കാലം കാതോര്‍ക്കുന്നു, ആ ചരിത്ര നിയോഗം

നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാനുള്ള കഠിന ശ്രമവുമായി രാജ്യമൊട്ടാകെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത് നെഹ്‌റു കുടുംബത്തിന്റെ ചരിത്ര നിയോഗം. സ്വാതന്ത്ര്യാനന്തരം പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും തുടര്‍ന്ന് നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിന്റെ കടിഞ്ഞാണേറ്റെടുത്ത് പുതിയ ദിശാ ബോധം നല്‍കിയ ഇന്ദിരാ ഗാന്ധിയുടെയും വിപ്ലവകരമായ മാറ്റങ്ങളിലേക്ക് രാജ്യത്തെ കൈപ്പിടിച്ചുയര്‍ത്തിയ രാജീവ് ഗാന്ധിയുടെയും ചുവടുകള്‍ പിന്തുടര്‍ന്ന് രാജ്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായ വര്‍ഗീയ ഫാസിസത്തെ ചെറുത്തു തോല്‍പ്പിക്കാനുള്ള ദൗത്യം രാഹുല്‍ ഗാന്ധിയുടെ കരങ്ങളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. അദ്ദേഹത്തിനു കൂട്ടായി സഹോദരി പ്രിയങ്കയും രംഗത്തെത്തിയതോടെ ലക്ഷ്യ പ്രാപ്തിയിലേക്ക് മതേതര ശക്തികള്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഗംഗയിലൂടെ മുന്നൂറോളം കിലോമീറ്റര്‍ സഞ്ചരിച്ച പ്രിയങ്ക അടിസ്ഥാന വര്‍ഗത്തോട് നേരിട്ട് സംവദിക്കുകയും അവരുടെ വേദനകള്‍ മാറോട് ചേര്‍ത്തു വെക്കുകയും ചെയ്തു. സോണിയയുടെ റായബറേലിയില്‍ ജനവിധി തേടുമോ എന്ന ചോദ്യമുയര്‍ന്നപ്പോള്‍ എന്ത്‌കൊണ്ട് വരാണസിയില്‍ ആയിക്കൂടാ എന്ന മറുചോദ്യമുയര്‍ത്തി മോദിയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണവര്‍.
ഇന്ദിര ഗാന്ധി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ച് പറഞ്ഞത് എന്റെ അച്ഛന്‍ ഇന്ത്യയുടെ അടിത്തറ പാകി, ഞങ്ങള്‍ അത് പൂര്‍ത്തിയാക്കുന്നു എന്നായിരുന്നു. ഇന്ത്യയെ ഇന്ന് കാണുന്ന രൂപത്തിലേക്ക് പരുവപ്പെടുത്തിയെടുക്കുന്നതില്‍ നെഹ്‌റുവിന്റെ പങ്ക് വിസ്മൃതിയിലേക്ക് തള്ളാന്‍ ആരുശ്രമിച്ചാലും അത് അസാധ്യമാണ്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ഒരു ഇടുങ്ങിയ മനസ്സുകാരനായിരുന്നെങ്കില്‍ ഈ രാജ്യത്തിന്റെ സ്വഭാവം ഇങ്ങനെയാകുമായിരുന്നില്ല. രാജ്യം സ്വാതന്ത്ര്യം നേടി ജനാധിപത്യരീതിയില്‍ ആദ്യ സര്‍ക്കാര്‍ രൂപീകൃതമാകുമ്പോള്‍ ഒരു ഭരണാധികാരിയെന്ന രീതിയില്‍ നെഹ്‌റു നേരിട്ട വെല്ലുവിളികള്‍ ചരിത്രത്തില്‍ തുല്ല്യതയില്ലാത്ത വിധമാണ്. കൊല്ലാനും കൊല്ലിക്കാനും ഒരുങ്ങി നില്‍ക്കുന്ന മതഭ്രാന്ത്, നൂറ്റാണ്ടുകളായി വിഷം കൊടുത്ത് വളര്‍ത്തപ്പെട്ട ജാതിവ്യവസ്ഥ, രാജ്യമെങ്ങും പടര്‍ന്നു പന്തലിച്ച കൊടിയ ദാരിദ്രം, അന്തവിശ്വാസങ്ങള്‍, അനാചാരങ്ങള്‍, ഇന്ത്യ പരാജയപ്പെടുമെന്ന് ഉറച്ച സ്വരത്തില്‍ ആവര്‍ത്തിക്കുന്ന വിദേശ നിരീക്ഷകര്‍… ഇവയെല്ലം മറികടന്നായിരുന്നു നെഹ്‌റുവിന്റെ ഇന്ത്യാ നിര്‍മ്മാണം.
