Connect with us

Culture

സി.പി.എം ഏരിയ സമ്മേളനങ്ങളില്‍ രോഷം അണപൊട്ടിയൊഴുകുന്നു

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ വിട്ടുനിന്ന സി.പി.ഐ നിലപാടിനെതിരെ സി.പി.എം നേതാക്കളുടെ രോഷമടങ്ങുന്നില്ല. കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ രാജി വൈകിച്ച പാര്‍ട്ടി നിഷ്‌ക്രിയത്വം മറക്കാന്‍ ഏരിയ സമ്മേളനങ്ങളിലും സി.പി.ഐ വിമര്‍ശനം തന്നെ ആയുധം.
നേതാക്കളുടെ വാക്‌പോരില്‍ അണികള്‍ക്കിടയില്‍ മുറുമുറുപ്പ് ശക്തമാകവെ സി.പി.ഐയെ ആക്രമിക്കാനാണ് ഏരിയ സമ്മേളന വേദികളെ സി.പി.എം നേതാക്കളും ജനപ്രതിനിധികളും ഉപയോഗപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം ഏഴോം നെരുവമ്പ്രത്ത് നടന്ന മാടായി ഏരിയാ സമ്മേളനത്തില്‍ മുന്നണിയിലെ പ്രശ്‌നത്തിന് സി.പി.ഐയെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലായിരുന്നു ഇ.പി ജയരാജന്റെ പ്രസംഗം. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്ന സി.പി.ഐ നിലപാട് ന്യായീകരിക്കാനാകില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി പറഞ്ഞു. മുന്നണിക്ക് കളങ്കമുണ്ടാക്കുന്നതാണ് സി.പി.ഐ നിലപാടെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.
എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരുടെ വിഴുപ്പലക്കലില്‍ അണികള്‍ക്ക് ക്ഷമ കെടുമ്പോള്‍ സി.പി.ഐയെ പ്രതിക്കൂട്ടിലാക്കി മുന്നണിയില്‍ നല്ലപിള്ള ചമയാനാണ് സി.പി.എം ശ്രമം. ഇതിനിടെ മുന്നണിയിലും ഭരണ തലത്തിലും നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകാത്ത കെടുകാര്യസ്ഥത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനത്തിനിടയാക്കുകയാണ്. തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെച്ചതോടെ ഉടലെടുത്ത പോരില്‍ ഭരണം നിശ്ചലമായെന്ന് ഇരുപാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ സമ്മതിക്കുന്നു.
സി.പി.എം ഏരിയാ സമ്മേളനങ്ങളില്‍ മുന്നണിയിലെ കെട്ടുറപ്പില്ലായ്മയാണ് പ്രധാന വിഷയവും. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ പരസ്പരം പോരടിക്കുന്ന സ്ഥിതി ജനങ്ങള്‍ക്കിടയില്‍ നാണക്കേടിന് വഴിയൊരുക്കിയെന്നാണ് അണികള്‍ക്കിടയിലെ ആക്ഷേപം. സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്പരം ചെളിവാരിയെറിയുന്ന രീതിയിലാണ് പ്രതികരണങ്ങളും അഭിപ്രായങ്ങളും. പാര്‍ട്ടി മുഖപത്രങ്ങളിലുള്‍പ്പെടെ നടന്ന വാക്‌പോര് സര്‍ക്കാറിനെയും മുന്നണി സംവിധാനത്തെയും ശിഥിലമാക്കിയെന്ന വിമര്‍ശനവുമുയരുന്നുണ്ട്. നേതാക്കള്‍ക്കിടയിലെ ഈഗോയാണ് പ്രശ്‌നം വഷളാക്കിയതെന്നും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. മുന്നണിയിലെ പ്രബല കക്ഷികള്‍ തമ്മിലുള്ള പോര് പുതുതായി തുടങ്ങിയതല്ലെങ്കിലും തോമസ് ചാണ്ടി വിഷയത്തില്‍ ഉടലെടുത്ത തര്‍ക്കം കടുത്ത ഭിന്നതയിലേക്കാണ് എത്തിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ നിലപാടുള്‍പ്പെടെയാണ് സി.പി.ഐ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നത്. മുന്നണി ബന്ധം തകര്‍ക്കുന്ന രീതിയിലാണ് സര്‍ക്കാറും മുന്നണിയും മുന്നോട്ടുപോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു. ഇടതിനെ അധികാരത്തിലേറ്റാന്‍ വിയര്‍പ്പൊഴുക്കിയവരെ നിരാശരാക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന വിമര്‍ശനവും ശക്തമാണ്. പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുന്ന രീതിയിലാണ് പോര് മുര്‍ച്ഛിക്കുന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.