Connect with us

Sports

പാനമ മര്‍ദനത്തിലും ഇംഗ്ലണ്ടിന് ആപല്‍സൂചനകളുണ്ട്

Published

on

ഇംഗ്ലണ്ട് 6 പാനമ 1

 

പാനമക്കെതിരെ ഇംഗ്ലണ്ട് 61 വിജയം നേടിയതോടെ നാളെയാരംഭിക്കുന്ന ലോകകപ്പ് പ്രാഥമിക ഘട്ടത്തിലെ മൂന്നാം റൗണ്ട് പോരാട്ടത്തിന്റെ വീറുംവാശിയും ഒന്നുകൂടി ഉയര്‍ന്നിരിക്കുന്നു. ടുണീഷ്യ, പാനമ എന്നീ ദുര്‍ബലരെ മികച്ച തോതില്‍ കീഴടക്കിയ ഇംഗ്ലണ്ടും ബെല്‍ജിയവും തുല്യപോയിന്റുകളോടെ, തുല്യ ഗോള്‍വ്യത്യാസത്തോടെ ഗ്രൂപ്പ് എഫില്‍ ആദ്യരണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. അടുത്ത വ്യാഴാഴ്ച പരസ്പരം മത്സരിക്കുമ്പോഴാണ് ഇരുടീമുകള്‍ക്കും ലോകകപ്പ് തുടങ്ങുന്നതു തന്നെ.

ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തുകയും പാനമ ഹതാശരായി നില്‍ക്കുകയും ചെയ്ത വിരസമായൊരു കളിയായാണ് ഇന്നത്തെ മത്സരം എനിക്ക് അനുഭവപ്പെട്ടത്. എതിരാളികള്‍ ദുര്‍ബലരാണെന്ന് അറിയാമായിരുന്നിട്ടു കൂടി, സ്റ്റാര്‍ട്ടിങ് ഇലവനിലും ഫോര്‍മേഷനിലും കാര്യമായ മാറ്റം ഇംഗ്ലീഷ് കോച്ച് ഗാരി സൗത്ത്‌ഗേറ്റ് വരുത്താതിരുന്നതാണ് എനിക്ക് അത്ഭുതമായത്. ആദ്യമത്സരത്തില്‍ ടുണീഷ്യയുണ്ടാക്കിയ ബുദ്ധിമുട്ടുകളുടെ ഓര്‍മയും ബെല്‍ജിയത്തിനെതിരെ ആദ്യപകുതിയില്‍ പാനമ നടത്തിയ ചെറുത്തുനില്‍പ്പും സൗത്ത്‌ഗേറ്റിനെ കരുതലോടെയുള്ള നീക്കത്തിന് പ്രേരിപ്പിച്ചിരിക്കണം. അമേരിക്കയെ പിന്തള്ളി ലോകകപ്പിനെത്തിയ പാനമയാകട്ടെ, കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെ നിലനിര്‍ത്തി.

എല്ലാ മേഖലയിലും ഇംഗ്ലണ്ടിന് സര്‍വാധിപത്യമുണ്ടായിരുന്നെങ്കിലും, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് സ്‌കോറിങ് റെക്കോര്‍ഡായ ആറു ഗോള്‍ അടിച്ചിട്ടും ഓപണ്‍ പ്ലേയിലൂടെ ഗോളടിക്കാന്‍ അവര്‍ വിഷമിച്ചതാണ് എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരുകാര്യം. ജെസ്സി ലിങ്ഗാര്‍ഡ് ബോക്‌സിനു പുറത്തുനിന്ന് തൊടുത്തുവിട്ട് മഴവില്ലുപോലെ വലയിലേക്ക് വളഞ്ഞിറങ്ങിയ ആ ലോങ് റേഞ്ചര്‍ മാത്രമേ ആകര്‍ഷകമായിരുന്നുള്ളൂ. സ്‌റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഗോള്‍, ഹാരി കെയ്‌നിന്റെ രണ്ട് പെനാല്‍ട്ടി ഗോളുകള്‍, ഡിഫഌനിലൂടെ വലയില്‍ കയറിയ ഹാട്രിക് ഗോള്‍, ജോണ്‍സിന്റെ രണ്ടാം ഗോള്‍ എല്ലാം ഒരു വകയായിരുന്നു. ആദ്യ ഗോള്‍ വഴങ്ങിയതിന്റെ ഞെട്ടലില്‍ നിന്നുമാറി പാനമക്കാര്‍ മൈതാനമധ്യത്ത് കളി മെനഞ്ഞുവരുന്നതിനിടെ 22ാം മിനുട്ടില്‍ റഫറി ഇംഗ്ലണ്ടിന് അനുവദിച്ച പെനാല്‍ട്ടി ഒരു കടന്ന കയ്യായിരുന്നു. പാനമ ഡിഫന്ററുടേത് കുറ്റമറ്റ മാര്‍ക്കിങ് ആയിരുന്നു. അതിനിടയിലുണ്ടായ ശരീരസ്പര്‍ശം പരമാവധി മുതലെടുക്കാന്‍ ലിങ്ഗാര്‍ഡിന് കഴിഞ്ഞു. കോച്ചിങ് ക്ലാസുകളില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ റഫറിയെ സ്വാധീനിക്കാന്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ഏതായാലും ഹാരി കെയ്‌നിന് ടോപ് സ്‌കോററാവാനുള്ള വഴിയൊരുക്കി അത്. ഫെലിപ് ബലോയ് പാനമയുടെ ചരിത്രത്തിലെ ആദ്യ ഗോളടിച്ച് റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.