രാജ്യം അഭിമുഖീകരിച്ച പ്രഥമ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ പദം ഏറ്റെടുത്ത അദ്ദേഹം 1951 സെപ്റ്റംബര്‍ 31 ന് ലുതിയാനയില്‍ നിന്ന് തുടക്കമിട്ട പ്രചാരണ പരിപാടി ഒമ്പത് ആഴ്ചയെടുത്ത് ഇന്ത്യയുടെ ഒരു അറ്റം മുതല്‍ മറ്റൊരു അറ്റം വരെ തുടര്‍ന്നു. 40000 കിലോ മീറ്റര്‍ സഞ്ചരിച്ച് മൂന്നര കോടി ജനങ്ങളുമായി ആ യാത്രയില്‍ അദ്ദേഹം സംവദിച്ചു. പ്രചാരണത്തില്‍ കോണ്‍ഗ്രസിന് വോട്ടു തേടുന്നതിനേക്കാള്‍ വര്‍ഗീയതയെ തുറന്നു കാട്ടുകയും ജനാധിപത്യത്തെയും വോട്ടിന്റെ പ്രാധാന്യത്തെയും ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തുകയുമാണ് അദ്ദേഹം ചെയ്തത്. ഡല്‍ഹിയില്‍ നടന്ന പൊതു യോഗത്തില്‍ , മതത്തിന്റെ പേരില്‍ ഒരുവന്‍ മറ്റൊരുത്തന്റെ മേല്‍ കൈവെച്ചാല്‍ അവനെ ഞാനെന്റെ അവസാന ശ്വാസം വരെ നേരിടും, പ്രധാന മന്ത്രി എന്ന നിലയിലും അല്ലാതയും എന്നദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി.
നെഹ്‌റുവിന് ശേഷം ആ കുടുംബത്തില്‍ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ ഇന്ദിരയെ തുടക്കത്തില്‍ മിണ്ടാന്‍ കഴിയാത്ത പാവ എന്നായിരുന്നു പലരും കളിയാക്കി വിളിച്ചിരുന്നത്. ആദ്യ തെരഞ്ഞെടുപ്പിന് ശേഷം ഇന്ദിര ആരാണെന്ന് ഇന്ത്യയും ലോകവും നേരിട്ടുകണ്ടു. ഭരണഘടനയില്‍ 42-ാം ഭേദഗതിയായി സോഷ്യലിസം കൂട്ടിചേര്‍ത്ത അവര്‍ പത്തിന സോഷ്യലിസ്റ്റ് പരിപാടികള്‍ രൂപീകരിക്കാന്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവരോട് പോലും പടവെട്ടാന്‍ തയ്യാറായി. ബാങ്ക് ദേശസാല്‍കരിച്ചും രാജാക്കന്‍മാര്‍ക്ക് നല്‍കി പോന്നിരുന്ന നികുതി പിന്‍വലിച്ചും ഇടത്, സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കളുടെ പോലും കൈയ്യടി നേടാന്‍ അവര്‍ക്ക് സാധിച്ചു. ചരിത്രത്തെ വിസ്മയിപ്പിച്ച് 93000 പാക് പട്ടാളക്കാരെ ഇന്ത്യക്ക് മുന്നില്‍ കീഴടക്കി പാക്കിസ്ഥാനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയതോടെ ഇന്ദിരയുടെ പ്രശസ്തി ലോകത്തോളം വളരുകയായിരുന്നു. ഇടവേളക്ക് ശേഷം അധികാരത്തില്‍ തിരികെയെത്തി സിക്ക് ഭീകരതക്കെതിരെ ഓപ്പറേഷന്‍ ബ്ല്യൂ സ്റ്റാര്‍ പ്രയോഗിച്ചതിന് അവര്‍ക്ക് പകരം നല്‍കേണ്ടി വന്നത് തന്റെ ജീവന്‍ തന്നെയായിരുന്നു.
ഇന്ദിരയുടെ മരണത്തിന് ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തെത്തി. രാജ്യത്തെ ബഹുദൂരം മുന്നിലെത്തിക്കാന്‍ ഈ കൗമാര പ്രധാനമന്ത്രിക്കായി. അധികാരത്തിലെത്തിയ ഉടന്‍ പഞ്ചാബ് പ്രശ്‌നത്തിന് പരിഹാരത്തിന് ശ്രമിച്ചു. കുടിവെള്ളം, സാക്ഷരത, ആരോഗ്യം, ധവളവിപ്ലവം, ടെലിഫോണ്‍ വിപ്ലവം, കൂറുമാറ്റ നിരോധന നിയമം, ജവഹര്‍ റോസ്ഗാര്‍ യോജന, തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ ഭരണകാലത്തെ സംഭാവനകളാണ്. തന്റെ പാര്‍ട്ടിയിലെ പോലും പയഞ്ചന്‍ രീതികളെ തിരുത്തിക്കാന്‍ അദ്ദേഹം മുന്‍കൈ എടുത്തു. രാജ്യത്തിന്റെ അയല്‍പ്പക്കത്തും സമാധാനം സാധ്യമാക്കാനുള്ള ശ്രമത്തിന്റെ ഫലമായി അദ്ദേഹത്തിനും സ്വന്തം ജീവന്‍ നഷ്ടപ്പെടുകയുണ്ടായി.
