Connect with us

Culture

ലോകകപ്പില്‍ സുപ്പര്‍ താരങ്ങള്‍ ഉണ്ടാവില്ല: ഞെട്ടിക്കുന്ന തീരുമാനവുമായി അര്‍ജന്റീന പരിശീലകന്‍സാംപോളി

Published

on

ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കടുത്ത തീരുമാനങ്ങളുമായി അര്‍ജന്റീന ദേശീയ ടീം പരിശീലകന്‍ ജോര്‍ജ് സാംപോളി. ഇതുവരെ രാജ്യത്തിനായി വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കാനാകാവാത്ത സൂപ്പര്‍താരങ്ങള്‍ക്ക് തന്റെ ടീമിലുണ്ടാവില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിപ്പ് നല്‍കി. ഇതിന്റെ ഭാഗമെന്നോളം പൗളോ ഡിബാലയും മൗറോ ഇക്കാര്‍ഡിയേയും ലോകകപ്പിനുമുന്നോടിയായിയുള്ള ഇറ്റലിക്കെതിരായ സൗഹൃദ മത്സരങ്ങളില്‍ നിന്നും ഇരുവരേയും ഒഴിവാക്കി. ഇവര്‍ക്കു പകരമായി ബോക്ക ജൂനിയേഴ്‌സ് താരമായ ക്രിസ്റ്റ്യന്‍ പാവോണ്‍, റേസിങ് ക്ലബ് താരമായ ലൗറ്റാറ മാര്‍ട്ടിനെസിനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

നായകന്‍ മെസ്സിയുടെ പിന്‍മുറക്കാരാനായാണ് ഡിബാലയെ വിശേഷിപ്പിക്കുന്നത്. ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് ടീമിന്റെ മധ്യനിരയിലെ കുന്തമുനയാണ് ഡിബാല. ക്ലബ് തലത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും രാജ്യത്തിനായി വേണ്ടത്രമികവ് പുറത്തെടുക്കാന്‍ താരത്തിന് ഇതുവരെയായിട്ടില്ല. മറ്റൊരു ഇറ്റാലിന്‍ ടീമായ ഇറ്റര്‍മിലാന്റെ നായകനാണ് മൗറോ ഇക്കാര്‍ഡി.നടപ്പു സീസണില്‍ ലീഗില്‍ 24 മത്സരങ്ങള്‍ 22 ഗോളുകളാണ് ഇക്കാര്‍ഡി അടിച്ചു കൂടിയത്. ക്ലബ് തലത്തില്‍ മിന്നും ഫോം തുടരുന്ന ഇരുവരേയും തഴഞ്ഞ പരിശീലകന്റെ നടപടി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

അര്‍ജന്റീന ടീമിന്റെ ഇപ്പോഴത്തെ കേളി ശൈലിക്ക് ചേര്‍ന്ന താരമല്ല ഡിബാലയെന്നും, അവസരം നല്‍കിയിട്ടും ഈ ശൈലിയുമായി താരത്തിന് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും സാംപോളി ലണ്ടനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്റര്‍ മിലാനായി ഗോളുകള്‍ അടിച്ച് കൂട്ടുന്ന മൗറോ ഇക്കാര്‍ഡിക്ക് ദേശീയ ടീമിനായി ഇതുവരെ ഒരു ഗോള്‍ പോലും നേടാനായിട്ടില്ലെന്നും, ഇക്കാര്‍ഡിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവതാരങ്ങള്‍ ടീമില്‍ ഉണ്ടെന്നും പരിശീലകന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ ഇവരുടേയും ലോകകപ്പ് പ്രതീക്ഷകള്‍ ആശങ്കയിലായി.

കഴിഞ്ഞവര്‍ഷം ബ്രസിലില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ ലോകകപ്പ് റഷ്യയില്‍ സ്വന്തമാക്കാനുള്ള കടുത്ത ശ്രമത്തിലാണ് അര്‍ജന്റീന. ക്ലബിനായി ഒടുമിക്ക കിരീടങ്ങളും ബഹുമതികളും നേടുമ്പോഴും ദേശീയകുപ്പായത്തില്‍ ഒരു കിരീടമെന്ന സ്വപ്‌നവുമായി നടക്കുന്ന നായകനും സൂപ്പര്‍താരവുമായ ലയണല്‍ മെസ്സിയുടെ അവസാന ലോകകപ്പിയായിട്ടാണ് റഷ്യയിലേത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനാല്‍ വരുന്ന ലോകകപ്പ് മെസ്സിക്കും അര്‍ജീനക്കും ഒരുപോലെ നിര്‍ണ്ണായകമാണ്. 1986 മെക്‌സികന്‍ ലോകകപ്പിലാണ് അര്‍ജന്റീന അവസാനമായി മുത്തമിട്ടത്. ഇതിഹാസതാരം മറഡോണയുടെ മികവിലായിരുന്നു അത്. അതിനുശേഷം 1990ലും 2014ലും ഫൈനലില്‍ എത്തിയെങ്കിലും ജര്‍മ്മനിക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നു അര്‍ജന്റീന.

