Connect with us

Culture

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കാനുള്ള നീക്കം; സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്ന് ഉമ്മന്‍ചാണ്ടി

Published

on

വേങ്ങര: ഇന്ത്യന്‍ ഹജ്ജ് നയ രൂപീകരണത്തിനായി നിയോഗിച്ച ഉന്നതതല റിവ്യൂ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വേങ്ങര യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഇന്ന് ഹാജിമാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ പരിമിതപ്പെടുത്തുന്നതും ഏറെ അസൗകര്യം ഉണ്ടാക്കുന്നതുമാണ്. അത് അടുത്ത ഹജ്ജ് മുതല്‍ നടപ്പിലാക്കുമെന്ന തീരുമാനം തിരുത്തി പുന:പരിശോധന നടത്തണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്. റിപ്പോര്‍ട്ടില്‍ ഫലപ്രദമായ നിര്‍ദേശങ്ങളൊന്നുമില്ല.

എംബാര്‍ക്കേഷന്‍ സ്റ്റേഷനുകളുടെ എണ്ണം 21-ല്‍ നിന്ന് ഒന്‍പതായി ചുരുക്കണമെന്നത് അംഗീകരിക്കാനാവില്ല. ഇത് ഹജ്ജ് തീര്‍ഥാടകര്‍ക്ക് വളരെയേറെ ദോഷം ചെയ്യും. പല സംസ്ഥാനത്ത് നിന്നും ഹജ്ജ് സര്‍വ്വീസ് ഇല്ലാതാകും. ഇത് രണ്ടും മൂന്നും സംസ്ഥാനങ്ങള്‍ക്ക് ഒരു വിമാനത്താവളമെന്ന നിലയിലേക്ക് മാറും. മറ്റു യാത്ര സൗകര്യമെന്ന നിലക്ക് കപ്പല്‍ മുഖേന ഹജ്ജിന് പോകുന്നതിന്റെ സാധ്യത പഠിക്കണമെന്ന് മാത്രമേ ശുപാര്‍ശയിലുള്ളൂ. അതിന്റെ പഠനം പോലും തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇപ്പോഴുള്ള എംബാര്‍ക്കേഷന്‍ അതേ പടി നിലനിര്‍ത്തുകയോ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലത്തേക്ക് വര്‍ധിപ്പിക്കുകയോ ചെയ്യണം. കപ്പല്‍ വഴിയുള്ള ഹജ്ജ് യാത്ര അത്ര സ്വീകാര്യമല്ല.

അത് പോലെ തന്നെ സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവരുടെയും സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെയും ക്വാട്ട 70:30 എന്ന അനുപാതത്തിലാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇത് വരെ സര്‍ക്കാര്‍ ക്വാട്ടയില്‍ 75 ഉം, ഹജ്ജ് ഗ്രൂപ്പുകള്‍ 25 എന്നതായിരുന്നു. എന്നാല്‍ ശുപാര്‍ശ നടപ്പാക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍ അഞ്ച് ശതമാനം കുറവുവരുകയും സ്വകാര്യ ഗ്രൂപ്പുകാര്‍ക്ക് അഞ്ച് ശതമാനം അധികം ലഭിക്കുകയും ചെയ്യും. ഇത് സ്വകാര്യ മേഖലയെ സഹായിക്കാനാണ്. ഇത് സാധാരണക്കാരുടെ അവസരങ്ങള്‍ ഇല്ലാതാക്കും.
70 വയസ്സിന് മുകളിലുള്ളവര്‍ക്കും നാലാം തവണക്കാര്‍ക്കും നറുക്കില്ലാതെ പോകാന്‍ കഴിയുന്ന സംവിധാനം എടുത്തുകളയണമെന്നാണ് പറയുന്നത്. ദീര്‍ഘകാലം അപേക്ഷിച്ചിട്ടും കിട്ടാതിരുന്ന അപേക്ഷകര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യമാണ് ഇതോടെ ഇല്ലാതാകുന്നത്. ഇത് അത്തരക്കാരോട് ചെയ്യുന്ന അനീതിയാണ്.

കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മുസ്‌ലിം ജനസംഖ്യ നോക്കാതെ അപേക്ഷകരുടെ എണ്ണം നോക്കി ക്വാട്ട നിശ്ചയിക്കണമെന്നത് ഇത്തവണയും പരിഗണിച്ചിട്ടില്ല. ഹജ്ജ് യാത്രക്കാര്‍ക്ക് നല്‍കുന്ന സബ്‌സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. പ്രത്യേക സാഹചര്യത്തിലാണ് ഹജ്ജ് യാത്രക്കാര്‍ക്ക് സബ്‌സിഡി നല്‍കാന്‍ തീരുമാനിച്ചത്. അത് ഇപ്പോഴും നില നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രം സുപ്രീം കോടതിയെ സമീപിക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, ബെന്നിബെഹ്‌നാന്‍ എം.എല്‍.എ, പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ഡി.സി.സി മുന്‍ പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി എന്നിവരും പത്രസമ്മേളനത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.