ഇനി ഒരു തിരിച്ചുവരവ് അസാധ്യമാണെന്ന വിലയിരുത്തല്‍ പലഭാഗത്തുനിന്നും ഉയരുന്നതിനിടെയാണ് ചരിത്രത്തിലാദ്യമായി കാലാവധി പൂര്‍ത്തീകരിച്ച വാജ്‌പേയി സര്‍ക്കാറിനെ താഴെയിറക്കാന്‍ നേതൃത്വം നല്‍കി രാജീവിന്റെ വിധവ സോണിയാ ഗാന്ധി ആ കുടുംബത്തിന്റെ സാനിധ്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വീണ്ടും പ്രകടമാക്കിയത്. തന്റെ നേതൃത്വത്തിലുള്ള പോരാട്ടത്തിലൂടെ നേടിയെടുത്ത ഭരണമാറ്റത്തിന്റെ പ്രതിഫലമെന്നോണം ഇന്ത്യയുടെ പ്രധാനമന്ത്രി പദം കൈവെള്ളയിലേക്കെത്തിയെങ്കിലും വിനീതമായി അത് തിരസ്‌കരിച്ച് കൊണ്ട് അവര്‍ ഒരിക്കല്‍ കൂടി രാജ്യത്തെ അല്‍ഭുതപ്പെടുത്തുകയുണ്ടായി. തനിക്കര്‍ഹതപ്പെട്ട ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ പദവികളിലൊന്നിനെ തന്റെ സഹപ്രവര്‍ത്തകരിലേക്ക് തട്ടി മാറ്റിയതിലൂടെ ജനാധിപത്യ ഇന്ത്യയുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടാന്‍ അവര്‍ക്ക് സാധിച്ചു. അതുവഴി ഒരു ഘട്ടത്തില്‍ തനിക്കെതിരെ ഒളിയമ്പെയ്തുവിട്ടിരുന്ന തന്റെ കൂട്ടത്തില്‍ പെട്ടവരെ പോലും തന്റെ കടുത്ത പിന്തുണക്കാരാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചു. തുടര്‍ച്ചയായി പത്തുവര്‍ഷക്കാലമാണ് തന്റെ നേതൃപാടവം കൊണ്ട് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിലിരുന്നത്. യു.പി.എ അധ്യക്ഷ എന്ന നിലയില്‍ തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെയുള്ള വിസ്മയകരമായ പലപദ്ധതികളും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ അവര്‍ക്ക് സാധിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത് കൊണ്ട് രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നതും ഈ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ്. അഞ്ച് വര്‍ഷം നരേന്ദ്രമോദി അപ്രമാദിത്തത്തോടെ രാജ്യം ഭരിച്ചപ്പോഴും അദ്ദേഹത്തെ വിടാതെ പിന്തുടരുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി പറയാന്‍ ഒരേ ഒരു രാഹുല്‍ മാത്രമേ ഈ കാലത്തുണ്ടായിരുന്നുള്ളൂ. രാഹുലിന്റെ പോരാട്ടം വിജയം കാണുക തന്നെ ചെയ്യുമെന്നാണ് രാജ്യത്തിന്റെ ചരിത്രവും നെഹ്‌റു കുടുംബത്തിന്റെ പാരമ്പര്യവും ബോധ്യപ്പെടുത്തുന്നത്.

ദേശീയത ചര്‍ച്ചയാകുമ്പോള്‍-പി.എ ജലീല്‍ വയനാട്
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.

