയറി അടുത്തെത്തലാണല്ലോ മിഅ്‌റാജ്. ഒരു ദാസന്‍ തന്റെ റബ്ബിനോട് ഏറ്റവുമധികം അടുക്കുക അവന്‍ നമസ്‌കരിക്കവെ ആയിരിക്കുമെന്ന് നബി(സ).

മനുഷ്യസംസ്‌കരണത്തില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന ആരാധന എന്നതാണ് മറ്റൊരു അര്‍ഥം. നോമ്പ് സഹനത്തെയും ഹജ്ജ് സമര്‍പ്പണത്തെയും സക്കാത്ത് കാരുണ്യത്തെയുമെല്ലാം ഉണ്ടാക്കുന്നു എന്നത് പോലെ നമസ്‌കാരം മനുഷ്യനില്‍ സാംസ്‌കാരിക അച്ചടക്കത്തെ ഉണ്ടാക്കിത്തീര്‍ക്കുന്നു. ഒരര്‍ഥത്തില്‍ ആദ്യം പറഞ്ഞ ഗുണങ്ങള്‍ക്കെല്ലാം വേദിയും വീഥിയും ഒരുക്കുന്നതാണ് ഈ ആത്മ സംസ്‌കരണം. അല്ലാഹു പറയുന്നു: നബിയേ അങ്ങേക്ക് അവതീര്‍ണമായ ഈ ഖുര്‍ആന്‍ പാരായണം ചെയ്യുകയും നമസ്‌കാരം യഥായോഗ്യം നിര്‍വഹിക്കുകയും ചെയ്യുക. നീചവൃത്തികളിലും നിഷിദ്ധകര്‍മങ്ങളിലും നിന്ന് തീര്‍ച്ചയായും നമസ്‌കാരം തടയുന്നതാണ് (അന്‍കബൂത്ത്: 45). ഈ സംസ്‌കരണം സാധ്യമാകുന്നത് രണ്ടു വഴിയിലൂടെയാണ്. ഒന്നാമതായി മേല്‍പറഞ്ഞ അര്‍ഥത്തിലുള്ള നമസ്‌കാരത്തില്‍നിന്ന് പകരുന്ന ആത്മീയ വിചാരം വഴി. രണ്ടാമതായി അത് കൃത്യമായും നിരന്തരമായും ആവര്‍ത്തിക്കപ്പെടുക വഴി നമസ്‌കാരം ജീവിത താളമായി തീരുക വഴിയും. ഈ രണ്ട് കൈവഴികളിലൂടെ വരുന്ന സ്വാധീനം വന്‍ കുറ്റങ്ങളില്‍നിന്ന് മനുഷ്യനെ അകറ്റുക തന്നെ ചെയ്യും. ചെറു പാപങ്ങള്‍ ആണെങ്കിലോ നേരത്തെ ഹദീസ് പറഞ്ഞതു പോലെ പൊറുക്കപ്പെട്ടു പോയിക്കൊണ്ടേയിരിക്കും. നമസ്‌കാരത്തിന്റെ പാപനാശ ശക്തി ഇസ്‌ലാമിക സംസ്‌കൃതിയില്‍ മദ്യനിരോധന ഘട്ടത്തില്‍ കണ്ടതാണ്. അതിന്റെ രണ്ടാം ഘട്ടത്തില്‍ മദ്യാസക്തിയില്‍ നമസ്‌കാരത്തെ സമീപിക്കരുത് എന്നായിരുന്നു കല്‍പ്പന. അത് നല്ലൊരു സ്വാധീനം ചെലുത്തുകയുണ്ടായി എന്ന് ചരിത്രം പറയുന്നു.

ഭൗതികമായി നമസ്‌കാരം വിശ്വാസിക്ക് നല്‍കുന്ന ഏറ്റവും വലിയ ദാനം മാനസിക ഉന്മേഷവും ആരോഗ്യവുമായിരിക്കും. ഇവിടെ രണ്ട് ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നാമതായി പൊതുവെ ധ്യാനത്തിന് മനുഷ്യന്റെ മനസിലും ശരീരത്തിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനം.

