Video Stories
ബി.ജെ.പിക്കുള്ള മറുപടി
![](https://demo.chandrikadaily.com/wp-content/uploads/2019/10/Untitled-1-copy-1.jpg)
ബി.ജെ.പിയുടെ ജൈത്രയാത്ര അന്ത്യത്തിലേക്കടുക്കുന്നുവെന്ന സൂചന നല്‍കുന്നു മഹാരാഷ്ട്രയും ഹരിയാനയും. രണ്ടിടവും തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ അങ്കത്തട്ടിലെത്തിയ ബി.ജെ.പിക്ക് ഹരിയാനയില്‍ കേവല ഭൂരിപക്ഷം നേടാനായിട്ടില്ല. മഹാരാഷ്ട്രയിലാകട്ടെ നിറംമങ്ങിയ വിജയത്തില്‍ സന്തുഷ്ടരാകാനുള്ള സൗഭാഗ്യം ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഹരിയാനയില്‍ ഇനി ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ അഭ്യാസമുറകളില്‍ ജനാധിപത്യം മുറിവേറ്റ് വീഴുമോ എന്നാണ് അറിയേണ്ടത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ബി.ജെ.പിയെ അധികാരത്തിലേറ്റിയ ജനങ്ങള്‍ അഞ്ച് മാസങ്ങള്‍ക്കിപ്പുറം അവരെ നിരാകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ചൂണ്ടിക്കാട്ടുന്നു. ഭരണാധികാരത്തിന്റെ സര്‍വ്വ സൗകര്യങ്ങളും ഉപയോഗിച്ചിട്ടും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ഒരു സീറ്റ് വീതം ബി.ജെ.പിക്ക് കുറഞ്ഞത് ചെറിയ കാര്യമല്ല. ചാക്കിട്ട് പിടിച്ചും ബ്ലാക്ക് മെയില്‍ രാഷ്ട്രീയും പ്രയോഗിച്ചും എതിരാളികളെ സ്വന്തം പാളയത്തിലെത്തിച്ച് വമ്പ് കാട്ടിയാണ് തെരഞ്ഞെടുപ്പ് കളത്തിലേക്ക് ബി.ജെ.പി എത്തുന്നത്. എതിരാളികളില്ലെന്ന തോന്നല്‍ ജനമനസ്സില്‍ ആഴത്തിലെത്തിക്കാന്‍ ഇത്തരം അരാഷ്ട്രീയ രാഷ്ട്രീയത്തിന് ഏറെക്കുറെ സാധിക്കാറുമുണ്ട്. പ്രക്ഷോഭങ്ങളുടെ വെയിലില്‍ ആളിക്കത്തിയ കര്‍ഷക ജനത നിര്‍ണായകമായ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് അഞ്ച് സീറ്റ് പോലും ലഭിക്കില്ലെന്നായിരുന്നു ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെ വിലയിരുത്തലും പ്രചരണങ്ങളും. പ്രതിപക്ഷത്തെ നിലംപരിശാക്കാന്‍ പോന്ന പൂഴിക്കടകന്‍ ബി.ജെ.പി തലങ്ങുംവിലങ്ങും പ്രയോഗിച്ചിട്ടും ഫീനിക്‌സ് പക്ഷിയെ പോലെ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഉത്തരേന്ത്യയില്‍.
ഹരിയാനയില്‍ 75 സീറ്റെന്ന ലക്ഷ്യം പ്രഖ്യാപിച്ച ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ പോയത് വരാനിരിക്കുന്ന പൗര്‍ണമികളുടെ സൂചന തന്നെയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയും മുത്തലാക്ക് ബില്‍ പാസ്സാക്കിയും തീവ്രഹിന്ദുത്വ നിലപാടുകള്‍ നിയമമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിന് വഴിതെളിക്കുമെന്ന ശുഭപ്രതീക്ഷയാണ് അസ്ഥാനത്തായത്. നരേന്ദ്ര മോദി-അമിത്ഷാ കൂട്ടുകെട്ട് രാജ്യത്ത് നടപ്പാക്കുന്ന കോര്‍പറേറ്റ് അനുകൂല അജണ്ടകളും കര്‍ഷക വിരുദ്ധ നടപടികളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നതിന് വേറെ കണക്കുകള്‍ ആവശ്യമില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കാനുള്ള ദൗത്യമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് മേല്‍ ഇപ്പോള്‍ നിക്ഷിപ്തമായിരിക്കുന്നത്. ജനഹൃദയങ്ങളുടെ സ്പന്ദനം തൊട്ടറിയുന്ന നേതൃത്വത്തെയാണ് ജനാധിപത്യ ഇന്ത്യ കാത്തിരിക്കുന്നതെന്ന പൊള്ളുന്ന സത്യത്തെ ആലിംഗനം ചെയ്യാതെ ബി.ജെ.പിയെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനായി സ്വയം ഉരുകി തിളക്കമേറ്റുകയല്ലാതെ വേറെ മാര്‍ഗമില്ല.
കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ മൂന്നിടത്ത് വിജയം നേടിയ യു.ഡി.എഫിന്റേത് തിളക്കമാര്‍ന്ന നേട്ടമാണ്. മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്കെത്തുമ്പോള്‍, ബി.ജെ.പിയുടെ കേരളത്തിലേക്കുള്ള കവാടമാണ് കൊട്ടിയടക്കപ്പെട്ടത്. 2016ല്‍ 89 എന്ന മാന്ത്രിക അക്കത്തിലാണ് പി.ബി അബ്ദുല്‍ റസാഖ് ബി.ജെ.പിയിലെ കെ.സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ഇത്തവണ വലിയ മോഹമാണ് ബി.ജെ.പി മഞ്ചേശ്വരത്തിന് മേല്‍ വെച്ചത്. ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു അവിടെ. ഭാഷാ സംഗമ ഭൂമിയില്‍ നിന്ന്് എം.സി ഖമറുദ്ദീന്‍ നേടിയ വിജയം അക്ഷരാര്‍ത്ഥത്തില്‍ മതേതര ചേരിയുടെ കരുത്തായി അടയാളപ്പെടുത്തേണ്ടി വരുന്നതും അതിനാലാണ്.
54 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അരൂരില്‍ നിന്ന് കോണ്‍ഗ്രസ് അംഗം നിയമസഭയിലെത്തുന്നത്. ഷാനിമോള്‍ ഉസ്മാന്റേത് ചരിത്രവിജയം. വോട്ടെടുപ്പ് ദിവസത്തെ പേമാരിയില്‍ യു.ഡി.എഫ് ഒരുവേള സ്തംഭിച്ചെങ്കിലും യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ എറണാകുളം ടി.ജെ വിനോദിനെ തന്നെ നിയമസഭയിലെത്തിച്ചു. മൂന്നിടത്ത് വിജയം നേടാനായെങ്കിലും യു.ഡി.എഫ് നേതൃത്വം സംതൃപ്തിയിലല്ലെന്നാണ്് ഫലങ്ങള്‍ പുറത്തുവന്ന ശേഷമുള്ള ചര്‍ച്ചകളും യു.ഡി.എഫ് നേതാക്കളുടെ പ്രസ്താവനകളും വെളിപ്പെടുത്തുന്നത്. ഭരണവിരുദ്ധ തരംഗം അലയടിക്കുന്ന കേരളത്തില്‍ അട്ടിമറി വിജയത്തിലൂടെ യു.ഡി.എഫിന്റെ സിറ്റിങ് സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസം ഇപ്പോള്‍ ഇടതുമുന്നണിക്കുണ്ട്. അരൂരെന്ന സ്വന്തം കോട്ട നഷ്ടപ്പെട്ടെങ്കിലും യു.ഡി.എഫിന്റെ രണ്ട് സീറ്റുകള്‍ നേടിയെടുക്കാന്‍ കഴിഞ്ഞെന്നത് മുങ്ങിച്ചാകാന്‍ പോകുന്ന സര്‍ക്കാരിന് കിട്ടിയ കച്ചിത്തുരുമ്പ് തന്നെ.
അഴിമതി ആരോപണങ്ങളും സ്വജനപക്ഷ പാതവും ധൂര്‍ത്തും കൊണ്ട് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടെന്ന് ഭരണകക്ഷിയില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയരുന്ന വേളയില്‍ ലഭിച്ച രണ്ട് സീറ്റുകള്‍ സര്‍ക്കാരിന് ആഘോഷിക്കാന്‍ വക നല്‍കുമ്പോള്‍ സ്വയംവിമര്‍ശനമെന്ന ശരിപക്ഷമാണ് യു.ഡി.എഫ് സ്വീകരിക്കേണ്ടത്. രണ്ട് സിറ്റിങ് സീറ്റുകള്‍- കോന്നിയും വട്ടിയൂര്‍ക്കാവും നഷ്ടപ്പെട്ട ആകുലത പരസ്യപ്രസ്താവനകളിലൂടെ കൂടുതല്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാകരുത്.
