Connect with us

Video Stories

ബലിപെരുന്നാള്‍ ത്യാഗത്തിന്റെ അടിത്തറയില്‍

Published

on

 

ആഗോള മുസ്‌ലിംകള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്‍പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്‌നേഹി.
പത്‌നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന്‍ ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്‌ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്‌ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്‍. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്‌കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്‌കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ അല്ലാഹു കല്‍പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന്‍ പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്‍കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്‌ലിംകള്‍ ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്‌കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്‌കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.ആഗോള മുസ്‌ലിംകള്‍ ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത ദൃഷ്ടിയോടെ വീക്ഷിച്ചു തുടങ്ങിയ ഇബ്രാഹീം കാലത്തെ വെല്ലുന്ന ഒരു വിഗ്രഹഭഞ്ജകനായാണ് വളര്‍ന്നത്. അക്കാലത്തെ പൗരോഹിത്യം പോറ്റി വളര്‍ത്തുന്ന വിശ്വാസപരമായ അന്ധതയില്‍ നഷ്ടമാവുന്നത് മനുഷ്യനാണെന്ന് അദ്ദേഹം കണ്ടു.
മനുഷ്യത്വത്തെ അധമത്വത്തില്‍നിന്ന് വീണ്ടെടുക്കുന്നതെങ്ങനെയെന്ന് ഇബ്രാഹീം (അ) മനംനൊന്ത് ചിന്തിച്ചു. പക്ഷേ, പ്രവാചകത്വത്തിന്റെ ദിവ്യാനുഗ്രഹം സിദ്ധിച്ച ആ യുവാവിനെ മനസ്സിലാക്കാന്‍ സ്വാഭാവികമായും കാലഘട്ടത്തിന് കഴിഞ്ഞില്ല. അത്യന്തം തിക്തമായിരുന്നു ഫലം. സ്വന്തം പിതാവ് ഉള്‍പെടെയുള്ള പുരോഹിതവൃന്ദവും അവരുടെ കുടക്ക് കീഴില്‍ വാഴുന്ന അധികാര മേധാവിത്വവും ഒത്തുചേര്‍ന്നു ഇബ്രാഹീമിനെ കല്ലെറിഞ്ഞു, ഊരുവിലക്കി. പീഡനത്തിന്റെ അഗ്നികുണ്ഠത്തിലേക്ക് എടുത്തെറിഞ്ഞു. എന്നാല്‍ എല്ലാ അഗ്നിപരീക്ഷണങ്ങളെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിച്ചുവെങ്കിലും ഇറാഖില്‍നിന്ന് പലായനം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. വീടും നാടും വിട്ടു. പുതിയ സന്ദേശത്തിന്റെ ആവേശവുമായി മരുഭൂമികള്‍ താണ്ടി; ഒറ്റക്ക്.
ഇബ്രാഹീമിന് നെടുനാളത്തെ പ്രാര്‍ത്ഥനയുടെ ഫലമായി ജീവിതത്തിന്റെ സായാഹ്നത്തില്‍ ലഭിച്ച മകനായിരുന്നു ഇസ്മാഈല്‍ (അ). മരുഭൂമിയുടെ പൊള്ളുന്ന ഏകാന്തതയില്‍ ഇസ്മാഈലിന്റെ സാന്നിധ്യം കുളിര്‍തെന്നലായി ആ വയോധികന് അനുഭവപ്പെട്ടു. അപ്പോഴാണ് ദൈവ കല്‍പനയുണ്ടായത്: പ്രിയപുത്രനെയും അവന്റെ മാതാവ് ഹാജറയെയും മക്കയില്‍ താമസിപ്പിക്കണം. മക്ക! വളരെ അകലെ വിജനമായ മരുഭൂമിയുടെ ഒരു ഭാഗം. സാര്‍ത്ഥവാഹക സംഘങ്ങളുടെ അപൂര്‍വമായ കാലൊച്ച കാതോര്‍ത്ത് മയങ്ങുന്ന സൈകത തടം. ഒരു നിമിഷം, ഇബ്രാഹീമിലെ പിതാവ് ഞെട്ടി. ഓമനയെ മാറത്തടക്കിപ്പിടിച്ചു തേങ്ങി. പക്ഷേ, സാധാരണ മനുഷ്യനായിരുന്നില്ല ഇബ്രാഹീം (അ). ആശയധീരനായ അദ്ദേഹം മകനില്‍ ദര്‍ശിച്ചത് വാര്‍ധക്യത്തിന്റെ തുണയല്ല. ആശയസ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു. ഇസ്മാഈലിനെയും മാതാവിനെയും ഇബ്രാഹീം മക്കയിലാക്കി. ലോകത്തിന് സമാധാനം ലഭിക്കാന്‍ സ്വയം ദുഃഖം ഏറ്റുവാങ്ങുകയായിരുന്നു ആ മനുഷ്യസ്‌നേഹി.
