Connect with us

Video Stories

കേരള നേതാക്കളുടെ ദേശീയ നിയമനം

Published

on

രണ്ടു മുതിര്‍ന്ന നേതാക്കളുടെ ദേശീയാടിസ്ഥാനത്തിലുള്ള സ്ഥാനലബ്ധിക്കാണ് ഈയാഴ്ച്ച കേരളം സാക്ഷ്യം വഹിച്ചിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും കോണ്‍ഗ്രസ് നേതാവ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും. ഉമ്മന്‍ചാണ്ടിയെ ആന്ധാ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി എ.ഐ.സി.സി നിശ്ചയിച്ചപ്പോള്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍എന്ന ഭരണഘടനാ പദവിയിലേക്കാണ് ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കുമ്മനം ഗവര്‍ണര്‍ പദവിയില്‍ അവരോധിക്കപ്പെടുക വഴി രാഷ്ട്രീയ കേന്ദ്രങ്ങള്‍ മാത്രമല്ല ബി.ജെ.പി നേതൃത്വവും അമ്പരപ്പിലാണ്. ഗവര്‍ണര്‍ പദവി ആദരവാണെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വാദമെങ്കിലും അത് അണികള്‍ക്കുമുമ്പില്‍ പോലും വിശദീകരിക്കാന്‍ നേതൃത്വത്തിന് സാധിക്കുന്നില്ല. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെയുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലവത്താവുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തോല്‍വി മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്ര നേതൃത്വത്തിന്റെ നടപടിയെന്ന കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പ്രചരണം അണികളെ അക്ഷരാര്‍ത്ഥത്തില്‍ ആശയക്കുഴപ്പത്തിലും നേതൃത്വത്തെ അങ്കലാപ്പിലുമാക്കിയിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായി നിലകൊ ണ്ടി രുന്ന കുമ്മനത്തെ മാറ്റിയ നടപടിക്കു പിന്നില്‍ പണിഷ്‌മെന്റ് ട്രാന്‍സ്ഫറാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവെക്കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍. വിഭാഗീയതയുടെ പിടിയിലമര്‍ന്ന് വരിഞ്ഞുമുറുകുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അതിന്റെ വന്‍ഗര്‍ത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കുകയെന്ന നിയോഗവുമായാണ് കുമ്മനം ആ പദവിയിലേക്ക് അവരോധിക്കപ്പെടുന്നത്. എന്നാല്‍ വിഭാഗീയതക്ക് തടയിടാനായില്ലെന്ന് മാത്രമല്ല അദ്ദേഹം തന്നെ ഒരു വിഭാഗത്തിന്റെ വക്താവായി മാറുന്നതാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. കെ.എം മാണിയുടേയും ബി.ഡി.ജെ.എസിന്റെയുമെല്ലാം കാര്യത്തില്‍ നേതാക്കള്‍ തന്നെ തുറന്ന യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ കുമ്മനവും അതില്‍ ഭാഗവാക്കായിമാറിയിരുന്നു. ഈ സാഹചര്യത്തില്‍ നേതൃ മാറ്റത്തിന് ഇനിയും അമാന്തിച്ചു നിന്നാല്‍ ചെങ്ങന്നൂരില്‍ വന്‍ നാണക്കേട് ഏറ്റുവാങ്ങേണ്ടി വരുമെന്ന ബോധ്യമാണ് ബി.ജെ.പിയെ യുദ്ധമുഖത്ത് വെച്ച് പടനായകനെ പിന്‍വലിക്കേണ്ട ഗതികേടിലേക്കെത്തിച്ചത്.
ഭരണ ഘടനാ പദവികള്‍ ഒന്നൊന്നായി കടുത്ത കക്ഷി രാഷ്ട്രീയ വല്‍ക്കരണത്തിന് വിധേയമാക്കുകയെന്ന ബി.ജെ.പി തന്ത്രവും ഈ നീക്കത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഏതു വിധേനയും അധികാരം നിലനിര്‍ത്തുകയെന്ന ബി.ജെ.പിയുടെ നയത്തിന് ചൂട്ടുപിടിക്കാന്‍ സംസ്ഥാനങ്ങളില്‍ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളെ നിയമിക്കുകയെന്നത് കേന്ദ്ര സര്‍ക്കാര്‍ ഒരു നയമായി സ്വീകരിച്ചിരിക്കുകയാണ്. മുന്‍ കാലങ്ങളില്‍ സജീവ രാഷ്ട്രീയം അവസാനിപ്പിച്ച പരണിതപ്രജ്ഞരായ നേതാക്കളെയാണ് ഈ പദവിയില്‍ സര്‍ക്കാറുകള്‍ അവരോധിച്ചിരുന്നത്. എന്നാല്‍ ഈ കീഴ്‌വഴക്കങ്ങള്‍ പാടെ മാറ്റിമറിച്ച്‌കൊണ്ടാണ് ബി.ജെ.പി അധികാരത്തിലേറിയ നാളുകളില്‍ തന്നെ പലസംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാരെ തിരിച്ചുവിളിച്ച് തങ്ങളുടെ വിശ്വസ്തരെ അവരോധിച്ചത്. അത്തരത്തില്‍ നിയമിക്കപ്പെട്ട ഗവര്‍ണറാണ് കര്‍ണാടകയില്‍ തന്റെ വിധേയത്വം പ്രകടിപ്പിക്കാന്‍ നാണം കെട്ട സമീപനം സ്വീകരിച്ചത്. എന്നാല്‍ പരമോന്നത നീതിപീഠത്തിന്റെ കൃത്യമായ ഇടപെടല്‍ കാരണം അദ്ദേഹത്തിന്റെയും ബി.ജെ.പിയുടേയും കണക്കുകൂട്ടല്‍ പിഴക്കുകയായിരുന്നു.
