Connect with us

/home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 153
">
Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 153

Warning: Attempt to read property "cat_name" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 153

മോദി യുഗത്തിന്റെ ബാക്കിപത്രം

Published

on

യൂനുസ് അമ്പലക്കണ്ടി

പശു ഭീകരതയും ആള്‍ക്കൂട്ട കൊലപാതകങ്ങളും സംഘടിപ്പിച്ച് ഭിന്നിപ്പിന്റെ വന്‍ മതിലുകള്‍ തീര്‍ക്കാനും അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനും കത്തി രാകി മിനുക്കുന്ന സംഘ്പരിവാര്‍ ഫാഷിസം പത്തി വിടര്‍ത്തിയാടുന്ന ഭയാനകമായ സ്ഥിതിവിശേഷമാണ് രാജ്യത്തുള്ളത്. ഭരിക്കുന്നവരുടെ അറിഞ്ഞും അറിയാതെയുമുള്ള ഒത്താശയില്‍ പ്രചോദിതരും ആവേശഭരിതരുമാവുന്ന വര്‍ഗീയവാദികള്‍ കലാപങ്ങള്‍ സൃഷ്ടിച്ചും തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നവരെ അക്രമിച്ചും ജയിലിലടച്ചും അതും കഴിഞ്ഞ് നിഷ്‌കാസനം ചെയ്തും ഉന്മാദ നൃത്തം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിഹ്വലതകള്‍ വര്‍ദ്ധിച്ചു വരികയാണ്.
യു.പിയില്‍ വിവിധ മത വിശ്വാസികള്‍ ഐക്യത്തിലും സ്‌നേഹത്തിലും കഴിയുന്ന പ്രദേശമായ ബുലന്ദ് ശഹറില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 3-ന് എന്തിനാണ് ഇത്ര ക്രൂരവും പൈശാചികവുമായ കലാപത്തിനും കൊലപാതകത്തിനും സംഘ്പരിവാര്‍ വഴിയൊരുക്കിയത് എന്ന ചോദ്യത്തിന് ഉത്തരം വ്യക്തമാണ്. നാടാകെ കത്തിയമരുന്ന കലാപവും തങ്ങള്‍ വര്‍ഷങ്ങളായി നോട്ടമിടുന്ന സത്യ സന്ധനായ പൊലീസ് ഉദേ്യാഗസ്ഥനെ കശാപ്പ് ചെയ്യലുമായിരുന്നു ഹിന്ദുത്വ തീവ്രവാദികളുടെ ലക്ഷ്യം. നല്ലവരായ പൊലീസ് ഉേദ്യാഗസ്ഥരുടേയും നാട്ടുകാരുടേയും സമയോചിത ഇടപെടല്‍ വന്‍ കലാപത്തിന്റെ വഴി അടച്ചെങ്കിലും നീതിമാനായ ആ പൊലീസ് ഓഫീസറെ നീചമായവര്‍ കല്ലെറിഞ്ഞും അക്രമിച്ചും വെടിവെച്ചും കൊന്നു.കലാപത്തിന്റെ വിത്ത് വിതറി മുതലെടുപ്പ് നടത്താനുള്ള പതിവ് തന്ത്രം പാളിയെങ്കിലും അടുത്ത വര്‍ഷം ആദ്യപാദത്തില്‍ നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുമ്പ് തങ്ങളുടെ വളക്കൂറുള്ള മണ്ണില്‍ നടമാടാന്‍ പോവുന്ന ഭീകരതയുടെ റിഹേഴ്‌സലായിട്ടു വേണം ഈ നെറികേടിനെ നോക്കിക്കാണാന്‍. 2013 ലെ മുസഫര്‍ നഗര്‍ കലാപമായിരുന്നു കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശില്‍ ബി.ജെ.പിക്ക് വന്‍ വിജയം നേടിക്കൊടുത്തത് എന്ന വസ്തുത ഇതിനോട് ചേര്‍ത്തു വായിക്കുമ്പോഴാണ് ആശങ്കകള്‍ കൊടുമുടി കയറുന്നത്.