നമസ്‌കാരം പകരുന്ന മനശാന്തിയും ഏകാഗ്രതയും കാണാന്‍ നബി (സ)യിലേക്ക് പോയാല്‍ തന്നെ മതി. ജനങ്ങളെ സന്മാര്‍ഗത്തിലേക്കു നയിക്കുന്നതിനിടയില്‍ നബിക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങള്‍ അധികവും മാനസിയമായി വേട്ടയാടുന്നവയായിരുന്നു. ഒരു ഭാഗത്ത് ശത്രുക്കളുടെ പരിഹാസവും ആരോപണവും നിറഞ്ഞ വാക്കുകളും നീക്കങ്ങളും. സ്വന്തം ക്യാമ്പിനുള്ളില്‍ കടന്നുകൂടി കപടവിശ്വാസികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍, പേര്‍ഷ്യന്‍ റോമന്‍ സാമ്രാജ്യങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന അസ്വസ്ഥതകള്‍, കുടുംബത്തിനുള്ളില്‍ ഉണ്ടാവുന്ന കൊച്ചു കൊച്ചു പിണക്കങ്ങള്‍.. ഇങ്ങനെ നിരന്തരമായ പ്രശ്‌നങ്ങള്‍ക്കു മുമ്പിലായിരുന്നുവല്ലോ ആ ജീവിതം. പ്രശ്‌നങ്ങള്‍ ആ മനസിനെ മഥിക്കുമ്പോള്‍ അതിന് നബി പരിഹാരം കണ്ടിരുന്നത് നമസ്‌കാരത്തിലായിരുന്നു. പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മനസിനെ പിന്‍വലിച്ച് അല്ലാഹുവില്‍ അലിഞ്ഞുചേര്‍ന്ന് നമസ്‌കരിക്കുമ്പോഴേക്കും പ്രശ്‌നങ്ങളെല്ലാം ഉരുക്കിപ്പോയിക്കഴിഞ്ഞിരിക്കുമായിരുന്നു. മുമ്പില്‍ രൂപപ്പെടുന്ന പ്രശ്‌നങ്ങളെ തൊട്ടടുത്ത നമസ്‌കാരം കൊണ്ട് ഉരുക്കിക്കളയുന്ന ഈ അവസ്ഥ ഒരു മനുഷ്യന് ദിനം അഞ്ചുനേരം ഉണ്ടാകുകയാണ് എങ്കില്‍ ആ മനുഷ്യന്റെ ജീവിതം എത്രമാത്രം സംതൃപ്തമായിരിക്കും എന്നതാലോചിച്ചാല്‍ മാത്രം മതി നമസ്‌കാരത്തിന്റെ പ്രത്യേകത മനസിലാക്കാന്‍. ഇത് ലഭിക്കണമെങ്കില്‍ പക്ഷേ, നമസ്‌കാരം എല്ലാം മറന്ന് റബ്ബില്‍ അലിഞ്ഞുചേരാന്‍ മാത്രം ശക്തമായിരിക്കണം. അതിന് ഒന്നാമതായി വേണ്ടത് ഭയഭക്തിയാണ്. ഭയഭക്തിയില്ലാതെ വെറും ആചാരമായി നമസ്‌കരിക്കുന്നവരെ കാത്തിരിക്കുന്നത് നരകമാണ് എന്ന് അല്ലാഹു പറയുന്നുണ്ട്. രണ്ടാമതായി നമസ്‌കാരത്തെ ജീവിത താളമാക്കി മാറ്റണം. ആയിഷാ ബീവി (റ) തന്റെ അനുഭവം പറയുന്നത് ഇങ്ങനെയാണ്: നബി തിരുമേനി വീട്ടില്‍ ഓരോ കാര്യത്തിലും ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കും. എന്നാല്‍ ബാങ്കു കേട്ടാല്‍ പെട്ടെന്ന് എഴുന്നേറ്റ് പോകും, ഞങ്ങള്‍ അദ്ദേഹത്തേയോ അദ്ദേഹം ഞങ്ങളെയോ അറിയാത്തതു പോലെ (ബുഖാരി).