പത്‌നി ഹാജറ ചുറ്റും കണ്ണോടിച്ചു. ചുടുകാറ്റുയര്‍ത്തുന്ന അനന്തമായ മണല്‍ പരപ്പ്. അലിവില്ലാതെ മുഖം കറുപ്പിച്ചുനില്‍ക്കുന്ന കരിമ്പാറക്കുന്നുകള്‍. ചെകുത്താന്റെ ചൂളംവിളിയെ ഓര്‍മ്മിപ്പിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം. ദാഹവിവശനായി കൈകാലിട്ടടിച്ചു കരയുന്ന ഇസ്മാഈലിനെ ഹാജറ ദയനീയമായി നോക്കി. അവന്റെ തേങ്ങല്‍ ശൂന്യതയുടെ ചുമരുകളില്‍ തട്ടി പ്രതിധ്വനിച്ചു. ഭര്‍ത്താവിന്റെ അസാന്നിധ്യത്തെക്കുറിച്ചുള്ള ബോധം ഹാജറയെ പരിഭ്രാന്തയാക്കി. മൂകസാക്ഷികളെപോലെ ഇരുവശങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന കുന്നുകളായ സഫായിലേക്കും മര്‍വായിലേക്കും അവര്‍ മാറിമാറി കണ്ണയച്ചു. കുഞ്ഞിന്റെ രോദനം അസഹനീയമായി തുടര്‍ന്നു. ഉന്മാദിനിയെപ്പോലെ ഹാജറ എഴുന്നേറ്റ് ഓടി എങ്ങോട്ടെന്നില്ലാതെ. മാതൃഹൃദയത്തിന്റെ വേദന മരുഭൂമിയുടെ മാറു പിളര്‍ന്നു. പെട്ടെന്നു ദൈവ കാരുണ്യം ഉറവയായി പൊട്ടിയൊഴുകി. തിളച്ചുയരുന്ന നീരുറവ നോക്കി അത്ഭുതത്തോടെ, പ്രാര്‍ത്ഥനയോടെ ശാന്തചിത്തയായ ഹാജറ ബീവി അടക്കം പറഞ്ഞു: ‘സം സം’. ആ മന്ത്രം യുഗങ്ങള്‍ക്കിപ്പുറം കാറ്റിന്റെ ചിറ്റോളങ്ങളില്‍ ഇന്നും ലോകത്തിന്റെ കാതുകളില്‍ വന്നുമുട്ടുന്നു. കേള്‍ക്കുന്നവര്‍ അതിന്റെ നേരെ മോഹവിഭ്രാന്തിയിലെന്നപോലെ കുതിക്കാന്‍ വെമ്പുന്നു.