പ്രത്യേക ഭൂവിഭാഗത്തില്‍ ജനങ്ങള്‍ സ്ഥിരമായി, പരമാധികാരമുള്ള ഭരണത്തിന്‍ കീഴില്‍ ജീവിച്ചാല്‍ അതൊരു രാജ്യമായി മാറുന്നു. എന്നാല്‍ ആ പ്രത്യേക ഭൂവിഭാഗത്തിലെ ജനങ്ങളുടെ ഏകതാ ബോധവും പരസ്പര സ്‌നേഹവും സുഖദുഃഖങ്ങളുടെ മത വര്‍ഗ നിരപേക്ഷ സ്വീകാര്യതയും ചരിത്ര ബോധവുമാണ് ആ രാജ്യത്തെ ദേശ രാഷ്ട്രമാക്കുന്നത്. പാശ്ചാത്യ യൂറോപ്യന്‍ രാജ്യങ്ങളെ ഏകോപിപ്പിച്ചതിനും ചരിത്രബോധം നല്‍കിയതിനും പിന്നില്‍ മതത്തിനോ മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്കോ ഉള്ള പങ്ക് നിഷേധിക്കാന്‍ കഴിയില്ല. അതുവഴിയാണവരുടെ ദേശീയത അടയാളപ്പെടുത്തുന്നതും. എന്നാല്‍ ഇന്ത്യന്‍ ദേശീയത രൂപപ്പെടുന്നതില്‍ മതത്തിനോ മതാധിഷ്ഠിത ശക്തികള്‍ക്കോ ഒരു പങ്കുമില്ലെന്നതാണ് വിസ്മയം. നൂറ്റാണ്ടുകള്‍ പിന്നിട്ട കോളനി വാഴ്ചയും അതേതുടര്‍ന്നുണ്ടായ ബ്രിട്ടീഷ് വിരുദ്ധതയുമാണ് ഇന്ത്യന്‍ ദേശീയതക്കാധാരം. ഇന്ത്യന്‍ ദേശീയത രൂപപ്പെടുത്തുന്നതില്‍ ജാതി മത ഭേദമെന്യ ഉള്ളില്‍ ഊറിക്കൂടി ഉറച്ച കോളനി വിരോധമുണ്ട്. ആ അര്‍ഥത്തിലാണ് നമ്മുടെ ചരിത്രത്തെ നോക്കി കാണേണ്ടത്. സ്വാതന്ത്ര്യ പ്രഖ്യാപനമുണ്ടാകുന്നതിനു മുന്‍പ്തന്നെ നമ്മുടെ ഭരണഘടന രൂപീകരണത്തെക്കുറിച്ച്ആലോചിച്ചിട്ടുണ്ട്.
മത, വര്‍ഗ വേര്‍തിരുവുകള്‍ക്കതീതമായ ഭരണഘടന ഉണ്ടാക്കാനുള്ള പരിശ്രമം രണ്ടു വര്‍ഷവും ഒന്‍പതു മാസവും 18 ദിവസവും നീണ്ടുനിന്നു. രാജ്യത്തിനു ഒരൗദ്യോഗിക മതമില്ലാത്ത രീതിയില്‍, മതേതരമായി ഭരണഘടന സങ്കല്‍പിക്കപ്പെട്ടു. എന്നാല്‍ ഭൂരിപക്ഷ ന്യൂനപക്ഷ വിശ്വാസികളെ ഉള്‍ക്കൊണ്ട് പോകാനും അവരവരുടെ സംസ്‌കാരങ്ങളോട് കൂറുപുലര്‍ത്തി സമഭാവനയോടെ മുന്നോട്ടുപോകാനും ആഹ്വാനം ചെയ്യുന്നതായി ഭരണഘടനയുടെ സൂക്ഷ്മ വായന വ്യക്തമാക്കുന്നു. ഭരണഘടനയുടെ മുഖവുര തന്നെ സത്താപരമായി എന്താണ് ആ പ്രമാണത്തിന്റെ അവതരണ താത്പര്യമെന്ന് വ്യക്തമാക്കുന്നതാണ്. ജനങ്ങളാല്‍ എഴുതപ്പെട്ട എന്ന തുടക്കം അതിന്റെ മാനവിക മുഖമാണ് തുറക്കപ്പെടുന്നത്.
