Connect with us

Culture

രഹസ്യനിക്ഷേപം: കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത് വിട്ട് പാനമ രേഖകള്‍

Published

on

ന്യൂഡല്‍ഹി: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത രഹസ്യനിക്ഷേപത്തിന്റെ പുതിയ വിവരങ്ങളുമായി പാനമ രേഖകള്‍ വീണ്ടും പുറത്ത്. 12 ലക്ഷത്തോളം പാനമ രേഖകള്‍ കൂടിയാണ് പുറത്തുവന്നത്. ഇതില്‍ 12,000 പേപ്പറുകള്‍ ഇന്ത്യക്കാരുടെ കള്ളനിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളാണ്. 2016 നടന്ന വെളിപ്പെടുത്തലുകളില്‍ ഉള്‍പ്പെടാത്ത നിരവധി ഇന്ത്യക്കാരുടെ പേരുകള്‍ ഇത്തവണത്തെ രേഖകളിലുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ ആദായനികുതി വകുപ്പും റിസര്‍വ് ബാങ്കും ഉള്‍പ്പെടുന്ന മള്‍ട്ടി ഏജന്‍സി ഗ്രൂപ്പ് പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
പാനമയിലെ നിയമകാര്യ സ്ഥാപനമായ മൊസാക് ഫൊന്‍സേകയാണ് കള്ളപ്പണ നിക്ഷേപത്തിനായി വിദേശ കമ്പനികള്‍ സ്ഥാപിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രഹസ്യ നിക്ഷേപകരെ സഹായിച്ചത്. 2016 ഏപ്രില്‍ നാലിനാണ് ആദ്യ പാനമ രേഖകള്‍ പുറത്തുവന്നത്.

ദ പാനമ പേപ്പേഴ്‌സ്: ദ ആഫ്ടര്‍മാത് എന്ന പേരിലെ പുതിയ രേഖകളില്‍ പരാമര്‍ശിക്കുന്ന ഇന്ത്യയിലെ പ്രമുഖരുടെ പേരുകള്‍:
-സുനില്‍ മിത്തലിന്റെ മകനും ഹൈക് മെസെഞ്ചര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കവിന്‍ ഭാരതി മിത്തല്‍
-പിവിഎസ് സിനിമാസ് ഉടമസ്ഥന്‍ അജയ് ബിജ്‌ലിയും കുടുംബാംഗങ്ങളും
-ഏഷ്യന്‍ പെയിന്റ്‌സ് സംരംഭകരിലൊരാളായ അശ്വിന്‍ ഡാനിയുടെ മകന്‍ ജലജ് അശ്വിന്‍ ഡാനി.

യുഎസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ ഐസിഐജെയുടേതാണ് പുതിയ വെളിപ്പെടുത്തല്‍. 2016ല്‍ രേഖകള്‍ ചോര്‍ന്നതിനു പിന്നാലെ ഫൊന്‍സേക വിവിധ കമ്പനികളുടെ യഥാര്‍ഥ ഉടമസ്ഥരെ കണ്ടെത്താനായി അയച്ച സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് മാധ്യമകൂട്ടായ്മ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. കമ്പനിവിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് മൊസാക് ഫൊന്‍സേക ഒട്ടേറെ വിദേശസ്ഥാപനങ്ങള്‍ക്ക് 2016 ല്‍ നോട്ടിസ് അയച്ചിരുന്നു. ഈ കത്തുകളില്‍ ചിലതില്‍ കമ്പനിയുടമകളുടെ പേരുകളുണ്ടായിരുന്നു.
ഉടമകളുടെ പേരുകള്‍ ഉടനടി അറിയിക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു മറ്റു കത്തുകള്‍.

90 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കമ്പനികളുടെ നടത്തിപ്പ് ഉത്തരവാദിത്തം ഒഴിയുമെന്നു മുന്നറിയിപ്പു നല്‍കിയായിരുന്നു രണ്ടാം വട്ട കത്തുകള്‍. അമിതാഭ് ബച്ചന്‍, സണ്‍ ഗ്രുപ്പ് വൈസ് ചെയര്‍പഴ്‌സന്‍ ശിവ് ഖേംക, ഡിഎല്‍എഫ് ഗ്രൂപ്പിലെ കെ.പി.സിങ്, രാഷ്ട്രീയനേതാവ് അനുരാഗ് കേജ്‌രിവാള്‍ തുടങ്ങിയവരുടെ പേരുകള്‍ ഈ കത്തുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. രഹസ്യരേഖകള്‍ ചോര്‍ന്നതോടെ മൊസാക് ഫൊന്‍സേക പിന്നീട് അടച്ചുപൂട്ടിയിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.