Connect with us

Culture

സഊദി പിടികൂടിയ ഖത്തരി പൗരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യം

Published

on

ദോഹ: യമനിലേക്കുള്ള യാത്രയ്ക്കിടെ സഊദി സൈന്യം പിടികൂടിയ ഖത്തരി പൗരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഖത്തര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ആവശ്യപ്പെട്ടു. യമനിലെ ബന്ധുക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ പുറപ്പെട്ട ഖത്തരി പൗരന്‍ മുഹ്‌സിന്‍ സാലേഹ് സൗദൂന്‍ അല്‍കാര്‍ബിയെയാണ് സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അകാരണമായി അറസ്റ്റ് ചെയ്തത്.

യമന്‍- ഒമാന്‍ അതിര്‍ത്തിയില്‍വെച്ച് ഏപ്രില്‍ 21നാണ് ഇദ്ദേഹത്തെ പിടികൂടിയത്. എന്താണ് കാരണമെന്ന് വ്യക്തമാക്കാന്‍ സഊദി തയാറായിട്ടില്ല. ഖത്തരി പൗരനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്‍എച്ച്ആര്‍സി കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എല്ലാ രാജ്യാന്തര മനുഷ്യാവകാശ സംഘടനകളും പ്രസ്ഥാനങ്ങളും ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയും ഖത്തരി പൗരന്റെ മോചനം വേഗത്തില്‍സാധ്യമാക്കാന്‍ നടപടികളെടുക്കുകയും വേണമെന്നും എന്‍എച്ച്ആര്‍സി ആവശ്യപ്പെട്ടു.

ഉപരോധ രാജ്യങ്ങള്‍ ഖത്തറിനെതിരെയും ഖത്തരി പൗരന്‍മാര്‍ക്കെതിരെയും ഒരു പരമ്പരയായി സ്വീകരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തുടര്‍ച്ചയാണിത്. എല്ലാ രാജ്യാന്തര മനുഷ്യാവകാശ കണ്‍വന്‍ഷനുകളുടെയും നിര്‍ദേശങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ് ഈ രാജ്യങ്ങള്‍ നടത്തുന്നത്. ഒമാനുമായി യമന്‍ അതിര്‍ത്തി പങ്കിടുന്ന ഷഹ്ന്‍ അതിര്‍ത്തിയില്‍വെച്ചാണ് 21ന് ഖത്തരി പൗരനെ പിടികൂടിയത്. അതിനുശേഷം അദ്ദേഹത്തിന് തന്റെ കുടുംബവുമായോ അഭിഭാഷകനുമായോ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ബന്ധപ്പെടാന്‍ സഉദി സഖ്യം അനുവദിക്കുന്നില്ല. അദ്ദേഹത്തെ എവിടെയാണ് തടങ്കലില്‍വെച്ചിരിക്കുന്നതെന്നോ എന്തൊക്കെയാണ് കുറ്റങ്ങളെന്നോ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കുടുംബത്തിന് ഒരറിവുമില്ല. പീഡിപ്പിക്കപ്പെടാനോ മോശമായി പെരുമാറാനോ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ഖത്തരി പൗരനെ മോചിപ്പിക്കാനും പ്രശ്‌നത്തില്‍ ഇടപെടാനും രാജ്യാന്തര സംഘടനകള്‍ തയാറാകണം. അദ്ദേഹത്തിന്റെ നിയമപരമായ അവസ്ഥയെന്താണെന്ന് വ്യക്തമാക്കാന്‍ സഊദിയോട് രാജ്യാന്തര സംഘടനകള്‍ ആവശ്യപ്പെടണം. വളരെപെട്ടന്നുതന്നെ അദ്ദേഹത്തെ കുടുംബവുമായും അഭിഭാഷകനുമായും ബന്ധപ്പെടാന്‍ അവസരമുണ്ടാകണം. പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കില്‍ ആരോഗ്യസഹായം ലഭ്യമാക്കണം.മോചനം വേഗത്തിലാക്കണം. ഖത്തരി പൗരന്റെ സുരക്ഷയുടെ പൂര്‍ണ ഉത്തരവാദിത്വം സഊദി അതോറിറ്റികള്‍ക്കാണെന്നും എന്‍എച്ച്ആര്‍സി വ്യക്തമാക്കി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.