ദൈവനാമത്തില്‍ എന്ന് തുടങ്ങണമെന്ന് ശഠിച്ച എച്ച്.വി കമ്മത്തിന്റെ വാദമോ, പരമേശ്വര നാമത്തില്‍ വേണമെന്ന് വാദിച്ച ഗോവിന്ദ മാളവ്യയുടെ താല്‍പര്യമോ അല്ല ഇന്ത്യയുടെ മത നിരപേക്ഷ ഭരണ ഘടനാനിര്‍മാണ സമിതി പരിഗണിച്ചത്. ഇന്ത്യ-പാക് വിഭജനത്തിന്റെ വേരുകള്‍ ചെന്നെത്തുന്ന പരിസരം ഹിന്ദു-മുസ്‌ലിം വിദ്വേഷത്തിന്റേതാണ്. താല്‍പര്യമില്ലാതെ നാട് കടത്തപ്പെട്ടവര്‍ ഇരു ഭാഗത്തുമുണ്ട്. മാനവിക ചിന്തകളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ജയിച്ചടക്കിയതാണ് വിഭജനത്തിന്റെ കാതല്‍. ഇവിടെ നിരപരാധികളുടെ മനഃസാക്ഷി വായിക്കാന്‍ ഭരണഘടനാ നിര്‍മാണ സഭക്ക് കഴിഞ്ഞിട്ടുണ്ട്. പാകിസ്ഥാനിലേക്കു പോയവര്‍ തിരിച്ചുവന്നാല്‍ ഇന്ത്യന്‍ പൗരത്വം അവര്‍ക്കു നല്‍കിയേ തീരുവെന്ന് വാദിച്ച ബീഹാറുകാരന്‍ ബ്രിജേഷ് മിശ്രയെ ഓര്‍ക്കുന്നത് അതുകൊണ്ടാണ്. പൗരാവകാശങ്ങളുടെ നീണ്ട വിശദീകരണം 5 മുതല്‍ 11 വരെ അനുഛേദങ്ങള്‍ പറയുന്നത്. പൗരനെ എങ്ങനെ നാടുകടത്താമെന്നല്ല അവനെ എങ്ങനെ ഉള്‍ക്കൊള്ളാമെന്നതിന്റെ വിവരണമാണത്. എന്നാല്‍ ഭരണഘടനയുടെ പിറവിയില്‍ തന്നെ അതില്‍ അസഹിഷ്ണുത കാണിച്ചവരും ചോദ്യംചെയ്തവരുമുണ്ട്. രാഷ്ട്രത്തെ ഒറ്റക്കല്ലില്‍ കൊത്തിയെടുക്കാനുള്ള അവരുടെ ശ്രമത്തിന് കോളനി വാഴ്ചയുടെ പഴക്കമുണ്ട്. അവരുടെ താല്‍പര്യത്തിന് എതിരുനിന്ന പ്രധാന ശക്തി രാഷ്ട്ര പിതാവായിരുന്നു. മഹാത്മജിയെ വകവരുത്തിയതിലൂടെയും ഇപ്പോഴും വീണ്ടും വീണ്ടും കൊന്നുകൊണ്ടിരിക്കുന്നതിലൂടെയും അവരുടെ ലക്ഷ്യത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്നു.
ബഹുസ്വര സങ്കര സംസ്‌കാരങ്ങളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഒരു രാഷ്ട്രമെന്ന നിലക്ക് രാഷ്ട്രരൂപീകരണത്തിന്റെ ചരിത്രമറിയാത്തവരും ദേശീയ പൈതൃകത്തിന്റെ ഘടന അറിയാത്തവരുമാണ്. ദ്രാവിഡ അടിത്തറയിലേക്ക് പിന്നീട് ഉള്‍ച്ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ് ആര്യ, ബൗദ്ധ പൗരസ്ത്യ, പൗരസ്‌ത്യേതര അടരുകള്‍. ഈ കൂടിക്കലര്‍ന്ന ബഹുപാളികളെ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു ചരിത്ര പശ്ചാത്തലം ബോധപൂര്‍വം മറന്നുകൊണ്ട് വ്യക്തികളുടെ പ്രാഥമിക പരിഗണനയിലുള്ള ഐച്ഛിക വിഷയമായ വസ്ത്രത്തിലും ഭക്ഷണത്തില്‍പോലും ഇടപെടുന്ന അവസ്ഥ സാമൂഹ്യഘടനയെ തകര്‍ക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല. ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വമെന്ന കാഴ്ചപ്പാട് അംഗീകരിക്കപ്പെടണം. ബഹുസ്വര സങ്കര സംസ്‌കാരം സംരക്ഷിക്കപ്പെട്ടുകൊണ്ടുള്ള ദേശീയ ബോധങ്ങളാണുണ്ടാകേണ്ടത്. മറിച്ചുള്ള വികാരങ്ങളെ ദേശീയതയെന്ന് വിളിക്കാന്‍ കഴിയില്ല.
ഇന്ത്യയുടെ ദേശീയ കവിയാണ് രവീന്ദ്രനാഥ ടാഗോര്‍. ടാഗോര്‍ ദേശീയതയെ നിര്‍വചിച്ചിട്ടുണ്ട്. അത് മാനവികതയില്‍ അധിഷ്ഠിതമാണ്. മാനവികതയില്ലാത്ത ദേശീയത ശാപമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അത് സകല തിന്മയുടെയും മൂലഹേതുവാകുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്ന് പുലര്‍ന്നിരിക്കുകയാണ്. മനുഷ്യത്വത്തിനപ്പുറമുള്ള രാജ്യ സ്‌നേഹത്തെപ്പോലും അദ്ദേഹം ശക്തിയായി അപലപിച്ചു. ശാന്തിനികേതനില്‍ താന്‍ നിര്‍മിച്ച സര്‍വകലാശാലയുടെ ആപ്തവാക്യം ‘യത്ര വിശ്വം ഭവത് ഏക നീഡം’ എന്നതായിരുന്നു. അഥവാ ഈ ലോകം മുഴുവന്‍ ഒരു പക്ഷികൂടായിതീരുക വിവിധ വര്‍ണങ്ങളില്‍, വൈവിധ്യമേറിയ കൊഞ്ചലുകളുള്ള കിളിക്കൂടായി ലോകം മാറണമെന്നാഗ്രഹിച്ചു അദ്ദേഹം.