മകന്‍ ഇസ്മാഈലിനെ മരുഭൂമിയില്‍ കൊണ്ടുവിട്ടത് ഇബ്രാഹീമിന്റെ ആദ്യത്തെ ത്യാഗമായിരുന്നു. ഇസ്മാഈല്‍ വളര്‍ന്നു. ആ വളര്‍ച്ച കാണാന്‍ ഇബ്രാഹീം ഇടക്കൊക്കെ പാഞ്ഞെത്തി. പിതാവിന്റെ മനസ്സില്‍ പുതിയ പ്രതീക്ഷകള്‍ പുഷ്പിച്ചു. മക്കയില്‍ ജനവാസം വര്‍ധിച്ചു തുടങ്ങി. സഫാ-മര്‍വാ കുന്നുകള്‍ക്ക് ചുറ്റും ഒട്ടകങ്ങള്‍ മേഞ്ഞുനടന്നു. പുതിയൊരു സംസ്‌ക്കാരത്തിന്റെ നാമ്പുകള്‍ തലപൊക്കുകയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണമില്ലാത്ത ത്യാഗത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ സംസ്‌ക്കാരം. മനുഷ്യന്റെ ഏറ്റവും വലിയ സ്വാര്‍ത്ഥമാണ് പുത്രന്‍. ആ മഹത്തായ സ്വാര്‍ത്ഥം ദിവ്യമായ ലക്ഷ്യത്തിനുവേണ്ടി ത്യജിക്കാന്‍ തയാറായിക്കൊണ്ടാണ് ഇബ്രാഹീം മാനുഷിക സംസ്‌കാരത്തെ പുതിയ അടിത്തറയില്‍ പുനഃപ്രതിഷ്ഠിച്ചത്.
സ്വാര്‍ത്ഥ ത്യാഗമാണ് സംസ്‌കാരത്തിന്റെ കാതല്‍ എന്ന് പഠിപ്പിക്കുകയായിരുന്നു ആ മഹാനുഭാവന്‍. ഇബ്രാഹീമിനെ നഗ്നദൃഷ്ടികള്‍ക്കുകൂടി മനസ്സിലാവണം. ദൈവഹിതം അതായിരുന്നു. അതിനായി ഇബ്രാഹീം ഒരിക്കല്‍കൂടി പരീക്ഷിക്കപ്പെട്ടു. പുത്രന്‍ ഇസ്മാഈലിനെ ബലി നല്‍കാന്‍ അല്ലാഹു കല്‍പിച്ചു. മാനുഷികമായ ദുഃഖത്തിന്റെ മുഖം മറച്ചുപിടിച്ചു അദ്ദേഹം മകനെ കാര്യം ധരിപ്പിച്ചു. പിതാവിന്റെ പ്രീതി സ്വന്തം പ്രീതിയായി കണ്ട മകന്‍ പിതാവിനെ ആശ്വസിപ്പിച്ചു, ധൈര്യപ്പെടുത്തി. പിതാവും മകനും ബലിയിടത്തേക്ക് മന്ദംമന്ദം നടന്നു. ലോകം വീര്‍പ്പടക്കിനിന്നു. മനുഷ്യരോ ഇവര്‍? ആകാശവും ഭൂമിയും അമ്പരന്നു. ആത്മാര്‍പ്പണം അതിശയകരമല്ല. പുത്രബലിയോ? അചിന്ത്യം!
വിശ്വാസത്തിന്റെ കരുത്ത് തെളിയിക്കുകയായിരുന്നു ഇബ്രാഹീം. ആ പരീക്ഷണത്തില്‍ വിജയശ്രീലാളിതനായ ഇബ്രാഹീമിന് പുത്രനെ ബലി നല്‍കേണ്ടി വന്നില്ല. ആകാശം കനിഞ്ഞു. പുത്രനു പകരം ഒരാടിനെ ബലി നല്‍കി. ഇബ്രാഹീം (അ) ദരിദ്രരെ ഊട്ടി.
അര്‍പ്പണത്തിന്റെ പരമാവസ്ഥ ദരിദ്ര സേവയാണെന്നുകൂടി ഇബ്രാഹീം പഠിപ്പിച്ചു. ഒപ്പം ദൈവ പ്രീതിക്കുവേണ്ടി നരബലി നടത്തണമെന്ന വിശ്വാസത്തെ തിരുത്തുകയും ചെയ്തു. നരബലി ശാശ്വതമായി നിരോധിക്കപ്പെട്ടു. ബലിപെരുന്നാള്‍ കൊണ്ടാടുന്ന ദുല്‍ഹജ്ജ് മാസം പത്താം തിയ്യതി മുസ്‌ലിംകള്‍ ലോക വ്യാപകമായി നടത്തുന്ന മൃഗബലിയുടെ ആന്തരാര്‍ത്ഥവും സന്ദേശവും ഇതാണ്.