ബുലന്ദ് ശഹറിനു ഏറെ അകലെയല്ലാതെ തബ്‌ലീഗ് ജമാഅത്തിന്റെ സ്വദേശികളും വിദേശികളുമായി പത്ത് ലക്ഷത്തിലധികം ആളുകള്‍ സംഗമിച്ച സമ്മേളനം സമാപിക്കുന്ന ദിവസമായിരുന്നു അത്. സമ്മേളനം കഴിഞ്ഞ് ആളുകള്‍ മടങ്ങിപ്പോവുന്ന ദേശീയ പാതയിലാണ് പശു ഭീകരത നിറഞ്ഞാടിയത്. സമ്മേളന പ്രതിനിധികള്‍ മറ്റു വഴികളിലൂടെ തിരിച്ചു പോയില്ലെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. തബ്‌ലീഗ് സമ്മേളനത്തിനു വന്നവര്‍ പശുക്കളെ കൊന്ന് മാംസം കഴിച്ചുവെന്ന് വരുത്തി ആക്രമിക്കുകയും അതു വഴി വന്‍ കലാപവുമായിരുന്നു സംഘ് പരിവാര്‍ ലക്ഷ്യമെന്ന് വ്യക്തം. രണ്ട് ദിവസം കഴിഞ്ഞ് വരുന്ന ബാബരി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനം കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.
ബുലന്ദ് ശഹറിലെ സിയാന പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സുബോധ് കുമാര്‍ സിംഗ് അതി ദാരുണമായാണ് സംഭവത്തില്‍ കൊല്ലപ്പെടുന്നത്. അവധി ദിവസം സുബോധ് കുമാറിനെ നിര്‍ബന്ധിച്ച് ഡ്യൂട്ടിക്കെത്തിച്ച് കുരുതി കൊടുത്തതില്‍ പൊലീസിനും പങ്കുണ്ടെന്നാണ് പറയപ്പെടുന്നത്.പേയിളകിയ ആള്‍ക്കൂട്ടത്തിനിടയില്‍ അദ്ദേഹത്തെ തനിച്ചാക്കി തടി തപ്പിയ മറ്റു പൊലീസുകാര്‍ ഈ ആക്ഷേപത്തിന് ശക്തി കൂട്ടുന്നു. സഹപ്രവര്‍ത്തകര്‍ ഭര്‍ത്താവിനെ മരണത്തിന് ഏല്‍പ്പിച്ചു കൊടുത്തുവെന്നാണ് ഭാര്യ രഞ്ജിനി റാത്തോര്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്. പൊലീസ് സുബോധിനെ കൊലക്ക് കൊടുത്തുവെന്നാണ് സഹോദരിയും സംശയലേശമന്യേ പറയുന്നത്. ജമ്മു കശ്മീരില്‍ ജോലി ചെയ്യുന്ന ഒരു സൈനികനാണ് നിറയൊഴിച്ചത് എന്നത് ഭയാനകതയുടെ ആഴം വിളിച്ചോതുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പശുവിന്റെ പേരില്‍ നടന്ന ആദ്യ കൊലപാതകമായിരുന്നു 2015 സെപ്തംബറില്‍ യു.പി.യിലെ ദാദ്രിയില്‍ നടന്നത്. ബലി പെരുന്നാള്‍ ദിവസം അമ്പത് വയസ്സ് കഴിഞ്ഞ ഒരു മനുഷ്യനെ അതും രാജ്യം കാക്കുന്ന ഒരു പട്ടാളക്കാരന്റെ പിതാവിനെ അന്ന് കൊന്നു തള്ളിയത് എത്ര നികൃഷ്ടമായാണ്?
രാജ്യത്തെ നടുക്കിയ ഈ സംഭവത്തിന്റെ സത്യങ്ങള്‍ പുറത്ത് കൊണ്ടു വന്നത് തിങ്കളാഴ്ച്ച ബുലന്ദ് ശഹറില്‍ കൊല ചെയ്യപ്പെട്ട സുബോധ് കുമാര്‍ സിംഗാണ്. അഖ്‌ലാക്കിന്റെ വീട്ടില്‍ ഉണ്ടായിരുന്നത് പശു ഇറച്ചി അല്ലായിരുന്നുവെന്ന് അന്വേഷണത്തിലൂടെ ലോകത്തോട് വിളിച്ചു പറഞ്ഞു. ഇതില്‍ പ്രതികളായ സംഘ് പരിവാര്‍ നേതാക്കളെ അഴിക്കുള്ളിലാക്കിയതും സുബോധ് കുമാര്‍ തന്നെ! ദാദ്രിയിലെ കൊലപാതകം നടന്ന 2015 സെപ്തംബര്‍ 28 മുതല്‍ നവംബര്‍ ഒമ്പത് വരെ അദ്ദേഹമാണ് കേസന്വേഷിച്ചത്. അഖ്‌ലാക്കിന്റെ കൊലപാതകത്തോടെ ഒറ്റപ്പെട്ടു പോയ ബിസാഡയിലെ ഗ്രാമത്തില്‍ ശാന്തിയും സമാധാനവും തിരിച്ചു കൊണ്ടു വരാന്‍ അദ്ദേഹം ഏറെ ശ്രദ്ധയൂന്നിയിരുന്നു.കേസന്വേഷണത്തില്‍ സത്യങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം സംഘ് പരിവാറിന്റെ ശത്രുപ്പട്ടികയിലായി.തുടര്‍ന്ന് അദ്ദേഹത്തെ വരാണസിയിലേക്ക് സ്ഥലം മാറ്റി.നിരവധി തവണ സുബോധ് കുമാര്‍ അക്രമണത്തിനുമിരയായിട്ടുണ്ട്.