‘ഭാരതമെന്നു കേട്ടാലഭിമാനപൂരിതമാകണമെന്നന്തരംഗം, കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന വള്ളത്തോളിന്റെ വരികള്‍ പോലും വിശാല അര്‍ഥത്തില്‍ വിമര്‍ശന വിധേയമായ നാടാണ് നമ്മുടേത്. അങ്ങനെയെങ്കില്‍ ജനിച്ച സ്ഥലത്തിന്റെ പേര് കേട്ടാല്‍ മനുഷ്യന് നില്‍ക്കക്കള്ളി നഷ്ടപ്പെടില്ലേ എന്ന് ചോദിച്ച കേസരി ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സ്മരിക്കേണ്ടതാണ്. കാരണം ദേശ രാഷ്ട്ര ചിന്തകള്‍കൊണ്ട് മനുഷ്യന് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലേക്കാണ് പുതിയ മനുഷ്യന്‍ നീങ്ങുന്നത്.
സത്യാന്വേഷി-പ്രതിഛായ
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്.

‘അത് വക്കീലിനോട് ഇനി മുതല്‍ വാദിക്കരുതെന്ന് ആവശ്യപ്പെടുന്നതുപോലെയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോട് എങ്ങനെയാണ് എഴുതരുതെന്ന് ആവശ്യപ്പെടാനാകുക? നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹമതിന് മറുപടി പറയാന്‍ ബാധ്യസ്ഥനാണ്. പക്ഷേ ഒരാള്‍ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് മുന്‍കൂട്ടി എതിര്‍ക്കാന്‍കഴിയുക?’ സുപ്രീംകോടതിയിലെ പ്രമുഖന്യായാധിപന്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റേതാണ് ഈകുറിക്കുകൊള്ളുന്ന വാക്കുകള്‍. ‘ആള്‍ട്ട്‌ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ്‌സുബൈറിനെ സമൂഹമാധ്യമമായ ട്വിറ്ററില്‍ എഴുതുന്നതില്‍നിന്ന് തടയണമെന്ന ഉത്തര്‍പ്രദേശ് പൊലീസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യത്തെ അത്യുന്നത നീതിപീഠം. സമൂഹമാധ്യമങ്ങളിലെ തെറ്റായവിവരങ്ങളുടെ വസ്തുതാന്വേഷകനായി പ്രസിദ്ധനായ സുബൈറിനെ തുടരെത്തുടരെ കേസുകളുമായി വരിഞ്ഞുമുറുക്കി കാലാകാലത്തേക്ക് തുറുങ്കിലടക്കാനും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ പ്രതികരിക്കാതിരിക്കാനുമായി ഇട്ട പദ്ധതിയെ പൊളിച്ചടുക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. നാലരക്കൊല്ലംമുമ്പ് ട്വീറ്റ്‌ചെയ്ത ഒരു വിഷയത്തിന്റെ പേരിലായിരുന്നു യു.പി സര്‍ക്കാര്‍ സുബൈറിനെ അറസ്റ്റ്‌ചെയ്ത് ജയിലിടച്ചത്. ജൂണ്‍ 27ന് അറസ്റ്റുചെയ്ത സുബൈറിനെ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തെതുടര്‍ന്ന് മോചിപ്പിച്ചത് ജൂലൈ 21നായിരുന്നു; കൃത്യം 23 ദിവസത്തിനുശേഷം. ഡല്‍ഹിക്കുപുറമെ യു.പിയില്‍ ആറു കേസുകളാണ് സുബൈറിനെതിരെ ചുമത്തിയത്. ഓരോ കേസിലും ജാമ്യം നേടുമ്പോള്‍ വൈകാതെ മറ്റൊരു കേസില്‍ അറസ്റ്റുരേഖപ്പെടുത്തി യുവാവിന്റെ മോചനം വൈകിക്കലായിരുന്നു തന്ത്രം. എന്നാല്‍ ഇത് തിരിച്ചറിഞ്ഞായിരുന്നു കോടതിയുടെ ഇടപെടല്‍. എഫ്.ഐ.ആറുകള്‍ റദ്ദാക്കിയില്ലെങ്കിലും എല്ലാകേസുകളും ഡല്‍ഹി കോടതിയിലേക്ക് മാറ്റാനും സുബൈറിന് ഇടക്കാലം ജാമ്യം നല്‍കി വിട്ടയക്കാനുമായിരുന്നു 21ലെ വിധി.
