Connect with us

main stories

പുണ്യരാവില്‍ സുകൃതം തേടി ജനലക്ഷങ്ങള്‍

ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര്‍ പ്രബലമായി പ്രതീക്ഷിക്കുന്ന റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ഇരുഹറമുകളിലേക്കും പുണ്യം നുകരാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍.

Published

on

ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര്‍ പ്രബലമായി പ്രതീക്ഷിക്കുന്ന റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ഇരുഹറമുകളിലേക്കും പുണ്യം നുകരാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. പുണ്യ ഗേഹത്തിന്റെ ചാരത്ത് നിന്നവര്‍ നെഞ്ചുരുകി ലോകരക്ഷിതാവിന്റെ മുന്നില്‍ ആത്മസമര്‍പ്പണം നടത്തി. പരീക്ഷണങ്ങള്‍ക്ക് മധ്യത്തില്‍ വെന്തുരുകുന്ന മുസ്‌ലിംലോകത്തിന്റെ ഹൃദയ താളങ്ങള്‍ വിശുദ്ധ രാവില്‍ ഇരുഹറമുകളിലും പ്രതിധ്വനിച്ചു. കണ്ണുനീര്‍ വാര്‍ത്ത ജനലക്ഷങ്ങള്‍ പാപമോചനത്തോടൊപ്പം ഇരുലോക സംരക്ഷണവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള വിശ്വാസ ദാര്‍ഢ്യതയും തേടി.

മക്കയിലെ മസ്ജിദുല്‍ ഹറമും മദീനയിലെ മസ്ജിദുന്നബവിയും രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നിറഞ്ഞു കവിഞ്ഞു. ഇരുഹറമുകളുടെയും പരിസരങ്ങള്‍ ഉള്‍പ്പടെ ജനനിബിഢമായി. തുടര്‍ന്ന് അടുത്തുള്ള മറ്റു മസ്ജിദുകളിലേക്ക് വിശ്വാസികളെ വഴി തിരിച്ചു വിടേണ്ടി വന്നു. സര്‍വ്വതും സൃഷ്ടാവിലര്‍പ്പിച്ച് ജീവിതത്തിലെ വീഴ്ചകള്‍ ഏറ്റുപറഞ്ഞു വിധി നിര്‍ണ്ണയ രാവില്‍ പാപമോചനം തേടിയുള്ള വിശ്വാസികളുടെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് നന്നേ പാടുപെടേണ്ടി വന്നു. ഉംറ കര്‍മ്മത്തിനെത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആപുകള്‍ വഴി സമയക്രമീകരണം നല്‍കിയെങ്കിലും തറാവീഹ്, ഖിയാമുല്‍ ലൈല്‍ നിസ്‌കാരങ്ങള്‍ക്ക് വിശ്വാസികളുടെ പ്രവാഹമായിരുന്നു. മസ്ജിദുല്‍ ഹറമില്‍ മാത്രം ഇരുപത് ലക്ഷത്തോളം പേര്‍ പവിത്രമായ രാവിലെ പ്രാര്‍ത്ഥനക്ക് എത്തിയെന്നാണ് അനൗദ്യോഗിക കണക്ക്. പ്രവാചക നഗരിയിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.

ഇന്ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന തറാവീഹിന് ശേഷം തന്നെ നടക്കുമെന്ന് ഇരു ഹറം മേധാവി ശൈഖ് ഡോ. അബ്ദുല്‍റഹ്മാന്‍ സുദൈസ് അറിയിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ പ്രാര്‍ത്ഥന കഴിഞ്ഞ രണ്ട് വര്‍ഷമായി ഖിയാമുല്‍ ലൈല്‍ നിസ്‌കാരത്തോടൊപ്പമായിരുന്നു. അതോടൊപ്പം ഇരു ഹറമുകളിലും ഈദ് നിസ്‌കാരത്തിന് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സഊദിയില്‍ ശനിയാഴ്ച്ച മാസപ്പിറവി നിരീക്ഷിക്കാന്‍ സഊദി സുപ്രിം കൗണ്‍സില്‍ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
Click to comment

Leave a Reply

Your email address will not be published.

main stories

മങ്കിപോക്‌സ് ആഗോള പകര്‍ച്ചവ്യാധി: ഡബ്ല്യു.എച്ച്.ഒ

മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ).

Published

on

ജനീവ: മങ്കിപോക്‌സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). അന്താരാഷ്ട്രതലത്തില്‍ പൊതുജന ആശങ്കയായി രോഗം വളര്‍ന്നിരിക്കുകയാണെന്ന് സംഘടനയുടെ അടിയന്തര യോഗത്തിന് ശേഷം ഡബ്ല്യു.എച്ച്.ഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ലോകത്ത് ഇതുവരെ 72 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതുവരെ മങ്കിപോക്‌സ് സ്ഥിരീകരിച്ചതില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലാണെന്ന് സംഘടന പറഞ്ഞു. 2020 ജനുവരി 30ന് കോവിഡിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുമ്പോള്‍ ചൈനക്ക് പുറത്ത് 82 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വ്യാപനത്തിന്റെ വേഗതയും തോതും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടിയന്തര പ്രാധാന്യവും കണക്കിലെടുത്താണ് ഒരു രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

Continue Reading

india

ഇന്ത്യയില്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുക്കാതെ 4 കോടി ആളുകള്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ യോഗ്യരായ നാലു കോടി ആളുകള്‍ ഇതുവരെ ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍. ജൂലൈ 18 വരെ സര്‍ക്കാര്‍ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ 1,78,38,52,566 വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയില്‍ 98 ശതമാനം പേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 90 ശതമാനം പേര്‍ പൂര്‍ണമായി വാക്‌സിന്‍ എടുത്തിട്ടുണ്ടെന്നും കണക്കില്‍ പറയുന്നു.

Continue Reading

india

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍

ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Published

on

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ ബി.ജെ.പി നേതാവ് ഇന്ദു വര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇന്ദു വര്‍മയുടെ ചുവടുമാറ്റം. മുന്‍ ബി.ജെ.പി എം.എല്‍.എ രാകേഷ് വര്‍മയുടെ ഭാര്യയാണ് ഇന്ദു വര്‍മ. 20 വര്‍ഷത്തോളമായി ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ദു വര്‍മയുടെ കോണ്‍ഗ്രസ് പ്രവേശനം വരുന്ന ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് സഹായകരമായി മാറുമെന്ന് ഹിമാചല്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് ബി.ജെ.പിയുടെ ഹിമാചല്‍ പ്രദേശ് മുന്‍ പ്രസിഡന്റ് ഖിമി റാമും ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.