Connect with us

Culture

ന്യൂനപക്ഷ വകുപ്പ് ഡയറക്ടറെ മാറ്റാന്‍ നീക്കം; സി.പി.എം അധ്യാപക സംഘടനാ നേതാവിനായി ചരടുവലി

Published

on

തിരുവനന്തപുരം: വിവാദമായ നിയമനങ്ങള്‍ക്കും നിരവധി ക്രമക്കേടുകള്‍ക്കും പിന്നാലെ ന്യൂനപക്ഷ വകുപ്പ് വകുപ്പ് ഡയറക്ടറെ മാറ്റാനും നീക്കം. നിലവില്‍ വകുപ്പിന്റെ ചുമതലയുള്ള അലി അസ്ഗര്‍ പാഷ ഐ.എ.എസിനെ നീക്കി, പകരം സി.പി.എം അധ്യാപകസംഘടനാ നേതാവിനെ ഡയറക്ടറായി നിയമിക്കാനാണ് നീക്കം. ഏപ്രില്‍ 22 മുതല്‍ 50 ദിവസത്തെ ലീവില്‍ പോയ ഡയറക്ടര്‍ തിരിച്ചെത്തിയതോടെയാണ് അദ്ദേഹത്തെ നീക്കാന്‍ ശ്രമം ആരംഭിച്ചത്. മലപ്പുറം തിരൂര്‍ സ്വദേശിയും മന്ത്രി കെ.ടി ജലീലിന്റെ മുന്‍ പെഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന അധ്യാപക സംഘടനാ നേതാവിനെയാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വകുപ്പില്‍ നടത്തിയ അറുപതോളം അനധികൃത നിയമനങ്ങള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഡയറക്ടര്‍ സര്‍ക്കാരിനെ അതൃപ്തി അറിയിച്ചിരുന്നു. ക്രമക്കേടുകളുടെ പേരില്‍ ബലിയാടാകാനില്ലെന്നാണ് അദ്ദേഹം മന്ത്രിയെ അറിയിച്ചത്. നിയമവും ചട്ടങ്ങളും മറികടന്നുള്ള ഒരു നടപടിക്കും കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥനായാണ് അലി അസ്ഗര്‍ പാഷ അറിയപ്പെടുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ന്യൂനപക്ഷ വകുപ്പില്‍ നടന്ന ക്രമക്കേടുകള്‍ വകുപ്പ് ഡയറക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന് ക്ഷീണമുണ്ടാക്കി. ഈ സാഹചര്യത്തില്‍ വകുപ്പിന്റെ പ്രവര്‍ത്തനം സുതാര്യമാകണമെന്ന് ഡയറക്ടര്‍ നിലപാട് സ്വീകരിച്ചു.

എന്നാല്‍ ന്യൂനപക്ഷ വകുപ്പ് നിയന്ത്രിക്കുന്ന മന്ത്രിയുടെ പെഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ തീരുമാനങ്ങളാണ് ഇവിടെ നടപ്പിലാകുന്നത്. ഇതോടെ ഡയറക്ടര്‍ ചില നിര്‍ണായക വിഷയങ്ങളില്‍ മന്ത്രിയെ അതൃപ്തി അറിയിച്ചതായാണ് സൂചന. മാത്രമല്ല, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, മൈനോറിറ്റി കോച്ചിംഗ് സെന്ററുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും നിലച്ചു. വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ മുടങ്ങി. മദ്രസാ അധ്യാപകരുടെ ക്ഷേമനിധി, പലിശരഹിത വായ്പ, വിധവകളുടെ ഭവനപദ്ധതി തുടങ്ങിയ പദ്ധതികളില്‍ ഒരു രൂപപോലും ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇത്തരത്തില്‍ വകുപ്പില്‍ ഉടനീളം പദ്ധതി പരാജയവും ക്രമക്കേടുകളും പതിവായതിന് പിന്നാലെയാണ് മന്ത്രിയുടെ ഇഷ്ടക്കാരനായ ആളെ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തിരൂര്‍ സ്വദേശിയായ കോളജ് അധ്യാപകനെ ഡയറക്ടര്‍ ആക്കുന്നതിനോട് പാര്‍ട്ടിയില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.