ചെറുപ്പക്കാരുടെ കൂട്ടമായിട്ടും ഇംഗ്ലണ്ട് കളിക്കാര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിയുടെ വേഗത കൂട്ടുന്നതും കുറക്കുന്നതും കാണാന്‍ കൗതുകമുണ്ട്. തുടക്കത്തിലേ ആധിപത്യമുണ്ടായിരുന്നതിനാല്‍ ഇന്നവര്‍ക്ക് ടെന്‍ഷനില്ലാതെ കളിക്കാന്‍ പറ്റി. പക്ഷേ, ശരാശരിക്കാരായ പ്രതിരോധത്തിനെ പോലും മറികടന്ന് ബോക്‌സില്‍ കളിക്കാന്‍ അവര്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. അതിന്റെ പ്രശ്‌നം അവര്‍ അനുഭവിക്കുക അടുത്ത മത്സരത്തിലായിരിക്കുമെന്ന് തോന്നുന്നു.

ഗ്രൂപ്പ് എഫില്‍ ഇന്നലെ നടന്ന ബെല്‍ജിയം ടുണീഷ്യ മത്സരത്തെപ്പറ്റി ഞാന്‍ എഴുതിയിരുന്നില്ല. ഏകപക്ഷീയമായ ആ കളി ലുകാകുവിന്റെയും ഹസാര്‍ഡിന്റെയും ഇരട്ട ഗോളുകള്‍ക്കൊപ്പം ഓര്‍ക്കപ്പെടുക റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴിലുള്ള ബെല്‍ജിയത്തിന്റെ ടീം വര്‍ക്കിന്റെ പേരില്‍ക്കൂടി ആയിരിക്കും. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ കളിക്കുന്ന മികച്ച താരങ്ങളെ മാര്‍ട്ടിന്‍സ് എത്ര മനോഹരമായാണ് ഒരുമിപ്പിക്കുന്നത് എന്ന് നോക്കുക. രണ്ടുദിവസം മുമ്പ് വായിച്ച അദ്ദേഹത്തിന്റെ ഒരു പ്രസ്താവന, ലുകാകുവിനെ ലോകകപ്പ് ടോപ് സ്‌കോററാക്കുകയല്ല തന്റെ ടീമിന്റെ ലക്ഷ്യം എന്നായിരുന്നു. ഇന്നലെ പെനാല്‍ട്ടിയിലൂടെ ഹസാര്‍ഡ് ആദ്യ ഗോള്‍ നേടിയപ്പോള്‍ ലുകാകുവിന്റെ ആഘോഷം ശ്രദ്ധിച്ചവര്‍ക്കറിയാം ഒരു ടീമെന്ന നിലയില്‍ അവര്‍ എത്രമാത്രം സെറ്റാണെന്ന്. മാത്രമല്ല, ഹാട്രിക്കിന്റെ വക്കില്‍ നില്‍ക്കെയാണ് ലുകാകുവിനെ 59ാം മിനുട്ടിലും ഹസാര്‍ഡിനെ 68ാം മിനുട്ടിലും കോച്ച് പിന്‍വലിച്ചത്. അതാ കളിക്കാരില്‍ എന്തെങ്കിലും നിരാശ ഉണ്ടാക്കിയതായി തോന്നിയതേയില്ല.

