Connect with us

Culture

‘ഉത്തര്‍പ്രദേശിന്റെ ദത്തുപുത്രന്’ സ്വന്തം മണ്ഡലത്തില്‍ അഗ്നിപരീക്ഷ

Published

on

പി.സി. ജലീല്‍

ന്യൂഡല്‍ഹി: ‘എന്തൊക്കെയായിരുന്നു, ഗംഗാ ശുചീകരണം, സ്മാര്‍ട്ട് സിറ്റി, പിന്നെ സ്വച്ഛ്ഭാരത്’. അങ്ങനെയങ്ങനെ സ്വന്തം മണ്ഡലമായ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫറുകള്‍ തലയിലുള്‍ക്കൊള്ളാന്‍ പറ്റാത്തത്രയുമായിരുന്നു. എന്നാല്‍ ആകെക്കൂടി കാശിക്ഷേത്രങ്ങളില്‍ പ്രധാനമന്ത്രി വകയായുള്ള ‘ഓഫറിങ് പ്രെയേഴ്‌സ്’ അല്ലാതെ മറ്റൊരു ഓഫറുകളും ഇന്നോളം പൂവണിഞ്ഞിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വാരാണസിയിലെത്തിയ പത്രപ്രവര്‍ത്തകര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെത്തുമ്പോഴും ആ പുരാതന കാലത്തെ കാശിയെ അതേപടി നിലനിര്‍ത്തിയിരിക്കുന്നുവെന്നല്ലാതെ മറ്റൊന്നും കണ്ടെത്താനാവുന്നില്ല. പിന്നെ ഒന്നു കൂടിയുണ്ടായി. പട്ട് കച്ചവടക്കാരുടെ നഗരം മൊത്തത്തില്‍ നോട്ടു അസാധുവാക്കലിലൂടെ പൂട്ടിക്കിട്ടി.
ചെറുകിട ബിസിനസുകളും ഷോപുകളും നിറഞ്ഞ വാരാണസി നഗരം നിലനില്‍ക്കുന്നത് പട്ട് കച്ചവടത്തെ കേന്ദ്രീകരിച്ചാണ്. മോദിയുടെ കള്ളപ്പണക്കാര്‍ക്കെതിരെയെന്ന പേരില്‍ കുത്തകകള്‍ക്കു വേണ്ടി നടത്തിയ പുട്ടുകച്ചവടത്തില്‍ നടുവൊടിഞ്ഞവരുടെ നഗരമായിരിക്കുന്നു ക്ഷേത്രനഗരി. മോദിയുടെ ഡീമോണറ്റൈസേഷന് റഫറണ്ടവുമായാണ് ഈ നഗരം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുന്നത്.
ആസന്നമരണന് കാശിയില്‍ ഭഗവാന്‍ ശ്രീശങ്കരന്‍ താരകമന്ത്രം ഉപദേശിച്ചുകൊടുക്കുമെന്നാണ് വിശ്വാസം. നിയമസഭാ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രിപദത്തില്‍ മോദിയുടെ ആസന്നമരണത്തിന്റെ മന്ത്രോച്ചാരണമാകുമെന്നേ കരുതാനാവൂ. കാശിയില്‍ ഗംഗാതീരത്തു നാല്‍പത്തൊന്നു കടവുകളുണ്ട്. ഗായ്ഘട്ടം പഞ്ചഗംഗാഘട്ടം, മണികര്‍ണികാഘട്ടം, ദശാശ്വമേധഘട്ടം തുടങ്ങി പ്രധാനപ്പെട്ട പലതും. നാല്‍പത്തൊന്നു കടവുകളിലും ക്ഷേത്രങ്ങളുണ്ട്. അതുപോലെ കുണ്ഡങ്ങളും തീര്‍ത്ഥങ്ങളുമുണ്ട്. നഗരങ്ങളുടെ മാലിന്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടിയ ഗംഗാനദിയെ രക്ഷിക്കുമെന്ന പ്രഖ്യാപനം കേട്ട് പുണ്യനദിക്കായി സ്വയം സമര്‍പ്പിച്ച് മോദിക്കു മുന്നില്‍ വീണവര്‍ മൂന്നു വര്‍ഷം കഴിഞ്ഞ്് നോക്കുമ്പോഴും നദിക്കു മോക്ഷം ലഭിച്ചതായി കാണാത്തതിന്റെ രോഷത്തിലാണ്.
വാരാണസിയില്‍ അഞ്ചു നിയമസഭാ സീറ്റുകളാണുള്ളത്. സിറ്റി നോര്‍ത്ത്, സിറ്റി സൗത്ത്, സേവാപുരി, റൂഹാനിയ്യ, കന്റോണ്‍മെന്റ്. സൗത്തില്‍ ബിജെപിക്കു വേണ്ടി നീല്‍കാന്ത് തിവാരിയും സേവാപൂരിയില്‍ അപ്‌നാദളിന്റെ നീല്‍കാന്ത് പട്ടേലും റൂഹാനിയ്യയില്‍ സുരേന്ദ്ര നാരായണ്‍ സിങും കന്റോണ്‍മെന്റില്‍ സൗരഭ് ശ്രീവാസ്തവയും എന്‍ഡിഎക്കായി ജനവിധി തേടുന്നു. കന്റോണ്‍മന്റില്‍ കോണ്‍ഗ്രസിന്റെ അനില്‍ ശ്രീവാസ്തവയാണ് ബിജെപിയുടെ മുഖ്യ എതിരാളി. ബിഎസ്പി മുസ്്‌ലിം സ്ഥാനാര്‍ഥിയെ ആണ് പരീക്ഷിക്കുന്നത്. രിള്്‌വാന്‍ അഹമ്മദ്. എന്നാല്‍ കന്റോണ്‍മെന്റ് പൊതുവെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാറുള്ള മണ്ഡലമാണ്. ഇത്തവണയും അങ്ങോട്ടാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രധാനപ്പെട്ട ക്ഷേത്രാചാര്യന്മാരും മഹന്തുമാരും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കു പിന്നിലാണ്. സുനില്‍ കുമാര്‍ ശുക്ല ആചാര്യന്മാര്‍ക്കായി മത്സരിക്കും. സൗത്തില്‍ സതീഷ് കുമാര്‍ അഗ്രഹാരിയും ദശാശ്വമേദ്ഘട്ടില്‍ ജനങ്ങളെ സേവിക്കാനായി പ്രതിജ്ഞ ചെയ്ത് രംഗത്തിറങ്ങിക്കഴിഞ്ഞു.
വാരാണസി നോര്‍ത്തില്‍ ബിജെപിയുടെ രവീന്ദ്ര ജയ്‌സ്വാളിനെ നേരിടുന്നത് കോണ്‍ഗ്രസിലെ അബ്ദുല്‍സമദ് അന്‍സാരിയാണ്. ബിഎസ്പിക്കായി സുജിത് കുമാര്‍ മൗര്യയും ആര്‍എല്‍ഡിക്കു വേണ്ടി വിഭ്യകുമാറും മത്സരിക്കുന്നു. കഴിഞ്ഞ തവണ ബിജെപി മണ്ഡലം പിടിച്ചത് വെറും രണ്ടായിരം വോട്ടുകള്‍ക്ക് മാത്രമാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.