കുമ്മനത്തിന്റെ നിയമനം സജീവചര്‍ച്ചയായി നില്‍ക്കുമ്പോഴാണ് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുന്നത്. കേവലഭൂരിപക്ഷത്തില്‍ നിന്നും ഏതാനും സീറ്റുകള്‍ മാ്ര്രതം അധികമുള്ള ഒരു മുന്നണിയെ അഞ്ചു വര്‍ഷക്കാലം അധികാരത്തിലിരുത്തുകയും സംസ്ഥാനത്തിന്റെ ചരിത്രത്തിലില്ലാത്ത വിധം വികസന രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും മുന്നിലെത്തിക്കുകയും ചെയ്ത ഭരണാധികാരിയുമാണ് അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ ദേശീയ രംഗത്തുള്ള പ്രവേശനം കോണ്‍ഗ്രസിന് മാത്രമല്ല മതേതര ഭാരതത്തിന് തന്നെ മുതല്‍കൂട്ടാവും. പ്രമുഖ നേതാവായിരുന്നിട്ടും പ്രത്യേക പദവികളൊന്നും വഹിക്കാതിരുന്ന അദ്ദേഹം കെ.പി.സിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടുവെങ്കിലും സ്വയം പിന്‍മാറുകയായിരുന്നു.
രണ്ടുവര്‍ഷത്തെ ഇടവേളക്കു ശേഷം അദ്ദേഹത്തിനു ലഭിച്ച പദവി അല്‍പം കാഠിന്യമേറിയതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അവിടെ ശൂന്യതയില്‍ നില്‍ക്കുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ അനുഭവസമ്പത്തിന്റെ പിന്‍ബലമുള്ള നേതാവിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തിരിച്ചറിവാണ് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനലബ്ധിക്കു പിന്നില്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുത്തതോടെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മികച്ച പരിഗണനയാണ് ദേശീയ നേതൃത്വത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനു തൊട്ടുമുമ്പ് കെ.സി വേണുഗോപാല്‍ എം.പിയേയും പി.സി വിഷ്ണുനാഥിനെയും ദേശീയ നേതൃത്വത്തിലേക്കുയര്‍ത്തുകയും ഇരുവര്‍ക്കും കര്‍ണാടക തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കുകയും ചെയ്തിരുന്നു. ഇരുവരുടേയും മേല്‍നോട്ടത്തില്‍ നടന്ന ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു.
2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ നിന്നുള്ള രണ്ടു നേതാക്കളുടെ ദേശീയ പ്രവേശനം ഇരുപാര്‍ട്ടികളുടേയും ജനാധിപത്യത്തോടുള്ള സമീപനത്തിന്റെ ഉദാഹരണം കൂടിയാണ്. ഭരണഘടനാ പദവികളുടെ രാഷട്രീയ വല്‍ക്കരണംപോലെയുള്ള അതീവ ഗുരുതരമായ നടപടികളിലൂടെ ബി.ജെ.പി വളഞ്ഞ വഴിയിലൂടെ അധികാരം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജനകീയ ജനാധിപത്യത്തിലൂടെ മറുപടി നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

main stories

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.

Continue Reading

kerala

അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.

KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.

അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.

കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.

Continue Reading

Health

അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .

Published

on

കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.

നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.

കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.