Continue Reading
Click to comment

Leave a Reply

Your email address will not be published.

columns

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

columns

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

columns

ജനാധിപത്യ പോരാട്ടങ്ങളുടെ വിജയം- പി.എം.എ സലാം

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

Published

on

വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് മുസ്‌ലിംലീഗ് നടത്തിവന്ന നിരന്തര പോരാട്ടങ്ങളുടെ വിജയമാണ്. രാജ്യത്തെവിടെയും ഇല്ലാത്ത നിയമമാണ് വഖഫ് ബോര്‍ഡിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിച്ചത് മുതല്‍ മുസ്‌ലിംലീഗ് വിശ്രമരഹിതമായി സമരമുഖത്തായിരുന്നു. നിയമസഭയുടെ അകത്തും പുറത്തും പാര്‍ട്ടി പോരാട്ടം ശക്തമാക്കി. 2021 ഡിസംബര്‍ 9ന് കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ അണിനിരന്ന റാലിക്ക് ശേഷം മുസ്‌ലിംലീഗിന് ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടെ. മുസ്‌ലിംലീഗിനെ ആര് ഗൗനിക്കുന്നു? എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ മുഖ്യമന്ത്രിയുടെ നാവ് കൊണ്ടുതന്നെ തീരുമാനം പുനഃപരിശോധിക്കുമെന്ന് പറയിപ്പിച്ചതാണ് മുസ്‌ലിംലീഗിന്റെ രാഷ്ട്രീയ വിജയം.

വഖഫ് സംരക്ഷണ റാലിക്ക് ശേഷം വളരെ മോശമായ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയമാണ് സി.പി.എം പയറ്റിയത്. കേരളത്തിലെ മുസ്‌ലിംകളുടെ അട്ടിപ്പേറവകാശം മുസ് ലിംലീഗിനില്ലെന്ന് പറഞ്ഞ് മുസ്‌ലിംലീഗിനെയും മതസംഘടനകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്ലാ മത സംഘടനകളും അംഗങ്ങളായ മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വഖഫ് നിയമന വിഷയത്തില്‍ പലതവണ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യത്തിനുവേണ്ടി നിലകൊണ്ടത്. എന്നാല്‍ അതിനെയൊന്നും സര്‍ക്കാര്‍ ഗൗനിച്ചില്ല. മതസംഘടനകള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചതോടൊപ്പം തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന മട്ടിലാണ് നിയമസഭയില്‍ മന്ത്രിമാര്‍ പോലും സംസാരിച്ചത്.

എന്നാല്‍ ഒരു ഘട്ടത്തിലും സമരത്തില്‍നിന്ന് പിന്തിരിയാന്‍ മുസ്‌ലിംലീഗ് തയ്യാറായില്ല. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമായി കേരളത്തില്‍ മാത്രം വിവേചനത്തിന്റെ ഈ നിയമം അനുവദിക്കില്ലെന്ന് മുസ്‌ലിംലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. വഖഫ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതിനെ ന്യായീകരിച്ച്‌കൊണ്ട് സി.പി.എം നേതാക്കളും സൈബര്‍ സഖാക്കളും ധാരാളം എഴുതി. പലപ്പോഴും അനാവശ്യമായി മുസ് ലിം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും ഇവര്‍ ശ്രമിച്ചു. വഖഫ് ബോര്‍ഡില്‍ യു.ഡി.എഫ് അമുസ്‌ലിം നിയമനം നടത്തിയിട്ടുണ്ടെന്ന പച്ചക്കള്ളം അടിച്ചിറക്കി. പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖഫ് ബോര്‍ഡ് ഏകകണ്ഠമായി സ്വീകരിച്ചതാണെന്ന് മുഖ്യമന്ത്രി പോലും നുണ പറഞ്ഞു. കേരളത്തിലെ വന്ദ്യവയോധികരായ മതസംഘടനാ നേതാക്കള്‍ പലപ്പോഴായി മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഉറപ്പ് നല്‍കുകയല്ലാതെ ഒന്നും നടന്നില്ല. ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ മുസ്‌ലിംലീഗ് അംഗങ്ങള്‍ വഖഫ് നിയമന തീരുമാനം പിന്‍വലിക്കാന്‍ പലതവണ ആവശ്യപ്പെട്ടു. ഒടുവില്‍ ഗത്യന്തരമില്ലാതെയാണ് ഇപ്പോള്‍ തീരുമാനം പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുന്നത്. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.

