Connect with us

india

ലക്ഷദ്വീപിനോടുള്ള ശത്രുതാ മനോഭാവം അവസാനിപ്പിക്കണം, യാത്രാ കപ്പല്‍ സേവനം അടിയന്തരമായി പുനഃസ്ഥാപിക്കണം; പി.വി അബ്ദുല്‍ വഹാബ് എം.പി

പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു.

Published

on

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്ര സേവനങ്ങളുടെ അപര്യാപ്തത അടിയന്തരമായി പരിഹരിക്കണമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് രാജ്യസഭാ അംഗം പി.വി അബ്ദുല്‍ വഹാബ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശൂന്യവേളയില്‍ നടന്ന ചര്‍ച്ചയില്‍ കപ്പലിന്റെ കുറവ് കാരണം ലക്ഷദ്വീപ് ജനതയും ടൂറിസവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കവെയാണ് വഹാബ് എം.പി ഈ ആവശ്യം ഉന്നയിച്ചത്.

നേരത്തെ ലക്ഷദ്വീപിലേക്ക് ഏഴ് യാത്രാ കപ്പലുകളായിരുന്നു പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. ഇത് പുതിയ അഡ്മിനിസ്ട്രേറ്റര്‍ വന്നതോടെ ഒരെണ്ണമായ കുറച്ചു. ബേപ്പൂരിന്ന് സര്‍വീസ് നടത്തിയിരുന്ന അമിനി ദ്വീപ്, മിനിക്കോയ് ദ്വീപ് എന്ന രണ്ടു കപ്പലുകളും യാതൊരു നോട്ടീസുമില്ലാതെ സേവനം നിര്‍ത്തിവച്ചു. എംവി കവരത്തി എന്ന 700 പേരെ ഉള്‍കൊള്ളുന്ന കപ്പല്‍ ഇടവേളയില്ലാതെ സര്‍വീസ് നടത്തിയതോടെ കാര്യമായ തേയ്മാനം വരുകയും കപ്പലിന് തീ പിടിക്കുകയും ചെയ്തു. ഇത് 650ഓളം യാത്രക്കാര്‍ മണിക്കൂറുകളോളം നടുക്കടലില്‍ യാതൊരു സഹായവുമില്ലാതെ കുടുങ്ങുന്നതിന് കാരണമായി. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം മാത്രമാണ് 2 പുതിയ കപ്പലുകള്‍, എംവി കോറല്‍സും എംവി ലഗൂണ്‍സും സര്‍വീസ് നടത്താനാരംഭിച്ചത്. 400 പേരുടെ കപ്പാസിറ്റി മാത്രമുള്ള ഈ കപ്പലുകള്‍ 7 കപ്പലുകളുടെ കപ്പാസിറ്റിയുമായും എങ്ങനെ താരതമ്യം ചെയ്യാന്‍ പറ്റുമെന്ന് വഹാബ് എം.പി ചോദിച്ചു. കപ്പലുകളുടെ കുറവ് കാരണം ലക്ഷദ്വീപ് നിവാസികള്‍ കൊച്ചിയില്‍ ആഴ്ചകളോളം താമസിച്ചാണ് ടിക്കറ്റ് തരപ്പെടുത്തുന്നത്. ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് വരാനുമുള്ള സാഹചര്യം മറ്റൊന്നല്ല.

ഇത് ടൂറിസം വ്യവസായത്തെയും കാര്യമായി ബാധിച്ചിരിക്കുന്നു. ദിവസങ്ങളോളം കാത്തു നിന്ന് ടിക്കറ്റ് എടുക്കുക എന്നത് ഒരു ടൂറിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രയാസകരമാണ്. ലക്ഷദ്വീപിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവും ഇക്കാരണത്താലാണ്. കപ്പലുകളുടെ എണ്ണം കുറഞ്ഞതോടെ ടിക്കറ്റ് നിരക്കും ഗണ്യമായി കൂടി. 100 ശതമാനമാണ് ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവുണ്ടായത്. ലക്ഷദ്വീപ് നിവാസികളുടെ യാത്ര സ്വാതന്ത്ര്യത്തെയാണ് ഇത് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് എം.പി അഭിപ്രായപ്പെട്ടു.

പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു. എത്രയും പെട്ടെന്ന് 5 കപ്പല്‍ സര്‍വീസെങ്കിലും പുനഃസ്ഥാപിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. 2 സര്‍വീസുകള്‍ ബേപ്പൂരില്‍ നിന്നും 3 എണ്ണം കൊച്ചിയില്‍ നിന്നും വേണം. കപ്പല്‍ അപകടത്തില്‍ പെടുന്ന സാഹചര്യമുണ്ടായാല്‍ ഉടനെ ജീവന്‍ രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഒരു റാപിഡ് റെസ്പോണ്‍സ് ടീമിനെ നിയമിക്കണണെമെന്നും ടിക്കറ്റ് ചാര്‍ജിലുണ്ടായ വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും എംപി ആവശ്യം ഉന്നയിച്ചു. ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാനുള്ള എല്ലാ ശ്രമത്തെയും പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുമെന്ന് എം.പി അഭിപ്രായപ്പെട്ടു. ഇത്തരം അനൗദ്യോഗിക യാത്ര വിലക്കുകള്‍ സര്‍ക്കാരിന്റെയും അഡ്മിനിസ്ട്രേഷന്റെയും ലക്ഷദ്വീപിനോടുള്ള ശത്രുത മനോഭാവമാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

india

സ്മൃതിയുടെ മകളുടെ റസ്റ്റോറന്റിന്റെ മദ്യ ലൈസന്‍സ് അനധികൃതം

വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്.

Published

on

പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.

ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.

Continue Reading

india

സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് യു.പിയിലെ സ്‌കൂള്‍

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളല്‍ സിഖ് വിദ്യാര്‍ഥികളോട് തലപ്പാവും കൃപാണും ധരിക്കരുതെന്ന് ആവശ്യപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് പ്രമുഖ സിഖ് മത നേതൃത്വമായ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്.ജി.പി.സി). രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ അജ്ഞാതര്‍ സിഖ് പുരോഹിതനെ മര്‍ദിക്കുകയും മുടി മുറിക്കുകയും ചെയ്ത സംഭവത്തെയും സിഖുകാരുടെ പരമോന്നത മതസംഘടന അപലപിച്ചു.

വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ബറേലിയിലെ സിഖ് സമുദായാംഗങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഉത്തരവിനെതിരെ പ്രതിഷേധിച്ചിരുന്നു. ഉത്തരവ് പാലിക്കാത്തതിനാല്‍ കുട്ടികളോട് സ്‌കൂളിലേക്ക് പ്രവേശിക്കരുതെന്ന് പറഞ്ഞതായും അവര്‍ ആരോപിച്ചു.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.