ഇന്ത്യയുടെ പാരമ്പര്യമാണ് സത്യം. മുണ്ഡകോപനിഷത്തിലെ ‘സത്യമേവ ജയതേ’ ആണ് രാജ്യത്തിന്റെ ഔദ്യോഗികചിഹ്നത്തില്‍ ആലേഖന ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ സത്യം കണ്ടെത്തി അവതരിപ്പിക്കുന്ന ആരും ആര്‍ഷഭാരത പാരമ്പര്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. മാധ്യമപ്രവര്‍ത്തകോട്, വിശേഷിച്ച് സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരോട് ബി.ജെ.പി ഭരണകൂടങ്ങള്‍ പൊലീസിനെ ഉപയോഗിച്ച് ചെയ്തുകൂട്ടുന്നതെന്തെല്ലാമാണെന്നതിന് മികച്ച തെളിവാണ് സുബൈറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും. എന്നാല്‍ ഇതിന് നേര്‍വിപരീതമായിരുന്നു രാഹുല്‍ഗാന്ധിക്കെതിരായി വ്യാജ വീഡിയോ സംപ്രേഷണംചെയ്തതിന് ‘ടൈംസ് നൗ’ ടി.വി അവതാരകന്‍ രോഹിത് രഞ്ജന് അനുകൂലമായ ബി.ജെ.പി സര്‍ക്കാരിന്റെ നീക്കം. രാഹുല്‍ഗാന്ധി രാജസ്ഥാനില്‍ ടെയ്‌ലറെ കൊലപ്പെടുത്തിയ യുവാക്കളെ കുട്ടികളല്ലേ എന്നു വിളിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ പൊലീസ് രോഹിത്തിനെ അറസ്റ്റ്‌ചെയ്യാനെത്തിയപ്പോള്‍ മറ്റൊരു കേസ് ചുമത്തി അറസ്റ്റില്‍നിന്ന് രക്ഷിച്ചെടുക്കുകയായിരുന്നു ഡല്‍ഹി പൊലീസ്. പഴയ ഹിന്ദിസിനിമയിലെ ഒരു ഡയലോഗ് പങ്കുവെച്ചായിരുന്നു സുബൈറിന്റെ നാലരവര്‍ഷം മുമ്പത്തെ ട്വീറ്റ്. വിദ്വേഷ പ്രചാരകരോട് വിട്ടുവീഴ്ചയില്ലെന്നാണ് 33 കാരനായ സുബൈറിന്റെ സുധീര പ്രഖ്യാപനം.
സോഫ്്റ്റ്‌വെയര്‍ എഞ്ചിനീയറായി 10 വര്‍ഷത്തോളം നോക്കിയയില്‍ പ്രവര്‍ത്തിച്ചശേഷമാണ് സമൂഹമാധ്യമങ്ങളിലെ കള്ളക്കഥകളെ പൊളിച്ചടുക്കാനുറച്ച്് പ്രതീക്‌സിന്‍ഹയുമായിചേര്‍ന്ന് 2017ല്‍ 28-ാംവയസ്സില്‍ സുബൈര്‍ ‘ആള്‍ട്ട് ന്യൂസ്’ (ബദല്‍ വാര്‍ത്ത) എന്ന പേരില്‍ സമൂഹമാധ്യമ പോര്‍ട്ടല്‍ ആരംഭിക്കുന്നത്. നിമിഷങ്ങളെന്നോണം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന നുണ ഫാക്ടറികളുടെ ഓശാരത്തില്‍ അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ക്കാണ് ആള്‍ട്ട്‌ന്യൂസ് പ്രധാനമായും വെല്ലുവിളിയുയര്‍ത്തിയത്. സുബൈറിന്റെ ഫാക്ട്‌ചെക് വാര്‍ത്തകള്‍ ലോകത്തെ ഉന്നതമാധ്യമങ്ങള്‍വരെ എടുത്തുകൊടുക്കാനാരംഭിച്ചു. പ്രവാചകനെതിരെ ബി.ജെ.പി വക്താവ് നൂപുര്‍ശര്‍മ നടത്തിയ വിവാദ പ്രസ്താവത്തിന്റെ വീഡിയോ അതേപടി ആള്‍ട്ട്‌ന്യൂസ് പ്രസിദ്ധപ്പെടുത്തിയതാണ് സത്യത്തില്‍ സുബൈറിനെ നോട്ടമിട്ടിരുന്ന ബി.ജെ.