ദാദ്രി കേസ് വിചാരണ തുടങ്ങാനിരിക്കുകയാണ്. അറസ്റ്റിലായ പ്രതികളൊക്കെ ജാമ്യത്തിലാണുള്ളത്.ഒരു പ്രതി ജയിലില്‍ മരണപ്പെട്ടപ്പോള്‍ അയാളുടെ മൃതദേഹം ദേശീയ പതാകയില്‍ പൊതിഞ്ഞാണ് സംഘ് പരിവാര്‍ ദര്‍ശനത്തിനു വെച്ചത്. അയാളുടെ കുടുംബത്തിനു സര്‍ക്കാറില്‍ നിന്ന് സഹായം വരെ വാങ്ങിക്കൊടുക്കാന്‍ അവരുടെ സംവിധാനങ്ങളൊക്കെ ചടുലമായി പ്രവര്‍ത്തിച്ചു.പ്രതികളില്‍ പലരും ഇന്ന് പൊതു മേഖല സ്ഥാപനമായ എന്‍.ടി.പി.സിയില്‍ താല്‍ക്കാലിക ജോലിക്കാരാണ്. പ്രതികളിലൊരാള്‍ 2019 ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു.അഖ്‌ലാക്കിനെ വധിച്ചവരോടുള്ള തങ്ങള്‍ക്കുള്ള കൂറും പ്രതിബദ്ധതയും സുബോധ് കുമാറിന്റെ ആസൂത്രിത കൊലപാതകത്തോടെ സംഘ് പരിവാര്‍ പൂര്‍ത്തിയാക്കി എന്നതാണ് യാഥാര്‍ത്ഥ്യം.
യു.പിയിലെ മന്ത്രി തന്നെ കലാപവും കൊലപാതകവും ഹിന്ദുത്വ ശക്തികളുടെ സൃഷ്ടിയാണെന്ന് പരസ്യമായി തുറന്നടിച്ചിട്ടുണ്ട്. ബി.ജെ.പി മുന്നണിയിലെ ഘടകകക്ഷിയായ സുഹല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി നേതാവും പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയുമായ ഓംപ്രകാശ് രാജ്ഭര്‍ കലാപം ആര്‍.എസ്.എസ്സും സംഘവും ആസൂത്രിതമായി ചെയ്തതാണെന്നാണ് പറഞ്ഞത്. സംഭവത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍ പ്രദേശ് ഡി.ജി.പി ഒ.പി.സിംഗും വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യ ദിവസങ്ങളില്‍ മൗനം പാലിച്ച യു.പി.മുഖ്യമന്ത്രി പിന്നീട് വാ തുറന്നപ്പോള്‍ പശു ഹത്യയെക്കുറിച്ചാണ് വാചാലനായത്. പൊലീസ് ഓഫീസറുടെ മരണത്തെ നിസ്സാരവല്‍ക്കരിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പക്ഷെ ആരും അല്‍ഭുതപ്പെട്ടില്ല. ‘കുറ്റവാളികള്‍ ഒന്നുകില്‍ ജയിലിലടക്കപ്പെടും, അല്ലെങ്കില്‍ ഏറ്റു മുട്ടലുകളില്‍ കൊല്ലപ്പെടും’ എന്ന് പ്രഖ്യാപിച്ചയാളാണ് ഈ യോഗി! 2017 നവംബര്‍ 19 ന് ആദിത്യ നാഥ് ഇത് പറഞ്ഞപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അതി രൂക്ഷമായി അതിനോട് പ്രതികരിച്ചിരുന്നു. 2017 മാര്‍ച്ചിലാണ് യോഗി യു.പിയില്‍ ഭരണമേല്‍ക്കുന്നത്.ഈ ഇരുപത് മാസത്തിനിടയില്‍ 60 പേരാണ് പൊലീസുമായുള്ള ‘ഏറ്റുമുട്ടലി’ല്‍ കൊല്ലപ്പെട്ടത്! 1100 ഏറ്റുമുട്ടലുകളാണത്രെ ഇക്കാലയളവില്‍ സംസ്ഥാനത്ത് അരങ്ങേറിയത്. 370 പേര്‍ക്ക് ഇതില്‍ പരുക്കേറ്റിട്ടുണ്ടെന്നാണ് ഔദേ്യാഗിക കണക്ക്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ യു.പിയെ നശിപ്പിക്കാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങള്‍ക്കാണ് യോഗി നേരിട്ട് നേതൃത്വം നല്‍കുന്നത്. അത്തരത്തിലൊരാള്‍ക്ക് ബുലന്ദ് ശഹര്‍ കത്തുമ്പോള്‍ ലൈറ്റ് ആന്റ് സൗണ്ട് ഷോ ആസ്വദിക്കുന്നതില്‍ എന്ത് മനസ്സാക്ഷിക്കുത്താണ് ഉണ്ടാവുക? പൊലീസ് ഉേദ്യാഗസ്ഥന്റെ മരണം അയാളെ എങ്ങിനെയാണ് ഖിന്നനാക്കുക? ബുലന്ദ് ശഹറില്‍ വര്‍ഗീയവാദികള്‍ അഴിഞ്ഞാടുമ്പോള്‍
മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഷോ കാണുന്ന ദൃശ്യം യോഗി തന്നെയാണ് ട്വീറ്റ് ചെയ്തത്.
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് ഗോഹത്യയുടെ പേര് പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 29 പേരെയാണ്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 37 സംഭവങ്ങളിലായി നൂറ്റി അറുപതോളം മനുഷ്യര്‍ രാജ്യത്ത് പശുവിന്റെ പേരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരില്‍ 65 ശതമാനവും മുസ്‌ലിംകളാണെന്നാണ് കണക്കുകള്‍ പറയുന്നത്. 11 ശതമാനം ദളിതരും ബാക്കി സമൂഹത്തിന്റെ താഴെ തട്ടിലുള്ള വിഭാഗങ്ങളുമാണ് പശു ഭീകരതയില്‍ എരിഞ്ഞൊടുങ്ങുന്നത്. സംഭവം നടക്കുന്നതധികവും ബി.ജെ.പി ഭരിക്കുന്ന സ്‌റ്റേറ്റുകളിലാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
സുബോധ് കുമാര്‍ സിംഗ് ഒരു തുടര്‍ച്ചയുടെ ഭാഗം മാത്രമാണ്.തങ്ങളുടെ ഒരു പേക്കൂത്തും പുറം ലോകത്തെ അറിയിക്കരുതെന്ന വ്യക്തമായ സന്ദേശമാണ് ഉദേ്യാഗസ്ഥര്‍ക്ക് സംഘ് പരിവാര്‍ ഇത്തരം കൊലപാതകങ്ങളിലൂടെയും നല്‍കിക്കൊണ്ടിരിക്കുന്നത്. സംഘ് പരിവാര്‍ ഫാഷിസത്തിനെതിരെ സത്യം വിളിച്ചു പറഞ്ഞാല്‍ എത്ര ഉന്നതനായാലും ദുരിതമനുഭവിക്കേണ്ടി വരുമെന്നതാണ് വര്‍ത്തമാന ഇന്ത്യ വിളിച്ചു പറയുന്ന പരമമായ സത്യം.മലേഗാവ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വ ഭീകരരെ അറസ്റ്റ് ചെയ്തതോടെ ഹേമന്ത് കര്‍ക്കരെ അവരുടെ നോട്ടപ്പുള്ളിയായി. തീവ്ര ഹിന്ദുത്വ സംഘടനകള്‍ സ്‌ഫോടനങ്ങളും സംഘര്‍ഷങ്ങളും ആസൂത്രണം ചെയ്യുന്നതായി വെളിച്ചത്തു കൊണ്ടു വന്നത് കര്‍ക്കരെ ആയിരുന്നു. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പരസ്യ വിമര്‍ശനത്തിന് വിധേയനായ അദ്ദേഹത്തിന് നിരവധി തവണ വധ ഭീഷണി ഉണ്ടായിട്ടുണ്ട്. 2008 നവംബര്‍ 26 ന് മുംബൈ ഭീകരാക്രമണത്തിനിടെയാണ് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ തലവനായിരുന്ന ഹേമന്ത് കര്‍ക്കരെ തീര്‍ത്തും ദുരൂഹമായി കൊല്ലപ്പെടുന്നത്.മരണം വരെ അദ്ദേഹത്തിന്റെ ഭാര്യ കവിതാ കര്‍ക്കരെ ചോദിച്ചു കൊണ്ടിരുന്ന സംശയങ്ങള്‍ക്ക് ഒരധികാരിക്കും വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ല.മഹാരാഷ്ട്ര പൊലീസിലെ മുന്‍ ഐ.ജി.യായിരുന്ന എസ്.എം മുഷ്‌രിഫ് എഴുതിയ ‘ഹു കില്‍ഡ് കാര്‍ക്കരെ റിയല്‍ ഫേസ് ഓഫ് ടെററിസം ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ കാര്‍ക്കരെയെ വധിച്ചത് പാക് ഭീകരരല്ലെന്നും ഹിന്ദുത്വ ഭീകരവാദികളാണെന്നും തെളിവുകള്‍ നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്.
ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ് റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് കൈകാര്യം ചെയ്ത മുംബൈ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ബി.എച്ച്.ലോയയുടെ മരണം ഇന്നും ദുരൂഹമായിത്തുടരുന്നു. 2014 ഡിസംബര്‍ ഒന്നിന് നാഗ് പൂരില്‍ ഒരു വിവാഹച്ചടങ്ങിനെത്തിയ അദ്ദേഹം ഹോട്ടല്‍ മുറിയില്‍ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൂറു കോടി രൂപ ലോയക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹത്തിന്റെ കുടുംബം വെളിപ്പെടുത്തിയിരുന്നു.മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ലോയയുടെ സുരക്ഷ പിന്‍വലിച്ചതും വലിയ ചോദ്യമാണുയര്‍ത്തിയത്. നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നിത്യ വിമര്‍ശകനായ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ 22 വര്‍ഷം പഴക്കമുള്ള ഒരു പരാതിയില്‍ ഗുജറാത്ത് സി.ഐ.ഡി.സെപ്തംബര്‍ അഞ്ചിനു അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്
തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരെയുള്ള ഏതൊരു നീക്കവും ഫാഷിസം വെച്ചു പൊറുപ്പിക്കില്ല എന്നതാണ് ചരിത്രം. മുതിര്‍ന്ന പത്ര പ്രവര്‍ത്തകയും ‘ലങ്കേഷ് പത്രിക’യുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ്, എഴുത്തുകാരനായ ഡോ: നരേന്ദ്ര ദഭോല്‍കര്‍, കന്നഡ സാഹിത്യകാരന്‍ ഡോ: എം.എം.കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകങ്ങളിലൊക്കെ സംഘ് പരിവാറിന്റെ പങ്ക് സ്പഷ്ടമായതാണ്.
നാലര വര്‍ഷം കൊണ്ട് സകല മേഖലയിലും പിന്നാക്കം പോയ രാജ്യത്തെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ രാജ്യ വാസികള്‍ പുതിയ വഴികള്‍ തേടുമ്പോഴാണ് അയോദ്ധ്യയുള്‍പ്പടെ സജീവ ചര്‍ച്ചയാക്കി മാറ്റി അധികാരത്തിലെത്താന്‍ സംഘ്പരിവാര്‍ വീണ്ടും കുറുക്ക് വഴികള്‍ തേടുന്നത്.750 കിലോ ഉള്ളി വിറ്റപ്പോള്‍ ലഭിച്ച 1064 രൂപ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കയച്ച കര്‍ഷകന്‍ ഇന്ത്യയുടെ വര്‍ത്തമാന മുഖമാണ്.
2010 ല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി സംവദിക്കാന്‍ രാജ്യം തെരഞ്ഞെടുത്തത് നാസിക്കിലെ ഈ ഉള്ളി കര്‍ഷകനെയായിരുന്നു.വഴുതനക്ക് കിലോ ഇരുപത് പൈസയായപ്പോള്‍ രണ്ടര ഏക്കര്‍ വഴുതനപ്പാടം വെട്ടി നശിപ്പിച്ച് പ്രതിഷേധിച്ച കര്‍ഷകനും വിളിച്ചു പറയുന്നത് മറ്റൊന്നല്ല. രണ്ടറ്റം മുട്ടിക്കാന്‍ പ്രയാസപ്പെട്ടപ്പോള്‍ ആത്മഹത്യയില്‍ അഭയം തേടിയ ഹത ഭാഗ്യരുടെ തലയോട്ടികളുമായി ഡല്‍ഹിയിലും പരിസരങ്ങളിലും നഗ്‌നപാദരായി പ്രതിഷേധിക്കുന്നവരും മോദിയുടെ ഇന്ത്യയുടെ നേര്‍ചിത്രങ്ങളാണ്.

Continue Reading
Click to comment

Leave a Reply

Your email address will not be published.


Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 493

Warning: Attempt to read property "cat_ID" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 493

/home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496
">
Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

Warning: Attempt to read property "cat_name" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Published

on

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.

മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.

ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.

ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.

ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.

‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

Continue Reading

/home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496
">
Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

Warning: Attempt to read property "cat_name" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

സത്യാന്വേഷി-പ്രതിഛായ

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

Published

on

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.

ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.

സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.

Continue Reading

/home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496
">
Warning: Undefined array key 0 in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

Warning: Attempt to read property "cat_name" on null in /home/forge/demo.chandrikadaily.com/public/wp-content/themes/zox-news/parts/post-single.php on line 496

ലണ്ടനിലെത്തി മഞ്ഞപ്പട

26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

Published

on

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.

നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.

Continue Reading

Trending


Warning: compact(): Undefined variable $read in /home/forge/demo.chandrikadaily.com/public/wp-content/db.php on line 786

Warning: compact(): Undefined variable $write in /home/forge/demo.chandrikadaily.com/public/wp-content/db.php on line 786

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.