ഏതായാലും അവസാന റൗണ്ടില്‍ നിര്‍ണായകമായ നിരവധി മത്സരങ്ങളി പ്രാധാന്യമുള്ള ഇംഗ്ലണ്ട് ബെല്‍ജിയം കളി കൂടി ഉള്‍പ്പെടുകയാണ്. ബെല്‍ജിയം ജയിച്ചാലേ അവര്‍ക്ക് ഗ്രൂപ്പില്‍ ഒന്നാമതാവാനും അടുത്ത ഗ്രൂപ്പിലെ കരുത്തരില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ രക്ഷപ്പെടാനും കഴിയുകയുള്ളൂ. മാര്‍ട്ടിനസിനെ സംബന്ധിച്ചിടത്തോളം അതൊരു പ്രാക്ടീസ് മത്സരമോ പരീക്ഷണമോ ആകില്ലെന്നാണ് കരുതുന്നത്; എച്ച് ഗ്രൂപ്പില്‍ കൊളംബിയ ഒന്നാം സ്ഥാനക്കാരാവാന്‍ സാധ്യതയുണ്ടെങ്കില്‍.

പോര്‍ച്ചുഗല്‍ ഇറാന്‍, സ്‌പെയിന്‍ മൊറോക്കോ, ഡെന്‍മാര്‍ക്ക് ഫ്രാന്‍സ്, നൈജീരിയ അര്‍ജന്റീന, ഐസ്ലാന്റ് ക്രൊയേഷ്യ, മെക്‌സിക്കോ സ്വീഡന്‍, സെര്‍ബിയ ബ്രസീല്‍… അടുത്ത ഒരാഴ്ച ലോകകപ്പ് പൊടിപാറും

News

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

News

ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം; ജയിച്ചാല്‍ പരമ്പര

ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം.

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ആദ്യ ഏകദിനത്തില്‍ കേവലം നാല് റണ്‍സിന് ഭാഗ്യത്തിന് രക്ഷപ്പെട്ട ഇന്ത്യക്കിന്ന് രണ്ടാം ഏകദിനം. രാത്രി ഏഴിന് ആരംഭിക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാന്റെ സംഘത്തിന് പരമ്പര സ്വന്തമാക്കാം. പക്ഷേ ആദ്യ മല്‍സരത്തില്‍ തന്നെ വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ച സാഹചര്യത്തില്‍ ധവാന്റെ സംഘത്തിന് മുന്‍ കരുതല്‍ നന്നായി വേണ്ടി വരും. ആദ്യ മല്‍സരത്തില്‍ വന്‍ സ്‌ക്കോര്‍ ഉയര്‍ത്തിയിരുന്നു ഇന്ത്യ. നായകന്‍ ധവാന്‍ സ്വന്തമാക്കിയ 97 റണ്‍സ്, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, മൂന്നാമനായ ശ്രേയാംസ് അയ്യര്‍ എന്നിവരുടെ അര്‍ധ ശതകങ്ങള്‍ എന്നിവയെല്ലാം സഹായമായപ്പോള്‍ ഏഴ് വിക്കറ്റിന് 308 റണ്‍സ്.