രണ്ട് മണ്ഡലങ്ങളിലെ വിജയാഘോഷത്തില്‍ ഇടതുമുന്നണി മതിമറക്കുമ്പോള്‍, ബി.ജെ.പിയുടെ വോട്ട് പോയ വഴി നല്‍കുന്ന സൂചന അവരുടെ അവകാശ വാദങ്ങളെ സാധൂകരിക്കുന്നില്ലെന്ന് കൂടി പറയേണ്ടതുണ്ട്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും ബി.ജെ.പിയുടെ വോട്ട് ഗണ്യമായി കുറയുകയും ഇടതുമുന്നണിക്ക് വോട്ട് വര്‍ധിക്കുകയും ചെയ്തത് ആകസ്മികമാകാനിടയില്ല. ബി.ജെ.പി നിലപാട് രണ്ടിടത്തും നിര്‍ണായകമായിരുന്നുവെന്ന് വ്യക്തം.
തെരഞ്ഞെടുപ്പ് അവലോകനങ്ങള്‍ കൊണ്ട് ചരിത്രത്തെ മാറ്റിയെഴുതാനാകില്ല. പക്ഷേ ഭാവിയെ കരുപ്പിടിപ്പിക്കാനാകും. സ്വയം വിമര്‍ശനം ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കാനുള്ള ചോദനയാകുമ്പോള്‍ മാത്രമേ പ്രതീക്ഷകള്‍ക്ക് നിറമുണ്ടാകൂ. ജനമനസ്സുകളുടെ സ്പന്ദനമായി മാറുമ്പോഴാണ് ജനാധിപത്യവും തെരഞ്ഞെടുപ്പും അര്‍ത്ഥസമ്പുഷ്ടമാകുന്നത്.
main stories
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.
![](https://demo.chandrikadaily.com/wp-content/uploads/2022/06/ct.jpg)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച കെ.എസ്.യു നേതാവിന് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.കണ്ണൂര്‍ കെ.എസ്.യു ജില്ല വൈസ്പ്രസിഡന്‍് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദനമേറ്റത്.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയ ഫര്‍ഹാനെ പോലീസ് കസ്സറ്റഡിയിലെടുക്കുന്നതിനിടെയായിരുന്നു സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം.ഫര്‍ഹാന്‍ മുണ്ടേരി നിലവില്‍ പോലീസ് കസ്സറ്റഡിയിലാണ്.
kerala
അയ്യൂബിന്റെ ഓട്ടോ ഓടിയത് സി.എച്ച്.സെന്ററിന് വേണ്ടി
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി.
![](https://demo.chandrikadaily.com/wp-content/uploads/2022/04/IMG-20220416-WA0002.jpg)
റഊഫ് കൂട്ടിലങ്ങാടി
കൂട്ടിലങ്ങാടി: സി.എച്ച്.സെന്റർ ദിനത്തിൽ കൂട്ടിലങ്ങാടിയിലെ ഓട്ടോ ഡ്രൈവർ മാരത്തൊടി അയ്യൂബ് തന്റെ ഓട്ടോറിക്ഷ ഓടിയത് സി.എച്ച്.സെന്റ്റിന് കലക്ഷൻ ശേഖരിക്കുന്നതിന് വേണ്ടി.
KL -O6 H 291 നമ്പറിലുള്ള ഓട്ടോയിൽ “ഇന്നത്തെ കലക്ഷൻ സി.എച്ച് സെന്ററിന്” എന്ന് എഴുതിയ സ്റ്റിക്കർ പതിച്ചാണ് കാരുണ്യ യാത്രക്കാരുങ്ങി വെള്ളിയാഴ്ച രാവിലെ അയ്യൂബ് ഓട്ടോ സ്റ്റാന്റിലേക്ക് എത്തിയത്.
അശരണരും ആലംബഹീനരുമായ വേദനയനുഭവിക്കുന്ന ആയിരങ്ങളുടെ കണ്ണീരൊപ്പാൻ സി.എച്ച്.സെന്റർ നടത്തുന്ന കാരുണ്യ പ്രവർത്തനത്ത നങ്ങളിൽ ഒരു കൈ സഹായം നൽകി പങ്കാളിത്തം വഴിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയിലാണ് യൂത്ത് ലീഗ് പ്രവർത്തകനായ അയ്യൂബ്.
കാരുണ്യ യാത്രയിൽ കളക്ഷനായി ലഭിച്ച മുഴുവൻ തുകയും രാത്രിയോടെ കമ്മറ്റിക്ക് കൈമാറി. വാർഡ് മെമ്പർ കൂരി മുസ്തഫ,ഷമീർ കോപ്പിലാൻ എന്നിവർ തുക ഏറ്റുവാങ്ങി.
Health
അറുപത് ഡി ബി എസ് ശസ്ത്രക്രിയകളുമായി ആസ്റ്റര്‍ ഹോസ്പിറ്റല്‍
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് .