ഇന്ന് രാത്രി നടക്കുന്ന സൗഹൃദ സന്നാഹ മല്‍സരത്തില്‍ അര്‍ജന്റീന ഇറ്റലിയെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്‌റ്റേഡിയത്തിലാണ് മല്‍സരം. ഇതിനുമുന്നോടിയായിയുള്ള വാര്‍്ത്താസമ്മേളനത്തിലാണ് സാംപോളി മനസ്സു തുറന്നത്.

Culture

ഷമ്മി തിലകനെ ‘അമ്മ’ പുറത്താക്കി

അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി.

Published

on

നടന്‍ ഷമ്മിതിലകനെ അമ്മ സംഘടനയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ യോഗത്തില്‍ ഷമ്മിതിലകന്‍ ചില ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് നടനോട് സംഘടന വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിശദീകരണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ്് പുറത്താക്കല്‍ നടപടി ഉണ്ടായിരിക്കുന്നത്.

Continue Reading

Culture

സി.എച്ച് ചെയര്‍ ഇന്ന് പുതിയ കെട്ടിടത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്.

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡവലപിംഗ് സൊസൈറ്റീസ്ഇന്ന് പുതിയ കെട്ടിടത്തിലേക്ക്. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ച ചെയര്‍ ഇത് വരെറോഡരികിലെ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു. കാമ്പസില്‍ പരീക്ഷാ ഭവന് പിറകില്‍ ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ കെട്ടിടം. ഇ.അഹമദ്, പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എന്നിവരുടെ എം.പി ഫണ്ടില്‍ നിന്ന് 65 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് നിലയില്‍ വിഭാവനം ചെയ്ത കെട്ടിടത്തിന്റെ ഒരു നിലയും ബേസ്‌മെന്റ് ഏരിയയുമാണ് പൂര്‍ത്തിയാക്കിയത്.

2004 ല്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും അഷ്‌റഫ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയുമായി രൂപീകരിച്ച ഗ്രെയ്‌സ് എജുക്കേഷണല്‍ അസോസിയേഷനാണ് ചെയറിന്റെ ഡോണര്‍ സംഘടന. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.കെ ജയരാജ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പി.വി അബ്ദുല്‍ വഹാബ് എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ ചരിത്രകാരന്‍ ഡോ. എം. ഗംഗാധരന്റെ പുസ്തകം കുടുംബാംഗങ്ങള്‍ ചെയറിന് കൈമാറും. ഗവേണിംഗ് ബോഡി അംഗം ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഏറ്റുവാങ്ങും.

മൂന്ന് പദ്ധതികളോടെയാണ് ചെയര്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങുക. രാഷ്ട്രാന്തരീയ തലത്തിലെ അക്കാദമിഷ്യന്‍മാര്‍ക്കും ഗവേഷകര്‍ക്കും ഉപയോഗപ്പെടുത്താവുന്ന റിസര്‍ച്ച് ജേണല്‍, പഠന ഗവേഷണ സ്ഥാപനങ്ങളുമായി മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിംഗ് ഒപ്പു വെയ്ക്കല്‍,അഫിര്‍മേറ്റീവ് ആക്ഷനും ഇന്ത്യന്‍ ഭരണഘടനയും എന്ന വിഷയത്തിലുളള ഓണ്‍ലൈന്‍ പ്രോഗ്രാം എന്നിവയാണിവ. ഹെരിറ്റേജ് ലൈബ്രറി ,സ്‌കൂള്‍ ഓഫ് കമ്മ്യൂണിറ്റി. ഡവലപ്‌മെന്റ്, ഓറിയന്റേഷന്‍ പ്രോഗ്രാമുകള്‍, ഫെലോഷിപ്പുകള്‍ തുടങ്ങിയവയാണ് നിലവില്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍.

Continue Reading

Culture

ജൂറി ഹോം സിനിമ കണ്ടിട്ടുണ്ടാകില്ല: വിമര്‍ശനവുമായി നടന്‍ ഇന്ദ്രന്‍സ്

കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Published

on

ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരണം നടത്തി നടന്‍ ഇന്ദ്രന്‍സ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറി ‘ഹോം’ സിനിമ കണ്ടുകാണില്ല. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

ഹോമിനെ തഴഞ്ഞതിനും, ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള പുരസ്‌കാരത്തിന് പരിഗണിക്കാതിരുന്നതിലും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹൃദയം സിനിമയും മികച്ചതാണെന്നും അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോമെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഒഴിവാക്കാന്‍ നേരത്തേ കാരണം കണ്ടുവച്ചിട്ടുണ്ടാകാം. വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

Continue Reading

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.