പി നേതാക്കളെ പെട്ടെന്ന് പൊലീസിനെ വിട്ട് അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിച്ചത്. എന്നാല്‍ ഇതാണ് കാരണമെന്ന് പറയാതെ നാലര വര്‍ഷം മുമ്പത്തെ കാര്യമാണ് പറഞ്ഞതെന്നുമാത്രം. വിവാഹേതര ബന്ധമുണ്ടെന്നതിന് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിന്റെ ദൃശ്യം കാട്ടി അത് ‘ലൗ ജിഹാദാ’ണെന്ന് പ്രചരിപ്പിക്കുന്നവരെപോലുള്ളവരെയും സുബൈര്‍ തുറന്നുകാട്ടി. മേയില്‍ ജ്ഞാന്‍വ്യാപി പള്ളി വിവാദത്തിലും തീവ്ര ഹിന്ദുത്വവാദികള്‍ക്കെതിരെ സുബൈര്‍ നിരവധി പോസ്റ്റുകളിട്ടിരുന്നു. ദേശീയ മാധ്യമങ്ങളിലെ അവതാരകരുടെ തനിനിറം തുറന്നുകാട്ടുകയും സുബൈറിന്റെ പ്രധാന ജോലിയായിരുന്നു. സുബൈറിന്റെ വരുമാനം ലാഭം പ്രതീക്ഷിക്കാതെ സംഭാവനയിലൂടെ പ്രവര്‍ത്തിക്കുന്ന ആള്‍ട്ട്‌ന്യൂസില്‍നിന്ന് കിട്ടുന്ന തുച്ഛമായ വേതനമാണ്. സ്ഥാപനത്തിന്റെ ഉടമകളായ പ്രാവ്ദ മീഡിയ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരിലൊരാളാണിപ്പോള്‍. ബെംഗളൂരുവില്‍ ജനിച്ച സുബൈറിന്റെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസവും അവിടെയായിരുന്നു.
ലണ്ടനിലെത്തി മഞ്ഞപ്പട
26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി.

കൊച്ചി: 26ന് ആരംഭിക്കുന്ന നെക്സ്റ്റ് ജെന്‍ കപ്പ് ടൂര്‍ണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ലണ്ടനിലെത്തി. ഗോവയില്‍ നടന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഡെവലപ്‌മെന്റ് ലീഗില്‍ റണ്ണേഴ്‌സ് അപ്പായാണ് ബ്ലാസ്‌റ്റേഴ്‌സ് നെക്സ്റ്റ് ജെന്‍ കപ്പിന് യോഗ്യത നേടിയത്. പ്രമുഖ പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ യൂത്ത് ടീമുകളെയാണ് ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്നത്. ബെംഗളൂരു എഫ്‌സി, റിലയന്‍സ് ഫൗണ്ടേഷന്‍ യങ് ചാമ്പ്‌സ് എന്നീ ടീമുകളും ഇന്ത്യയില്‍ നിന്ന് മത്സരത്തിനുണ്ട്.
നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സി എഫ്‌സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, സതാംപ്ടണ്‍ എഫ്‌സി എന്നിവയാണ് ഇംഗ്ലീഷ് ടീമുകള്‍. അണ്ടര്‍ 21 താരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ടണിയുന്നത്. രണ്ട് അണ്ടര്‍ 23 താരങ്ങളും ടീമിലുണ്ട്. പ്രീമിയര്‍ ലീഗും ഇന്ത്യന്‍ സൂപ്പര്‍ലീഗും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ് നെക്സ്റ്റ് ജെന്‍ കപ്പ് സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് ടീം: സച്ചിന്‍ സുരേഷ്, മുഹമ്മദ് മുര്‍ഷിദ്, മുഹീത് ഷബീര്‍ ഖാന്‍, മുഹമ്മദ് ബാസിത്, ഹോര്‍മിപാം റൂയിവാ, ബിജോയ് വി, തേജസ് കൃഷ്ണ, മര്‍വാന്‍ ഹുസൈന്‍, ഷെറിന്‍ സലാറി, അരിത്ര ദാസ്, മുഹമ്മദ് ജാസിം, ജീക്‌സണ്‍ സിങ്, ആയുഷ് അധികാരി, ഗിവ്‌സണ്‍ സിങ്, മുഹമ്മദ് അസര്‍, മുഹമ്മദ് അജ്‌സല്‍, മുഹമ്മദ് അയ്‌മെന്‍, നിഹാല്‍ സുധീഷ്. തോമക് ഷ്വാസാണ് മുഖ്യ പരിശീലകന്‍. ടി.ജി പുരുഷോത്തമന്‍ സഹപരിശീലകന്‍.