ഈ നിയമസഭാ സമ്മേളനത്തില്‍ തന്നെ വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജൂണ്‍ 28ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സംസ്ഥാന കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു. മതസംഘടനാ നേതാക്കളോട് പച്ചക്കള്ളം പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയും കൂട്ടരും പലപ്പോഴായി ശ്രമിച്ചത്. 2016 ല്‍ തന്നെ എല്ലാ മുസ്‌ലിം മത സംഘടനകളും മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ ഒന്നിച്ച് ഗവര്‍ണറെ പോയി കാണുകയും സര്‍ക്കാര്‍ നീക്കത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ചെയ്തിരുന്നു. കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരവും നടത്തി. മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. നിയമസഭക്ക് അകത്ത് മുസ്‌ലിംലീഗിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം ഉണ്ടായി. ബില്ല് വരുന്ന സമയത്തും പാസ്സാക്കുന്ന സമയത്തും ശക്തമായ ഭാഷയില്‍ തന്നെ പ്രതിപക്ഷം എതിര്‍പ്പറിയിച്ചിരുന്നു. ഇതെല്ലാം നിയമസഭാ രേഖയിലുള്ളതാണ്. എന്നാല്‍ അതെല്ലാം മറന്നുകൊണ്ടാണ് മുഖ്യമന്ത്രി കള്ളം പറഞ്ഞത്.

നിയമസഭ പാസ്സാക്കിയ നിയമം ആയതുകൊണ്ട് നിയസമഭയില്‍ തന്നെ അവതരിപ്പിച്ച് തിരുത്തണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടത്. കോഴിക്കോട്ട് നടന്നത് സമരപ്രഖ്യാപനം മാത്രമായിരുന്നു. പിന്നീട് നിരന്തര സമരങ്ങളുടെ ദിവസങ്ങളായിരുന്നു. പ്രതിസന്ധികള്‍ ഏറെയുണ്ടായിട്ടും നിയമം പിന്‍വലിക്കും വരെ മുസ്‌ലിം ലീഗ് സമര രംഗത്ത് ഉറച്ചുനിന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സര്‍ക്കാര്‍ പിന്മാറും വരെ സമരം തുടരുമെന്ന് ഈ പരിപാടിയില്‍ നിയമസഭാ പാര്‍ട്ടി ലീഡര്‍ പി.കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചു. കോഴിക്കോട് നടത്തിയ വഖഫ് സംരക്ഷണ റാലിക്ക് ശേഷം രണ്ടാം ഘട്ടമായി പഞ്ചായത്ത്, മുനിസിപ്പല്‍, മേഖലാ കേന്ദ്രങ്ങളില്‍ സമര സംഗമങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ പരിപാടികളായിരുന്നു സമരത്തിന്റെ മൂന്നാം ഘട്ടം.

ഇടക്കാലത്ത് കോവിഡ് വ്യാപകമായപ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് വഖഫ് സംരക്ഷണ പ്രക്ഷോഭം തുടര്‍ന്നു. മുസ്‌ലിംലീഗിന്റെ വഖഫ് സംരക്ഷണ പ്രക്ഷോഭത്തില്‍ സഹികെട്ട സര്‍ക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന കുറ്റം ചുമത്തി പ്രാദേശികമായി കേസുകളെടുത്തു. കോഴിക്കോട് നടന്ന മഹാറാലിക്ക് ശേഷം പതിനായിരം പേര്‍ക്കെതിരെ കേസെടുത്തായിരുന്നു പ്രതികാര നടപടി. വഖഫ് സംരക്ഷണ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി മുസ്‌ലിം ലീഗ് കലക്ടറേറ്റ് മാര്‍ച്ചുകളും സംഘടിപ്പിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.