Connect with us

Culture

അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി വിട്ടയച്ചു

Published

on

 

അഹമ്മദാബാദ് : അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്ദുല്‍ റാഷിദ് അജ്മീരിയെ കോടതി നാല്‍പ്പതു ദിവസത്തിനു ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഭീകരാക്രമണത്തിനു പദ്ധതിയിടുകയും അതു നടപ്പാക്കാന്‍ ലഷ്‌കറെ ത്വയിബയെ സഹായിക്കുകയും ചെയ്തു എന്നതാണ് ആരോപിച്ചായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞമാസം നാലിന് സൗദി അറേബ്യയില്‍ നിന്നും കുടുംബാംഗങ്ങളെ കാണാന്‍ നാട്ടിലേക്ക് തിരിച്ച റാഷിദിനെ, അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനതാവളത്തിലെത്തിയപ്പോള്‍ അക്ഷര്‍ധാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് ആരോപിച്ച് നാടകീയമായിയായിരുന്നു കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് എല്ലാ ന്യൂസ് ചാനലുകളും പിറ്റേ ദിവസത്തെ പത്രത്തിലും പ്രതിയുടെ അറസ്റ്റ വലിയ വാര്‍ത്തയായിരുന്നു. പ്രധാന മന്ത്രിയുടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കത്തിന്റെ തലേദിവസം കൂടിയായിരുന്നു റാഷിദിന്റെ അറസ്റ്റ്. റാഷിദ് അറസ്റ്റ് പ്രചാരണത്തില്‍ വേണ്ടുവിധം ഉപയോഗിച്ച പ്രധാനമന്ത്രി അക്ഷര്‍ധാം ഭീകരാക്രമണത്തിനു പിന്നില്‍ മു്‌സ്‌ലിം വിഭാഗമാണെന്ന തരത്തിലുള്ള പരാമര്‍ശം നടത്തി ഹിന്ദുവോട്ടുകള്‍ ബി.ജെ.പിക്ക് അനൂകുലമാക്കിയെന്നും വിലയിരുത്തലുണ്ട്.

 

കോടതിയില്‍ പ്രതിക്കുവേണ്ടി ഹാജരായ വക്കീല്‍ 15 വര്‍ഷത്തിനു മുമ്പ് നടന്ന സംഭവത്തില്‍ പ്രതികളെന്നു പൊലീസ് സംഘം കണ്ടെത്തിയ റാഷിദിന്റെ സഹോദരനുള്‍പ്പെടെ ആറു പ്രതികളേയും ആവശ്യമായ തെളീവില്ലാത്തതിനാല്‍ സുപ്രീം കോടതി വെറുതെ വിട്ടതാണെന്നും ആയതിനാല്‍ കേസില്‍ നിലനില്‍ക്കില്ലെന്നും വാദിച്ചു. തുടര്‍ന്ന് റാഷിദിനെ ജാമ്യത്തില്‍ വിടുകയായിരുന്നു കോടതി

2002 സെപ്റ്റംബര്‍ 24നാണ്, പ്രശസ്തമായ അക്ഷര്‍ധാം ക്ഷേത്രസമുച്ചയത്തിലേക്ക് ആക്രമിച്ചുകയറിയ ഭീകരര്‍ രണ്ടു ദേശീയ സുരക്ഷാസേന കമാന്‍ഡോകളും രണ്ടു പൊലീസ് കമാന്‍ഡോകളുയടക്കം32 പേരെ വെടിവച്ചു കൊലപ്പെടുത്തിയത്. ഭീകരാക്രമണത്തില്‍ എണ്‍പതിലേറെ പേര്‍ക്കു പരുക്കേറ്റിരുന്നു. സൈനിക വേഷത്തില്‍ കാറിലെത്തിയ ഭീകരര്‍ ക്ഷേത്രത്തിലേക്കു ചാടിക്കടന്നു യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ഭീകരാക്രമണത്തിടയില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് രണ്ടു ഭീകരരും മരണപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയവരെ സബര്‍മതി ജയിലിലായിരുന്നു വിചാരണക്കോടതി ക്രമീകരിച്ചത്. ഇവരില്‍ മൂന്നു പേര്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു അന്ന്. എന്നാല്‍ പിന്നീട് 2014 മേയില്‍ സുപ്രീംകോടതി പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ടെത്തി വെറുതെ വിടുകയായിരുന്നു.

അഹമ്മദാബാദ് സ്വദേശിയായ ഇയാള്‍ ഭീകരാക്രമണത്തിനു നടക്കുന്നതിനു കുറച്ചു നാളുകള്‍ക്ക് മുമ്പ് തൊഴിലന്വേഷിച്ച് റിയാദിലേക്കു പോവുകയായിരുന്നു.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.