Connect with us

Culture

മനുഷ്യന് പശുവിനേക്കാള്‍ മാന്യത ഉറപ്പാക്കണമെന്ന് പാര്‍ലമെന്റില്‍ ഇ.ടി

Published

on

muhaന്യൂഡല്‍ഹി: മനുഷ്യവര്‍ഗത്തിന് പശുവിനെക്കാള്‍ അല്‍പ്പമെങ്കിലും മാന്യതയും സംരക്ഷണവും നല്‍കണമെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയുന്നതിനുള്ള ഭേദഗതി ബില്ലിന്റെ ചര്‍ച്ചാവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ദിവസവും പ്രഭാത പത്രങ്ങള്‍ പുറത്ത് വരുന്നത് കണ്ണുനീരിന്റേയും ചോരകളുടേയും ഒട്ടേറെ കഥകളുമായിട്ടാണ്. പട്ടികജാതി പട്ടികവര്‍ഗക്കാരും ന്യൂനപക്ഷങ്ങളും നിരന്തരമായ അക്രമങ്ങള്‍ക്ക് വിധേയമാവുന്നു.
വിദ്യാഭ്യാസ അവസരങ്ങള്‍ പട്ടിക വിഭാഗത്തിന് അന്യമാവുകയാണ്. പ്രാന്തവത്ക്കരിക്കപ്പെട്ടവരുടെ സംരക്ഷണത്തിന് നിയമ നിര്‍മ്മാണം, ഭരണകൂടത്തിന്റെ ശുഷ്‌ക്കാന്തി, പൊലീസ് തലത്തിലുള്ള പരിഷ്‌ക്കാര നടപടികള്‍, കോടതി തലത്തിലുള്ള പരിഷ്‌ക്കരണങ്ങള്‍ എന്നിവയെല്ലാം സമഗ്രമായി ചെയ്യണം. പട്ടിക വിഭാഗക്കാരുടെ സംരക്ഷണത്തിന് പാര്‍ലമെന്റ് പാസ്സാക്കിയ ഒരു നിയമം കോടതി സ്വന്തം ഇഷ്ടപ്രകാരം ഭേദഗതി ചെയ്യുന്നത് അപലപിക്കപ്പെടണം. ലക്ഷ്മണരേഖ ലംഘിക്കാന്‍ കോടതിയടക്കം ഒരു ഭരണഘടനാ സ്ഥാപനത്തിനും അവകാശമില്ല. ഈ ഭേദഗതി നിയമം പാസ്സാവുന്നത് ആരോഗ്യപരമായ നിയമനിര്‍മ്മാണ പ്രക്രിയയുടെ ദിശാ സൂചികയായിരിക്കും. ഈ നിയമം ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ പെടുത്താന്‍ നടപടികളെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
ആസ്സാമിലെ പൗരത്വ രജസ്റ്റര്‍ പ്രശ്‌നവും, നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി ബില്ലും കൂട്ടിച്ചേര്‍ത്തു വായിക്കേണ്ടതുണ്ടെന്നും രാജ്യത്തെ സങ്കീര്‍ണ്ണമാക്കുന്ന നീക്കങ്ങളാണ് ഗവണ്‍മെന്റ് നടത്തുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ഉപധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പാര്‍ലമെന്റില്‍ പറഞ്ഞു. ഗവണ്‍മെന്റ് ധനകാര്യ മാനേജ്‌മെന്റിനേക്കാള്‍ രാഷ്ട്രീയ മാനേജ്‌മെന്റിനാണ് പ്രാമുഖ്യം കൊടുക്കുന്നത്. ഈ പ്രവണത അപകടകരമാണ്.
ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ കടുത്ത ആക്രമണത്തിന് വിധേയമാകുന്നു. സര്‍ക്കാറിന്റെ അധര വ്യായാമം കൊണ്ട് കാര്യമില്ല, അക്രമങ്ങള്‍ക്ക് അറുതി വരുത്താന്‍ ശക്തവും വ്യക്തവുമായ നടപടികള്‍ എടുത്തേ പറ്റൂ. കാര്‍ഷിക മേഖല താങ്ങാന്‍ കഴിയാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു ഫലപ്രദമായ യാതൊരു നടപടിയും ഗവണ്‍മെന്റ് എടുക്കുന്നില്ല. പൊന്നാനി മണ്ഡലത്തിലെ കടലോര പ്രദേശങ്ങള്‍ കടലാക്രമണത്തിന്റെ പിടിയിലകപ്പെട്ടിക്കുന്നു. വീടുകളും കൃഷിയും ഒട്ടനവധി പേര്‍ക്ക് നഷ്ടമായി . വിദഗ്ദ്ധ സംഘത്തെ കേരളത്തിലേക്കയക്കാന്‍ തയ്യാറായത് നല്ലത് തന്നെ. കടലാക്രമണത്തിന്റെ പ്രശ്‌നങ്ങള്‍ കൃത്യമായി പഠിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശം കൊടുക്കണം. ഇവരുടെ റിപ്പോര്‍ട്ട് പ്രകാരമുള്ള പരിഹാര നടപടികള്‍ സ്വീകരിക്കണമെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.