Connect with us

Culture

സഹകരണസംഘങ്ങളിലെ അംഗത്വം റദ്ദാക്കല്‍; ബില്‍ പാസായി

Published

on

തിരുവനന്തപുരം: സഹകരണസംഘങ്ങളിലെ കമ്മിറ്റികളിലേക്കുള്ള സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്ന് അവകാശപ്പെടുന്ന 2017ലെ കേരള സഹകരണസംഘം ഭേദഗതി ബില്‍ നിയമസഭയില്‍ വോട്ടിനിട്ട് പാസാക്കി. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട 14 ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികളെ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണിത്.
1969ലെ കേരള സഹകരണസംഘം നിയമത്തിലെ ചില വ്യവസ്ഥകള്‍ നീതിയുക്തമായ തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതിയെന്ന് ബില്‍ അവതരിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. പുതിയ ഭേദഗതി പ്രകാരം, ഒരാള്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷം സംഘത്തിന്റെ സേവനം ഉപയോഗിക്കുന്നതില്‍ വീഴ്ച വരുത്തുകയോ സംഘത്തിലെ മുന്നു വാര്‍ഷിക ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ അയാളുടെ അംഗത്വം റദ്ദാക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതിനായി 69ലെ നിയമത്തിലെ 16 എ, 19 എ വ്യവസ്ഥകള്‍ ഒഴിവാക്കി. അതേസമയം, സംഘത്തിലെ അംഗത്തിന് തുടര്‍ച്ചയായ രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആകുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന വ്യവസ്ഥ നീക്കം ചെയ്താണ് ബില്‍ പാസാക്കിയത്. നിലവില്‍ തദ്ദേശീയ സ്ഥാപനങ്ങളിലേക്കോ നിയമസഭ തെരഞ്ഞെടുപ്പിലോ ഇല്ലാത്ത പുതിയ നിബന്ധന നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വ്യവസ്ഥ നീക്കാന്‍ തയാറായത്.
ജില്ലാ സഹകരണബാങ്കിന്റെ ഔദ്യോഗിക സ്ഥാനത്തുള്ള കമ്മിറ്റി നിലവിലില്ലാതിരുന്നാല്‍ റജിസ്ട്രാര്‍ക്ക് ഒരു പുതിയ കമ്മിറ്റിയേയോ ഒന്നോ അതിലധികമോ ഭരണാധിപരേയോ അവര്‍ സംഘത്തില്‍ അംഗമല്ലെങ്കില്‍ കൂടി നിയമിക്കാനുള്ള അധികാരവും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ സഹകരണബാങ്കുകളിലെ വോട്ടവകാശം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കും മാത്രമാക്കുന്ന ഭേദഗതിയും ബില്ലില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
32ാം വകുപ്പിലെ ഭേദഗതി പ്രകാരം ധനസഹായം സ്വീകരിക്കുന്നതിലെ വ്യവസ്ഥകളും ഇളവു വരുത്തിയിട്ടുണ്ട്. കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, കേരള സംസ്ഥാന സഹകരണനിക്ഷേപ ഗ്യാരണ്ടി നിധി ബോര്‍ഡ് നടപ്പാക്കുന്ന നിക്ഷേപ ഗ്യാരണ്ടി പദ്ധതി, കേരള കോ ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് ആന്‍ഡ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്ന റിസ്‌ക് ഫണ്ട് സ്‌കീം, നബാര്‍ഡ്, ദേശീയ സഹകരണവികസന കോര്‍പറേഷന്‍, സംസ്ഥാനത്തിന്റെയോ കേന്ദ്രസര്‍ക്കാറിന്റെയോ നിയന്ത്രണത്തില്‍ കീഴിലുള്ള മറ്റേതെങ്കിലും ധനകാര്യസ്ഥാപനം എന്നിവ നല്‍കുന്ന ധനസഹായവും ഈ സ്ഥാപനങ്ങള്‍ ഗ്യാരണ്ടി ചെയ്യുന്ന മറ്റേതെങ്കിലും ധനസഹായവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിപക്ഷത്ത് നിന്ന് പി. അബ്ദുല്‍ ഹമീദ്, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളി എന്നിവര്‍ വിയോജിപ്പ് രേഖപ്പെടുത്തി. ബില്ലിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി അലി കൊണ്ടുവന്ന ആറ് ഭേദഗതികളും അംഗീകരിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.