Connect with us

/home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 153
">
Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 153

Warning: Attempt to read property "cat_name" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 153

ബലിപെരുന്നാള്‍ ത്യാഗത്തിന്റെ അടിത്തറയില്‍

Published

on

 

ആഗോള മുസ്‌ലിംകള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്‍പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്‌നേഹി.
പത്‌നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന്‍ ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്‌ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്‌ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്‍. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്‌കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്‌കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ അല്ലാഹു കല്‍പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന്‍ പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്‍കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്‌ലിംകള്‍ ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്‌കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്‌കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.ആഗോള മുസ്‌ലിംകള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്‍പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്‌നേഹി.
പത്‌നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന്‍ ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്‌ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്‌ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്‍. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്‌കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്‌കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ അല്ലാഹു കല്‍പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന്‍ പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്‍കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്‌ലിംകള്‍ ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്‌കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്‌കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.


Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 493

Warning: Attempt to read property "cat_ID" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 493

/home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496
">
Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

Warning: Attempt to read property "cat_name" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

/home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496
">
Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

Warning: Attempt to read property "cat_name" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

/home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496
">
Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

Warning: Attempt to read property "cat_name" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending


Warning: compact(): Undefined variable $read in /home/forge/demo.chandrikadaily.com/public/wp-content/db.php on line 786

Warning: compact(): Undefined variable $write in /home/forge/demo.chandrikadaily.com/public/wp-content/db.php on line 786

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.