പക്ഷേ മറുപടിയില്‍ വിന്‍ഡീസ് 305 ലെത്തി. ഓപ്പണര്‍ ഷായ് ഹോപ്പിനെ (7) മുഹമ്മദ് സിറാജ് പെട്ടെന്ന് പുറത്താക്കിയെങ്കിലും കൈല്‍ മേയേഴ്‌സ്, ഷംറോ ബ്രുക്‌സ് എന്നിവര്‍ തകര്‍ത്തടിച്ചു. അപാര ഫോമിലായിരുന്നു മേയേഴ്‌സ്. 10 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ ഗംഭീര ഇന്നിംഗ്‌സ്. ബ്രൂക്‌സാവട്ടെ കൂറ്റനടികള്‍ക്ക് നിന്നില്ല. പക്ഷേ ന്നായി പിന്തുണച്ചു. ഈ സഖ്യത്തെ ഷാര്‍ദുല്‍ ഠാക്കൂര്‍ പുറത്താക്കുമ്പോഴേക്കും നല്ല അടിത്തറ കിട്ടിയിരുന്നു ആതിഥേയര്‍ക്ക്. ബ്രൂക്‌സ് പുറത്തായ ശേഷമെത്തിയ ബ്രാന്‍ഡണ്‍ കിംഗും പൊരുതി നിന്നതോടെ ഇന്ത്യ വിറക്കാന്‍ തുടങ്ങി. ബൗളര്‍മാര്‍ തെറ്റുകള്‍ ആവര്‍ത്തിച്ചു. പന്തുകള്‍ അതിര്‍ത്തിയിലേക്ക് പായാന്‍ തുടങ്ങി. മേയേഴ്‌സിനെ സഞ്ജു സാംസണിന്റെ കരങ്ങളിലെത്തിച്ച് ഷാര്‍ദുല്‍ തന്നെയാണ് മല്‍സരത്തിലേക്ക് ടീമിനെ തിരികെ കൊണ്ടുവന്നത്. 189 റണ്‍സിലായിരുന്നു മേയേഴ്‌സിന്റെ മടക്കം. ഫോമിലുള്ള നായകന്‍ നിക്കോളാസ് പുരാനെ സിറാജ് രണ്ടാം വരവില്‍ മടക്കിയതോടെ ആവേശമായി. യൂസവേന്ദ്ര ചാഹല്‍ റോവ്മാന്‍ പവലിനെ (6) വേഗം മടക്കി. പക്ഷേ അപ്പോഴും വാലറ്റത്തില്‍ അഖില്‍ ഹുസൈന്‍ (32 നോട്ടൗട്ട്), റോമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ അവസാനം വരെ പൊരുതി.

Continue Reading

News

കളി കാര്യവട്ടത്ത്; മല്‍സരം സെപ്തംബര്‍ 28ന്

ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്.

Published

on

മുംബൈ: ഓസ്‌ട്രേലിയയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് മുന്‍നിര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലെ ഒരു മല്‍സരം തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും.

സെപ്തംബര്‍ 28 നാണ് അങ്കം. ലോകകപ്പിന് മുമ്പ് ഓസ്‌ട്രേലിയന്‍ ടി-20 സംഘം ഇന്ത്യയിലെത്തുന്നുണ്ട്. മൊഹാലി (സെപ്തംബര്‍ 20,) നാഗ്പ്പൂര്‍ (സെപ്തംബര്‍ 23), ഹൈദരാബാദ് (സെപ്തംബര്‍ 25) എന്നിവിടങ്ങളലായിരിക്കും ഈ മല്‍സരങ്ങള്‍. ഇതിന് ശേഷമായിരിക്കും ദക്ഷിണാഫ്രിക്ക വരുന്നത്. ആദ്യ മല്‍സരം തിരുവനന്തപുരത്തും രണ്ടാംമല്‍സരം ഗോഹട്ടിയിലും (ഒക്ടോബര്‍ 01), മൂന്നാം മല്‍സരം ഇന്‍ഡോറിലുമായിരിക്കും (ഒക്ടോബര്‍ 3). ഈ പരമ്പരക്ക് ശേഷം മൂന്ന് മല്‍സര ഏകദിന പരമ്പരയിലും ദക്ഷിണാഫ്രിക്ക കളിക്കും. റാഞ്ചി (ഒക്ടോബര്‍ 6), ലക്‌നൗ (ഒക്ടോബര്‍ 9), ഡല്‍ഹി (ഒക്ടോബര്‍ 3) എന്നിവിടങ്ങളിലാണ് ഈ മല്‍സരം. കോവിഡ് കാലത്ത് കളിക്കാന്‍ കഴിയാതിരുന്ന പരമ്പരയാണ് ക്രിക്കറ്റ് ബോര്‍ഡ് ഇപ്പോള്‍ റീ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

2019 ലാണ് അവസാനമായി തിരുവനന്തപുരത്ത് ഒരു രാജ്യാന്തര മല്‍സരം നടന്നത്. ഡിസംബര്‍ എട്ടിന് നടന്ന ആ മല്‍സരത്തില്‍ വിരാത് കോലിയുടെ ഇന്ത്യയെ വിന്‍ഡീസ് തറപറ്റിച്ചിരുന്നു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.