![](https://demo.chandrikadaily.com/wp-content/uploads/2022/04/GridArt_20220411_104258224.png)
കോഴിക്കോട്: പാര്‍ക്കിന്‍സണ്‍സ് രോഗത്തിനുള്ള ഏറ്റവും ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡി ബി എസ്) അറുപത് എണ്ണം പൂര്‍ത്തിയാക്കിക്കൊണ്ട് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ ശ്രദ്ധേയമാകുന്നു. വളരെ ചുരുങ്ങിയ കാലയളവിനുള്ളിലാണ് അറുപത് ഡി ബി എസ് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് സാധിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡി ബി എസ് സെന്ററുകളുടെ നിരക്കുകളോട് സമാനത പുലര്‍ത്തുന്ന നേട്ടമാണിത്.
നിലയ്ക്കാത്ത വിറയലും അനുബന്ധമായ മറ്റ് ബുദ്ധിമുട്ടുകളുമാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രധാന ലക്ഷണവും പ്രതിസന്ധിയും. ഇത് മൂലം രോഗബാധിതരായവരുടെ ദൈനംദിന ജീവിതം തന്നെ ദുരിതത്തിലാവുകയും സമാനതകളില്ലാത്ത പ്രതിസന്ധികള്‍ അവര്‍ അഭിമുഖീകരിക്കേണ്ടി വരികയും ചെയ്യുന്നു. അടുത്ത കാലം വരെ ഫലപ്രദമായ ചികിത്സകളില്ലാതിരുന്ന രോഗം എന്ന നിലയിലായിരുന്നു പാര്‍ക്കിന്‍സണ്‍സിനെ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഡി ബി എസിന്റെ ആവിര്‍ഭാവത്തോടെ ഈ അവസ്ഥയ്ക്ക് വലിയ പരിഹാരമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. തലച്ചോറില്‍ ഇലക്ട്രോഡുകള്‍ ശസ്ത്രക്രിയ വഴി സ്ഥാപിക്കുകയും ഇതിന്റെ തരംഗങ്ങള്‍ ഉപയോഗപ്പെടുത്തി രോഗലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയോ കുറയ്ക്കുകയോ ചെയ്യുകയുമാണ് ഡി ബി എസിലൂടെ നിര്‍വ്വഹിക്കപ്പെടുന്നത്.
കേരളത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ്, കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി എന്നിവിടങ്ങളിലാണ് ഡി ബി എസ് ശസ്ത്രക്രിയ പ്രധാനമായും നിര്‍വ്വഹിക്കുന്നത് എന്ന് ശ്രീ. ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്) പറഞ്ഞു. നിലവിലുള്ള ഏറ്റവും ഫലപ്രദമായ ചികിത്സാ രീതിയാണ് ഡി ബി എസ് എന്നും ഇതുമായി ബന്ധപ്പെട്ടുള്ള ഏത് അന്വേഷണങ്ങള്‍ക്കും 9746554443 (കൊച്ചിന്‍), 95623 30022 (കോഴിക്കോട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
Video Stories8 years ago
കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റ കഫീല്‍ അബ്ദുല്ല അല്‍മുഹാവിസിന്റെ വാക്കുകള്‍ വൈറലാവുന്നു
-
Culture8 years ago
അനസ്തേഷ്യയില്ലാത്ത ശസ്ത്രക്രിയയില്‍ ഖുര്‍ആന്‍ ഉരുവിട്ട് കുഞ്ഞ്; വാര്‍ത്ത വായിക്കുമ്പോള്‍ വിതുമ്പിക്കരഞ്ഞ് അവതാരകന്
-
More8 years ago
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്
-
More8 years ago
‘മകളെ കൊണ്ട് കള്ളം പറയിച്ചു’ ദിലീപ്-കാവ്യ വിവാഹത്തില്‍ മഞ്ജുവിന്റെ പ്രതികരണം
-
Culture8 years ago
വഴിയോര കച്ചവടങ്ങളിലെ ബിരിയാണിയില്‍ പൂച്ച മാംസം
-
Culture5 years ago
വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവിന് വാട്സ് ആപ്പില്‍; പ്രതിയെ കണ്ട് ഞെട്ടി പൊലീസും വീട്ടുകാരും
-
Culture7 years ago
‘സോനു നിഗം പ്രിയങ്കയില്‍ നിന്നു പഠിക്കണം; ബാങ്കുവിളിയെക്കുറിച്ചുള്ള അധിക്ഷേപത്തിന് ശേഷം പ്രിയങ്കയുടെ ബാങ്കുവിളി പരാമര്‍ശം വൈറല്‍
-
Culture7 years ago
അണികളില്‍ നിന്ന് ‘മുര്‍ദാബാദ് വിളി’; അസ്വസ്ഥനായി മോദി – മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിച്ച വീഡിയോ