തന്റെ സന്തതികളുടെ മാനസികൈക്യം ഇബ്രാഹീമിന്റെ അഭിലാഷമായിരുന്നു. ഈജിപ്ഷ്യന്‍ സംസ്‌കാരത്തിന്റെ സന്തതിയായ മാതാവ് ഹാജറിന്റെയും മെസപ്പൊട്ടോമിയന്‍ സംസ്‌ക്കാരത്തിന്റെ സന്താനമായ പിതാവിന്റെയും പുത്രനായ ഇസ്മാഈല്‍ ലോക സംസ്‌കാരത്തിന്റെ പ്രതീകമാണ്. ഇസ്മാഈലിനെ പുരാതന പുണ്യഗേഹമായ കഅ്ബയുടെ നാടായ മക്കയില്‍ കുടിയിരുത്തിയതുതന്നെ സോദ്ദേശകമായിരുന്നു. സാംസ്‌കാരികമായ ഐക്യത്തിന് ഏറ്റവും ഫലപ്രദമായ ഉപാധിയായിരുന്നു മക്കയിലെ ദേവാലയമായ കഅ്ബ. കഅ്ബ പണിതുകഴിഞ്ഞശേഷം ലോകത്തെ മുഴുവന്‍ തീര്‍ത്ഥാടനത്തിനായി ഇബ്രാഹിം (അ) ഉറക്കെ വിളിച്ചു. ദിഗന്തങ്ങളില്‍ മുഴങ്ങിയ ആ വിളി ഓരോ തലമുറയും കേട്ടുകൊണ്ടിരിക്കുന്നു. ഉച്ചനീചത്വ ചിന്തയില്ലാതെ ലളിത വേഷധാരികളായി ‘നാഥാ ഉത്തരവ്’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് കഅ്ബയിലേക്ക് അവര്‍ പ്രവഹിക്കുന്നു. ആ വിളിയുടെ ഒരിക്കലും നിലക്കാത്ത പ്രതിധ്വനി അത്ഭുതാവഹം തന്നെ. ഹജ്ജിലെ ഓരോ ചടങ്ങും ഇബ്രാഹീമിനെയും ഇസ്മാഈലിനെയും ഹാജറയെയും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ആ പവിത്ര പാദസ്പര്‍ശങ്ങളുടെ സ്മരണയില്‍ മക്കയിലെ മണല്‍ത്തരികള്‍ ഇന്നും പുളകംകൊള്ളുന്നു. മക്കാപുണ്യഭൂമിയില്‍ ബലിപെരുന്നാള്‍ സുദിനത്തില്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ ഒന്നിച്ചുകൂടുന്നു. ദേശം, ഭാഷ, വേഷം, സമ്പത്ത് തുടങ്ങി ഒന്നിന്റെയും വ്യത്യാസമില്ലാതെ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വന്നുചേരുന്ന വിശ്വാസികളുടെ ലോക മേളയാണ് ഹജ്ജ്.
ഈ ലോക മേളയുടെ കൊച്ചുകൊച്ചു പതിപ്പുകളാണ് ബലിപെരുന്നാളിന് ലോകത്തിന്റെ നാനാ ഭാഗത്തുള്ള പള്ളികളിലും ഈദ് ഗാഹുകളിലും ഒത്തുകൂടുന്ന സദസ്സ്. തക്ബീര്‍ ധ്വനികളിലൂടെ അവര്‍ സാര്‍വലൗകിക സാഹോദര്യത്തിന്റെ മന്ത്രം ഉരുവിടുന്നു. ഇബ്രാഹീമിന്റെ പുത്രബലിയെ അനുസ്മരിച്ച് നടത്തുന്ന മൃഗബലിയിലൂടെ സംസ്‌കാര സംരക്ഷണത്തിനുവേണ്ടിയുള്ള ത്യാഗബുദ്ധി വിളംബരം ചെയ്യുന്നു. അല്ലാഹു അക്ബര്‍…. വലില്ലാഹില്‍ ഹംദ്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.